നിസ്സാരമായ എന്തെങ്കിലും ആശയക്കുഴപ്പത്തില്‍ അകപ്പെട്ടാല്‍ മതി , സുനന്ദയുടെ തല വല്ലാതെ വേദനിക്കും . കണ്ണുകള്‍ പെട്ടെന്ന് തന്നെ നിറയുകയും ചെയ്യും. വിക്കലും വിതുമ്പലും പ്രദര്‍ശിപ്പിക്കുന്നത് കടുത്ത പരിഹാസങ്ങള്‍ക്കു വഴി തെളിക്കും എന്നറിയാവുന്നതിനാല്‍ അവള്‍ ഉടന്‍ തന്നെ, ചുറ്റുപാടുകളില്‍ നിന്ന് വഴുതി മാറാന്‍ ശ്രമിക്കും. സുനന്ദ കണ്ണുകള്‍ തീവ്രമായ വേദനയോടെ ഇറുക്കിയടച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പാണ് തന്‍ ആദ്യമായ് ആ സ്വപ്നം കണ്ടത്. നിറയെ പൂക്കളുള്ള ഒരു പൂന്തോട്ടം. നടുരാവ്. ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട്ചിരിക്കുന്ന പൂക്കള്‍. പൂന്തോട്ടത്തില്‍ spacesuit പോലുള്ള എന്തോ അണിഞ്ഞുകൊണ്ട് ഉലാത്തുന്ന ഒരാള്‍. പെട്ടെന്ന് എവിടെ നിന്നൊ ഒരു പക്ഷിയുടെ കരച്ചില്‍. ഒരു കൊടുങ്കാറ്റിന്റെ ഹുങ്കാരം. ഇടിമിന്നലുകള്‍ . നാലുപാടു നിന്നും പൂന്തോട്ടത്തിന്റെ കഴുത്തിറുക്കി കൊണ്ട് അയാളിലേക്ക് പാഞ്ഞു കയറുന്ന കടല്‍. നിസ്സഹായനായ് ഒരൊറ്റ നക്ഷത്രം മാത്രമുണ്ടായിരുന്ന ആകാശത്തിലേക്ക് കൈകള്‍ ഉയര്‍ത്തുന്ന അയാള്‍. സ്വപ്നം കണ്ടയുടനെ തന്‍ ഞെട്ടി ഉണര്‍ന്നിരുന്നു. അന്ന് തന്‍ ഡിഗ്രിക്ക് പഠിക്കുന്നു. കുറെ തരത്തില്‍ ആ സ്വപ്നത്തെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിരുന്നു. മറന്നുവെന്നു കരുതിയപ്പോഴെല്ലാം തന്‍ ആ സ്വപ്നം വീണ്ടും വീണ്ടും കണ്ടു. എല്ലാക്കാലത്തും തന്റെ യാഥാര്‍ത്ഥ്യങ്ങളെ ആ സ്വപ്നത്തിന്റെ അവശിഷ്ടങ്ങള്‍ അസ്വസ്ഥപെടുത്തി. ഇന്നിപ്പോള്‍ ജാഗ്രതാവസ്ഥയില്‍ ആ സ്വപ്നം കണ്മുന്നില്‍.
അര്‍ദ്ധവൃത്ത ആകൃതിയിലുള്ള സ്റ്റേജില്‍ നിറയെ പൂക്കള്‍. സ്റ്റേജില്‍ മങ്ങിയ വെളിച്ചമേ ഉള്ളു. റേഡിയോ ആക്റ്റീവ് വികിരണങ്ങളെ ചെറുക്കുന്ന, തവിട്ടു നിറത്തിലുള്ള suit അണിഞ്ഞുകൊണ്ട് ആരോ ഒരാള്‍ പ്ലാസ്റ്റിക് പൂക്കളോട് കിന്നാരം പറയുന്നു. സ്ടഗിനു പശ്ചാതലമായ്, നെടു നീളന്‍ കാന്‍വാസില്‍ ഹിരോഷിമയില്‍ വിരിഞ്ഞ ചുവന്ന പൂവിന്റെ ചിത്രം. സ്പീക്കറില്‍ നിന്ന് ഒരു പക്ഷി കരഞ്ഞു. കാറ്റ് വീശുന്നു. മുകളിലെ സ്പോട്ട് ലൈറ്റ് മിന്നിത്തെളിയുന്നു. സുനന്ദ രണ്ടു കൈകള്‍ കൊണ്ട് തല ചാരിയിരുന്നു. 'ആകെ വയ്യ'. അവള്‍ സ്വയം പറഞ്ഞു. തലക്കകത്ത് സുപ്രണ്ടിന്റെ വാക്കുകളാണ്. പിന്നെ ആ എമണ്ടന്‍ യന്ത്രത്തിന്റെ ഭാഗങ്ങളും ചില പത്രവാര്‍ത്തകളും ചിതറിയ കുറെ ചിന്തകളും.
" സുനന്ദ ഒരു കാര്യം മനസ്സിലാക്കണം. ഇതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമല്ല."
"പക്ഷെ...സര്‍..."
സുനന്ദ ഒരു തെങ്ങലോളം എത്തിയിരുന്നു. കണ്ണുകള്‍ നിറയാന്‍ തുടങ്ങിയിരുന്നു. ചുണ്ടുകള്‍ വിതുമ്പാനും. ചില്ലിട്ട മേശക്കപ്പുരം കസേരയില്‍ ഇരുന്ന മേലുദ്യോഗസ്ഥന്‍ അവളെ തന്നെ നോക്കി അല്പം പരുഷമായ് തുടര്‍ന്നു.
"ലുക്ക് ... സുനന്ദ. വസ്തുതകള്‍ ഇത്ര മാത്രമാണ്. വ്യവസായ വകുപ്പിന്റെ പൂര്‍ണമായ അന്ഗീകരത്തോട് കൂടി, കേന്ദ്ര സര്‍ക്കാരിന്റെ സബ്സിഡിയോട് കൂടി, കോര്പരറേന്റെ അധീനതയില്‍ വരുന്ന ഒരു തരിശു പ്രദേശത്ത്, ഒരു വ്യവസായി കൂടിയായ രാക്ഷ്ട്രീയപ്രമുഖന്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ഫാക്ടറി. പാലങ്ങളും മറ്റു വമ്പന്‍ കണ്‍സ്ട്രക്ഷന്‍ ഉകളും ആവശ്യപെടുന്ന വിധത്തില്‍ സ്റ്റീല്‍ കട്ട് ചെയ്തു modifie ചെതുകൊടുക്കുക എന്നുള്ളതാണ് കമ്പനിയുടെ ഉത്തരവാദിത്തം. ബില്‍ഡിംഗ് പണി പൂര്‍ത്തിയായ്. തൊഴിലാളികള്‍ക്കായുള്ള recruitment ആരംഭിച്ചും കഴിഞ്ഞു. അതില്‍ തന്നെ മുപ്പതു ശതമാനം ലോക്കല്‍ quota . ജനങ്ങള്‍ പൂര്‍ണമായും സന്തുഷ്ടരല്ലെങ്കിലും നിരാശരല്ല. എതിര്‍പ്പിന്റെ സ്വരം അവരില്‍ നിന്നില്ല. ഫാക്ടറിക്ക് ആവശ്യമായ ഉപകരണങ്ങള്‍ എല്ലാം തന്നെ അവര്‍ വരുത്തിച്ചു കഴിഞ്ഞു. കൂടുതല്‍ സങ്കീര്‍ണ്ണമായ തെറ്റ് പറ്റാന്‍ പാടില്ലാത്ത ഉപകരണങ്ങള്‍ പുറത്തു നിന്ന്. അത് എവിടെ നിന്നെങ്കിലും ആയിക്കോട്ടെ. ഫാക്ടറി സ്ഥിതി ചെയ്യുന്ന പരിസ്ഥിതിക്കും അവിടെ വസിക്കുന്ന ജനങ്ങള്‍ക്കും ഫാക്ടറി മൂലം എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടാകുമോ എന്ന് പഠിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുക എന്നുള്ളത് മാത്രമാണ് സുനന്ദയുടെ ജോലി. അത് അന്ഗീകരിക്കുകയും വകുപ്പ് കേന്ദ്രത്തിലേക്ക് കയറ്റി അയക്കുകയും ചെയ്യുക എന്നുള്ളത് എന്റേതും. ഫാക്ടറിയില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ അന്തരീക്ഷത്തെ മലിനമാക്കുമോ, അവിടുത്തെ ജൈവ സമ്പത്തിന്റെ നിലനില്പിന് ഭീഷണി ഉയര്‍ത്തുമോ, എന്നുള്ളതാണ് നമുക്ക് മുന്നിലുള്ള പ്രധാന ചോദ്യം. മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ ആകട്ടെ, ഏറ്റവും ഫലപ്രദമായ രീതികള്‍ തന്നെ അവര്‍ അവലംബിക്കുന്നു. അതില്‍ സുനന്ദ satisfied ആണ്. ഞാനും. കമ്പനിക്കടുത്തുള്ള ജനവാസ പ്രദേശം 3 കിലോമീറ്റര്‍ എങ്കിലും അകലെയും ആണ്. സ്വതവേ എളുപ്പത്തില്‍ തീരുന്ന ജോലി. തീര്‍ക്കേണ്ട ജോലി. താന്‍ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുക. താന്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കാന്‍ എന്റെ പരിചയ സമ്പത്ത് എന്നെ അനുവദിക്കുന്നില്ല. സുനന്ദ പൊക്കോളൂ ...." .
ധൃതിയില്‍ ഇത്രയും പറഞ്ഞു, ചെറുതായ് മുരടനക്കികൊണ്ട് സുപ്രണ്ട് മേശമേലിരുന്ന ഫയലിലേക്ക് കണ്ണുകള്‍ പൂഴ്ത്തി. സുനന്ദ ഇപ്പോള്‍ വീഴും എന്നാ മട്ടില്‍ ആടിയുലഞ്ഞു. പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള ഒരു ചെറിയ ഓഫീസാണ് ഇതു. നാലു ക്ലാര്‍ക്കുമാരും രണ്ടു എന്ജിനീയര്മാരും രണ്ടു പ്യുനും രണ്ടു ഡ്രൈവര്‍മാരും ഒരു സുപ്രണ്ടും ഒരു വാച്ച്മാനും അടങ്ങുന്ന ഓഫീസ്. കാര്യമായ് തിരക്ക് പിടിക്കേണ്ട ജോലികള്‍ ആര്‍ക്കുമില്ല. സുപ്രണ്ട് കനിശക്കാരനാനെങ്കിലും ക്ഷിപ്രകോപിയോ ഒരു സാഡിസ്റ്റ് ഓ അല്ലാത്തതിനാല്‍ തീവ്രമായ വീര്‍പ്പുമുട്ടലുകളും ഇല്ല. ദൈന്യതയോടെ അവള്‍ കാബിനു പുറത്തേക്കു കടന്നു. നിശബ്ധയായ് തന്റെ സീറ്റില്‍ ചെന്നിരുന്നു. ഒളിഞ്ഞും തെളിഞ്ഞും എല്ലാ കണ്ണുകളും തന്റെ മേല്‍. വല്ലാത്ത ഒരു അപഹാസ്യതയോടെ അവള്‍ കണ്ണുകള്‍ അടച്ചു. ഒരിറ്റു കണ്ണുനീര്‍ കുതറി പുറത്തു ചാടുകയും ചെയ്തു.
" എന്താ സുനു .... ഇതിത്ര വലിയ പ്രശ്നമാണോ? "
അശോകേട്ടന്റെ ശബ്ദം. കുതിര്‍ന്ന കൃഷ്ണമണികളോടെ അവള്‍.
" താന്‍ ആകെ frustrated ആയല്ലോ. സാരമില്ല, ദാ കാപ്പി കഴിക്കു. എന്നിട്ടൊന്ന് relaxed ആവു. കൂട്ടുകാരിയുടെ കളരി വരെ ഒന്ന് പോ. സുപ്രണ്ടിനോടെ ഞാന്‍ സംസാരിക്കാം..."
പ്യുന്‍ മാധവേട്ടന്റെ കയ്യില്‍ നിന്ന് കാപ്പിക്കപ്പ് വാങ്ങി അവള്‍ക്കു നല്‍കിയതിനു ശേഷം ആ മുതിര്‍ന്ന എഞ്ചിനീയര്‍ സുപ്രണ്ടിന്റെ കാബിനിലേക്ക് നീങ്ങി. ആരെയും ശ്രദ്ധിക്കാതെ അവള്‍ കാപ്പി കഴിച്ചു. ആരെയും നോക്കാതെ ബാഗുമായ് പുറത്തേക്കു നടന്നു. വാച്ച്മാന്‍ ദാസേട്ടന് പതിവായ് കൊടുക്കാറുള്ള സല്യുട്ടും കൊടുത്തില്ല. നാലു കിലോമീറ്ററുകള്‍ അകലെ, സഹകരണ ബാങ്കിന്റെ പുറകുവശത്തുള്ള നരേന്ദ്രന്‍ മാസ്റ്ററുടെ നാടക കളരിയില്‍ നടന്നു എത്തുന്നത് വരെ വഴിയില്‍ കണ്ട യാതൊന്നും അവളെ സ്പര്‍ശിച്ചില്ല. ഒരു ശബ്ദവും അവള്‍ കേട്ടില്ല.
"ഉം ... എന്ത് പറ്റി? " ശില്പ
"ഏയ് .... ഒന്നുമില്ല... ചെറിയൊരു തലവേദന..." സുനന്ദ ചെറുതായ് ചിരിക്കാന്‍ ശ്രമിച്ചു.
അകലെ സ്റ്റേജില്‍ മഞ്ജുഷയുടെ കരുണ നിറഞ്ഞ മുഖത്ത് ചോദ്യങ്ങള്‍. ഒന്നുമില്ലെന്ന് തലയാട്ടിക്കൊണ്ട് അവള്‍ മറുപടി കൊടുത്തു. മഞ്ജുഷ കയ്യിലിരുന്ന ഏതാനും കടലാസുകളുമായ്. അരങ്ങിന്റെ ഒരു വശത്ത് നിന്നിരുന്ന യുവാക്കളുടെ നേര്‍ക്ക് നീങ്ങുകയും എന്തോ പറഞ്ഞു കലഹിക്കുന്നതും അവള്‍ കണ്ടു. അവള്‍ ചുറ്റുപാടും നോക്കി. അഭിനേതാക്കള്‍ ആയ് പത്തുപന്ത്രണ്ടു പേര്‍. നിഴലും വെളിച്ചവും ഇടകലര്‍ന്ന നാടകമായതിനാല്‍ അവര്‍ സ്റ്റേജ്ന്റെ പല ഭാഗങ്ങളില്‍ ആയ് ഏകാഗ്രതയോടെ നില്‍ക്കുന്നു. സ്റ്റേജ്നു മുന്നില്‍ തന്നെ പഴയൊരു ഇരുമ്പ് കസേരയില്‍ നിന്ന് പുക പൊങ്ങുന്നത് കണ്ടു. നരേന്ദ്രന്‍ മാസ്റര്‍. rehersal കാണാനും ആളുകള്‍ കുറവാണു. രാധാകൃഷ്ണന്‍ സാറും ഉണ്ണി മാഷും ബാങ്കിലെ കൈമളും കവി അലക്സും പിന്നെ പേരറിയാത്ത ഏതാനും പേരും ഒരിടത്തിരുന്ന് ശബ്ദം കുറച്ചു എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്. university കോളേജില്‍ നിന്നുള്ള ഒരു പിടി ഡ്രാമ പിള്ളേരും. ഒരു മൂലയില്‍ പേരെന്താണെന്നോ , എവിടെ നിന്ന് വരുന്നുവെന്നോ ആര്‍ക്കും അറിയില്ലാത്ത ആ പ്രണയമിഥുനങ്ങള്‍ ഇരുന്നു കൊക്കുരുമ്മുന്നു. സ്റ്റേജ് നു ഒരു വശം, കൂട്ടിയിട്ടിരുന്ന ഏതാനും പെയിന്റിങ്ങുകള്‍ക്കിടയില്‍ , സംവിധായകന്റെ കസേരയില്‍ ക്യാമ്പിനടുത്ത വീട്ടിലുള്ള ആ ചിത്രശലഭം ഇരുന്നു പുഞ്ചിരി തൂകുന്നുണ്ട്. മഞ്ജുഷയാകട്ടെ ചടുലമായ, എന്നാല്‍ സ്ത്രൈണത നിറഞ്ഞ ചലനങ്ങളാല്‍ അങ്ങോട്ടുമിങ്ങോടും ഓടി നടക്കുന്നു.
"എങ്ങനുണ്ട് rehersal ?"
സുനന്ദ ചോദിച്ചു.
" കൊള്ളാം... കഴിഞ്ഞ നാടകം പോലെയല്ല. അത്യാവശ്യം അഭിനയിച്ചു പരിചയമുള്ളവരാണ് ഇക്കുറി. "
ശില്പ പറഞ്ഞു.
" തന്റെ ആ സ്വപനം. അത് വല്ലാത്ത ഒരു സ്പാര്‍ക്ക് ആയിരുന്നു. നാളെയൊരു കാലത്ത്, റേഡിയോ ആക്റ്റീവ് emisssion ചെറുക്കുന്ന suit അണിഞ്ഞേ പുറത്തിറങ്ങാന്‍ ആകു എന്ന് ചിന്തിക്കുമ്പോള്‍ തന്നെ ഒരു നടുക്കം. ത്രെഡ് കേട്ടപ്പോള്‍ തന്നെ ആശാന്റെ മൂക്കില്‍ നിന്ന് ബീഡി വലിക്കാതെ തന്നെ പുക വന്നു. പ്ലാന്നിങ്ങും സ്ക്രിപ്ടിങ്ങും എല്ലാം പെട്ടെന്ന് കഴിഞ്ഞു. ഇതു മഞ്ജു കലക്കും. അവളുടെ സ്ക്രിപ്റ്റില്‍ വാക്കുകളേക്കാള്‍ ചിത്രങ്ങളാണ്. "
ശില്പ പ്രതീക്ഷകളില്‍ ചുവന്നത് പോലെ തോന്നി.
സ്റ്റേജില്‍ rehersal പുനരാരംഭിച്ചിരുന്നു. പൂക്കളെ തലോടിക്കൊണ്ട് അയാള്‍ നടക്കുന്നു. സ്റ്റേജ്നു പുറത്തു, ഒരു വശത്തേക്ക് മാറി നിന്ന്, കടലാസ് കെട്ട് നെഞ്ചോടു ചേര്‍ത്ത് , പേന കടിച്ചു പിടിച്ചു, പ്രാര്‍ത്ഥന നിറഞ്ഞ കണ്ണുകളോടെ നില്‍ക്കുന്ന മഞ്ജുഷയെ അവള്‍ കുറച്ചു നേരം നോക്കിയിരുന്നു. പിന്നെ വീണ്ടും കണ്ണുകളടച്ചു മയങ്ങാന്‍ തുടങ്ങി.
rehersal കഴിഞ്ഞതോടെ ഉയര്‍ന്ന ചെറിയ കയ്യടിയാണ് അവളെ ഉണര്‍ത്തിയത്. നരേന്ദ്രന്‍ മാഷുമായ് എന്തോ സംസാരിച്ചതിന് ശേഷം മഞ്ജുഷ അവളിലെക്കോടിയെത്തി.
" എന്തേ നിനക്ക്.. , ആ സ്ഥിരം തലവേദന ആണോ? "
അവള്‍ അലിവോടെ തന്റെ കൈത്തലം സുനന്ദയുടെ നെറ്റിയില്‍ ചേര്‍ത്തു. സുനന്ദ മൃദുവായ് പുഞ്ചിരിച്ചു.
"കുഴപ്പമില്ല... ഇപ്പോള്‍ കുറഞ്ഞു..."
" എന്തു പറ്റി? ഒരു തേങ്ങയുടെ മൂട് ഫീല്‍ ചെയ്യുന്നു..."
" നിന്റെ തിരക്ക് കഴിഞ്ഞോ? "
" ഉം.. ഇന്നത്തെ തീര്‍ന്നു. ഇനി നാളെ..."
" tired ആണോ? ഒന്നു നടന്നാലോ ?"
"ഇല്ല... നടക്കാം.. എന്താ പരിപാടി? "
" എനിക്ക് ക്രൂശിതനെ കാണണം..." സുനന്ദ അകലെ ആ പ്രണയമിഥുനങ്ങളെ നോക്കി പറഞ്ഞു.
തിങ്ങിപ്പായുന്ന വാഹനങ്ങളും അവയുണ്ടാക്കുന്ന അസുഖകരമായ കോലാഹലവും നിറഞ്ഞ രോടിനോരം ചേര്‍ന്ന് അവര്‍ നടന്നു. കണ്ടു മുട്ടുന്ന സ്ഥിരം മുഖങ്ങളില്‍ അതെ സ്ഥിരം നോട്ടം. അതേ ഇരുത്തിമൂളലുകള്‍. അനാവശ്യമായ ഹോണ്‍മുഴക്കങ്ങള്‍. സൈക്കിള്‍ ബെല്ലുകള്‍. അശരീരികള്‍. നഗരത്തിന്റെ തിരക്ക് അവര്‍ക്ക് പതിവായ് സമ്മാനിക്കുന്നത് ഇതൊക്കെയായിരുന്നു.
" എന്തായി റിപ്പോര്‍ട്ട്? " മഞ്ജുഷ ആകാംഷയോടെ ചോദിച്ചു.
" സുപ്രണ്ടിന്റെ മുഖം മാറി. ഞാന്‍ പറഞ്ഞതെല്ലാം അദ്ദേഹം കേട്ടു. അംഗീകരിക്കാനാവില്ല എന്ന് പറഞ്ഞു പുചിച്ചു. മുകളില്‍ നിന്ന് നല്ല പ്രഷര്‍ ഉണ്ടെന്നു തോന്നുന്നു. 'പോരാട്ടം' എന്തോ സംഘടിപ്പിക്കാന്‍ പോകുന്നു എന്നൊരു ന്യൂസ് കേട്ടു. ഒരാഴ്ചക്കുള്ളില്‍ വകുപ്പിന്റെ അംഗീകാരം കിട്ടണം എന്ന് പറഞ്ഞു. എനിക്കാകെ വയ്യ മഞ്ജു. അവര്‍ക്ക് അനുകൂലമായ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ നാളെയൊരു കാലത്ത് വരും തലമുറ എന്നെ കുട്ടപ്പെടുതുമോ എന്നൊരു ഭയം. കഷ്ടപ്പെട്ട് പഠിച്ചു നേടിയ ജോലിയാണ്. സര്‍വീസില്‍ ഒരു ബ്ലാക്ക് മാര്‍ക്ക് വീണാലുള്ള കാര്യവും ആലോചിക്കാന്‍ വയ്യ. ...."
മഞ്ജുഷ മറുപടിയൊന്നും പറഞ്ഞില്ല. പൈതൃകത്തില്‍ ഊന്നിയ വിവിധ തരം ഡിസൈന്‍ നുകളില്‍ സ്വര്‍ണം വില്‍ക്കുന്ന ജ്വല്ലറിക്കു സമീപം റോഡിനോരം ചേര്‍ന്ന് ഒരു സമ്മേളനം നടക്കുന്നുണ്ടായിരുന്നു. അവിടെ അവര്‍ കാത്തിരിക്കേണ്ടതുണ്ട്. പാറശാല മുതല്‍ കണ്ണൂര്‍ വരെ നീളുന്ന, തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ ആഗോളവല്‍ക്കരണവിരുദ്ധ റാലിക്ക് നല്‍കുന്ന സ്വീകരണം. അണികള്‍ ഒരുപാട് പേരുണ്ട്. അതില്‍ കൂടുതല്‍ കൊടികളും. നഗരം ചുവന്നിരിക്കുന്നു. ഹൈവയിലേക്ക് തള്ളി നില്‍ക്കുന്ന സ്റ്റേജ് ഇല്‍ ഒരു യുവാവ് ആവേശോജ്വലനായ് പ്രസംഗിക്കുന്നുണ്ട്. ഓരോ വാചകത്തിനും ചെറിയ ചെറിയ കയ്യടികളുടെ അകമ്പടി. വാഹനങ്ങള്‍ ഹോണടിക്കാതെ തൊട്ടുരുമ്മി നീങ്ങുന്നു. വൈകുനേരമാണ്. മനുഷ്യര്‍ക്ക് ധൃതി കൂടുന്ന സമയമാണ്. പക്ഷെ, ഇവിടെ ക്ഷമിച്ചേ പറ്റൂ. ഇസം മനസ്സിലാക്കാന്‍ തന്നെ പ്രയാസമാണ്. പ്രായോഗിക ഇസം അസാധ്യവും. അവര്‍ ആ വാഹനച്ചങ്ങലയിലൂടെ കണ്ണുകള്‍ പായിച്ചു. ഏറെ പിന്നിലായ് വിതുമ്പുന്ന ഒരു ആംബുലന്‍സ് കണ്ടു.
" ഒരു ജനകീയ വിപ്ലവത്തിന് സമയമാകുന്നു....."
മഞ്ജുഷ ആരോടെന്നില്ലാതെ പറഞ്ഞു. ചിത്രകാരിയാണ് മഞ്ജുഷ. നാലു ജില്ലകള്‍ക്ക് അപ്പുറം ആധിത്യമര്യാദക്ക് പേര് കേട്ട ഒരു നാട്ടില്‍ ജനനം. ചിത്രകല പഠിക്കാന്‍ ഈ നഗരത്തിലെത്തി. അന്ന് താന്‍ ഇവിടെ തന്നെയുള്ള ഒരു കോളേജില്‍ കെമിസ്ട്രി പഠിക്കുന്നു. അവളുടെ കോളേജില്‍ സംഘടിപ്പിക്കപെട്ട ഒരു ചിത്രകല- കവിതാ ക്യാമ്പില്‍ വച്ച് ആദ്യമായ് പരിചയപെട്ടു. വര്‍ഷം എട്ടാകുന്നു ഇപ്പോള്‍. താന്‍ പിജിയും കഴിഞ്ഞു അധികം വൈകാതെ സര്‍ക്കാര്‍ സര്‍വീസില്‍ കയറി. ഒന്നു രണ്ടു വര്‍ഷം പലയിടങ്ങളിലായ് ജോലി ചെയ്തു നാട്ടില്‍ തിരിച്ചെത്തി. മഞ്ജുഷയാകട്ടെ , പഠനകാലത്ത് തന്നെ ഉണ്ടായിരുന്ന, തലയ്ക്കു ഒരു നേരത്തും വെളിവില്ലാതിരുന്ന കുറച്ചു സുഹൃത്തുക്കളോടൊപ്പം നരേന്ദ്രന്‍ മാസ്റ്ററുടെ നാടക കളരിയുമായ് സഹകരിച്ചു. ആദ്യകാലത്ത് സ്റ്റേജ് ഇന്റെ പശ്ചാത്തലം ഡിസൈന്‍ ചെയ്യുകയായിരുന്നു പണിയെങ്കിലും പിന്നീട് സ്ക്രിപ്ടിങ്ങിലേക്കും കടന്നു. വര്‍ഷങ്ങള്‍ ആയുള്ള അനിയന്ത്രിതമായ പുകവലിയും മദ്യപാനവും മാസ്റ്ററുടെ ജീവനെ തുണ്ട് തുണ്ടായ് സ്വതന്ത്രമാക്കാന്‍ തുടങ്ങിയതോടെ , തന്റെ അനന്തര അവകാശിയായ് മഞ്ജുഷയെ മാസ്റ്റര്‍ അവരോധിച്ചു. നഗരത്തിലെ ചില പരസ്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും അവള്‍ ജോലി ചെയ്യുന്നുണ്ട്. എന്തിനും ഏതിനും തന്റെതായി ഒരു അഭിപ്രായം സൂക്ഷിക്കുന്നത് കൊണ്ട്, തല്ലുകൊള്ളി എന്നൊരു പേരും ഉണ്ട്. 'ഡാ ചെറുക്കാ' എന്നെ മാസ്റ്റര്‍ അവളെ വിളിക്ക്. സമ്മേളനം അവള്‍ക്കു രസിച്ചിട്ടില്ല എന്ന് മനസ്സിലായ്.
പള്ളിയിലേക്കുള്ള ചെറിയ ഇടവഴിയിലേക്ക് കയറാന്‍ നേരം മഞ്ജുഷ പറഞ്ഞു.
" ഇതങ്ങു അവോഇദ് ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. നിനക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞാല്‍, സൂപ്രണ്ട് ആ പണി അശോകേട്ടനെ ഏല്പിക്കും. അത് നിനക്കൊരു മോശം impressiom ഉണ്ടാക്കുകയും ചെയ്യും. നിങ്ങളുടെ സൂപ്രണ്ട് അത്ര കുഴപ്പക്കാരന്‍ അല്ലല്ലോ? നീ എങ്ങനെ ടെന്‍ഷന്‍ അടിക്കേണ്ട കാര്യമില്ല...."
സുനന്ദ മറുപടിയൊന്നും പറഞ്ഞില്ല.
പള്ളിയില്‍ പറയത്തക്ക തിരക്കൊന്നും ഉണ്ടായിരുന്നില്ല. മാസ്റ്റര്‍ ഒരിക്കല്‍ വാക്കുകള്‍ കൊണ്ട് പരിചയപെടുത്തി തന്ന നഗരത്തിലെ പാപിനിയായ സ്ത്രീ ബഞ്ചുകളില്‍ ഒന്നില്‍ ഏകയായ് ഇരിക്കുന്നു. അശാന്തരായ, അശരണരായ ഒരു കൂട്ടം വാര്‍ധക്യങ്ങള്‍ നിലത്തിരുന്നു പ്രാര്‍ത്ഥിക്കുന്നു. അല്‍ത്താരക്ക് ഇടതു വശത്തായി, അടുത്തുള്ള മഠത്തിലെ ഏതാനും അന്തേവാസിനികള്‍ നിശബ്ധരായ് ബൈബിള്‍ വചനങ്ങളില്‍. അള്‍ത്താര ശുശ്രൂഷകരില്‍ പെടുന്നയാളെന്നു തോന്നുന്ന ഒരു ബാലന്‍ ക്രിസ്തുവിന്റെ കാലിനു സമീപം എന്തോ വൃത്തിയാക്കി കൊണ്ട് നില്‍ക്കുന്നു. മങ്ങിയും തെളിഞ്ഞും കത്തുന്ന മെഴുകുതിരികള്‍ . മുകളില്‍ വശങ്ങളിലുള്ള വലിയ ഗോതിക് ജനാലകളില്‍ കൂടി പോക്കുവെയില്‍ അല്‍ത്താരയിലേക്ക് ഊര്‍ന്നു വീഴുന്നു. സുനന്ദ കണ്ണിമക്കാതെ , കൈകള്‍ നെഞ്ചോട് ചേര്‍ത്ത് ക്രൂഷിതനെ തന്നെ നോക്കിയിരുന്നു. മഞ്ജുഷ കൈകള്‍ കൂപ്പാതെ തന്നെ അല്‍പനേരം കണ്ണടച്ചിരുന്നു. നിമിഷങ്ങള്‍ കഴിഞ്ഞതോടെ സുനന്ദയുടെ കണ്ണുകള്‍ നിറഞ്ഞു. അല്‍ത്താരക്ക് സമീപം ഒരു കന്യാസ്ത്രീയുടെ ചുണ്ടുകള്‍ അന്നേരം മെല്ലെ വിര കൊണ്ടു.
" എന്റെ വഴികളൊക്കെയും നിനക്ക് മനസ്സിലായിരിക്കുന്നു. നീ മുഴുവനും അറിയാതെ ഒര്വാക്ക് പോലും എന്റെ നാവിന്മേല്‍ ഇല്ല. "
മഞ്ജുഷ കരുതലോടെ സുനന്ദയുടെ കരം ഗ്രഹിച്ചു. സുനന്ദ പറയുവാന്‍ തുടങ്ങി.
" എന്റെ വഴികളൊക്കെയും നിനക്ക് മനസ്സിലായിരിക്കുന്നു. നീ മുഴുവനും അറിയാതെ ഒര്വാക്ക് പോലും എന്റെ നാവിന്മേല്‍ ഇല്ല. "
മഞ്ജുഷ കരുതലോടെ സുനന്ദയുടെ കരം ഗ്രഹിച്ചു. സുനന്ദ പറയുവാന്‍ തുടങ്ങി.
" ആ മീറ്റിങ്ങില്‍ അയാള്‍ ഉണ്ടായിരുന്നു. ഫാക്ടറിയുടെ ഉടമ. യുവാവിന്റെ പ്രസംഗത്തില്‍ സ്റ്റേജില്‍ ഇരുന്ന അയാള്‍ ചിന്താകുലനായ് കാണപ്പെട്ടു. ഓര്‍ക്കുന്നുണ്ടോ നീ. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ടൌണ്‍ ഹാളില്‍ നടന്നിരുന്ന 'നാം , നമുക്ക് ചുറ്റും ' എന്ന പ്രഭാഷണ പരമ്പര? ആ ദിവസങ്ങളില്‍ ഒന്നില്‍ ഇയാളും പ്രസംഗിച്ചിരുന്നു. അന്നയാള്‍ പറഞ്ഞതൊക്കെയും ഏതൊക്കെ തന്നെ ആയിരുന്നു. ആഗോളവത്കരണത്തിന്റെ കരാള ഹസ്തങ്ങളെ പറ്റി. അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഈ ഭൂമുഖത്ത് നടത്തുന്ന തേര്‍വാഴ്ചകളെ പറ്റി. പ്രാദേശിക കമ്പോളങ്ങള്‍ പിടിച്ചടക്കാന്‍ ഉത്പന്നങ്ങള്‍ വില കുറച്ചു വില്‍ക്കുന്ന പുതിയ മുതലാളിത്ത മാര്‍ക്കറ്റിംഗ് തന്ത്രങ്ങളെ പറ്റി. IMF ന്റെയും ലോക ബാങ്കിന്റെയും വേള്‍ഡ് ട്രേഡ് organization ന്റെയും താല്പര്യത്തിനു അനുസരിച്ച്, ഗോവെര്‍ന്മേന്റുകള്‍ നടപ്പില്‍ വരുത്തുന്ന ഉദാരവല്‍ക്കരണം എന്നാ കെണിയെ പറ്റി. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തെ അയാള്‍ quote ചെയ്യുകയും ചെയ്തു. ആഗോളവത്കരണത്തെ ചെറുത് തോല്‍പ്പിക്കാന്‍ അയാള്‍ ആഹ്വാനം ചെയ്തപ്പോള്‍ ഞാനും അറിയാതെ കൈകള്‍ ഉയര്‍ത്തി....."
സുനന്ദയുടെ പൊള്ളുന്ന നെറ്റിയില്‍ കൈ ചേര്‍ത്ത് കൊണ്ട് മഞ്ജുഷ പറഞ്ഞു.
"പൊളിട്രിക്സ് "
" വലിയ സ്റ്റീല്‍ structures ഉണ്ടാക്കുന്ന കമ്പനി ആണ്. അത്യാധുനികമായ ഉപകരണങ്ങള്‍ ആവശ്യമായ production . അവര്‍ ഉപകരണങ്ങള്‍ വരുത്തിയിരിക്കുന്നത് അമേരിക്കയില്‍ നിന്ന്. ആയുധ നിര്‍മ്മാണത്തിന് പേര് കേട്ട കമ്പനി. എവിടെയും യുദ്ധം ഉണ്ടാക്കാന്‍ ശേഷിയുള്ള കമ്പനി. സാന്‍ഫ്രാന്‍സിസ്കോ ഉള്‍ക്കടലിനോട് ചേര്‍ന്ന്, പസഫിക്കിലെ ഏകാന്തമായ ഒരു ദ്വീപിലാണ് മുഖ്യ production unit . ആര്‍ക്കും എളുപ്പത്തില്‍ കൈവശം ആക്കാവുന്ന , 20 മീറ്റര്‍ ഷൂട്ടിംഗ് റൈന്‍ജുള്ള ചെറിയ പിസ്റ്റളുകള്‍ ആണ് ഏറ്റവും വില കുറഞ്ഞ ഉല്പന്നം. atlantic ഇലും adriatic ഇലും meditteranian ഇലും പേര്‍ഷ്യന്‍ ഗള്‍ഫിലും . ഏതെങ്കിലും ഒരു വാതില്‍ തുറക്കുന്നതും നോക്കി ശ്രദ്ധയോടെ ഓടുന്ന ആണവ യുദ്ധക്കപ്പലുകളും കമ്പനി നിര്‍മ്മിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ കമ്പനി ബാല്ക്കനിലും ഏഷ്യന്‍ പസഫിക്കിലും ആണവ reacters സ്ഥാപിക്കുവാനും തുടങ്ങി. ലോകത്തെമ്പാടും അവര്‍ എന്ന് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നു. ചൈന ആയിരുന്നു വ്യാവസായിക ഉല്പന്നങ്ങളുടെ ഇറക്കുമതിയില്‍ വമ്പര്‍. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് , ചൈനീസ് പരിസ്ഥിതി മന്ത്രാലയം കമ്പനിയുടെ ഉത്പന്നങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. കമ്പനിയും ട്രേഡ് organization നും യൂറോപ്പ്യന്‍ union ഉം എല്ലാം , ചൈന യുടെ സഹജമായ മുതല്ലളിത വിരുദ്ധ മനോഭാവമാണ് കാരണം എന്ന് പറഞ്ഞു അപലപിച്ചു. എന്നാല്‍ ഉപരോധത്തിന് കാരണമായി ചൈനീസ് പ്രതിരോധ മന്ത്രാലയം WHO ക്ക് മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്, പ്രബുദ്ധ രാക്ഷ്ട്രങ്ങളില്‍ സമൂലമായ വിചിന്തനങ്ങള്‍ക്കു പ്രേരിപ്പിക്കുന്നതായിരുന്നു. "
മഞ്ജുഷ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു.
" കപ്പലുകളുടെ ഡക്ക് നിര്‍മ്മിക്കുന്ന ഒരു ചൈനീസ് കമ്പനി ഇവരുടെ ഒരു പടുകൂറ്റന്‍ യന്ത്രം ഇറക്കുമതി ചെയ്യുന്നു. യന്ത്രത്തിന് പ്രത്യേകതകള്‍ ഏറെ ആയിരുന്നു. oriental made യന്ത്രങ്ങളെക്കാള്‍ ഉയര്‍ന്ന കാര്യക്ഷമത. ഇന്ധന ചിലവും കുറവ്. എല്ലാവരും തൃപ്തരായിരുന്നു. യന്ത്രം പ്രവര്‍ത്തിപ്പിച്ചിരുന്ന ജോലിക്കാര്‍ക്ക് ചില ശാരീരിക അസ്വസ്ഥതകള്‍ കണ്ടു തുടങ്ങുന്നത് വരെ. അവരുടെ തൊലിയുടെ നിറം മാറുന്നു. കാഴ്ച മങ്ങുന്നു. തലമുടി ഉണങ്ങി കൊഴിയുന്നു. ശ്വസനത്തിനു വരെ തടസ്സങ്ങള്‍ ഉണ്ടായി. സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണം ചെന്നെത്തിയത് ഈ യന്ത്രത്തിലും. ആ ഉപകരണം പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന മാലിന്യങ്ങളില്‍ വളരെ ചെറിയ തോതില്‍ ആണവ വികിരണങ്ങളും ഉണ്ടാകുന്നുണ്ട് എന്നായിരുന്നു മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. അധികം വൈകിയില്ല. ചരിത്രത്തിന്റെ ഏതു കാലത്തും വ്യത്യസ്തത പുലര്‍ത്തിയിരുന്ന ജര്‍മ്മനി അത് ശരി വക്കുകയും ചെയ്തു. വ്യാവസായിക croatia ആയിരുന്നു പിന്നീട്. വിദേശ മൂലധനത്തിന് വേണ്ടി എല്ലാം മറന്ന റഷ്യയും ,ചെക്കും , ഗ്രീസും ,തുര്‍ക്കിയും, തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളും, കൊറിയകളും . ഫിലിപ്പീന്‍സും , scandinavia യും എല്ലാം ഈ വഴി പിന്‍ തുടരാന്‍ അധിക കാലം എടുത്തില്ല. ഉത്പന്നങ്ങള്‍ എല്ലാം അമേരിക്കയില്‍ തന്നെ സൂക്ഷിക്കെണ്ടതായ് വന്നു. കമ്പനിക്ക് പുതിയ മേച്ചില്‍ പുറങ്ങള്‍ തെടെണ്ടിയും . ...."
സുനന്ദ ശിരസ്സുയര്‍ത്തി ക്രൂഷിതനെ നോക്കി. പോക്കുവെയില്‍ നിര്‍മ്മലമായ എ മുഖത്ത് പരക്കുന്നു.
" പിന്നെ നിനക്ക് ഊഹിക്കാവുന്നത് പോലെ തന്നെ. അമേരിക്കയെ സ്വപ്നം കണ്ടു തുടങ്ങുന്ന രാജ്യങ്ങളിലെ goverments , ഉദാര സമീപനങ്ങള്‍ സ്വീകരിക്കാന്‍. ഇവിടെയും കാര്യങ്ങള്‍ എളുപ്പമായിരുന്നു. വ്യവസായ വകുപ്പിന്റെ അംഗീകാരം എളുപ്പത്തില്‍ കിട്ടി. ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന ഒരു തരിശു പ്രദേശം ഉപകാരപ്പെടുന്നതില്‍ കോര്‍പ്പറേഷന് എന്ത് പരാതി. കുറച്ചു പേര്‍ക്ക് ജോലി കിട്ടും എന്നുള്ളതിനാല്‍ ജനങ്ങള്‍ക്കും പ്രശ്നമില്ല. മഞ്ജു, ഞാന്‍ ആ യന്ത്രം പരിശോധിച്ചു. അതിന്റെ details എല്ലാം തന്നെ. പ്രവര്തിപ്പിച്ചും നോക്കി. ഇന്ധന ചെലവ് കുറവ്. പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടുന്ന തൊഴിലാളികളുടെ എണ്ണം കുറവ്. കാര്യക്ഷമത കൂടുതല്‍. ശബ്ദം കുറവ്. കണ്ണു കൊണ്ട് കാണാന്‍ പറ്റുന്ന മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ ആരെക്കാളും പിന്നില്‍. ഞാനും തൃപ്തയായിരുന്നു. യന്ത്രത്തിന്റെ വില്‍പ്പന കരാര്‍ അറിയാതെ നോക്കിപ്പോകുന്നത് വരെ. പറഞ്ഞാല്‍ നീ വിശ്വസിക്കുമോ? ഉപകരണത്തിന്റെ അടിസ്ഥാന വിലയില്‍ 50 ശതമാനത്തിന്റെ discount . ഞാന്‍ ഞെട്ടിപ്പോയി... അവിടുത്തെ എഞ്ചിനീയര്‍ ആകട്ടെ , വികസ്വര രാഷ്ട്രങ്ങളിലെ വാണിജ്യവല്‍ക്കരണത്തിന് ഒന്നാം ചേരി രാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്ന ഉദാര സമീപനത്തില്‍ വാചാലനായ്. എനിക്ക്... എനിക്ക് പെട്ടെന്ന് എന്റെ ആ സ്വപനം ഓര്‍മ്മ വന്നു. അമേരിക്ക നമ്മുടെ നാടിനെ ഒരു പരീക്ഷണ ശാല ആക്കുകയാണ് എന്നെനിക്കു തോന്നി.... എനിക്ക്...."
സുനന്ദ വിക്കാന്‍ തുടങ്ങി. മഞ്ജുഷ അലിവോടെ ആ നെറ്റിയില്‍ തന്റെ ചുണ്ടുകള്‍ അമര്‍ത്തി. കണ്ണു തുടച്ച ശേഷം സുനന്ദ പറഞ്ഞു.
" ഇറക്കുമതി ചെയ്യപ്പെട്ട ഈ മഷീനില്‍ ആണവ മാലിന്യങ്ങള്‍ ഒളിഞ്ഞിരുപ്പുണ്ട് എന്നെനിക്കു ഒരു ശതമാനം പോലും വിശ്വാസമില്ല. പക്ഷെ.... ഉണ്ടെങ്കിലോ? അത് പ്രവര്‍ത്തിപ്പിക്കുന്ന തൊഴിലാളികളുടെ കാഴ്ച നശിച്ചാലോ? അവരുടെ തൊലിയില്‍ നിന്ന് മെലാനിന്‍ നഷ്ടപെട്ടാലോ? മുടിയെല്ലാം കൊഴിഞ്ഞു അവര്‍ അകാലത്തില്‍ തന്നെ വൃദ്ധരായാലോ? ഒരിക്കല്‍ നമ്മള്‍ എവിടെ നിന്നും ആട്ടിയോടിച്ച ആ പഴയ ശ്വാസകോശ രോഗങ്ങള്‍ തിരിച്ചു വന്നാലോ? അവരില്‍ നിന്നും അവരുടെ കുഞ്ഞുങ്ങളിലേക്ക് അത് പടര്‍ന്നാലോ? വിയറ്റ്നാമിലും കൊളംബിയയിലും എല്ലാം അമേരിക്ക സൃക്ഷ്ടിച്ച തലച്ചോര്‍ മരവിച്ച ഒരു ജനത ഇവിടെയും ഉണ്ടാകുമോ? എനിക്കറിയില്ല മഞ്ജു.... പക്ഷെ...റിപ്പോര്‍ട്ട് എഴുതാനായി പേന കയ്യില്‍ എടുക്കുമ്പോള്‍ എല്ലാം, ആ യന്ത്രത്തെ ഓര്‍ക്കുമ്പോള്‍ എല്ലാം, ചിന്താശേഷിയില്ലാത്ത , ഒരു വൈരുധ്യങ്ങളെയും തിരിച്ചറിയാന്‍ ആവാത്ത , ആരോഗ്യമുള്ള കുഞ്ഞുങ്ങളെ സൃഷ്ടിക്കാന്‍ ആകാത്ത , ശൂന്യമായ കണ്ണുകള്‍ ഉള്ള ഒരു കൂട്ടം മനുഷ്യര്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്നതായ് എനിക്ക് തോന്നുന്നു. എനിക്ക്.... എനിക്ക് പേടിയാകുന്നു..."
കടുത്ത അപകര്‍ഷബോധത്തോടെ കൈകളില്‍ മുഖം താങ്ങി തല കുനിച്ചിരുന്ന് വിക്കുന്ന സുനന്ദയുടെ ശിരസ്സില്‍ മഞ്ജുഷ ചുണ്ടുകള്‍ അമര്‍ത്തി കൊണ്ടേയിരുന്നു. ..
സുനന്ദ വിക്കില്‍ നിന്നും കണ്ണുനീരില്‍ നിന്നും കുതറി മാറാന്‍ കുറച്ചു നേരമെടുത്തു. തന്റെ kerchief കൊണ്ട് സുനന്ദയുടെ കണ്ണ് തുടച്ച് അവളുടെ ബാഗ് കയ്യില്‍ എടുത്തുകൊണ്ടു മഞ്ജുഷ പറഞ്ഞു.
"നമുക്ക് പതുക്കെ ഇറങ്ങാം. ക്രിസ്തുവിന്റെ ആ മണവാട്ടിമാര്‍ കുറച്ചു നേരമായ് നമ്മളെ നോക്കി കുരിശു വരയ്ക്കുന്നു."
പള്ളിയില്‍ നിന്ന് പുറത്തിറങ്ങാന്‍ നേരം, ഒരു വശത്ത് ഏകയായ് ക്രൂശിതരൂപത്തെ നോക്കിയിരിക്കുന്ന പാപിനിയെ കണ്ണ് കൊണ്ട് ചൂണ്ടിക്കാട്ടി മഞ്ജുഷ പറഞ്ഞു.
" ഒരു പ്രണയം ഫീല്‍ ചെയ്യുന്നു..."
സുനന്ദ ഈറനോടെ ആ സ്ത്രീയെ നോക്കി. അവര്‍ തിരിച്ചും.
പള്ളിക്ക് വലതു വശത്തായ് നഗരത്തിലേക്ക് തിരിയുന്ന പോക്കറ്റ് റോഡിലൂടെ കൈ കോര്‍ത്ത് പിടിച്ചു അവര്‍ നടന്നു. എല്ലാം പറഞ്ഞു കഴിഞ്ഞതോടെ , സുനന്ദയുടെ തളര്‍ച്ച അല്പം കുറഞ്ഞതായ് മഞ്ജുഷ ക്ക് തോന്നി. സന്ധ്യ പരക്കാന്‍ തുടങ്ങിയിരുന്നു. ഇരുട്ടു മൂടാന്‍ തുടങ്ങിയതോടെ കൈകളിലെ ബന്ധം ശക്തമായ്. അന്ധവിദ്യാലയത്തിനു സമീപം വഴിവിളക്കുകള്‍ ഇല്ല. അവിടമെത്തിയപ്പോള്‍ ഇരുവരും ഒരേ സമയം നിശ്ചലരായ്. മഞ്ജുഷ ബലമായ് സുനന്ദയെ ചുംബിച്ചു. സുനന്ദ തടഞ്ഞില്ല.
നഗരത്തില്‍ തെളിഞ്ഞ മഞ്ഞ വഴിവിളക്കുകള്‍ ശബ്ദങ്ങള്‍ ഉമായി കലഹിക്കുന്നത് കണ്ടു കൊണ്ട് അവര്‍ കോഫി ഷോപ്പിലിരുന്നു. ചുമര്‍ ഗ്ലാസ്സിനപ്പുറം ഒരു നിശബ്ദ സിനിമ പോലെ തോന്നിച്ച , നഗരക്കാഴ്ച്ചകളില്‍ ഊന്നിക്കൊണ്ട് മഞ്ജുഷ പറഞ്ഞു.
" Renato Rugguire എന്നൊരാളെ പറ്റി കേട്ടിട്ടുണ്ടോ നീ? WTO യുടെ പഴയ ഒരു ഡയറക്ടര്‍ ആയിരുന്നു. ഇറ്റലിക്കാരന്‍ ...."
'ഇല്ല' എന്ന് സുനന്ദ തലയാട്ടി.
വീണ്ടും ഒരു കാപ്പിക്ക് ഓര്‍ഡര്‍ കൊടുത്തുകൊണ്ട് മഞ്ജുഷ പറഞ്ഞു.
"അങ്ങേരു പണ്ട് പറഞ്ഞ ഒരു കാര്യമുണ്ട്. സ്വതന്ത്ര കമ്പോള വ്യവസ്ഥ നിലവില്‍ വരുത്തുന്നതിന് ആവശ്യമായ നിയമ സംവിധാനങ്ങള്‍ ഉണ്ടാക്കിയതിനെ പറ്റിയായിരുന്നു ആ സംസാരം. simplifie ചെയ്‌താല്‍ ഇങ്ങനെ. ' വിവിധ ദേശീയ സമ്പത്ത് ഘടനകള്‍ കൂട്ടിയിനക്കുകയല്ല ഞങ്ങള്‍ ചെയ്യുന്നത്. മറിച്ച് ഒരു ലോക സമ്പത്ത് ക്രമത്തിന്റെ ഘടന ഉണ്ടാക്കുകയാണ്. ഇതില്‍ രാജ്യങ്ങളോ ദേശീയതകളോ ജനതയോ ഒന്നും പരാമര്‍ശിക്കപ്പെടുന്നില്ല. കമ്പോളങ്ങള്‍ക്കും ബഹു രാഷ്ട്ര കുത്തകകള്‍ക്കും മാത്രമാണ് ഇതില്‍ സ്ഥാനം. '"
സുനന്ദയുടെ കണ്ണുകളെ അവഗണിക്കാതെ മഞ്ഞ്സുഹ തുടര്‍ന്നു.
" ഇക്കാലത്ത്, ആഗോളവത്കരനതിന്റെയും പുതു കോളനി വാഴ്ച്ചകളുടെയും എല്ലാം ഇക്കാലത്ത്, സത്യത്തില്‍ രാജ്യങ്ങളോ ദേശീയതകളോ ഒന്നും തന്നെ നിലനില്‍ക്കുന്നില്ല. നിലനില്‍ക്കുന്നത് ചില സമ്പത്തിക realities മാത്രം. എത്രത്തോളം ലാഭം മറ്റുള്ളവയില്‍ നിന്നും ഊറ്റിയെടുക്കാനാകും അല്ലെങ്കില്‍ മറ്റുള്ളവര്‍ മൂലമുള്ള നഷ്ടം എത്രത്തോളം ഒഴിവാക്കാന്‍ ആകും എന്ന് മാത്രം കരുതുന്ന ചില സാമ്പത്തിക യാഥാര്‍ത്യങ്ങള്‍. ലാഭവും നഷ്ടവും മാത്രം ചിന്തിക്കുന്നവ. പഴയ ചേരികള്‍ എല്ലാം അപ്രത്യക്ഷമായ് കഴിഞ്ഞു. പഴയ കരുത്തര്‍ പലരും വീണു കഴിഞ്ഞു. ഭൂമുഖത്തുള്ള ഒട്ടു മിക്ക രാജ്യങ്ങളും തന്നെ തീവ്രമായ സാമ്പത്തിക തകര്‍ച്ചയുടെ വക്കിലാണ്. ഒരു 100 കൊല്ലം കൂടി ഇങ്ങനെ തന്നെ നില നില്‍ക്കും എന്ന് ഉറപ്പു പറയാവുന്ന ഒരു രാജ്യവും ഇന്നില്ല. ജനതയുടെ സ്വത്വത്തിനു പ്രാമുഖ്യം കൊടുക്കുന്ന ഒരു രാക്ഷ്ട്രീയ പ്രസ്ഥാനങ്ങളും ഇന്നില്ല. ശക്തി തേടുന്നവരും അത് തേടാന്‍ കരുതില്ലാവരും മാത്രമായ് ലോകം ചുരുങ്ങി. വ്യവസ്ഥിതികളെ ജനത സൃഷ്ടിച്ചിരുന്ന കാലമെല്ലാം പോയിക്കഴിഞ്ഞു. പ്രതിഷേധങ്ങള്‍ എല്ലായിടത്തും ഉണ്ട്. ഇല്ല രാജ്യങ്ങളിലും ജനകീയ പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്നുണ്ട്. എന്തെങ്കിലും ഫലം ഉണ്ടാകുന്നുണ്ടോ? ഇല്ല... ഇനി ഉണ്ടാവില്ല. പിന്നെയാണോ നിന്നെ പോലെ മര്യാദക്ക് സംസാരിക്കാന്‍ പോലും പറ്റാതെ ഒരാളുടെ പ്രതിഷേധം. ഒരു കുമിളയുടെ ആയുസ്സേ ഉണ്ടാകു. ഒന്നേ ചെയ്യാനുള്ളൂ..... എങ്ങനെയെങ്കിലും നില നില്‍ക്കുക. ഒഴുക്കില്‍ നീഗുക. ഒരു അനാഥ ശവം പോലെ. ഇടിമുഴക്കങ്ങളെ വേണമെങ്കില്‍ സ്വപ്നം കാണാം. ഒരു മിശിഹയെയോ ഒരു പുതിയ മാര്‍ക്സിനെയോ കാത്തിരിക്കാം... അത്ര തന്നെ...."
കോഫി ഷോപ്പില്‍ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും നേരം നന്നായി ഇരുട്ടിയിരുന്നു. വാച്ച് നോക്കി സ്വതവേ ഉള്ള നിസ്സരബോധതോടെ മഞ്ജുഷ പറഞ്ഞു.
" ആ മേട്രന്‍ അമ്മച്ചീടെ കയ്യില്‍ നിന്നും എന്ന് ഞാന്‍ മേടിക്കും..." സുനന്ദ ചിരിച്ചു.
പരിചയമുള്ള ഒരു റിക്ഷ അവരെ കണ്ടപ്പോള്‍ നിര്‍ത്തി. ഹോസ്റ്റലിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍ , തന്റെ വിരലുകളെ ഞെരിച്ചു ഉടക്കുന്ന വിരലുകളെ നോക്കി മഞ്ജുഷ പറഞ്ഞു.
" ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ലോകത്തുള്ള എല്ലാവരും കൂടപ്പിറപ്പുകളെ പോലെ കഴിയുന്ന കാലം. ചിന്ത ഇപ്പോഴും ചെന്ന് എത്താറുള്ളത് ഒരു തീന്മേശയിലെക്കാന്. ഇല്ല രാജ്യങ്ങളും തന്നെ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന കൊച്ചു കുട്ടികള്‍. കുറുമ്പ് കാട്ടുന്ന കുട്ടികള്‍. ചിലര്‍ക്ക് വിശപ്പ് വളരെ കുറവാണ്. അവര്‍ തനിക്കു വിളമ്പി വച്ചതില്‍ നിന്ന് കുറച്ചു കഴിക്കുന്നു. ബാക്കി സുഹൃത്തുക്കള്‍ക്ക് ദാനം ചെയ്യുന്നു. ശേഷം നിശബ്ധരാകുന്നു. ചിലര്‍ക്ക് വിശപ്പ് കൂടുതല്‍. സ്വാഭാവികമായും ആരോഗ്യവും. അവര്‍ തന്റേതു പെട്ടെന്ന് കഴിക്കുന്നു. എന്നിട്ട് അന്ന്യന്റെ പാത്രത്തില്‍ കയ്യിടുന്നു. ആരോഗ്യമില്ലാത്ത , വിശപ്പുള്ള കുട്ടികളാണ് ഇരകള്‍. അവന്‍ ഒരു കൈ കൊണ്ട് ബലവാനെ പ്രതിരോധിക്കുന്നു. മറ്റേ കൈ കൊണ്ട് കഴിക്കാന്‍ ശ്രമിക്കുന്നു. ആക്രമണം ശക്തമാകുമ്പോള്‍ ഭക്ഷണം വേണ്ട എന്ന് വച്ച് തല്ലു കൂടുന്നു. ചുരുക്കം ചിലര്‍, തനിക്കു വിളമ്പി വച്ചത് മാത്രം കഴിച്ചു ഒരു പ്രശ്നവും ഉണ്ടാക്കാതെ എഴുനേറ്റു പോകുന്നു. ആകെ ബഹള മയം.... ചില പൊട്ടിച്ചിരികള്‍...ചില പോട്ടിക്കരച്ചിലുകള്‍.... ചില ബുദ്ധ സ്മിതങ്ങള്‍...പക്ഷെ, ആകെ പറയുമ്പോള്‍ ..Its നാച്ചുറല്‍ , അല്ലെ ? "
ഹോസ്റ്റലിനു മുന്നിലുള്ള ആ വഴിവിളക്ക് എത്തുന്നതിനു മുന്‍പേ അവര്‍ അകന്ന് ഇരുന്നു.
....................................................................................................................................................
No comments:
Post a Comment