<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-7791046504017472166</id><updated>2012-01-31T14:37:58.380-08:00</updated><title type='text'>Nibu.........</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://krnibu.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7791046504017472166/posts/default?max-results=100'/><link rel='alternate' type='text/html' href='http://krnibu.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>Nibu</name><uri>http://www.blogger.com/profile/17709891886425093718</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/-jnyJZQAyzB4/TtxSUUxYPFI/AAAAAAAAAIg/ti2RaaZfpXk/s220/381423_10150311211534364_598884363_6956966_470051355_n.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>4</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-7791046504017472166.post-6215613098997625335</id><published>2012-01-29T02:04:00.000-08:00</published><updated>2012-01-29T22:20:39.426-08:00</updated><title type='text'>വസന്തം</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;കാലം 2002 - 2003&amp;nbsp;&lt;/div&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;രാത്രി മുഴുവന്‍ പേ പിടിച്ച മഴയായിരുന്നു. അകമ്പടിക്കായ് ആഞ്ഞുവീശിയ കാറ്റും തീനാളങ്ങളും. വീടിനു പുറകില്‍ , അതിര്‍ത്തിയോടു ചേര്‍ന്ന്, ഗതകാല സ്മരണകളില്‍ മയങ്ങി നിന്നിരുന്ന കരിമ്പന കട പുഴകി വീണത്‌ , മദ്യത്തിന്‍റെ സഹായത്തോടെ വിളിച്ചു വരുത്തിയ ഉറക്കത്തിലായിരുന്ന താന്‍ മാത്രം അറിഞ്ഞില്ല. ഒരു സാധാരണ പ്രഭാതത്തിലെന്ന പോലെ ഉണരുകയും, ഉടനെ ഒരു കാപ്പിക്കായ് കൊതിക്കുകയും , കിട്ടാന്‍ വൈകിയപ്പോള്‍ സ്വയം ശപിക്കുകയും , ജീവിതം ഒരു ദിവസത്തേക്കു കൂടി നീണ്ടതില്‍ നിരാശപ്പെടുകയും ചെയ്തതിനു ശേഷം കുതിര്‍ന്നു നില്ക്കുന്ന ഭൂമിയിലേക്കിറങ്ങി. പച്ചിലകള്‍ വീണു മുറ്റം നിറഞ്ഞിരുന്നു. മഴവെള്ളം പല വഴികളിലേക്കായി ഒഴുകിപ്പോയ ചാലുകള്‍ കാണാം. മഴയ്ക്ക് കളിക്കാന്‍ ആവുന്നത്ര മണ്ണുണ്ട്‌ മുറ്റത്ത്‌. കഴിഞ്ഞ ദിവസം , അകലെ ഒരിടത് ചിതറിയ മനുഷ്യശരീരങ്ങളുടെ അവ്യക്തമായ നൊമ്പരത്തിന്‍റെ അവശിഷ്ടങ്ങളില്‍ മുഴുകി , ഉമ്മറപ്പടിയില്‍ ഔദാര്യം പോലെ കിട്ടിയ കാപ്പി കുടിച്ചു നില്‍ക്കുമ്പോഴാണ്‌ ഫോണ്‍ ശബ്ദിച്ചത്. സംസാരത്തിനിടെ അറിയാതെ പടികളിറങ്ങി. കപ്പിക്കപ്പ് താഴെ തറയില്‍ വീണുടഞ്ഞു. ആദ്യത്തെ കാല്‍വയ്പിനു തന്നെ മണ്ണ് താണു. ചിതറിയ കുറെ നിമിഷങ്ങളിലേക്ക് മനസ്സും.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" അവീവ ..."&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;അതായിരുന്നു അവളുടെ പേര്. ചെറിയ ചുവപ്പ് കലര്‍ന്ന ഒഴുകുന്ന തലമുടി. നാവികനാകാന്‍ പ്രേരിപ്പിക്കുന്ന കണ്ണുകള്‍. ഹൃദ്യമായ പെരുമാറ്റം. സദാസമയവും ചിന്താകുലയായുള്ള നില്‍പ്പ്. ഉദ്ധരണികളുടെ സഹായത്തോടെയുള്ള മിതത്വമാര്‍ന്ന സംഭാഷണം. നിശബ്ദതയുടെ ഒരാവരണം ഉണ്ടായിരുന്നുവെങ്കിലും, അവളുടെ സാന്നിധ്യം തന്നെയല്ലാതെ ആരേയും പരിഭ്രാന്തരാക്കിയിരുന്നില്ല. ആരേയും മടുപ്പിച്ചിരുന്നില്ല. അദ്ധ്യാപകരുടെ പ്രിയപ്പെട്ട ശിഷ്യ. പ്രകടനതല്പരത ഉണ്ടായിരുന്നില്ലെങ്കിലും , കവയിത്രി എന്ന നിലയിലും കോളേജില്‍ പേരെടുത്തിരുന്നു. പഠിക്കാനും മിടുക്കി. ആരുമായും അതിരു കവിഞ്ഞ സൌഹൃദം .................. ഉണ്ടായിരുന്നില്ല. ആരെയെങ്കിലും പ്രണയിച്ചിരുന്നോ? അറിയില്ല. ചര്‍ച്ചകളിലും സെമിനാറുകളിലും സിനിമകളിലും എല്ലാം സജീവമായി പങ്കെടുക്കുമായിരുന്നു. ഏതെങ്കിലും ഒരു പൊതുവേദിയെ അഭിമുഖീകരിച്ച്, എന്തെങ്കിലും അഭിപ്രായം പറയുന്നതായി കണ്ടിട്ടില്ല. ആഘോഷങ്ങളില്‍ എല്ലാം പങ്കെടുത്തിരുന്നുവെങ്കിലും അതൊന്നും ആ ജൈവീകതയുടെ ഭാഗമായിരുന്നു എന്ന് തോന്നിയിട്ടില്ല. നഗരത്തിന്‍റെ വന്യത അത്രയൊന്നും സ്പര്‍ശിക്കാത്ത , ഒരു തണല്‍മരം പോലെയുള്ള കോളേജില്‍ അവള്‍ എനിക്കൊപ്പം ചരിത്രം P G ക്ക് പഠിക്കുന്നു. നഗരത്തില്‍ കപ്പലുകള്‍ ചേക്കേറുന്നതിനു സമീപം , കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ തിങ്ങി നിറഞ്ഞ തെരുവില്‍ അച്ഛനും അമ്മയ്ക്കും അനിയനും ഒപ്പം ജീവിക്കുന്നു. ആ സന്തുഷ്ട കുടുംബത്തെ പല വൈകുനേരങ്ങളിലും നഗരത്തില്‍ വച്ച് കണ്ടിട്ടുണ്ട്. അത്തരം നിമിഷങ്ങളില്‍ അവള്‍ പ്രിയപ്പെട്ട ആളിനെയെന്ന പോലെ എന്നെ നോക്കി ചിരിക്കും. അഥവാ , ഞാന്‍ അങ്ങനെയൊക്കെ സങ്കല്പ്പിക്കും.&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;തീര്‍ച്ചയായും അവീവയോട് തനിക്ക് വെളിപ്പെടുത്താന്‍ ആവാത്ത എന്തോ ഉണ്ടായിരുന്നു. അസഹനീയമായ അപകര്‍ഷബോധം വരുത്തിയ ദേഷ്യത്തില്‍ നിന്നും, പാടേ ഉന്മൂലനം ചെയ്യാനുള്ള വെറുപ്പിലൂടെ വളര്‍ന്നു, ഒടുവില്‍ സാന്ത്വനത്തിന്‍റെ&amp;nbsp; ഒരു കണിക ഞങ്ങള്‍ക്കിടയിലും വിത്തുകള്‍ പാകിയിരുന്നു. എങ്കിലും, അവീവയുടെ സംസാരവും പെരുമാറ്റവും അവളില്‍ തെളിഞ്ഞിരുന്ന നിര്‍ണ്ണയിക്കാന്‍ ആവാതിരുന്ന പലതും ചേര്‍ന്ന് ഓരോ നിമിഷവും തന്നെ തീവ്രമായ ആശയക്കുഴപ്പത്തിലാക്കി . ഒരാളോടുള്ള ആകര്‍ഷണം സത്യമായും തന്‍റെ തന്നെ ഉള്ളില്‍ ഒരു ശവക്കുഴി തോണ്ടുന്നതിനു സമാനമാണ്. അതിജീവിക്കാന്‍ ആവാത്ത ആ ഭൂഗുരുത്വത്തില്‍ നമ്മള്‍ നമ്മളിലേക്കു തന്നെ കൂടുതല്‍ ഉറക്കുന്നു. ആ അപരസത്തയുടെ ക്ഷണം കാത്തുകൊണ്ട്.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;താന്‍ ഇതേ കോളേജില്‍ തന്നെയാണ് മുന്‍പും പഠിച്ചത്. അല്പം രാക്ഷ്ട്രീയവും, അല്പം കൂടുതല്‍ മനുഷ്യത്വവും , ശരാശരി ചരിത്രബോധവും , ആവശ്യത്തില്‍ കൂടുതല്‍ അപകര്‍ഷബോധവും കൈമുതലായുള്ള താന്‍. അവീവ കഴിഞ്ഞ വര്‍ഷം P G ക്ക് വന്നു ചേര്‍ന്നവളാണ്. ആദ്യമായ് പരിചയപ്പെട്ടപ്പോള്‍ പേരിനര്‍ത്ഥം ചോദിച്ചു. ' വസന്തം ' എന്നാണെന്ന് മറുപടി പറഞ്ഞു. ' അതു കാണാനുണ്ട് ' എന്ന തന്‍റെ comment പളുങ്ക് കണ്ണുകളുടെ ഗ്രീഷ്മത്താല്‍ കത്തിച്ച്&lt;/div&gt;&lt;div style="text-align: left;"&gt;അവള്‍ തിരിച്ചു തന്നു. ഒരു അകല്‍ച്ച നല്ലതാണെന്ന് ആറാമിന്ദ്രിയം മന്ത്രിച്ചു. 'എന്തൊരു അഹങ്കാരം ' എന്ന് പുരുഷത്വം ആവേശം കൊണ്ടു. ഏതാനും ദിവസങ്ങള്‍ക്കകം തന്നെ അവള്‍ കോളേജിന്റെ&amp;nbsp; ഭാഗമായി. ചരിത്രത്തിലും വര്‍ത്തമാനത്തിലും അവള്‍ക്കുണ്ടായിരുന്ന പരന്ന അറിവ് പലരേയും അതിശയിപ്പിക്കുക തന്നെ ചെയ്തു. ഇസ്രയേലിന്‍റെ അവിശുദ്ധ മണ്ണില്‍ ജനിച്ചു വളര്‍ന്ന, കോളേജില്‍ ആകെയുണ്ടായിരുന്ന ജൂത പെണ്‍കുട്ടിക്ക്, ആവശ്യത്തില്‍ കൂടുതല്‍ ആനുകൂല്യങ്ങളും സംവരണവും നല്കാന്‍ സഹപാഠികളും അദ്ധ്യാപകരും ആവുന്നത്ര ശ്രദ്ധിച്ചു. മേശകളിലും ബെഞ്ചുകളിലും മൂത്രപ്പുരയുടെ ചുവരുകളിലും എല്ലാം രേഖപ്പെടുത്തിയിരുന്ന ചരിത്ര വസ്തുതകള്‍ക്ക് , പ്രിന്‍റ് ചെയ്തു വച്ചിരിക്കുന്ന അക്ഷരങ്ങളേക്കാള്‍ , ജീവിതത്തിന്‍റെ മണമുണ്ടാകും എന്നു വിശ്വസിച്ചിരുന്നതിനാല്‍ ക്ലാസ്സില്‍ കയറുന്നത് കുറവായിരുന്നു താന്‍. എങ്ങാനും അബദ്ധത്തില്‍ കയറിപോയാല്‍ ആകട്ടെ, പണ്ട് പ്രണയാതുരനായ ഏതോ കാമുകന്‍, ബ്ലേഡ് കൊണ്ടു മേശയില്‍ വരഞ്ഞിട്ടിരുന്ന ' സുജാത ' എന്നു പേരിട്ടിരുന്ന , മുഖം വ്യക്തമല്ലാത്ത സുന്ദരിയുടെ മാറില്‍ തല ചായ്ച്ചിരുന്നു , പാതി മയക്കത്തില്‍ സ്വപ്നം കണ്ടു കൊണ്ടു കിടക്കും. അത്തരമൊരു പകലില്‍ , കുള്ളനായ നെപ്പോളിയന്റെ സ്ത്രീചാപല്യങ്ങളെ കുറിച്ച് ടീച്ചര്‍ പറഞ്ഞു കൊണ്ടിരുന്നപ്പോള്‍, വെറുതെ ആയിട്ടാവണം, അവീവ തന്നെ നോക്കി ചിരിച്ചു. ഉള്ളിലെ കുള്ളത്തരം ആ ചിരിക്ക് പല വ്യാഖ്യാനങ്ങളും നല്കി. അവീവയുടെ ആദ്യകാല അധിനിവേശങ്ങളില്‍ ഒന്ന് .&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;താന്‍ അല്പമെങ്കിലും കൊള്ളാവുന്ന ഒരു എഴുത്തുകാരന്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ പെടാപാട് പെടുന്ന കാലമായിരുന്നു. ദിവസവും എഴുത്ത്. ഡിപ്പാര്‍ട്ട്മെന്‍റ് നു മുന്നിലെ നോട്ടീസ് ബോര്‍ഡില്‍ ഒരു അനുഷ്ഠാനം പോലെ മാസത്തില്‍ ഒരു കഥ. കാര്യമായ പ്രോത്സാഹനം ഒന്നും കിട്ടിയിരുന്നില്ല എന്നത് സത്യം. ബാള്‍ക്കന്‍ നാടുകളുടെ ചരിത്രവും, സാര്‍ത്രിന്റെ അസ്തിത്വചിന്തകളും എല്ലാം കൂട്ടിത്തുന്നി താന്‍ എഴുതിയ കഥയെ കൊള്ളാവുന്ന രീതിയില്‍ എല്ലാം പോസ്റ്റ്‌ മോര്‍ടെം ചെയ്ത് നോട്ടീസ് ബോര്‍ഡില്‍ ഒട്ടിച്ചു വച്ചതോടെ തനിക്കവള്‍ പ്രഖ്യാപിത ശത്രുവായി. ' അവീവ നടന്നു വരുമ്പോള്‍, ഗദ്സമാനം തോട്ടത്തിലെ ഒലീവ് മരങ്ങള്‍ വസന്തം വന്നെന്നു കരുതി, തല കുനിക്കുന്നു ' എന്നു പാടിയ കവി രാജേഷിന്‍റെ കാല്‍വിരലുകള്‍ ചവുട്ടി ഞെരിക്കുന്നതും അക്കാലത്താണ്. കുടുംബസമേതം ഇസ്രയേലിലേക്ക് തിരിച്ചു പോകാനും&amp;nbsp; ശിഷ്ടകാലം അവിടെ ജീവിക്കാനും ആഗ്രഹിച്ചിരുന്ന സുന്ദരിയായ ഒരു ജൂത പെണ്‍കുട്ടിയുടെ കയ്യില്‍ , A K 47&amp;nbsp; ഉം ഗ്രനേഡുകളും റോക്കറ്റ് ലോഞ്ചറും നാടന്‍ പന്നിപ്പടക്കവും എല്ലാം സങ്കല്‍പ്പിച്ച്, പല രാത്രികളിലും പാലെസ്തീന്‍ ലിബരേഷനെ പിന്തുണച്ചിരുന്ന തനിക്ക് ഉറക്കം നഷ്ടപ്പെട്ടു. ആയിടെ താന്‍ നോട്ടീസ് ബോര്‍ഡിലേക്കായി എഴുതിയ, 'ഈ മണ്ണില്‍ എനിക്കുറങ്ങണം ' എന്ന പലസ്തീനിയന്‍ കഥ, ബോര്‍ഡില്‍ സ്ഥല സൌകര്യമില്ല&amp;nbsp; എന്ന മുടന്തന്‍ ന്യായം പറഞ്ഞ്, R K&amp;nbsp; സര്‍ നിരസിച്ചത്‌ , സാറിന്‍റെ പ്രിയപ്പെട്ട ശിഷ്യയായ അവീവയുടെ പ്രേരണ മൂലമാണ് എന്നും താന്‍ വിശ്വസിച്ചു. പ്രതികരണം ചപലമായിരുന്നു. കവി തീ കൊളുത്തി തന്ന, നീല ചടയന്‍ ആത്മാവ് ഭരിച്ചിരുന്ന ഒരു സന്ധ്യക്ക്‌ , ആരുമറിയാതെ അവീവയുടെ ' അരളിപ്പൂക്കള്‍ ' എന്ന കവിത , നോട്ടീസ് ബോര്‍ഡില്‍ നിന്നും താന്‍ മോഷ്ടിച്ചു. ശത്രുവിന്‍റെ ആയിരുന്നുവെങ്കിലും അതിപ്പോഴും സൂക്ഷിക്കുന്നു. പശ്ചിമേഷ്യയിലെ പുകയുന്ന മതവിദ്വേഷത്തില്‍&amp;nbsp; താനും പങ്കാളിയാവുകയായിരുന്നു. അവീവയുടെ ചെകിട് രണ്ടും തല്ലി പൊളിച്ച്, തല മുണ്ഡനം ചെയ്ത് , വസ്ത്രങ്ങള്‍ ഉരിഞ്ഞ് പുള്ളി കുത്തി , ഒരു മരുഭൂമിയില്‍ കുമ്പസാരിപ്പിക്കുന്ന രംഗം , പ്രസിദ്ധീകരിക്കാന്‍ ധൈര്യമില്ലാത്ത ഒരു കഥയായ് ഇപ്പോഴും മനസ്സിലുണ്ട്. എന്നാല്‍ രാജേഷിനും , ലൈറ്റ് ആന്‍ഡ്‌ സൌണ്ട് ദാസേട്ടന്‍ മകന്‍ അരുണിനും ഒപ്പം , കടല്‍ തീരത്ത് വച്ച് സേവിച്ച , 4 പെഗ്ഗ് വേനല്‍ വീര്യത്തില്‍&amp;nbsp; , ഈരേഴു ലോകവും പുല്ലെന്നു തോന്നിയതോടെ, കുള്ളന്‍ പൊടുന്നനെ കള്ളനായ്. ഇതിലും ഭേദം എതിരാളിയുടെ കോണകം പുറകിലൂടെ വലിച്ചൂരി , ഗോദയില്‍ വിജയിക്കുന്ന വില കുറഞ്ഞ തന്ത്രമാണെന്നും പറഞ്ഞ്, R K ക്ലാസ്സില്‍ പൊട്ടിച്ചിരിയുടേയും പരിഹാസത്തിന്‍റെയും A K 47&amp;nbsp; ഉതിര്‍ത്തപ്പോള്‍ , താന്‍ കള്ളനാണോ കുള്ളനാണോ എന്നു സ്വയം തിരിച്ചറിയാന്‍ ആകാതെ, ക്ലാസ്സില്‍ നിന്നിറങ്ങി പോന്നു. പിന്നീട് ആ ക്ലാസ്സില്‍ വീണ്ടും ചെന്ന് ചേരുന്നത് ആ അരളിപ്പൂവിന്‍റെ സൌഹൃദത്തിന്റെ കയ്യും പിടിച്ച്.&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;ഏതാനും മാസങ്ങള്‍ക്ക് ശേഷം , രണ്ടാം വര്‍ഷം ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ്, വേനലിന്‍റെ അവസാന നാളുകളില്‍ നഗരത്തില്‍ സംഘടിപ്പിക്കപ്പെട്ടിരുന്ന&amp;nbsp; ചലച്ചിത്രോത്സവത്തിനാണ് വീണ്ടും അവീവയുടെ മുന്നില്‍ പെടുന്നത്. ഒറ്റപ്പെടലിന്‍റെ നെല്ലിപ്പലക കാണാന്‍ തുടങ്ങിയിരുന്നു. ഉള്ളില്‍ മുങ്ങിത്തപ്പിയാല്‍ നക്ഷത്രങ്ങള്‍ക്ക് പകരം കരിക്കട്ടകള്‍ കിട്ടിക്കൊണ്ടിരുന്നു. ഓര്‍മ്മ ശരിയാണെങ്കില്‍ 'ഏലിയ സുലൈമാന്‍റെ', 'പരിശുദ്ധ ഇടപെടലിനു' ശേഷം . ഒരു സര്‍- റിയലിസ്റ്റിക്ക് സിനിമ നല്‍കിയ , എട്ടും പൊട്ടും തിരിയാത്ത നോവ്‌ മെച്ചപ്പെടുത്താനായി, ഒരു പുകയെടുക്കാന്‍ പുറത്തിറങ്ങിയ നേരം. തിയേറ്ററിനു ഇടതു വശത്തായി, നിറഞ്ഞ മദ്യത്തില്‍ ചീഞ്ഞു തുടങ്ങിയ ഈ വ്യവസ്ഥിതിയെ തകര്‍ക്കണം എന്ന ഗൂഡലക്ഷ്യവുമായ്‌ പാഞ്ഞു വന്ന തീവണ്ടിക്കു മുന്നില്‍ ചാടിയ, സഖാവിന്‍റെ ഓര്‍മ്മക്കായി പണിത മാര്‍ബിള്‍ സോഫയില്‍ ഇരുന്നാല്‍ അകലെ നീലച്ച കടല്‍ കാണാം. ഒഴുകി നടക്കുന്ന മണ്‍പാത്രങ്ങളെയും. കടലിന്‍റെയും ആകാശത്തിന്‍റെയും നീലകളുടെ വ്യത്യാസത്തെ , സിഗരറ്റ് പുകയുടെ നീല കൊണ്ട് അളന്നുകൊണ്ടിരിക്കുമ്പോള്‍&amp;nbsp; ആണ് ആ സാന്നിധ്യം അറിഞ്ഞത്.&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" നല്ല സിനിമ, അല്ലെ ? "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" ഉം ...." ഇരുത്തിയൊന്ന് മൂളി. പതുക്കെ ഇത്തിരി അകന്നിരുന്നു. അതു ശ്രദ്ധിച്ചുകൊണ്ടു തന്നെ അവള്‍ പറഞ്ഞു.&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" ഈ അകല്‍ച്ച തന്നെയാണ് എല്ലായിടത്തും പ്രശ്നം. "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;തര്‍ക്കിക്കാന്‍ നിന്നില്ല. അതിനത്ര മിടുക്കില്ല. എഴുതി നോക്കിയപ്പോള്‍ തെളിയാന്‍ ഉണ്ടെന്നാണ് ഭൂരിപക്ഷ അഭിപ്രായം. തത്ത്വങ്ങളുടെ അപര്യാപ്തത. ചരിത്രസത്യങ്ങളെ വൈകാരികമായി സമീപിച്ചാല്‍ , പലതും അപനിര്‍മ്മിക്കപെടും എന്ന വികലമായ ധാരണ. എഴുനേറ്റു പോകാനുള്ള ഉദ്ദേശം ഒന്നും അവളുടെ ഭാഗത്ത്‌ നിന്നുണ്ടായില്ല. അവളും അകലങ്ങളിലേക്ക് നോക്കിയിരുന്നു. ഇടക്കെപ്പോഴോ ആത്മഗതം പോലെ പറഞ്ഞു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" അതാ നോക്കൂ... ഏകാന്തമായ ആ ദ്വീപിനു സമീപം ഒരു കൊച്ചു കപ്പല്‍. അല്ലേ? അതു പതുക്കെ, വളരെ പതുക്കെ ഒഴുകുന്നു. പക്ഷെ, ആദ്യത്തെ നോട്ടത്തില്‍ എനിക്കതൊരു വീടായാണ് തോന്നിയത്. കടലില്‍ ഒഴുകി നടക്കുന്ന ഒരു വീട്. കഷ്ടം തന്നെ. പക്ഷെ, അങ്ങനെയും സംഭവിക്കാം. അകലങ്ങള്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ ഉണ്ടാക്കും ..."&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;അത് എവിടെയോ കൊണ്ടു. പലപ്പോഴും തനിക്കു തന്നെ തോന്നിയിട്ടുള്ള കാര്യമാണ്. അവീവ വീണ്ടും അകലങ്ങളില്‍ തന്നെ. അപ്രതീക്ഷിതമായാണ് താന്‍ ചോദിച്ചത്.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" ഞാന്‍ സത്യത്തില്‍ ആരാണ്? കള്ളനോ അതോ കുള്ളനോ ? "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;അവീവ പൊട്ടിച്ചിരിച്ചു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" രണ്ടുമല്ല. നല്ല അസ്സല്‍ കിറുക്കന്‍ .."&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;വീണ്ടും ക്ലാസ്സില്‍ സജീവമായ്. അവീവ അകലങ്ങളില്‍ പുഞ്ചിരിച്ചു കൊണ്ടും, അരികത്ത്‌ ഗാഡമായ ചിന്തകളില്‍ മുഴുകി അവഗണിച്ചും , കോളേജ് നു പുറത്ത്, ഒരു കാപ്പിക്കും സിഗരറ്റിനും കൂട്ടിരുന്നും , സംവേദനം നടത്തികൊണ്ടിരുന്നു. ലോക സാഹിത്യത്തിലെയോ സിനിമകളിലെയോ&amp;nbsp; ഏതെങ്കിലും കൊടുമുടിയില്‍ തട്ടി മുന്നോട്ടു പോകാന്‍ കഴിയാതെ വരുമ്പോഴോ, ചില അഗാധ മൌനങ്ങളില്‍ കാല്‍ തെറ്റി വീണ് രക്ഷപെടാന്‍ ആഗ്രഹിക്കാതെ വരുമ്പോഴോ , സംഭാഷണം അവസാനിക്കും. അകലങ്ങള്‍ ഉണ്ടാക്കിയ തെറ്റായ ധാരണകളെ കുറിച്ച് , അക്കാലത്ത് ഒരുപാട് ഖേദിക്കുകയും ചെയ്തു.&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;ജൂണ്‍ മാസം അവസാനിക്കാറായിരുന്നു. പച്ച വരയെ തോന്നും പടി വളച്ചൊടിച്ച്, പമാവധി ഭൂഭാഗങ്ങള്‍ കയ്യടക്കി, എല്ലാ തരം പ്രതിഷേധങ്ങളെയും അവഗണിച്ച്, ഇസ്രയേല്‍ വെസ്റ്റ് ബാങ്ക് മതിലിന്‍റെ നിര്‍മ്മാണം തുടരുന്നു. പലസ്തീനിന്‍റെതായ ഒത്തിരി പ്രദേശങ്ങളാണ് , തദ്ദേശീയര്‍ക്ക് നഷ്ടപെട്ടുകൊണ്ടിരിക്കുന്നത്. അധിനിവേശത്തിനെതിരെ പോരാടുന്ന ജനതയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്, ലോകത്തെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തുന്നു. സമാധാനപരമായ് നീങ്ങിയിരുന്ന ജനകീയ സമരങ്ങളെ ഇസ്രായേലി പട്ടാളം ഹിമ്സാത്മകമായ് നേരിടുന്നു. ചെറുതെങ്കിലും ഒരു പ്രതിഷേധം കോളേജില്‍ പാര്‍ട്ടിയുടെ വകയായി സംഘടിപ്പിക്കാം എന്നു കരുതി സഖാക്കളെ സമീപിച്ചു. അല്പം വൈകാരികപരമായിരുന്നുവെങ്കിലും , സംഗതി വ്യക്തമായ് അവതരിപ്പിച്ചു. പലര്‍ക്കും മനസ്സിലായ മട്ടില്ലായിരുന്നു. ആരോ ചിരിക്കുകയും ചെയ്തു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" സഖാവെ... അത് വേണ്ട .."&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" എന്തേ വേണ്ടാത്തത് ? " അല്പം ദേഷ്യം കലര്‍ന്നിരുന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;സെക്രട്ടറി പറഞ്ഞു.&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" മൂന്നാം ലോകത്തെ ബാധിക്കുന്ന എത്രയോ കാര്യങ്ങള്‍ ഉണ്ട്. പാശ്ചാത്യ മുതലാളിത്തം വളര്‍ത്തുന്ന തെറ്റായ ഉപഭോഗ സംസ്കാരത്തെ എതിര്‍ക്കുക എന്നുള്ളതാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നയം. നമ്മള്‍ അതിനെ പ്രതി ഒട്ടേറെ സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. നമ്മള്‍ ഇനിയും അത് തുടരും. ഇതിനിടയില്‍ വല്ല നാട്ടിലും , വംശത്തിന്‍റെ പേരില്‍ നടക്കുന്ന കലാപങ്ങളില്‍ ഇടപെടേണ്ട കാര്യമില്ല. അടുത്താഴ്ച നമ്മള്‍ നഗരത്തില്‍ ഒരു ആഗോളവല്‍ക്കരണ വിരുദ്ധ സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. അമേരിക്കയുടെ തെറ്റായ സാമ്രാജ്യത്വ നയങ്ങളെ കുറിച്ച് പറഞ്ഞു പോകുമ്പോള്‍, നമുക്ക് സഖാവ് പറഞ്ഞ കാര്യങ്ങളും സൂചിപ്പിക്കാം. എന്താ ...? "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" അത് പോരാ.. " പൊട്ടിത്തെറിച്ചു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" സ്വന്തം രാജ്യത്ത് രണ്ടാം തരം പൌരന്മാരെ പോലെ ജീവിക്കുന്നവര്‍ക്ക്, കയ്യില്‍ ആകെയുള്ള ഭൂമി കൂടിയാണ് നഷ്ടപെട്ടുകൊണ്ടിരിക്കുന്നത്. വഴി നടക്കാനുള്ള സ്വാതന്ത്രം മുന്നേ നിഷേധിച്ചു. കന്നുകാലികള്‍ കടക്കാതിരിക്കാന്‍ മുള്‍വേലി പാകുന്നത് പോലെ, ഒരു ജനതയെ ഒറ്റപ്പെടുത്തി പൊതിഞ്ഞു പിടിക്കുന്നത്‌ കണ്ടിരിക്കനാവില്ല..... "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" സഖാവ് അവിടെയിരിക്കു.. ക്ഷോഭിച്ചിട്ടു&amp;nbsp; കാര്യമില്ല... "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;സെക്രട്ടറി അനുനയത്തില്‍ പറഞ്ഞു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" ഇസ്രയേല്‍, പലസ്തീന്‍, സെര്‍ബിയ, ചെച്നിയ&amp;nbsp; ഇതെല്ലാം തന്നെ ഒരര്‍ത്ഥത്തില്‍ മൂന്നാം ലോകത്തിന്‍റെ ഭാഗമാണ്. സഖാവ് പറഞ്ഞ ഈ കലാപങ്ങളുടെയെല്ലാം സ്പോണ്‍സര്‍മാര്‍&amp;nbsp; യഥാര്‍ത്ഥത്തില്‍, ഞാന്‍ പറഞ്ഞ മുതലാളിത്ത സമൂഹമാണ്. അവരുടെ താളത്തിനൊത്ത് തുള്ളുന്ന കളിപ്പാവകള്‍ മാത്രമാണ് അവിടങ്ങളിലെ ഭരണം. നമ്മള്‍ എതിര്‍ക്കേണ്ടത് , ആ വ്യവസ്ഥിതി അവിടെ സൃഷ്ടിച്ചവരെയാണ്. അത് മാത്രമല്ല, പത്രങ്ങളില്‍ വരുന്ന വെറുതെ വായിച്ചു നോക്കാനുള്ള വാര്‍ത്തകള്‍ക്കും അപ്പുറം , ഇത്തരം കാര്യങ്ങളില്‍ യാതൊരു ആവേശവും ഉള്ളവരല്ല നമുക്ക് ചുറ്റും ഉള്ളവര്‍. അവര്‍ ഇതില്‍ സ്വമനസ്സാലെ പങ്കെടുക്കും എന്നു യാതൊരു ഉറപ്പുമില്ല. അതാണ്‌ പാശ്ചാത്യ മുതലാളിത്തത്തെ എതിര്‍ക്കുന്നതിന്റെ പ്രസക്തി. അണികള്‍ ഇല്ലാതെ നമുക്കൊന്നും തന്നെ ചെയ്യാന്‍ ആവില്ല. അതിനാല്‍ സഖാവ് പറഞ്ഞ കാര്യം നടക്കില്ല. .."&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" ഓ .. അങ്ങനെ .. പലസ്തീനെ പിന്തുണച്ചാല്‍ അമേരിക്കയെ എതിര്‍ക്കുന്ന അത്ര ഗ്ലാമര്‍ ഉണ്ടാവില്ലല്ലോ, അല്ലേ ? താല്പര്യമുള്ളവരെ കൂടെ ചേര്‍ക്കുക മാത്രമല്ല , ആളുകളെ താല്പര്യമുള്ളവരാക്കി മാറ്റാനുള്ള ഊര്‍ജ്ജവും നല്കാന്‍ ഒരു പ്രസ്ഥാനത്തിന് കഴിയണം. നമ്മള്‍ അത് ചെയ്യുന്നില്ല. ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാം . അപചയം...."&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;തിരിച്ചു വിളിച്ചെങ്കിലും കേള്‍ക്കാത്ത മട്ടില്‍ ഇറങ്ങിപ്പോന്നു. ഒരു തരത്തില്‍ അല്പം ഭാഗ്യം ഉണ്ടായി. തല്ലൊന്നും കിട്ടിയില്ല. യുണിറ്റ് സെക്രട്ടറി അല്പമൊക്കെ എഴുത്തും വായനയും ഒക്കെ ഉള്ള കൂട്ടത്തിലാണ്. പോയ&amp;nbsp; ദേഹത്തോടെ തന്നെ തിരിച്ചിറങ്ങാന്‍ ആയി. കൈ നീട്ടി വഴി തടഞ്ഞ R K യെ തള്ളിമാറ്റി , വലിഞ്ഞു മുറുകിയ മുഖത്തോടെ നടന്നു. മലയാളം ഡിപ്പാര്‍ട്ട്മെന്‍റ് നു സമീപമുള്ള വാകമരച്ചുവട്ടില്‍ , ആകാശം കാണാതെ ഇരിക്കുമ്പോള്‍ , അവീവ നടന്നു വരുന്നത് കണ്ടു. അരികില്‍ എന്നെ തന്നെ നോക്കി അവളിരുന്നു. താന്‍&amp;nbsp; ആകെ ചിതറിയിരുന്നു. അവള്‍ ശബ്ദം താഴ്ത്തി പറഞ്ഞു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" രണ്ടു പോസ്റ്റര്‍ എഴുതി ഒട്ടിച്ചാലോ? കുറച്ചു പേപ്പറും പെയിന്‍റും പോരെ ...."&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;ശരിയാണെന്നു തോന്നി. കൂട്ടിന് കവിയേയും കോളാമ്പിയേയും വിളിച്ചു. രണ്ടു മണിക്കൂര്‍ കൊണ്ടു പരിപാടി കഴിഞ്ഞു. 7 പോസ്റ്റര്‍ എഴുതി. ഏഴെണ്ണവും പലയിടങ്ങളിലായ് ഒട്ടിച്ചു. അവീവ ചില പത്രശകലങ്ങള്‍ വെട്ടി നോട്ടീസ് ബോര്‍ഡില്‍ ഒട്ടിച്ചു. പ്രതിഷേധത്തിന് കാരണമായ വെസ്റ്റ് ബാങ്ക് മതിലിനെ പറ്റി ഒരു ലേഖനവും. പാര്‍ട്ടി ഓഫീസിലേക്ക് തിരിയുന്ന വഴിയില്‍ , രാജേഷ്‌ ഒരു രണ്ടു വരി കവിതയെഴുതി ഒട്ടിച്ചു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" സൂര്യന്‍ പലസ്തീനില്‍ ഉദിക്കുന്നു.&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp; ഇസ്രായേലില്‍ അസ്തമിക്കുന്നു... "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;അവന്‍ മദ്യത്തിന്‍റെ ലഹരിയില്‍ എഴുതിയതാണെങ്കിലും , അതിന്‍റെ അര്‍ത്ഥവ്യാപ്തി ഓര്‍ത്തിട്ടാകണം, അവീവ അല്പനേരം എല്ലാം മറന്നു നിന്നു. ശേഷം അവനെ ആദരവോടെ നോക്കി. എനിക്കവനെ കൊല്ലാന്‍ തോന്നി. എല്ലാവര്‍ക്കും അവള്‍ അന്ന് പൊറോട്ടയും കാപ്പിയും സിഗരറ്റും വാങ്ങിത്തന്നു. പിരിയാന്‍ നേരം അവള്‍ ചോദിച്ചു.&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;" പാര്‍ട്ടിയുടെ അഭിമാനത്തിന് ക്ഷതം എല്ക്കുമോ? "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;ഏറ്റെന്ന് പിറ്റേന്ന് ബോധ്യപ്പെട്ടു. പോസ്റ്റര്‍ കളില്‍ മൂന്നെണ്ണം ആരോ കീറിക്കളഞ്ഞു. പാര്‍ട്ടിയില്‍ നിന്നും ചെറിയൊരു താക്കീതു കിട്ടി. ഇക്കുറി ചിരിച്ചു കൊണ്ട് ഇറങ്ങിപ്പോന്നു. നോട്ടീസ് ബോര്‍ഡില്‍ ഒട്ടിച്ചു വച്ചിരുന്ന അവീവയുടെ ലേഖനം , പഴയ ജില്ല സെക്രട്ടറി കൂടിയായിരുന്ന&amp;nbsp; R K ആയിരം കഷണങ്ങളായി ചീന്തി. അതിനു കാരണം ചോദിച്ച അവീവയോട് ഡിപ്പാര്‍ട്ട്മെന്‍റ്&amp;nbsp; ല്‍ വച്ച് ചാടിക്കയറി. കോളേജില്‍ നിന്നും പുറത്ത് നിന്നും ഏതാനും പേര്‍ അഭിനന്ദനങള്‍ അറിയിച്ചു. വല്ലാത്ത, വിശദീകരിക്കാന്‍ ആവാത്ത സന്തോഷം തോന്നി. അന്നു രാത്രി , കോളേജ് ഗ്രൗണ്ടില്‍ , യുണിറ്റ് സെക്രട്ടറി ഒരു അഭിനന്ദന കത്തിനോടൊപ്പം രഹസ്യമായ് എത്തിച്ച , റഷ്യന്‍ വോഡ്കയുടെ വിമോചന ലഹരിയില്‍&amp;nbsp; കവി പ്രഖ്യാപിച്ചു.&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" അവീവയില്‍ ഞാന്‍ ഇപ്പോള്‍ യേശുക്രിസ്തുവിനെ കാണുന്നു.... "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;എന്നാല്‍ ഞങ്ങളുടെ പ്രതിഷേധം കൊണ്ടൊന്നും കാര്യമായ ഫലമുണ്ടായില്ല. ഇത്രയൊക്കെ സംഗതികള്‍ ഉണ്ടായിട്ടും, ഇസ്രയേല്‍ മതിലുപണി നിര്‍ത്തിയില്ല. ക്ലാസ്സില്‍ അപ്പോഴേക്കും ഒരു ഫൂലന്‍ ദേവിയുടെ വീരപരിവേഷം ലഭിച്ചിരുന്ന അവീവയോട് അടുക്കാന്‍ , ആണ്‍കുട്ടികള്‍ വെറുതെ പേടിക്കാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ അവീവയോട് കൂടുതല്‍ അടുത്തു. കാപ്പി കുടിക്കാനും, സിഗരറ്റ് വലിക്കാനും , കള്ളു കുടിക്കാനും എന്തിന്, A പടം കാണാന്‍ പോലും കാശു തട്ടാന്‍ ഒരാളായ്‌.  R K യുമായ്‌ ഉണ്ടായിരുന്ന ചങ്ങാത്തം അവീവ അവസാനിപ്പിച്ചു. ഞാന്‍ നിഗൂഡമായ് ആനന്ദിച്ചു. &lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;ആ കലിപ്പിന്‍റെ പുറത്താകണം, ഒരിക്കല്‍ ക്ലാസ്സില്‍ വച്ച് , മെഡിറ്ററെനിയന്‍ തീരങ്ങളിലെ , സാംസ്കാരിക വളര്‍ച്ചയെ പറ്റി പറഞ്ഞു പോകേണ്ട വഴി, ഇടക്ക് തിരിച്ചു വിട്ട്, ബാള്‍ക്കനൈസേഷന്‍ ചരിത്രത്തില്‍ കൊണ്ട് ചെന്നെത്തിച്ചു കൊണ്ട്, വംശീയ കലാപങ്ങളുടെ ചോര മണക്കുന്ന ഒരു തെരുവ് ചൂണ്ടിക്കാട്ടി  R K&amp;nbsp; ഇങ്ങനെ പ്രസ്താവിച്ചു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" വംശമഹിമയുടെ പേരില്‍ നടത്തുന്ന ഏതൊരു കുറ്റകൃത്യത്തിലും, ആ വംശത്തില്‍ പിറന്ന ഏതൊരുത്തനും ചെറുതെങ്കിലും ഉത്തരവാദിത്വമുണ്ട്. ഉദാഹരണത്തിന്, പലസ്തീനിലും ഇസ്രായേലിലും&amp;nbsp; ജൂതന്മാര്‍ നടത്തുന്ന നരവേട്ടകള്‍ക്ക് , ഈ ക്ലാസ്സില്‍ ഇരിക്കുന്ന അവീവയും ഒരര്‍ത്ഥത്തില്‍ ഉത്തരവാദിയാണ്‌. ..." &lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;ഏവരും അവീവയെ നോക്കി. അവള്‍ തല കുനിച്ചിരുന്നു. സങ്കടം തോന്നി . താണ ജാതിക്കാരന്‍റെ തരം താണ അപകര്‍ഷബോധം തന്നെയാണ് , അവനെ കമ്മ്യൂണിസ്റ്റ്‌&amp;nbsp; ആക്കുന്നതെന്ന് ചിരിക്കുന്ന   R K യുടെ മുഖത്തു നോക്കി വിളിച്ചു പറയണം എന്നു കരുതി. അവീവയുടെ തളര്‍ന്ന കണ്ണുകള്‍ കണ്ടപ്പോള്‍ ക്ലാസ്സില്‍ നിന്നിറങ്ങിപ്പോകാന്‍ തോന്നിയില്ല. &lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;അന്നുച്ച കഴിഞ്ഞ്, നഗരത്തില്‍ നിന്നല്പം മാറി , ജൂത മണം ഇപ്പോഴും തങ്ങി നില്ക്കുന്ന തെരുവിലൂടെ ഞങ്ങള്‍ ഏറെ നേരം നിശബ്ധരായ് നടന്നു. കണ്ടുമുട്ടുന്ന തനിക്കു അപരിചിതരായ് തോന്നിയ ഓരോരുത്തരും അവീവയെ നോക്കി പുരാതനവും ജൈവീകവും ആയി തോന്നിയ സൌഹൃദത്തില്‍ ചിരിച്ചു.&amp;nbsp; R K ക്ക് ഒരുഗ്രന്‍ പണി ഇങ്ങനെ കൊടുക്കാം എന്ന ചിന്തയിലായിരുന്നു താന്‍. ഇടക്ക് യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചു വന്നപ്പോഴെല്ലാം , ജൂതന്‍റെ കരകൌശല വിദ്യകളില്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്തു. തെരുവ് അവസാനിക്കുന്നിടത്ത് കണ്ടെത്തിയ കടല്‍ക്കീറില്‍ അവീവ കുറെ നേരം തങ്ങി നിന്നു. കടല്‍ക്കാറ്റു കൊണ്ടിട്ടാണോ എന്തോ അവളുടെ മുഖം കരുവാളിച്ചിരുന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;" നിനക്കറിയാമോ , സ്വതന്ത്രചിന്താഗതിയുള്ള ഒരു ഇസ്രായേലിക്കും ഈ വംശീയഹത്യകള്‍ ന്യായീകരിക്കാന്‍ ആവില്ല ...."&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;"പിന്നെന്തേ ... പലസ്തീന് അനുകൂലമായി ഒരു ജനകീയ പ്രക്ഷോഭം അവിടെ ഉണ്ടാകുന്നില്ല... "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" ഉണ്ടാകുന്നില്ല എന്നാരു പറഞ്ഞു. ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഇസ്രായേലികള്‍ എല്ലാവരും അതില്‍ പങ്കെടുക്കില്ല. കാരണം ഇതു തരം പ്രക്ഷോഭങ്ങള്‍ക്കും ശക്തമായ ഒരു സാമ്പത്തിക അടിത്തറ ആവശ്യമാണ്‌. ഇസ്രായേലില്‍ ജീവിക്കുന്ന സമ്പന്നരായ ഭൂരിഭാഗം ജൂതന്മാരും വിരുന്നുകാര്‍ ആണ്. ഇസ്രായേലിലെ മണ്ണിനോട് യാതൊരു വിധ ആത്മബന്ധവും ഇല്ലാത്തവര്‍. യുദ്ധാനന്തരം കിഴക്കന്‍ യൂറോപ്പില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും പോളണ്ടില്‍ നിന്നും എല്ലാം കുടിയേറി പാര്‍ത്തവര്‍. അവര്‍ക്ക് സര്‍ക്കാരിനെ അംഗീകരിച്ചേ മതിയാകൂ.. നിലനില്പാണ് പ്രശ്നം. ഇസ്രായേലിന്റെ ചോരയും നീരും ഊറ്റിയെടുക്കാന്‍ മാത്രം വന്ന അവര്‍ക്ക് ഒരു പക്ഷത്തും നില്ക്കാന്‍ ആവില്ല. പിന്നെ ഹമാസും ഫത്തായും എല്ലാം അടുത്തെയിടെ തുടര്‍ ചാവേര്‍ ആക്രമണങ്ങള്‍.... അത് ഏവരെയും പരിഭ്രാന്തര്‍&amp;nbsp; ആക്കിയിരിക്കുന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;അല്പം കഴിഞ്ഞ് അവീവ തുടര്‍ന്നു.&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" 1994 മേയ് ല്‍ ആണ് ഞങ്ങള്‍ ഇസ്രായേലില്‍ നിന്നും ഇന്ത്യയില്‍ എത്തിയത്. ഗോവ ആയിരുന്നു ആദ്യ അഭയം. ചാവുകടല്‍ തീരത്തെ കപ്പല്‍ നിര്‍മ്മാണ ശാലയില്‍ രണ്ടു ദശകങ്ങളോളം ജോലി ചെയ്തതിന്‍റെ അനുഭവസമ്പത്ത് അച്ഛന് ഗോവന്‍ ഷിപ്‌ യാര്‍ഡില്‍ ജോലി നല്കി. ഞങ്ങള്‍ ടെല്‍-അവീവ് വിട്ടുപോരുന്നതിനും&amp;nbsp; ഒരു മാസം മുന്‍പേ ഹമാസ് ചാവേര്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കുവാന്‍ തുടങ്ങിയിരുന്നു. ഒരൊറ്റ ആഴ്ചയില്‍ ടെല്‍-അവീവില്‍ തന്നെ 17 സ്ഫോടനങ്ങള്‍. 4 ചാവേര്‍ പോരാളികളുടെ വെടിയുതിര്‍ക്കല്‍. ഭയന്നു വിറച്ചാണ് ഞങ്ങള്‍ എയര്‍ പോര്‍ട്ടിലേക്ക് പുറപ്പെട്ടത്‌. എയര്‍ പോര്‍ട്ടിലേക്ക് തിരിയുന്നതിന് തൊട്ടു മുന്നിലെ തെരുവില്‍ , അടഞ്ഞു കിടക്കുന്ന കടകള്‍ക്ക് മുന്നില്‍ ഏതാനും ഇസ്രായേലി പട്ടാളക്കാര്‍ ചേര്‍ന്ന് ഒരു ബാലനെ മര്‍ദ്ദിക്കുന്നത്&amp;nbsp; കണ്ടു. ഏറിയാല്‍ 14 വയസ്സു&amp;nbsp; കാണും.&amp;nbsp; എന്‍റെ പ്രായം. എന്‍റെ കണ്ണ് നിറഞ്ഞു. കാറില്‍ ഇരുന്ന് ഞാന്‍ കരയാന്‍ തുടങ്ങി. അടുത്ത നിമിഷം, നിലത്തു വീണ അവന്‍റെ ബാഗില്‍ നിന്നും . റോഡിലാകെ ഉരുണ്ടു നീങ്ങിയ ഏതാനും ഗ്രനേഡുകള്‍ കണ്ട് ഞാന്‍ ഞെട്ടി. സങ്കടം ഒരു തരം മരവിപ്പിന് വഴി മാറി. എന്നും എന്നില്‍ ആ മരവിപ്പുണ്ട്. അശ്ലീലമാക്കപ്പെട്ട ഒരു തരം നിര്‍വ്വികാരത. പക്വതയുടെ മൂടുപടത്തിനുള്ളില്‍ പകച്ച്‌ ഒളിച്ചിരിക്കുന്ന മരവിപ്പ്...... "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;അവീവ വല്ലാതെ തളര്‍ന്നിരുന്നു. അന്നു സന്ധ്യക്ക്‌ ഞാന്‍ ആണ് അവളെ വീട്ടില്‍ കൊണ്ടു ചെന്നാക്കിയത്. പടിക്കല്‍ വച്ച് യാത്ര പറഞ്ഞു പിരിയുമ്പോള്‍ അവള്‍ പറഞ്ഞു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" എനിക്ക് കടല്‍ കാണാന്‍ കൊതിയാകുന്നു ...."&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;പിറ്റേ ദിവസം രാവിലെ മുതല്‍ വൈകുനേരം വരെ ഞങ്ങള്‍ കടലു കണ്ടിരുന്നു. അവീവയുടെ അസാന്നിധ്യം ക്ലാസ്സില്‍ ശ്രദ്ധിക്കപ്പെടും എന്നുറപ്പായിരുന്നതിനാല്‍ , ഞാന്‍ ഏറിയ സമയവും ചുറ്റുപാടുകളില്‍ നോക്കിയിരുന്നു. നിര്‍ണ്ണയിക്കാന്‍ ആകാത്ത എന്തോ ഒന്ന് അവീവയില്‍ നിറഞ്ഞിരുന്നു. ഒരു തീവ്രധ്വാനിയുടെ മേല്‍ സാധാരണക്കാരനു തോന്നുന്ന അസ്പ്രശ്യത. ഇടക്കെപ്പോഴോ അവീവ പറഞ്ഞു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" പുഴയുടെ മറുപുറം ...&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp; മരിച്ചു പോയ അമ്മയുടെ മാറിടം പോലെ,&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp; കുഞ്ഞിന്‍റെ അഭിലാഷമായിരുന്നു... "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;അധികം ആരും അറിയാതെ പോയ ഒരു കവിയുടെ വരികള്‍. അത് അവീവക്കും പ്രിയപ്പെട്ടതായിരുന്നു എന്ന തിരിച്ചറിവില്‍ , കൊതിയോടെ അവളെ നോക്കി. കടലിന്‍റെ ഭയാനകമായ സാമീപ്യത്തില്‍ , അവീവക്ക് വല്ലാത്ത പ്രകോപിപ്പിക്കുന്ന സൌന്ദര്യം തോന്നി. എന്നാല്‍ അവള്‍ വീണ്ടും പുഴയുടെ മറുപുറത്തേക്ക് ഏറെ നേരം നിശബ്ധയായ് നോക്കിയിരുന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" Operation Defensive Shield . ഷാരോണിന്‍റെ പുതിയ തന്ത്രം. അറബുകളുടെ ശത്രുക്കളെ മുഴുവന്‍ ഒന്നിപ്പിക്കുക. മൊസാദിന്‍റെ ചാരന്മാര്‍ , ലോകം മുഴുവനും സ്പോണ്‍സര്‍മാരേയും പോരാളികളെയും തപ്പി ഇറങ്ങിയിരിക്കുന്നു. അറേബ്യന്‍ മണ്ണിന്‍റെ വളര്‍ത്തുന്ന വിശുദ്ധയുദ്ധം യൂറോപ്പിനെ വല്ലാതെ പേടിപ്പിക്കുന്നത്‌ കൊണ്ട്, ഇസ്രായേലിനു കൂട്ടുകാര്‍ അനേകമാണ് ഇപ്പോള്‍. ഷാരോണിന്‍റെ കല്പനകള്‍ അനുസരിച്ച് ഏതിനം ആക്രമണങ്ങളും നടത്താന്‍ നിയുക്തരായ ഒരു കൂട്ടം. ഏതെങ്കിലും ഒരു മനുഷാവകാശ പ്രവര്‍ത്തകനോ പത്രമോ അത് ചോദ്യം ചെയ്‌താല്‍ , ഉടനെ ഏതെങ്കിലും ഒരു വര്‍ഗ്ഗീയ സംഘടന അത് ഏറ്റെടുക്കാന്‍ തയ്യാറാകുന്നു. ഷാരോണ്‍ നിരപരാധി. ഇസ്രയേല്‍ നിരപരാധി. ഗ്രീന്‍ ലൈന്‍ വരക്കുമ്പോള്‍ ഉണ്ടായിരുന്ന പലസ്തീനികളുടെ പകുതി പോലും ഇന്നില്ല. പലസ്തീനിലെ അമ്മമാര്‍ക്ക് സ്വന്തം മക്കളില്‍ നിന്നും യാതൊന്നും പ്രതീക്ഷിക്കാന്‍ ആവുന്നില്ല. ഏതു നിമിഷവും തങ്ങളുടെ നേര്‍ക്ക്‌ പാഞ്ഞു വന്നേക്കാവുന്ന മരണത്തെ പ്രതീക്ഷിച്ചുകൊണ്ട് തന്നെ , അവര്‍ എല്ലാവരേയും പോലെ ജീവിക്കാന്‍ ശ്രമിക്കുന്നു. ഇനിയൊരു പ്രവാചകനെ സ്വപ്നം കാണാന്‍ പോലും അവര്‍ക്ക് വയ്യ. പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ മുഖത്തു വരെ ആ ഭീതി കാണാം. ദുര്‍മരണങ്ങള്‍ സാധാരണ മരണങ്ങളായി എണ്ണുന്ന നിര്‍വ്വികാരത. ഒരു കാലത്ത് കവിതയും പാട്ടും ഒഴുകിയിരുന്ന തെരുവുകളില്‍ ഇന്ന് ഗതി കിട്ടാത്ത ആത്മാക്കള്‍ അലഞ്ഞു നടക്കുന്നു. എല്ലാ തെരുവുകളിലും രക്തം ഒഴുകുന്നു. കണ്ട് മുട്ടുന്ന ആരില്‍ നിന്നും എന്തും പ്രതീക്ഷിക്കാം. പേടി.... അതില്‍ നിന്നും തീവ്രമായ സംശയം... ഒടുവില്‍ മുച്ചോട് മുടിക്കാനുള്ള ത്വര... ദൈവത്തിന്‍റെ വാഗ്ദത്ത ഭൂമി... "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;അവീവയെ ആശ്വസിപ്പിക്കാന്‍ എന്ന വണ്ണം പറഞ്ഞു.&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" കൊല്ലും കൊലയും ഒരിടത് നിന്നു മാത്രം അല്ലല്ലോ? ഹമാസും ഫത്തായും ഒട്ടും പുറകിലല്ല..."&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;" ഞാന്‍ കേട്ടിട്ടുള്ള ഒരു കഥയുണ്ട് . കുട്ടിക്കാലത്ത് യാസിര്‍ അപ്പൂപ്പന്‍ പറഞ്ഞു തന്ന കഥകളിലൊന്ന്. അറബുകളെ മുഴുവന്‍ പുറന്തള്ളി , ഇസ്രയേല്‍ എന്ന രാജ്യം വളരുന്ന കാലം. ഇടക്കിടെ അവര്‍ ഗാസയിലേക്കും വെസ്റ്റ് ബാങ്കിന്റെ സമീപത്തേക്കും എല്ലാം മിലിട്ടറിയെ പറഞ്ഞു വിടും. മിക്കവാറും സെക്കന്ററി പട്ടാളക്കാര്‍. ഒരു തരത്തില്‍ ട്രെയിനിംഗ്. ഗ്രീന്‍ ലൈനിനു അപ്പുറം നിന്ന് അവര്‍ അപ്രതീക്ഷിതമായ് വെടിയുതിര്‍ക്കും. ഏതാനും പലസ്തീനികള്‍ കൊഴിഞ്ഞു വീഴും. കൂടി വന്നാല്‍ ഇസ്രായേലി പട്ടാളക്കാരില്‍ ഒരാളുടെ നെറ്റി പൊട്ടും. കല്ല്‌ കൊണ്ട്.... അതെ. അങ്ങനെയായിരുന്നു. അവര്‍ക്ക് കല്ലുകളെ ഉണ്ടായിരുന്നുള്ളൂ. സ്വത്വം കാത്തുസൂക്ഷിക്കാനും , അധിനിവേശങ്ങളെ തടയാനും , ജീവന്‍ നിലനിര്‍ത്താനും എല്ലാം അവര്‍ക്കുണ്ടായിരുന്നത് കല്ലുകളായിരുന്നു. ഒരു ജൂതന്റെയും ആത്മാഭിമാനത്തിന്റെ അടിത്തറ ഇളക്കി കൊണ്ടായിരുന്നില്ല ആ കല്ലുകള്‍ വന്നു വീണത്‌. എന്നിട്ടും ആക്രമണങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ പലസ്തീനികളും തിരിച്ചടിക്കാന്‍ തുടങ്ങി...."&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;അന്ന് തന്നെയാണ് അവള്‍ അവളുടെ കുട്ടിക്കാലത്തെ പറ്റിയും , ടെല്‍-അവീവില്‍ ഉണ്ടായിരുന്ന അവളുടെ കൊച്ചു വീടിനെ പറ്റിയും ആദ്യമായ് പറയുന്നത്. മറ്റൊരാളുടെ ജീവിതം മറ്റൊരു ഇതിഹാസമാണ്‌. നമ്മളില്‍ നിന്നും പാടെ വ്യത്യസ്തമായ ഒരു ഇതിഹാസം. കേള്‍ക്കാന്‍ രസമായിരുന്നു. അവീവ തന്നോട് മാത്രമായിരിക്കണം അതെല്ലാം പറഞ്ഞിട്ടുണ്ടാവുക.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" എന്റെ കുട്ടിക്കാലത്ത് , ടെല്‍-അവീവില്‍ ഞങ്ങളുടെ വീട്ടില്‍ , ഒരു അപ്പൂപ്പന്‍ താമസിച്ചിരുന്നു. മുത്തച്ഛന്റെ കാലം മുതലേ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്ന യാസിര്‍ അപ്പൂപ്പന്‍. ഷൂസ് തുടച്ചും, പാത്രങ്ങള്‍ കഴുകിയും, മുറി അടിച്ചു വാരിയും, പുറം പണിക്കായും&lt;/div&gt;&lt;div style="text-align: left;"&gt;എല്ലാം വീട്ടിലുണ്ടായിരുന്ന ആള്‍. ഒഴിവു സമയങ്ങളില്‍ തന്റെ ചെറിയ ഓടക്കുഴല്‍ വായിച്ചും, ഞങ്ങള്‍ കുട്ടികള്‍ക്ക്&amp;nbsp; കഥകള്‍ പറഞ്ഞു തന്നും അപ്പൂപ്പന്‍ കഴിഞ്ഞു. അന്ന് പലസ്തീനികള്‍ കൊല്ലപ്പെടെണ്ടാവരാണ് എന്ന് പൊതുവില്‍ ആരും കരുതിയിരുന്നില്ല. അപ്പൂപ്പനില്‍ നിന്നാണ് ആദ്യമായ് ഇന്ത്യ എന്ന് ഞാന്‍ കേള്‍ക്കുന്നത്. എനിക്ക് അറബിക്കഥകള്‍ പറഞ്ഞു തന്നിരുന്ന അപ്പൂപ്പനെ എന്റെ കൂട്ടുകാരികള്‍ അസൂയയോടെ നോക്കുമായിരുന്നത് എനിക്ക് എന്നും ഓര്‍മ്മയുണ്ട്. മറ്റൊരു പലസ്തീന്‍ അറബിക്കും ഇസ്രായേലില്‍ അത്രയ്ക്ക് ആദരവ് കിട്ടിയുണ്ടാകില്ല എന്നുറപ്പാണ്. ഒരു വേലക്കാരന്‍ എന്നതിനപ്പുറം അപ്പൂപ്പന്‍ എന്തെല്ലാമോ ആയിരുന്നു. ബെയ്റൂട്ടുകാരിയായ അമ്മക്ക് ആദ്യകാലങ്ങളില്‍ ഇസ്രയേലിനെ പഠിപ്പിച്ചു കൊടുത്തത് അപ്പൂപ്പനായിരുന്നു. എന്നാല്‍, ഒരു ദിവസം അപ്രതീക്ഷിതമായ് ഒരു വണ്ടി പട്ടാളക്കാര്‍ വീട്ടിലെത്തി. കാര്യമായ പറച്ചില്‍ ഒന്നും കൂടാതെ അപ്പൂപ്പനെ അവിടെയിട്ട് ചവുട്ടിയരച്ചു. ഞങ്ങള്‍ കുട്ടികള്‍ ഉറക്കെ കരഞ്ഞു. മുതിര്‍ന്നവര്‍ ആരും ഭയം മൂലം അനങ്ങിയില്ല. വലിച്ചിഴച്ച് വണ്ടിയില്‍ കയറ്റാന്‍ നേരം, തോക്കിന്റെ പാത്തി കണ്ടുള്ള അടിയില്‍ ചതഞ്ഞ മൂക്ക്&amp;nbsp; തെറ്റിച്ച വ്യാകരണത്തോടെ അപ്പൂപ്പന്‍ ഞങ്ങളോട് യാത്ര പറഞ്ഞു. ഒരു പത്രത്തിലും ആ വാര്‍ത്ത വന്നില്ല. കുട്ടികളുടെ ചോദ്യങ്ങള്‍ മുതിര്‍ന്നവര്‍ അവഗണിച്ചു. യാസിര്‍ അപ്പൂപ്പനെ പിന്നെ ഒരിക്കലും ഞങ്ങള്‍ കണ്ടിട്ടില്ല. അപ്പൂപ്പന്‍ ഇനി തിരിച്ചു വരില്ലെന്ന് എനിക്ക് ഏറെക്കുറെ ഉറപ്പായിരുന്നു. ഞാന്‍ ആരോടും പരാതി പറഞ്ഞില്ല. നിശബ്ധയ്യായ് കരഞ്ഞു. നിനക്കറിയില്ല..... ഇസ്രായേലിലെ കുഞ്ഞുങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുന്ന കഥകളെല്ലാം അറബുകളുടെ ക്രൂരതയെ പറ്റിയാണ്. ഇസ്ലാമുകളെ നികൃഷ്ടരായ് കാണാനാണ് അവിടങ്ങളിലെ സ്കൂളുകളില്‍ പഠിപ്പിക്കുന്നത്‌. ഹീബ്രു അറിയാത്തവര്‍, ഈ നാട്ടില്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്തവര്‍ ആണെന്ന്&amp;nbsp; കുട്ടികള്‍ വരെ വിശ്വസിക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഹമാസ് നടത്തിയ പാര്‍ക്ക്‌ ഹോട്ടല്‍ ബോംബിങ്ങില്‍&amp;nbsp; കൊല്ലപ്പെട്ടവര്‍ 30 ജൂതന്മാര്‍. അതിനു പകരമായ് ഇസ്രയേല്‍ സൈന്യം കൊന്നൊടുക്കിയത് 400 പേരെ. ഒരു തരം പ്രതികാര ദേശീയത. അല്ല&amp;nbsp; .... വംശീയത. കൂട്ടക്കൊലകള്‍ വരും നാളുകളില്‍ പഠിക്കാനുള്ള ചരിത്രമാകുന്നു. "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" എല്ലാവര്‍ക്കും ഇസ്രായേലിന്റെ സൌഹൃദം ആവശ്യമുണ്ട്. എണ്ണക്ക് മാത്രമല്ല , കിഴക്കന്‍ മെഡിറ്ററെനിയനിലെയും ചെങ്കടലിലേയും ഗതാഗതത്തിന്റെ ചുക്കാന്‍ തുര്‍ക്കിക്കും ഈജിപ്തിനും ആയി പതിച്ചു നല്കാന്‍ പാശ്ചാത്യ രാഷ്ട്രങ്ങള്‍ സമ്മതിക്കില്ല. ഇനിയൊരു യുദ്ധമുണ്ടായാല്‍, അത് തങ്ങളെ ആയിരിക്കും ഏറ്റവും പ്രതികൂലമായ് ബാധിക്കുക എന്നുള്ള കാര്യം, പുതിയ അറബ് രാഷ്ട്രങ്ങളെ പലതും കണ്ടില്ലെന്നു നടിക്കാന്‍ പ്രേരിപ്പിക്കുന്നു. നോര്‍വെയും സ്വീഡനും എല്ലാം സമാധാനം മാത്രം ആഗ്രഹിക്കുന്നു. ഏഷ്യയിലെ കരുത്തന്‍ റഷ്യ ഇന്നില്ല. പിന്നെ ...."&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;ഞാന്‍ പറഞ്ഞു.&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" ആയുധങ്ങള്‍ വില കുറച്ചു വേണം എന്നുള്ളതുകൊണ്ട് , ശാന്തിയും സമാധാനവും പ്രസംഗിക്കുന്ന ഇന്ത്യയും ഒന്നും മിണ്ടില്ല... "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;അവീവ കൂട്ടിച്ചേര്‍ത്തു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;നിഷേധിക്കാന്‍ തയ്യാറായില്ല. അധിനിവേശങ്ങളെയും അടിച്ചമര്‍ത്തലുകളെയും വംശീയ വിവേചനങ്ങളെയും&amp;nbsp;&amp;nbsp; എല്ലാം നഖശിഖാന്തം എതിര്‍ത്തിരുന്ന, പഴയ ചേരിചേരാ നയങ്ങളുടെ മാലാഖയായ , ആ ഇന്ത്യ ഇന്നില്ലല്ലോ? സ്വത്വത്തിന്റെ ഇതൊരു അംശവും വര്‍ഗ്ഗീയതക്കും ആഗോള കുത്തകകള്‍ക്കും അടിയറ വക്കുന്ന, നിശബ്ദനായ ഒരു കരിങ്കല്‍ വിഗ്രഹം മാത്രമായ് പോയല്ലോ.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;ആ സംഭാഷണം അന്ന് അങ്ങിനെ അവസാനിച്ചു. അകലങ്ങള്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ ഉണ്ടാക്കും എന്ന് പൂര്‍ണമായും ബോധ്യമായ്. സഹജീവികള്‍ ഈയാം പാറ്റകളെ പോലെ മരിച്ചു വീഴുമ്പോള്‍, തോക്കുകളുടെ സാഹസിക കഥകള്‍ ആബാലവൃദ്ധം ജനങ്ങളും ലഹരിയോടെ ഉരുവിടുമ്പോള്‍,&amp;nbsp; അതിനെല്ലാം R K യുടെ ഭാഷയില്‍ ചെറിയൊരു ഉത്തരവാദിത്വം എങ്കിലും ഉള്ള ഒരു പെണ്‍കുട്ടി , രാത്രികളില്‍ നിശബ്ധയായ് ജനലരുകില്‍ ഇരുട്ടിലേക്ക് തളര്‍ന്നു നോക്കിയിരിക്കുന്ന ചിത്രം മനസ്സില്‍ എവിടെയോ ഉറച്ചു. രക്തം ചിന്തുമ്പോള്‍, അതില്‍ അല്പമെങ്കിലും ആനന്ദം കണ്ടെത്താന്‍ ആവാത്തവര്‍ മനുഷ്യരല്ല എന്ന് കോളിന്‍ വില്‍‌സണ്‍ പ്രസ്താവിച്ചിട്ടുണ്ട്. അവീവയില്‍ പരിശുദ്ധമായ ഒരു സവിശേഷത കണ്ടെത്താന്‍ തനിക്കു അങ്ങനെ കഴിഞ്ഞു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;ഇസ്രായേലില്‍ നിന്നും കൂട്ടക്കൊലകളുടെ വാര്‍ത്തകള്‍ മാത്രമേ വന്നിരുന്നുള്ളൂ. അത്തരം സംഭാഷണങ്ങള്‍ അവീവയെ ഏറെ വേദനിപ്പിക്കുന്നു എന്ന് തോന്നിയതുകൊണ്ട് അതെല്ലാം ഒഴിവാക്കാന്‍ തന്‍ ശ്രമിച്ചു. അതില്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. സാഹിത്യവും തത്വചിന്തയും സിനിമയും കെട്ടുകഥകളും സമയം കവര്‍ന്നു. കവിയും കോളാമ്പിയും, താന്താങ്ങളുടെ ആവിഷ്കാരസ്വാതന്ത്രങ്ങളെ കുറിച്ച്&amp;nbsp; അധികമൊന്നും ചിന്തിക്കാതിരുന്നതിനാല്‍ , അവീവക്കോ തനിക്കോ കോളേജില്‍ നിന്ന് കാര്യമായ തുറിച്ചു നോട്ടങ്ങള്‍ സഹിക്കേണ്ടി വന്നില്ല . ദിവസങ്ങള്‍ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു. ഒരിക്കല്‍ അവീവ തന്നെ മാത്രം അവളുടെ വീട്ടിലേക്ക് ക്ഷണിച്ചു. അവീവ ജീവിക്കുന്നയിടത്ത് ആ അപരിചിതമായ മണ്ണിന്റെ സുഗന്ധമുണ്ടാകും എന്നുറപ്പായിരുന്നു. ഒഴിവുകഴിവുകളൊന്നും പറയാന്‍ നിന്നില്ല. കലോത്സവത്തിനിടക്ക് ഒരു ദിവസം രാവിലെ ഞാന്‍ അവീവയുടെ വീട്ടില്‍ ചെന്നു. രണ്ടു ദിവസം മുന്‍പ്, കഥാരചന മത്സരത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത്, ഇടക്ക് ഒന്നും എഴുതാതെ ഇറങ്ങിപ്പോന്നത് അവീവ കണ്ടിരുന്നു. കുറ്റപ്പെടുത്തില്ല എന്നുറപ്പുണ്ടായിട്ടും ചെറിയൊരു പേടി ഉള്ളില്‍ ഉണ്ടായിരുന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;അവീവയുടെ മുറി സുന്ദരമായിരുന്നു. ഇളം പച്ച നിറം ഉണ്ടായിരുന്ന ഭിത്തികള്‍ , മറന്നു പോയ എന്തോ ഒന്ന്&amp;nbsp; തിരിച്ചുകൊണ്ടുവരുന്നത്‌ പോലെ തോന്നി. ഭിത്തിയിലെ ഷെല്‍ഫില്‍ ആനുകാലികങ്ങളും ഫയലീകരിച്ച നോട്ടുകളും. റാക്കില്‍ നിറയെ പുസ്തകങ്ങള്‍. കൂടുതലും ഫിക്ഷനുകള്‍. ഒരു മൂലയിലായ് കമ്പ്യൂട്ടര്‍. സ്പീക്കറില്‍ നിന്നും സുന്ദരമായ ഒരു ഗസല്‍ ഒഴുകിക്കൊണ്ടിരുന്നു. ഇളം നീല കര്‍ട്ടനുകള്‍ തിരമാലകളെപ്പോലെ ഇളകി. മേശമേല്‍ പഠിക്കാനുള്ള പുസ്തകങ്ങളും നോട്ടുകളും. വലതുവശത്തെ ജനലിന്നരികില്‍ ഒരു ചെറിയ സ്ഫടികഭരണി. അതില്‍ ഏകയായ ഒരു സ്വര്‍ണമീന്‍. ചുവരില്‍ ഏതാനും പെയിന്റിങ്ങുകള്‍. അതിനിടയിലായ് അവീവയുടെ ലഹരി പിടിപ്പിക്കുന്ന ഒരു ഫൊട്ടൊഗ്രാഫ്. ഒരു ചെണ്ട് പൂക്കള്‍ കവിളോട് ചേര്‍ത്ത് , ലോകത്തെ നോക്കി പുഞ്ചിരിച്ചു നില്‍ക്കുന്ന പെണ്‍കുട്ടി. അതിനു നേരെ മറുവശത്ത്, ലോകം ഇന്നേ വരെ കാര്യമായ് എന്നാത ഒരു മനുഷ്യന്റെ ചിത്രം. വീണ്ടും കണ്ണുകള്‍ സുന്ദരിക്ക് നേരെ നീണ്ടു. കാപ്പിയുമായ് മുറിയിലേക്ക് വന്ന അവീവ പറഞ്ഞു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" 3 വര്ഷം മുന്‍പെടുത്ത ഫോട്ടോ ആണിത്. ഒലീവ് മലയുടെ താഴ്വാരത്തിലുള്ള ഗദ്സമനാം തോട്ടത്തില്‍ വച്ച്. എങ്ങനെയുണ്ട് ? "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" മനോഹരം ..." ആത്മാര്‍തഥമായി തന്നെ മറുപടി പറഞ്ഞു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" ഗദ്സമനാം തോട്ടത്തിലെ ഒലീവ് മരങ്ങള്‍,&amp;nbsp; വസന്തം വന്നെന്നു കരുതി തല കുനിക്കുന്നു . "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;രാജേഷിനെ കട്ടെടുത്തു.&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;അവീവ ഹൃദ്യമായ് ചിരിച്ചു. കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ അല്പം കുസൃതിയോടു കൂടിത്തന്നെ ചോദിച്ചു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" യാസര്‍ അറാഫത്തിന്റെ ചിത്രം.... പ്രണയമാണോ? "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;ആദരവോടെ ആ ചിത്രത്തില്‍ നോക്കി അവീവ പറഞ്ഞു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" അബു യാസര്‍..... വിമോചനം കാത്തുകഴിയുന്ന ഒരു ജനതയുടെ ആത്മാവാണ് ആ മനുഷ്യന്‍. "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;അവള്‍ ഡ്രോയില്‍ നിന്നും ഒരു ബുക്കെടുത്ത്‌&amp;nbsp; തുറന്നു കാണിച്ചു. ' യാസര്‍ ' എന്ന് പേരിട്ടിരുന്ന ഒരു കവിത. അവള്‍ തന്നെ അത് വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. പട്ടാളക്കാരുടെ മുന്നില്‍ വച്ച് , അറാഫത്തിന്റെ ചിത്രം വരച്ച ബലൂണ്‍ അതിര്‍ത്തിക്ക് അപ്പുറത്തേക്ക് പറത്തിവിടുന്ന, 'പരിശുദ്ധ ഇടപെടലിലെ ' ആ വിശുദ്ധ രംഗം പെട്ടെന്ന് ഓര്‍മ്മയില്‍ വന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;ഉച്ചക്ക് മുന്‍പേ അവിടെ നിന്നിറങ്ങുമ്പോള്‍ അവീവയും കൂടെക്കൂടി. അത് ഏറെ സന്തോഷം തരികയും ചെയ്തു. ഏറെക്കാലമായിരുന്നു അവീവയുമായി കുറച്ചു സമയമെങ്കിലും ഒറ്റയ്ക്ക് കഴിഞ്ഞിട്ട്. സ്വന്തം മണ്ണിന്റെ ഗന്ധം തേടി അവളും, കൂടെ താനും കുറെ നേരം തെരുവകളിലൂടെ അനാഥര്‍ എന്ന പോലെ സഞ്ചരിച്ചു. ആരാഫതിലൂടെ തുടങ്ങി ഒടുവില്‍ സംഭാഷണം പേടിച്ചിരുന്ന പോലെ ചോരയിലേക്ക്‌ എത്തിച്ചേരുകയും ചെയ്തു. താന്‍ സത്യമായും അത് ആഗ്രഹിച്ചിരുന്നില്ല.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;ഇടക്കെപ്പോഴോ അവീവ പറഞ്ഞു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" പലപ്പോഴും തോന്നിയിട്ടുണ്ട്. ഇങ്ങനെ ജീവിച്ചിരുന്നിട്ട് എന്താണ് കാര്യമെന്ന് . ആരെ ബോധിപ്പിക്കാന്‍ ആണെന്ന്. സ്വന്തം നാട്ടില്‍ ഒഴുകുന്ന ചോരയുടെ കഥ, അറിയാതെ, അനുഭവിക്കാതെ ഇങ്ങനെ ഒളിച്ചു താമസിക്കുന്നത് എന്തിനാണെന്ന്. തിരിച്ചു പോകാന്‍ എല്ലാവരും ഭയക്കുന്നു. സത്യത്തില്‍ ഞാന്‍ അത് ആഗ്രഹിക്കുന്നു. മരിക്കാനുള്ള കൊതി കൊണ്ടൊന്നും അല്ല. സ്വന്തം മണ്ണില്‍ ആരെയും പേടിക്കാതെ, സഹോദരങ്ങളെ പറ്റി മാത്രം ഓര്‍ത്തു കൊണ്ട് , ബാല്യത്തിന്റെ ആ നിഷ്കളങ്കതയില്‍ അല്‍പനേരമെങ്കിലും കൈ വീശി നടക്കാന്‍. ഒരു ബോംബാക്രമണത്തില്‍ അങ്ങ് ചിതറിയാലും കുഴപ്പമില്ല. കാര്യമായ ആരോഗ്യം ഒന്നും ഇല്ലെങ്കിലും , ഒന്നു രണ്ടു വെടിയുണ്ടകള്‍ ഈ നെഞ്ചില്‍ ഏറ്റുവാങ്ങേണ്ടി വന്നാലും കുഴപ്പമില്ല. ഒരു പക്ഷത്തും ചേരാതെ, ഒരു വംശത്തിന്റെയും മേല്വിലാസമില്ലാതെ, ആ മണ്ണോടു ഉരുകിത്തീരുക. ... കല്ലറ പോലും ശേഷിക്കരുത്. നിര്‍ജ്ജീവമാണെങ്കിലും ആയുധമായ് ഉപയോഗിക്കാവുന്ന കല്ലുകള്‍ പോലും ആര്‍ക്കും കൊണ്ടുവക്കാന്‍..... "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;താന്‍ ഭയന്നുപോയിരുന്നു. അവീവ തമാശയായല്ല അത് പറഞ്ഞതും. തന്റെ മുഖഭാവം കണ്ടിട്ടാണോ എന്തോ , അവള്‍ പെട്ടെന്ന് തന്നെ വിഷയം മാറ്റി.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" നിനക്ക് എന്നെങ്കിലും തോന്നിയിട്ടുണ്ടോ ? എനിക്ക് ചിലപ്പോള്‍ തോന്നാറുണ്ട്. പല ആളുകള്‍ക്ക് ഒരേ മുഖം. .. "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" ഒരാളെ പോലെ ഒമ്പത് പേരുണ്ടാകും എന്നാണ് പറയുന്നത്... "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" ആയിരിക്കാം .... എന്നാല്‍ ഒരേ മുഖമുള്ള 6 പേരെ എനിക്കറിയാം... "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;അലിവും ആദരവും കലര്‍ന്ന മുഖത്തോടെ അവീവ തുടര്‍ന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" യേശുക്രിസ്തു , ദസ്തെവ്സ്ക്കി, ചെ ഗുവേര, മാര്‍ട്ടിന്‍ ലുതര്‍ കിംഗ്‌, ഗാന്ധിജി .. പിന്നെ അബു യാസറും.... "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;ആ പകല്‍ മുഴുവന്‍ അവീവ കൂടെയുണ്ടായിരുന്നു. കലോത്സവത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞു മാറി ഞങ്ങള്‍ രണ്ടാളും, നഗരത്തിനോരത്തെ പഴഞ്ചന്‍ കോട്ടയില്‍ , ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന ചരിത്രത്തെ നോവിക്കാതെ നടന്നു. കടല്‍തീരത്തിരുന്നു അല്പം കാറ്റ് കൊണ്ടു. ആര്‍ട്ട്‌ ഗാലെറിയില്‍ പോയ്‌ അല്‍പനേരം ഒരു എക്സിബിഷനില്‍ പങ്കെടുത്തു. കവിതകളെയും കഥകളേയും പറ്റി അല്പം സംസാരിച്ചു. സന്ധ്യക്ക്‌ ആകാശത്തു പടര്‍ന്ന ചോര കണ്ട്, മനസ്സില്ലാമനസ്സോടെ പിരിഞ്ഞു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;ഏതാനും നാളുകള്‍ക്കകം അവീവ കുടുംബസമേതം ഇസ്രായേലിലേക്ക് ഒരു യാത്ര പോയി. അത് താല്‍ക്കാലികം ആണെന്നും, പൂര്‍വ്വാധികം ശക്തിയോടെ താന്‍ തിരിച്ചു വരുമെന്നും പോകുന്നതിനു മുന്‍പ് അവള്‍ ഫോണ്‍ വിളിച്ചു പറഞ്ഞിരുന്നു. തന്റെ നെഞ്ചിടിച്ച ശബ്ദം അവള്‍ കേട്ടുവെന്നു തോന്നി. തനിക്കാകെ ലജ്ജയും തോന്നി. ഒരു കൂട്ടും, തണലും, വടിയുടെ പേടിയും ഇല്ലാതെ കുറച്ചു ദിവസങ്ങള്‍ താന്‍ കഴിച്ചു കൂട്ടി. മുന്‍പേ ദുര്‍ബലനാണ്. തന്റെ ചുറ്റുപാടുകളില്‍ എല്ലാം കൊടും വേനലാണെന്ന് തനിക്ക് ഇടക്കിടെ തോന്നും. ഒരു തണല്‍ കിട്ടിയാല്‍ സന്തോഷമായി. എത്ര ആട്ടിപ്പായിച്ചാലും അവിടെ നിന്ന് എഴുനേറ്റു പോവുകയും ഇല്ല. ദിവസങ്ങള്‍ ഇഴഞ്ഞു നീങ്ങി. പരീക്ഷക്കാലം ആരംഭിക്കുമ്പോള്‍ ആണ് അവീവ തിരിച്ചെത്തിയത്‌. നഷ്ടപ്പെട്ടുപോയ ക്ലാസ്സുകളെ തിരിച്ചു പിടിക്കാന്‍ അവളും, കിട്ടാനുണ്ടായിരുന്ന സപ്പ്ലിമെന്‍ററികളെ വരുതിക്ക് വരുത്താന്‍ താനും അതിയായി യത്നിച്ചു. ഫലത്തില്‍ കൂടിക്കാഴ്ചകള്‍ കുറഞ്ഞു. ഒരു രാത്രി, കടല്‍തീരത്തെ കാറ്റ് അനാഥമായ് നിലവിളിക്കുന്നതായി താന്‍ സ്വപ്നം കണ്ടു. അന്ന് വൈകുനേരം അവീവയെ കാണാനായ് താന്‍ അവളുടെ വീട്ടില്‍ ചെന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;വല്ലാത്തൊരു മൂകതയാണ് അവിടെ എന്നെ വരവേറ്റത്. അവീവയുടെ മാതാപിതാക്കള്‍ സ്നേഹത്തോടെ പെരുമാറിയെങ്കിലും , എവിടെയോ ഒരു നിഴല്‍ വീണിട്ടുണ്ട് എന്ന് തോന്നി. കുസൃതിക്കാരന്‍ അനിയനും ഏറെക്കുറെ നിശബ്ദനായിരുന്നു. പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരും എന്നും പറഞ്ഞു പോയവള്‍ ആകെ തളര്‍ന്നുലഞ്ഞു നില്‍ക്കുന്നു. വല്ലാത്തൊരു ഭീതിയാണ് ഉള്ളില്‍ തോന്നിയത്. എന്താണ് കാര്യമെന്ന് തിരക്കി. ജനലരുകില്‍ , തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഒരു കപ്പലിന്റെ നിഴല്‍രൂപത്തെ അവീവ കരഞ്ഞു.&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;അവീവയുടെയും അച്ഛന്റെയും അമ്മയുടെയും ഏറ്റവും വലിയ ആഗ്രഹമാണ് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ടെല്‍-അവീവിലെ കൊച്ചു വീട്ടില്‍ കഴിയുക എന്നത്. 80 ഓളം വര്ഷം പഴക്കമുള്ള ആ വീടിനെ പറ്റി അവീവ ഏറെ സംസാരിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും അറേബ്യന്‍ വാസ്തുശില്പ രീതിയില്‍&amp;nbsp; നിര്‍മ്മിച്ച ആ ചെറിയ വീടിനോട് അവള്‍ക്കു അങ്ങേയറ്റത്തെ പ്രണയമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കുട്ടിക്കാലത്ത് യാസിര്‍ അപ്പൂപ്പന്‍ പറഞ്ഞു തന്നിരുന്ന അറബി കഥകളില്‍, സ്വയം ഒരു രാജ്ഞി ആയോ ഹൂറിയായോ, ബുദ്ധിമതിയായ പെണ്‍കുട്ടിയായോ സങ്കല്‍പ്പിച്ച്, മട്ടുപ്പാവിലെ&lt;/div&gt;&lt;div style="text-align: left;"&gt;ജനാലയില്‍ അകലങ്ങളിലേക്ക് നോക്കി, കിനാവ്‌ നെയ്തിരുന്ന ഒരു കുട്ടിക്കാലം എന്നേയും ഏറെ കൊതുപ്പിച്ചിരുന്നു. ആ പെണ്‍കുട്ടി കിനാവ്‌ കണ്ടിരുന്ന, 7 കടലും കീഴടക്കിയിരുന്ന രാജകുമാരന് , തന്റെ മുഖമാണോ എന്നോര്‍ത്ത് എത്ര രാത്രികളില്‍ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്. ആ വീട്ടില്‍ അവള്‍ ഇക്കുറി കുറച്ചു ദിവസങ്ങള്‍ താമസിച്ചിരുന്നു. മരിച്ചവരെ ഓര്‍മ്മിക്കുന്ന ദിവസങ്ങളില്‍ ഒന്നില്‍ , അവള്‍ അവള്‍ക്കു പ്രിയപ്പെട്ട ഗദ്സമനാം തോട്ടത്തിലേക്കും, അരികിലെ ജൂത സെമിത്തേരിയിലേക്കും ഒരു യാത്ര പോയി. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കല്ലറകള്‍ കഴുകി വൃക്തിയാക്കി, ഏതാനും കല്ലുകള്‍ കല്ലറ മേല്‍ എടുത്തു വച്ച് അവരുടെ സന്ദര്‍ശനം രേഖപ്പെടുത്താന്‍. അതുകൊണ്ട് മാത്രം അന്നവര്‍ ജീവനോടെ രക്ഷപെട്ടു. ഹമാസും ഫത്തായും പെരറിഞ്ഞു കൂടാത്ത ഏതോ ചില ശക്തികളും ചേര്‍ന്ന് , ടെല്‍-അവീവില്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ ആ വീട് തകര്‍ന്നു. വര്‍ഷങ്ങളുടെ ഓര്‍മ്മകള്‍ കാത്തുസൂക്ഷിച്ചിരുന്ന മരഭിത്തികള്‍ കരിഞ്ഞു വീണു. സംഭവം അറിഞ്ഞയുടനെ അവീവയുടെ അച്ഛന്‍ മണ്ണില്‍ വീണു കരഞ്ഞു. തനിയെ എഴുനേല്‍ക്കാന്‍ ആവാതിരുന്ന ആ മനുഷ്യന്‍ പിന്നീടും കുറച്ചു ദിവസങ്ങള്‍ , ജൂതരുടെ ആശുപത്രിയില്‍ കിടന്നു. ഒന്നും ചെയ്യാനോ പറയാനോ കഴിയാത്ത വിധത്തില്‍ അവീവ തളര്‍ന്നു പോയിരുന്നു. റമള്ളയില്‍ അച്ഛന്റെ സഹോദരി അവര്‍ക്ക് അഭയം നല്‍കിയിരുന്നുവെങ്കിലും ഏതാനും ദിവസങ്ങള്‍ക്കകം അവര്‍ തിരിച്ചു പോന്നു. അവസാനമായി ആ വീടൊന്നു കാണാനുള്ള അവീവയുടെ ആഗ്രഹം അച്ഛന്റെ തളര്‍ന്ന മനസ്സും ശരീരവും നിരസിച്ചു. ആരും തന്നെ ആ ആഘാതത്തില്‍ നിന്നും കര കയറിയിട്ടില്ല.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;നിഴലില്‍ നിന്നും കണ്ണുകളുയര്‍ത്തി അവീവ ചോദിച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" ഞങ്ങളിനി എങ്ങോട്ട് തിരിച്ചു പോകും? കത്തിക്കരിഞ്ഞ് ചിതറിത്തെറിച്ച ആ&amp;nbsp; മരക്കാലുകള്‍ അല്ലാതെ ഞങ്ങള്‍ക്കിനി എന്തുണ്ട് അവിടെ? ഞങ്ങളെ താങ്ങി നിര്‍ത്താന്‍ ഇതു മണ്ണുണ്ട് ഇനി ? "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;അവീവയെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയില്ലായിരുന്നു. കണ്ണുകള്‍ ഉയര്‍ത്തി അവളെയൊന്നു നോക്കാന്‍ പോലും കഴിഞ്ഞില്ല. യാത്രാമൊഴി പറയാതെ നിശബ്ധനായ് തിരിച്ചു പോന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;പിറ്റേന്ന് പരീക്ഷയില്ലാതിരുന്നിട്ടും അവീവ കോളേജില്‍ വന്നു. കഴിഞ്ഞ വര്‍ഷത്തെ, മെഡിവല്‍ യൂറോപ്പ്യന്‍ ഹിസ്റ്ററി പരീക്ഷ കഴിഞ്ഞു താന്‍ പുറത്തിറങ്ങുമ്പോള്‍ അവീവ , ഡിപ്പാര്‍ട്ട്മെന്‍റ് നു&amp;nbsp; മുന്നിലെ മരത്തണലില്‍ ഒറ്റക്കിരിക്കുന്നത് കണ്ടു. അരികില്‍ അല്‍പനേരം താന്‍ ഇരുന്നു. അവള്‍ വല്ലാതെ ക്ഷീണിച്ചിരുന്നു. കൈത്തലം കയ്യിലെടുത്ത്‌, തനിക്ക തന്നെ ചേരാത്ത ഗൌരവത്തിലും സ്നേഹത്തിലും, ' തളരരുത് ' എന്ന് പറഞ്ഞെങ്കിലും , അവീവയില്‍ അത് യാതൊരു ചലനവും ഉണ്ടാക്കിയില്ല എന്ന് തോന്നി. എങ്കിലും അവള്‍ പരീക്ഷകള്‍ എല്ലാം എഴുതി. അവള്‍ പരീക്ഷാഹാളില്‍ വാങ്ങിക്കൂട്ടിയ പേപ്പറുകളുടെ കണക്കെടുത്ത കോളാമ്പി ഇത്തവണത്തെ റാങ്ക് അവള്‍ക്കു തന്നെയാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. അവസാന പരീക്ഷയുടെ അന്ന്, പരീക്ഷ കഴിഞ്ഞ ഉടനെ അവള്‍ വീട്ടില്‍ പോയി. ഫെയര്‍വെല്‍ പാര്‍ട്ടിക്ക് വന്നതുമില്ല. അവീവയെ അത്യാവശ്യം മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നതുകൊണ്ട് പരാതിയൊന്നും തോന്നിയില്ല. ഒരു ദിവസം അവളുടെ വീട്ടില്‍ പോകണം എന്ന് ഞങ്ങള്‍ തീരുമാനിച്ചു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;ഇസ്രയേല്‍ സൈന്യം , ഏതാനും ക്രിസ്ത്യന്‍ വര്‍ഗ്ഗീയ സംഘടനകളുടെ സഹായത്തോടെ , ബിലിന്‍ ഗ്രാമത്തില്‍ ആക്രമണം നടത്തിയത് മിനിഞ്ഞാന്ന് വൈകുനേരമായിരുന്നു. വെസ്റ്റ് ബാങ്ക് മതിലിന്റെ നിര്‍മ്മാണത്തിന് , ഏറ്റവും ശക്തമായ പ്രതിരോധം തീര്‍ത്തിരുന്നത്‌ ബിലിനിലെ ജനങ്ങളായിരുന്നു. പലസ്തീന്‍ വിമോചന പ്രസ്ഥാനത്തിന്റെ ശക്തിദുര്‍ഗ്ഗങ്ങളില്‍ ഒന്ന്. ആ സുന്ദരമായ ഗ്രാമം, പലസ്തീന്‍ തീവ്രവാദ സംഘടനയായ 'ഫത്തായുടെ' ആസ്ഥാനം ആണെന്നും പറയപ്പെടുന്നു. ആദ്യം മിസൈല്‍ ആക്രമണം. മൂന്നു മണിക്കൂറുകളോളം മിസൈലുകള്‍ ബിലിനിലേക്കും മറ്റു പലസ്തീന്‍ ഭൂഭാഗങ്ങളിലേക്കും പറന്നു. പിന്നീട് സൈന്യം ടാങ്കുകളും കവചിത വാഹനങ്ങളും ആയി , പച്ച വരയെ മുറിച്ച് ഇരച്ചു കയറി. അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ ബിലിനിലെ സാധാരണക്കാര്‍ പതറി. വീടുകള്‍ പോലും ഞെരിച്ചുടച്ച്‌ ടാങ്കുകള്‍ മുന്നേറി. മണിക്കൂറുകള്‍ നീണ്ട നായാട്ടിനു ശേഷം പിന്മാറി. വീണ്ടും മിസൈലുകള്‍ വര്‍ഷിക്കപ്പെട്ടു. നൂറു കണക്കിന് ആളുകള്‍ ഭവനരഹിതരായെന്നും , 20&amp;nbsp; ഓളം തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നും ബി. ബി. സി. റിപ്പോര്‍ട്ട്‌ ചെയ്തു. കുഞ്ഞുങ്ങളുടെ ചിതറിയ മൃതദേഹങ്ങളും കയ്യിലേന്തി അലറിക്കരയുന്ന മാതാപിതാക്കളുടെ ദൃശ്യങ്ങള്‍ , വിദേശ ചാനലുകള്‍ മത്സരിച്ചു സംപ്രേഷണം ചെയ്തു. ഇന്നലത്തെ പത്രങ്ങളിലും കണ്ടു ഒന്നു രണ്ടു ചിത്രങ്ങള്‍. 'ഫത്തായുടെ ' ആയുധപ്പുരയായിരുന്നു ലക്‌ഷ്യം എന്ന് ഇസ്രയേല്‍ സര്‍ക്കാരിന്റെ പ്രതിനിധി അറിയിച്ചു. പലസ്തീന്‍ ഉടനെ തിരിച്ചടിച്ചു. യരുശലേം മലനിരകളുടെ സൌന്ദര്യം ആസ്വദിച്ചു നീങ്ങിയിരുന്ന ഒരു ഇസ്രായേലി ടൂര്‍ ബസ്സിനെ 'ഫത്തായുടെ' മിസൈല്‍ തകര്‍ത്തു. വിദേശീയരടക്കം 18 പേര്‍ കൊല്ലപ്പെട്ടു. ടെല്‍-അവീവിലും ഏതാനും മിസൈലുകള്‍ വന്നു വീണു. പലസ്തീന്‍ തീവ്രവാദികളെ ഉന്മൂലനം ചെയ്യേണ്ട സമയം അതിക്രമിച്ചെന്ന് ഷാരോണിന്റെ പത്രസമ്മേളനം. ഹമാസിനോടും ഫത്തായോടും അടങ്ങിയിരിക്കാന്‍ അറാഫത്തിന്റെ ശാസന. മരിച്ച 2 അമേരിക്കന്‍ ടൂറിസ്റ്റുകളുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് വൈറ്റ് ഹൌസ് പ്രതിനിധി. ...&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;അവീവയെ ഉടനെ കാണണം എന്ന് തോന്നി. വല്ലാത്ത ഒരു അസ്വസ്ഥത. അവള്‍ വരില്ലെന്ന് ഉറപ്പുണ്ടായിട്ടും കോളേജില്‍ പോയി നോക്കി. വൈകുനേരം വീട്ടിലേക്ക് വിളിച്ചു. ' അവള്‍ക്കു ഒട്ടും വയ്യ ' എന്ന് സങ്കടം നിറഞ്ഞ മറുപടി കിട്ടി. നേരെ നില്ക്കാന്‍ പോലും പറ്റുന്നില്ല. മദ്യത്തില്‍ അഭയം തേടി. എത്ര കഴിച്ചെന്നു യാതൊരു ഓര്‍മ്മയും ഇല്ല. ചോര മാഞ്ഞു നിലാവ് തെളിയും വരെ കുടിച്ചു. രാത്രി വേച്ചു വേച്ചു വീട്ടിലെത്തുന്നതിനു മുന്‍പേ മഴ പെയ്തു തുടങ്ങിയിരുന്നു. വേനലിലെ രംഗബോധമില്ലാത്ത മഴ. വന്നയുടനെ കിടന്നു. രാത്രി മുഴുവന്‍ പേ പിടിച്ച മഴയായിരുന്നു. അകമ്പടിക്കായ്‌ ആഞ്ഞു വീശിയ കാറ്റും തീനാളങ്ങളും. വീടിനു പുറകില്‍ , ഗതകാലസ്മരണകളില്‍ മയങ്ങി നിന്നിരുന്ന കരിമ്പന കട പുഴകി വീണു. രാവിലെ ഉണര്‍ന്നെഴുനേറ്റപ്പോള്‍ കുതിര്‍ന്നു നില്‍ക്കുന്ന ഭൂമി. പച്ചിലകള്‍ വീണു മുറ്റം നിറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അനുഭവിച്ച , തന്റേതല്ലാത്ത വേദനയുടെ, ബാക്കി കിടന്ന അംശത്തില്‍ നിന്നും രക്ഷപെടാന്‍ ആവാതെ , കാപ്പി കുടിച്ചു നില്‍ക്കുമ്പോഴാണ് രാജേഷിന്റെ ഫോണ്‍ വന്നത്.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" നീയിന്നലെ അവീവയെ കണ്ടിരുന്നോ ? "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" ഇല്ല... അന്വേഷിച്ചു. കണ്ടില്ല. അവള്‍ക്കു നല്ല സുഖമില്ല എന്ന് അമ്മ പറഞ്ഞു. എന്താ...? "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" ഏയ്‌ ... ഒന്നുമില്ല..."&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" എന്താടാ .... ? " ശബ്ദം ഉയര്‍ന്നു. അറിയാതെ പടികളിറങ്ങി.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;" അവീവ.... അവള്‍ ഒരു കുസൃതി കാണിച്ചെന്നു കേള്‍ക്കുന്നു... ഇന്നലെ രാത്രി..... "&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;.................................................................................................................................&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp; &lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7791046504017472166-6215613098997625335?l=krnibu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://krnibu.blogspot.com/feeds/6215613098997625335/comments/default' title='Post Comments'/><link rel='replies' type='text/html' href='http://krnibu.blogspot.com/2012/01/blog-post.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7791046504017472166/posts/default/6215613098997625335'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7791046504017472166/posts/default/6215613098997625335'/><link rel='alternate' type='text/html' href='http://krnibu.blogspot.com/2012/01/blog-post.html' title='വസന്തം'/><author><name>Nibu</name><uri>http://www.blogger.com/profile/17709891886425093718</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/-jnyJZQAyzB4/TtxSUUxYPFI/AAAAAAAAAIg/ti2RaaZfpXk/s220/381423_10150311211534364_598884363_6956966_470051355_n.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-7791046504017472166.post-8072941967927455869</id><published>2011-12-04T20:59:00.000-08:00</published><updated>2011-12-04T20:59:00.970-08:00</updated><title type='text'>മീര......(രഹസ്യം)</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="MsoNormal"&gt;&lt;span class="translclass"&gt;സ്വര്‍ണ്ണനൂലുകള്‍&lt;/span&gt; &lt;span class="translclass"&gt;പോലെ&lt;/span&gt; &lt;span class="translclass"&gt;ഇലകള്‍ക്കിടയിലൂടെ&lt;/span&gt; &lt;span class="translclass"&gt;വാര്‍ന്നുവീഴുന്ന&lt;/span&gt; &lt;span class="translclass"&gt;സുര്യ&lt;/span&gt; &lt;span class="translclass"&gt;രശ്മികള്‍&lt;/span&gt; &lt;span class="translclass"&gt;നിറഞ്ഞയിടത്&lt;/span&gt; &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;ചെറിയ&lt;/span&gt; &lt;span class="translclass"&gt;കല്ലിന്മേല്‍&lt;/span&gt; &lt;span class="translclass"&gt;മീര&lt;/span&gt; &lt;span class="translclass"&gt;ഇരുന്നു&lt;/span&gt;. &lt;span class="translclass"&gt;സുര്യാഘാതത്തിനു&lt;/span&gt; &lt;span class="translclass"&gt;കാഠിന്യം&lt;/span&gt; &lt;span class="translclass"&gt;കുറവാണെന്നു&lt;/span&gt; &lt;span class="translclass"&gt;വേവലാതിയോടെ&lt;/span&gt; &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;തിരിച്ചറിഞ്ഞു&lt;/span&gt;. &lt;span class="translclass"&gt;തൊടിയില്‍&lt;/span&gt; &lt;span class="translclass"&gt;പടര്ന്നു&lt;/span&gt; &lt;span class="translclass"&gt;കിടക്കുന്ന&lt;/span&gt; &lt;span class="translclass"&gt;തോട്ടാവാടികളില്‍&lt;/span&gt; &lt;span class="translclass"&gt;വെയിലിന്റെ&lt;/span&gt; &lt;span class="translclass"&gt;സൌന്ദര്യം&lt;/span&gt; &lt;span class="translclass"&gt;പ്രതിഫലിക്കുന്നുണ്ടായിരുന്നു&lt;/span&gt;. &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;മൃദുവായ&lt;/span&gt; &lt;span class="translclass"&gt;സ്പര്‍ശനത്തില്‍&lt;/span&gt; &lt;span class="translclass"&gt;തന്നെ&lt;/span&gt; &lt;span class="translclass"&gt;ഉറങ്ങിപ്പോകുന്ന&lt;/span&gt; &lt;span class="translclass"&gt;തോട്ടാവാടിയെ&lt;/span&gt; &lt;span class="translclass"&gt;ഒരിക്കല്‍&lt;/span&gt; &lt;span class="translclass"&gt;തനിക്ക്&lt;/span&gt; &lt;span class="translclass"&gt;പുച്ഛമായിരുന്നു&lt;/span&gt; &lt;span class="translclass"&gt;എന്ന്&lt;/span&gt; &lt;span class="translclass"&gt;മീര&lt;/span&gt; &lt;span class="translclass"&gt;ഓര്ത്തു&lt;/span&gt;. &lt;span class="translclass"&gt;എന്നാല്‍&lt;/span&gt; &lt;span class="translclass"&gt;വരാനുള്ള&lt;/span&gt; &lt;span class="translclass"&gt;ഗാഡചുംബനങ്ങളെ&lt;/span&gt; &lt;span class="translclass"&gt;നേരിടാതിരിക്കാനുള്ള&lt;/span&gt; &lt;span class="translclass"&gt;ആ&lt;/span&gt; &lt;span class="translclass"&gt;തന്ത്രം&lt;/span&gt; &lt;span class="translclass"&gt;പിന്നീട്&lt;/span&gt; &lt;span class="translclass"&gt;മീരയെ&lt;/span&gt; &lt;span class="translclass"&gt;ഏറെ&lt;/span&gt; &lt;span class="translclass"&gt;ചിന്തിപ്പിച്ചിരുന്നു&lt;/span&gt;. &lt;span class="translclass"&gt;തൊടിയുടെ&lt;/span&gt; &lt;span class="translclass"&gt;പടിഞ്ഞാറ്&lt;/span&gt; &lt;span class="translclass"&gt;വയലിന്&lt;/span&gt; &lt;span class="translclass"&gt;സമീപമുള്ള&lt;/span&gt; &lt;span class="translclass"&gt;ഭാഗം&lt;/span&gt; &lt;span class="translclass"&gt;തണല്‍മരങ്ങള്‍&lt;/span&gt; &lt;span class="translclass"&gt;നിറഞ്ഞതാണ്‌&lt;/span&gt;. &lt;span class="translclass"&gt;കുറച്ചു&lt;/span&gt; &lt;span class="translclass"&gt;നേരം&lt;/span&gt; &lt;span class="translclass"&gt;മുന്പ്&lt;/span&gt; &lt;span class="translclass"&gt;അവിടെ&lt;/span&gt; &lt;span class="translclass"&gt;നിന്നു&lt;/span&gt; &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;കുയിലിന്റെ&lt;/span&gt; &lt;span class="translclass"&gt;പാട്ട്&lt;/span&gt; &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;കേട്ടിരുന്നു&lt;/span&gt;. &lt;span class="translclass"&gt;ആ&lt;/span&gt; &lt;span class="translclass"&gt;പാട്ട്&lt;/span&gt; &lt;span class="translclass"&gt;പച്ചക്കിളികളുടെ&lt;/span&gt; &lt;span class="translclass"&gt;പാട്ടിനെ&lt;/span&gt; &lt;span class="translclass"&gt;ഓര്‍മ്മപെടുത്തുന്ന&lt;/span&gt; &lt;span class="translclass"&gt;താളത്തില്‍&lt;/span&gt; &lt;span class="translclass"&gt;ആയിരുന്നു&lt;/span&gt;. &lt;span class="translclass"&gt;കുയില്‍&lt;/span&gt; &lt;span class="translclass"&gt;എങ്ങോട്ടെങ്കിലും&lt;/span&gt; &lt;span class="translclass"&gt;പറന്നുപോയിട്ടുണ്ടാകണം&lt;/span&gt;. &lt;span class="translclass"&gt;എപ്പോള്‍&lt;/span&gt; &lt;span class="translclass"&gt;പാട്ട്&lt;/span&gt; &lt;span class="translclass"&gt;കേള്‍ക്കാനില്ല&lt;/span&gt;. &lt;span class="translclass"&gt;താനും&lt;/span&gt; &lt;span class="translclass"&gt;ഏതാനും&lt;/span&gt; &lt;span class="translclass"&gt;മരങ്ങളും&lt;/span&gt; &lt;span class="translclass"&gt;തൊട്ടാവാടികളും&lt;/span&gt; &lt;span class="translclass"&gt;ചില&lt;/span&gt; &lt;span class="translclass"&gt;കൊച്ചുജീവികളും&lt;/span&gt; &lt;span class="translclass"&gt;അല്ലാതെ&lt;/span&gt; &lt;span class="translclass"&gt;യാതൊന്നുമില്ല&lt;/span&gt; &lt;span class="translclass"&gt;ഇവിടെ&lt;/span&gt;. &lt;span class="translclass"&gt;തൊടിക്ക്&lt;/span&gt; &lt;span class="translclass"&gt;എപ്പോള്‍&lt;/span&gt; &lt;span class="translclass"&gt;ശൂന്യതയുടെ&lt;/span&gt; &lt;span class="translclass"&gt;സ്വഭാവം&lt;/span&gt;, &lt;span class="translclass"&gt;മൌനത്തിന്റെ&lt;/span&gt; &lt;span class="translclass"&gt;ഭാഷ&lt;/span&gt;. &lt;span class="translclass"&gt;അവള്ക്ക്&lt;/span&gt; &lt;span class="translclass"&gt;പെട്ടെന്ന്&lt;/span&gt; &lt;span class="translclass"&gt;ബുദ്ധനെ&lt;/span&gt; &lt;span class="translclass"&gt;ഓര്‍മ&lt;/span&gt; &lt;span class="translclass"&gt;വന്നു&lt;/span&gt;. &lt;span class="translclass"&gt;മരങ്ങള്‍&lt;/span&gt; &lt;span class="translclass"&gt;നിറഞ്ഞ&lt;/span&gt; &lt;span class="translclass"&gt;തൊടിയുടെ&lt;/span&gt; &lt;span class="translclass"&gt;തണല്‍&lt;/span&gt; &lt;span class="translclass"&gt;ഭാഗത്തേക്ക്&lt;/span&gt;  &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;നോക്കി&lt;/span&gt;. " &lt;span class="translclass"&gt;അവിടെ&lt;/span&gt; &lt;span class="translclass"&gt;പോയി&lt;/span&gt; &lt;span class="translclass"&gt;ഇരുന്നാലോ&lt;/span&gt; ?" &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;ആലോചിച്ചു&lt;/span&gt;. &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;നിമിഷാര്‍ധത്തില്‍&lt;/span&gt; &lt;span class="translclass"&gt;തന്നെ&lt;/span&gt; &lt;span class="translclass"&gt;തീരുമാനവും&lt;/span&gt; &lt;span class="translclass"&gt;എത്തി&lt;/span&gt;. "&lt;span class="translclass"&gt;ആകാം&lt;/span&gt;" . &lt;br /&gt;&lt;br /&gt;&lt;span class="translclass"&gt;എഴുനേല്‍ക്കാന്‍&lt;/span&gt; &lt;span class="translclass"&gt;തുടങ്ങിയപ്പോഴാണ്&lt;/span&gt; &lt;span class="translclass"&gt;മീര&lt;/span&gt; &lt;span class="translclass"&gt;ശ്രദ്ധിച്ചത്&lt;/span&gt;. &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;ഉറുമ്പിന്‍കൂട്ടം&lt;/span&gt; &lt;span class="translclass"&gt;എന്തോ&lt;/span&gt; &lt;span class="translclass"&gt;തേടിപ്പിടിച്ചു&lt;/span&gt; &lt;span class="translclass"&gt;കൊണ്ടുവരുന്നത്‌&lt;/span&gt;. &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;താഴേക്ക്&lt;/span&gt; &lt;span class="translclass"&gt;കുനിഞ്ഞു&lt;/span&gt; &lt;span class="translclass"&gt;ശ്രദ്ധയോടെ&lt;/span&gt; &lt;span class="translclass"&gt;നോക്കി&lt;/span&gt;. &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;പാറ്റയുടെ&lt;/span&gt; &lt;span class="translclass"&gt;മൃതശരീരം&lt;/span&gt; &lt;span class="translclass"&gt;ആയിരുന്നു&lt;/span&gt; &lt;span class="translclass"&gt;അത്&lt;/span&gt;. &lt;span class="translclass"&gt;ഒരേ&lt;/span&gt; &lt;span class="translclass"&gt;വലുപ്പത്തിലുള്ള&lt;/span&gt;, &lt;span class="translclass"&gt;ഒരേ&lt;/span&gt; &lt;span class="translclass"&gt;നിറക്കാരായ&lt;/span&gt; &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;പറ്റം&lt;/span&gt; &lt;span class="translclass"&gt;ഉറുമ്പുകള്‍&lt;/span&gt;...&lt;span class="translclass"&gt;അവ&lt;/span&gt; &lt;span class="translclass"&gt;എത്രയെണ്ണം&lt;/span&gt; &lt;span class="translclass"&gt;ഉണ്ടാകും&lt;/span&gt;? &lt;span class="translclass"&gt;ആയിരമോ&lt;/span&gt;? &lt;span class="translclass"&gt;രണ്ടായിരമോ&lt;/span&gt;? &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;എണ്ണാന്‍&lt;/span&gt; &lt;span class="translclass"&gt;ആരംഭിച്ചു&lt;/span&gt;. &lt;span class="translclass"&gt;അടുത്ത&lt;/span&gt; &lt;span class="translclass"&gt;നിമിഷം&lt;/span&gt; &lt;span class="translclass"&gt;തന്നെ&lt;/span&gt; &lt;span class="translclass"&gt;തീരുമാനം&lt;/span&gt; &lt;span class="translclass"&gt;പിന്‍വലിക്കുകയും&lt;/span&gt; &lt;span class="translclass"&gt;ചെയ്തു&lt;/span&gt;. &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;കൌതുകത്തോടെ&lt;/span&gt; &lt;span class="translclass"&gt;അവയെ&lt;/span&gt; &lt;span class="translclass"&gt;നിരീക്ഷിക്കുവാന്‍&lt;/span&gt; &lt;span class="translclass"&gt;തുടങ്ങി&lt;/span&gt;. &lt;span class="translclass"&gt;മരിച്ചു&lt;/span&gt; &lt;span class="translclass"&gt;പോയ&lt;/span&gt; &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;പാറ്റ&lt;/span&gt; &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;കൂട്ടം&lt;/span&gt; &lt;span class="translclass"&gt;ഉറുമ്പുകള്‍ക്ക്&lt;/span&gt; &lt;span class="translclass"&gt;ഭക്ഷണമാകുന്നു&lt;/span&gt;. &lt;span class="translclass"&gt;പാറ്റ&lt;/span&gt; &lt;span class="translclass"&gt;മരിച്ചില്ലായിരുന്നു&lt;/span&gt; &lt;span class="translclass"&gt;എങ്കിലോ&lt;/span&gt;? &lt;span class="translclass"&gt;ഉറുമ്പുകള്‍ക്ക്&lt;/span&gt; &lt;span class="translclass"&gt;അത്&lt;/span&gt; &lt;span class="translclass"&gt;ഭക്ഷണം&lt;/span&gt; &lt;span class="translclass"&gt;ആകുമായിരുന്നില്ല&lt;/span&gt;. &lt;span class="translclass"&gt;മീര&lt;/span&gt; &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;അറിവ്&lt;/span&gt; &lt;span class="translclass"&gt;കൂടി&lt;/span&gt; &lt;span class="translclass"&gt;നേടി&lt;/span&gt;. &lt;span class="translclass"&gt;മരിച്ചത്&lt;/span&gt; &lt;span class="translclass"&gt;കൊണ്ടു&lt;/span&gt; &lt;span class="translclass"&gt;പാറ്റ&lt;/span&gt; &lt;span class="translclass"&gt;ഉറുമ്പുകള്‍ക്ക്&lt;/span&gt; &lt;span class="translclass"&gt;ഭാരമായി&lt;/span&gt;. &lt;span class="translclass"&gt;മരിച്ചില്ലായിരുന്നു&lt;/span&gt; &lt;span class="translclass"&gt;എങ്കിലോ&lt;/span&gt; ? &lt;span class="translclass"&gt;അത്&lt;/span&gt; &lt;span class="translclass"&gt;ഉറുമ്പുകള്‍ക്ക്&lt;/span&gt; &lt;span class="translclass"&gt;ഭാരം&lt;/span&gt; &lt;span class="translclass"&gt;ആകുമായിരുന്നില്ല&lt;/span&gt;. &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;ചെറിയ&lt;/span&gt; &lt;span class="translclass"&gt;പുഞ്ചിരിയോടെ&lt;/span&gt; &lt;span class="translclass"&gt;മീര&lt;/span&gt; &lt;span class="translclass"&gt;പാറ്റയെ&lt;/span&gt; &lt;span class="translclass"&gt;നിരീക്ഷിക്കാന്‍&lt;/span&gt; &lt;span class="translclass"&gt;തുടങ്ങി&lt;/span&gt;. &lt;span class="translclass"&gt;അടുത്ത&lt;/span&gt; &lt;span class="translclass"&gt;നിമിഷം&lt;/span&gt; &lt;span class="translclass"&gt;പാറ്റയുടെ&lt;/span&gt; &lt;span class="translclass"&gt;പിന്‍നിര&lt;/span&gt; &lt;span class="translclass"&gt;കാലുകളില്‍&lt;/span&gt; &lt;span class="translclass"&gt;ഒന്നു&lt;/span&gt; &lt;span class="translclass"&gt;ചെറുതായി&lt;/span&gt; &lt;span class="translclass"&gt;ഒന്നനങ്ങി&lt;/span&gt;. &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;ഞെട്ടലോടെ&lt;/span&gt; &lt;span class="translclass"&gt;മീര&lt;/span&gt; &lt;span class="translclass"&gt;മനസ്സിലാക്കി&lt;/span&gt;. &lt;span class="translclass"&gt;പാറ്റ&lt;/span&gt; &lt;span class="translclass"&gt;മരിച്ചിട്ടില്ല&lt;/span&gt;.. &lt;span class="translclass"&gt;അപ്പോള്‍&lt;/span&gt;..............&lt;span class="translclass"&gt;പാറ്റ&lt;/span&gt; &lt;span class="translclass"&gt;മരിക്കാതെ&lt;/span&gt; &lt;span class="translclass"&gt;തന്നെ&lt;/span&gt; &lt;span class="translclass"&gt;ഉറുമ്പുകള്‍ക്ക്&lt;/span&gt; &lt;span class="translclass"&gt;ഭാരമാകുന്നു&lt;/span&gt;. &lt;span class="translclass"&gt;ആ&lt;/span&gt; &lt;span class="translclass"&gt;അറിവിന്റെ&lt;/span&gt; &lt;span class="translclass"&gt;ധാരാളിത്തത്തില്‍&lt;/span&gt; &lt;span class="translclass"&gt;മീര&lt;/span&gt; &lt;span class="translclass"&gt;തളര്‍ന്നു&lt;/span&gt;. &lt;span class="translclass"&gt;വേവലാതിയോടെ&lt;/span&gt; &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;നിവര്‍ന്നിരുന്നു&lt;/span&gt;. &lt;br /&gt;&lt;br /&gt;&lt;span class="translclass"&gt;പലയാവര്‍ത്തി&lt;/span&gt; &lt;span class="translclass"&gt;വായിച്ചു&lt;/span&gt; &lt;span class="translclass"&gt;കഴിഞ്ഞ&lt;/span&gt; &lt;span class="translclass"&gt;കത്ത്&lt;/span&gt; &lt;span class="translclass"&gt;കയ്യിലുണ്ട്&lt;/span&gt;. &lt;span class="translclass"&gt;കൈവെള്ളയില്‍&lt;/span&gt; &lt;span class="translclass"&gt;ചുരുട്ടിപിടിച്ച&lt;/span&gt; &lt;span class="translclass"&gt;ആ&lt;/span&gt; &lt;span class="translclass"&gt;തുണ്ട്&lt;/span&gt; &lt;span class="translclass"&gt;കടലാസിലേക്ക്&lt;/span&gt; &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;വേദനയോടെ&lt;/span&gt; &lt;span class="translclass"&gt;നോക്കി&lt;/span&gt;. &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;പ്രണയലേഖനത്തിന്&lt;/span&gt; &lt;span class="translclass"&gt;ഇത്തരം&lt;/span&gt; &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;അപഹാസ്യത&lt;/span&gt; &lt;span class="translclass"&gt;നേരിടേണ്ടി&lt;/span&gt; &lt;span class="translclass"&gt;വരുന്ന&lt;/span&gt; &lt;span class="translclass"&gt;അവസ്ഥ&lt;/span&gt; &lt;span class="translclass"&gt;മീരക്ക്&lt;/span&gt; &lt;span class="translclass"&gt;ഇഷ്ടമല്ലായിരുന്നു&lt;/span&gt;. &lt;span class="translclass"&gt;പക്ഷെ&lt;/span&gt;........&lt;span class="translclass"&gt;വിരലുകളാല്‍&lt;/span&gt; &lt;span class="translclass"&gt;ആ&lt;/span&gt; &lt;span class="translclass"&gt;കത്ത്&lt;/span&gt; &lt;span class="translclass"&gt;ഞെരിഞ്ഞമര്‍ന്നുകൊണ്ടേയിരുന്നു&lt;/span&gt;. &lt;span class="translclass"&gt;അമരുംതോറും&lt;/span&gt; &lt;span class="translclass"&gt;കൈ&lt;/span&gt; &lt;span class="translclass"&gt;ചൂടു&lt;/span&gt; &lt;span class="translclass"&gt;പിടിക്കുന്നതായ്‌&lt;/span&gt; &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;തിരിച്ചറിഞ്ഞു&lt;/span&gt;. &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;കൈത്തലം&lt;/span&gt; &lt;span class="translclass"&gt;അയച്ചു&lt;/span&gt;. &lt;span class="translclass"&gt;കരയില്‍&lt;/span&gt; &lt;span class="translclass"&gt;നിന്നും&lt;/span&gt; &lt;span class="translclass"&gt;വെള്ളത്തിലേക്ക്‌&lt;/span&gt; &lt;span class="translclass"&gt;തിരിച്ചെത്തിയ&lt;/span&gt; &lt;span class="translclass"&gt;മീനിന്റെതെന്നപോലെ&lt;/span&gt; &lt;span class="translclass"&gt;ആ&lt;/span&gt; &lt;span class="translclass"&gt;കത്തിന്റെ&lt;/span&gt; &lt;span class="translclass"&gt;ശ്വാസകോശങ്ങള്‍&lt;/span&gt; &lt;span class="translclass"&gt;വികസിച്ചു&lt;/span&gt;. &lt;br /&gt;&lt;br /&gt;&lt;span class="translclass"&gt;കത്തുകള്‍ക്ക്&lt;/span&gt; &lt;span class="translclass"&gt;ജീവനുണ്ടോ&lt;/span&gt; ? &lt;span class="translclass"&gt;കത്തുകള്‍&lt;/span&gt; &lt;span class="translclass"&gt;ശ്വസിക്കുമോ&lt;/span&gt;? &lt;span class="translclass"&gt;മീര&lt;/span&gt; &lt;span class="translclass"&gt;ചിന്തിച്ചു&lt;/span&gt;. &lt;span class="translclass"&gt;ഉണ്ടെന്നു&lt;/span&gt; &lt;span class="translclass"&gt;അവള്ക്ക്&lt;/span&gt; &lt;span class="translclass"&gt;തോന്നി&lt;/span&gt;. &lt;br /&gt;&lt;br /&gt;&lt;span class="translclass"&gt;കത്തുകള്‍ക്കും&lt;/span&gt; &lt;span class="translclass"&gt;ജീവനുണ്ട്&lt;/span&gt;. &lt;span class="translclass"&gt;അവ&lt;/span&gt; &lt;span class="translclass"&gt;ശ്വസിക്കുന്നതും&lt;/span&gt; &lt;span class="translclass"&gt;ഓക്സിജന്‍&lt;/span&gt; &lt;span class="translclass"&gt;തന്നെയാണ്&lt;/span&gt;. &lt;span class="translclass"&gt;നമ്മള്‍&lt;/span&gt; &lt;span class="translclass"&gt;ചുറ്റുപാടുകളില്‍&lt;/span&gt; &lt;span class="translclass"&gt;നിന്ന്&lt;/span&gt;, &lt;span class="translclass"&gt;മുന്നിലും&lt;/span&gt; &lt;span class="translclass"&gt;പിന്നിലും&lt;/span&gt; &lt;span class="translclass"&gt;മുകളിലും&lt;/span&gt; &lt;span class="translclass"&gt;എല്ലാം&lt;/span&gt; &lt;span class="translclass"&gt;നിറഞ്ഞു&lt;/span&gt; &lt;span class="translclass"&gt;നില്ക്കുന്ന&lt;/span&gt; &lt;span class="translclass"&gt;അസംഖ്യം&lt;/span&gt; &lt;span class="translclass"&gt;വയുപടലങ്ങളില്‍&lt;/span&gt; &lt;span class="translclass"&gt;നിന്ന്&lt;/span&gt; &lt;span class="translclass"&gt;ഓക്സിജന്‍&lt;/span&gt; &lt;span class="translclass"&gt;ആഗിരണം&lt;/span&gt; &lt;span class="translclass"&gt;ചെയ്യുന്നു&lt;/span&gt;. &lt;span class="translclass"&gt;എന്നാല്‍&lt;/span&gt; &lt;span class="translclass"&gt;കത്തുകള്‍&lt;/span&gt; &lt;span class="translclass"&gt;ആകട്ടെ&lt;/span&gt; , &lt;span class="translclass"&gt;അവയുടെ&lt;/span&gt; &lt;span class="translclass"&gt;അസംഖ്യം&lt;/span&gt; &lt;span class="translclass"&gt;മൂക്കുകള്‍&lt;/span&gt; &lt;span class="translclass"&gt;കത്ത്&lt;/span&gt; &lt;span class="translclass"&gt;വായിക്കുന്നയാളുടെ&lt;/span&gt; &lt;span class="translclass"&gt;വായിലുടെ&lt;/span&gt; &lt;span class="translclass"&gt;കടന്ന്&lt;/span&gt;, &lt;span class="translclass"&gt;ശ്വാസകോശങ്ങളില്‍&lt;/span&gt; &lt;span class="translclass"&gt;എത്തി&lt;/span&gt; &lt;span class="translclass"&gt;അവിടെ&lt;/span&gt; &lt;span class="translclass"&gt;നിന്നും&lt;/span&gt; &lt;span class="translclass"&gt;ഓക്സിജന്‍&lt;/span&gt; &lt;span class="translclass"&gt;വലിച്ചെടുക്കുന്നു&lt;/span&gt;. &lt;span class="translclass"&gt;പ്രണയിനിയുടെ&lt;/span&gt; &lt;span class="translclass"&gt;കത്തിനാകട്ടെ&lt;/span&gt; &lt;span class="translclass"&gt;ആ&lt;/span&gt; &lt;span class="translclass"&gt;തോത്&lt;/span&gt; &lt;span class="translclass"&gt;കൂടുതല്‍&lt;/span&gt; &lt;span class="translclass"&gt;ആണ്&lt;/span&gt;. &lt;span class="translclass"&gt;അത്തരം&lt;/span&gt; &lt;span class="translclass"&gt;കത്തുകള്‍&lt;/span&gt; &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;ഓക്സിജന്‍&lt;/span&gt; &lt;span class="translclass"&gt;കണിക&lt;/span&gt; &lt;span class="translclass"&gt;പോലും&lt;/span&gt; &lt;span class="translclass"&gt;അവശേഷിപ്പിക്കാതെ&lt;/span&gt; &lt;span class="translclass"&gt;എല്ലാം&lt;/span&gt; &lt;span class="translclass"&gt;തന്നെ&lt;/span&gt; &lt;span class="translclass"&gt;വലിച്ചെടുക്കുന്നു&lt;/span&gt;. &lt;span class="translclass"&gt;പുതിയ&lt;/span&gt; &lt;span class="translclass"&gt;ഓക്സിജന്‍&lt;/span&gt; &lt;span class="translclass"&gt;തരികള്‍&lt;/span&gt; &lt;span class="translclass"&gt;ശ്വാസകോശങ്ങളില്‍&lt;/span&gt; &lt;span class="translclass"&gt;എത്തുന്നത്‌&lt;/span&gt; &lt;span class="translclass"&gt;വരെ&lt;/span&gt; &lt;span class="translclass"&gt;നമുക്കു&lt;/span&gt; &lt;span class="translclass"&gt;ശ്വാസം&lt;/span&gt; &lt;span class="translclass"&gt;മുട്ടുന്നു&lt;/span&gt;. &lt;span class="translclass"&gt;പുതുതായി&lt;/span&gt; &lt;span class="translclass"&gt;എത്തിയവര്‍&lt;/span&gt; &lt;span class="translclass"&gt;അനാഥമായ&lt;/span&gt; &lt;span class="translclass"&gt;അവിടെ&lt;/span&gt; &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;പരിചയക്കാരനെ&lt;/span&gt; &lt;span class="translclass"&gt;പോലും&lt;/span&gt; &lt;span class="translclass"&gt;കാണാതെ&lt;/span&gt; &lt;span class="translclass"&gt;ഉഴറുംബോഴും&lt;/span&gt; &lt;span class="translclass"&gt;നമുക്കു&lt;/span&gt; &lt;span class="translclass"&gt;ശ്വാസം&lt;/span&gt; &lt;span class="translclass"&gt;മുട്ടുന്നു&lt;/span&gt;. &lt;span class="translclass"&gt;ഈ&lt;/span&gt; &lt;span class="translclass"&gt;അവസ്ഥ&lt;/span&gt; &lt;span class="translclass"&gt;ഭയാനകമാണ്&lt;/span&gt;, &lt;span class="translclass"&gt;ഏറെ&lt;/span&gt; &lt;span class="translclass"&gt;വശ്യവും&lt;/span&gt;........ &lt;br /&gt;&lt;br /&gt;&lt;span class="translclass"&gt;എന്നാല്‍&lt;/span&gt; &lt;span class="translclass"&gt;കത്തുകള്‍&lt;/span&gt; &lt;span class="translclass"&gt;നമ്മേപോലെ&lt;/span&gt; &lt;span class="translclass"&gt;അല്ല&lt;/span&gt; &lt;span class="translclass"&gt;ഉച്ച്വസിക്കുന്നത്&lt;/span&gt;. &lt;span class="translclass"&gt;അത്&lt;/span&gt; CO2 &lt;span class="translclass"&gt;തന്നെ&lt;/span&gt; &lt;span class="translclass"&gt;ആവണം&lt;/span&gt; &lt;span class="translclass"&gt;എന്നില്ല&lt;/span&gt;. &lt;span class="translclass"&gt;കത്തുകള്‍&lt;/span&gt; &lt;span class="translclass"&gt;ചിലപ്പോള്‍&lt;/span&gt; &lt;span class="translclass"&gt;ഓക്സിജന്‍&lt;/span&gt; &lt;span class="translclass"&gt;ഉം&lt;/span&gt;  &lt;span class="translclass"&gt;ചിലപ്പോള്‍&lt;/span&gt; &lt;span class="translclass"&gt;കാര്‍ബണ്‍&lt;/span&gt; &lt;span class="translclass"&gt;മോണോക്സൈഡ്&lt;/span&gt; &lt;span class="translclass"&gt;ഉം&lt;/span&gt; &lt;span class="translclass"&gt;എന്തിന്&lt;/span&gt; , &lt;span class="translclass"&gt;മീത്യ്ല്‍&lt;/span&gt; &lt;span class="translclass"&gt;ഐസോ&lt;/span&gt; &lt;span class="translclass"&gt;സയനീറ്റ്‌&lt;/span&gt; &lt;span class="translclass"&gt;ഉം&lt;/span&gt; &lt;span class="translclass"&gt;വരെ&lt;/span&gt; &lt;span class="translclass"&gt;ഉച്ച്വസിക്കാറുണ്ട്&lt;/span&gt;. &lt;span class="translclass"&gt;ചില&lt;/span&gt; &lt;span class="translclass"&gt;കത്തുകള്‍&lt;/span&gt; &lt;span class="translclass"&gt;വായിച്ചു&lt;/span&gt; &lt;span class="translclass"&gt;തീരുമ്പോള്‍&lt;/span&gt; &lt;span class="translclass"&gt;നമുക്കു&lt;/span&gt; &lt;span class="translclass"&gt;പുതിയ&lt;/span&gt; &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;ഉണര്‍വ്&lt;/span&gt; &lt;span class="translclass"&gt;ലഭിക്കുന്നത്‌&lt;/span&gt; &lt;span class="translclass"&gt;അത്&lt;/span&gt; &lt;span class="translclass"&gt;കൊണ്ടാണ്&lt;/span&gt;. &lt;span class="translclass"&gt;ചിലത്&lt;/span&gt; &lt;span class="translclass"&gt;നമ്മളെ&lt;/span&gt; &lt;span class="translclass"&gt;ശോകാകുലരാക്കും&lt;/span&gt;, &lt;span class="translclass"&gt;ചിലത്&lt;/span&gt; &lt;span class="translclass"&gt;വീര്‍പ്പു&lt;/span&gt; &lt;span class="translclass"&gt;മുട്ടിക്കുന്നു&lt;/span&gt;. &lt;span class="translclass"&gt;അപൂര്‍വ്വം&lt;/span&gt; &lt;span class="translclass"&gt;ചിലത്&lt;/span&gt; &lt;span class="translclass"&gt;നമ്മളെ&lt;/span&gt; &lt;span class="translclass"&gt;ബോധരഹിതര്‍ ആക്കുന്നു&lt;/span&gt;. &lt;span class="translclass"&gt;ചില&lt;/span&gt; &lt;span class="translclass"&gt;കത്തുകള്‍ക്ക്&lt;/span&gt; &lt;span class="translclass"&gt;റേഡിയോ&lt;/span&gt; &lt;span class="translclass"&gt;ആക്റ്റിവിറ്റി&lt;/span&gt; &lt;span class="translclass"&gt;ഉണ്ട്&lt;/span&gt;. &lt;span class="translclass"&gt;അത്&lt;/span&gt; &lt;span class="translclass"&gt;നമ്മുടെ&lt;/span&gt; &lt;span class="translclass"&gt;ദേഹം&lt;/span&gt; &lt;span class="translclass"&gt;തളച്ചു&lt;/span&gt; &lt;span class="translclass"&gt;യാത്രയാകുന്നു&lt;/span&gt;. &lt;span class="translclass"&gt;പോകുന്ന&lt;/span&gt; &lt;span class="translclass"&gt;പൊക്കിള്‍&lt;/span&gt; &lt;span class="translclass"&gt;കോശങ്ങളെ&lt;/span&gt; &lt;span class="translclass"&gt;അയണീകരിക്കുന്നു&lt;/span&gt;. &lt;span class="translclass"&gt;കാര്യമായ&lt;/span&gt; &lt;span class="translclass"&gt;ജനിതകമാറ്റം&lt;/span&gt; &lt;span class="translclass"&gt;വരുത്തുന്നു&lt;/span&gt;. &lt;span class="translclass"&gt;അത്തരം&lt;/span&gt; &lt;span class="translclass"&gt;കത്തുകള്‍&lt;/span&gt; &lt;span class="translclass"&gt;വായിച്ചുതീരുമ്പോള്‍&lt;/span&gt; &lt;span class="translclass"&gt;നാം&lt;/span&gt; &lt;span class="translclass"&gt;നാമല്ലതായിതീരുന്നത്&lt;/span&gt; &lt;span class="translclass"&gt;അത്&lt;/span&gt; &lt;span class="translclass"&gt;കൊണ്ടാണ്&lt;/span&gt;. &lt;span class="translclass"&gt;നാം&lt;/span&gt; &lt;span class="translclass"&gt;എല്ലാം&lt;/span&gt; &lt;span class="translclass"&gt;മറക്കുന്നതും&lt;/span&gt;. &lt;br /&gt;&lt;br /&gt;&lt;span class="translclass"&gt;കൈവെള്ളയില്‍&lt;/span&gt; &lt;span class="translclass"&gt;ഇരുന്ന&lt;/span&gt; &lt;span class="translclass"&gt;കത്ത്&lt;/span&gt; &lt;span class="translclass"&gt;മീര&lt;/span&gt; &lt;span class="translclass"&gt;നിവര്‍ത്തി&lt;/span&gt;. &lt;span class="translclass"&gt;അവന്റെ&lt;/span&gt; &lt;span class="translclass"&gt;കത്ത്&lt;/span&gt;. &lt;span class="translclass"&gt;മീരക്ക്&lt;/span&gt; &lt;span class="translclass"&gt;വീണ്ടും&lt;/span&gt; &lt;span class="translclass"&gt;ശ്വാസം&lt;/span&gt; &lt;span class="translclass"&gt;മുട്ടി&lt;/span&gt;. &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;കത്തിനും&lt;/span&gt; &lt;span class="translclass"&gt;വലിച്ചെടുക്കാന്‍&lt;/span&gt;  &lt;span class="translclass"&gt;ആവാതത്രയും&lt;/span&gt; &lt;span class="translclass"&gt;ഓക്സിജന്‍&lt;/span&gt; &lt;span class="translclass"&gt;ചുറ്റുപാടുകളില്‍&lt;/span&gt; &lt;span class="translclass"&gt;നിന്നും&lt;/span&gt; &lt;span class="translclass"&gt;വലിച്ചെടുക്കാന്‍&lt;/span&gt; &lt;span class="translclass"&gt;അടുത്ത&lt;/span&gt; &lt;span class="translclass"&gt;നിമിഷങ്ങള്‍&lt;/span&gt; &lt;span class="translclass"&gt;മീര&lt;/span&gt; &lt;span class="translclass"&gt;ശ്രദ്ധിച്ചു&lt;/span&gt;. &lt;span class="translclass"&gt;ദയാരഹിതമായ&lt;/span&gt; &lt;span class="translclass"&gt;ചുംബനങ്ങളെകുറിച്ച്&lt;/span&gt;...&lt;span class="translclass"&gt;പുകയിലമണം&lt;/span&gt; &lt;span class="translclass"&gt;ഉള്ള&lt;/span&gt; &lt;span class="translclass"&gt;ചുണ്ടുകളെ&lt;/span&gt; &lt;span class="translclass"&gt;കുറിച്ച്&lt;/span&gt; &lt;span class="translclass"&gt;ഓര്മ്മ&lt;/span&gt; &lt;span class="translclass"&gt;വരുമ്പോഴെല്ലാം&lt;/span&gt; &lt;span class="translclass"&gt;മീരക്ക്&lt;/span&gt; &lt;span class="translclass"&gt;ശ്വാസം&lt;/span&gt; &lt;span class="translclass"&gt;മുട്ടും&lt;/span&gt;. &lt;br /&gt;&lt;br /&gt;&lt;span class="translclass"&gt;തനിക്ക്&lt;/span&gt; &lt;span class="translclass"&gt;ചുറ്റുമുള്ള&lt;/span&gt; &lt;span class="translclass"&gt;വായുവില്‍&lt;/span&gt; &lt;span class="translclass"&gt;നിന്ന്&lt;/span&gt; &lt;span class="translclass"&gt;ഓക്സിജന്‍&lt;/span&gt; &lt;span class="translclass"&gt;തരികള്‍&lt;/span&gt; &lt;span class="translclass"&gt;അപ്പ്രത്യക്ഷമായാലുള്ള&lt;/span&gt; &lt;span class="translclass"&gt;അവസ്ഥയെകുറിച്ച്&lt;/span&gt; &lt;span class="translclass"&gt;മീര&lt;/span&gt; &lt;span class="translclass"&gt;പെട്ടെന്ന്&lt;/span&gt; &lt;span class="translclass"&gt;ഓര്ത്തു&lt;/span&gt;. &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;പേടിച്ചു&lt;/span&gt;. &lt;span class="translclass"&gt;കാരണം&lt;/span&gt; &lt;span class="translclass"&gt;ഉണ്ട്&lt;/span&gt;. &lt;span class="translclass"&gt;കുറച്ചു&lt;/span&gt; &lt;span class="translclass"&gt;നാള്‍&lt;/span&gt; &lt;span class="translclass"&gt;മുന്പ്&lt;/span&gt; &lt;span class="translclass"&gt;അവന്റെ&lt;/span&gt; &lt;span class="translclass"&gt;കത്ത്&lt;/span&gt; &lt;span class="translclass"&gt;കിട്ടിയ&lt;/span&gt; &lt;span class="translclass"&gt;ദിവസം&lt;/span&gt; &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;൧൫&lt;/span&gt; &lt;span class="translclass"&gt;മിനിട്ട്&lt;/span&gt; &lt;span class="translclass"&gt;നേരത്തേക്ക്&lt;/span&gt; &lt;span class="translclass"&gt;അവള്ക്ക്&lt;/span&gt; &lt;span class="translclass"&gt;ശ്വാസം&lt;/span&gt; &lt;span class="translclass"&gt;കിട്ടിയില്ല&lt;/span&gt;. &lt;span class="translclass"&gt;കണ്ണുകള്‍&lt;/span&gt; &lt;span class="translclass"&gt;മലര്‍ക്കെ&lt;/span&gt; &lt;span class="translclass"&gt;തുറന്നു&lt;/span&gt;, &lt;span class="translclass"&gt;കിടക്കയില്‍&lt;/span&gt; &lt;span class="translclass"&gt;മലര്‍ന്നു&lt;/span&gt; &lt;span class="translclass"&gt;കിടന്ന്&lt;/span&gt; &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;കൈകാലിട്ടടിച്ചു&lt;/span&gt;. &lt;span class="translclass"&gt;ശരീരം&lt;/span&gt; &lt;span class="translclass"&gt;കൊണ്ടു&lt;/span&gt; &lt;span class="translclass"&gt;ഉറക്കെ&lt;/span&gt; &lt;span class="translclass"&gt;നിലവിളിച്ചു&lt;/span&gt;. &lt;span class="translclass"&gt;ഒരിറ്റു&lt;/span&gt; &lt;span class="translclass"&gt;ദാഹജലത്തിനായ്‌&lt;/span&gt; &lt;span class="translclass"&gt;അവളുടെ&lt;/span&gt; &lt;span class="translclass"&gt;തൊണ്ട&lt;/span&gt; &lt;span class="translclass"&gt;കേണു&lt;/span&gt;. &lt;span class="translclass"&gt;ആ&lt;/span&gt; &lt;span class="translclass"&gt;വിശുദ്ധ&lt;/span&gt; &lt;span class="translclass"&gt;നിമിഷങ്ങളില്‍&lt;/span&gt; &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;അവനെ&lt;/span&gt; &lt;span class="translclass"&gt;തള്ളിപറഞ്ഞു&lt;/span&gt;. &lt;span class="translclass"&gt;അവന്റെ&lt;/span&gt; &lt;span class="translclass"&gt;കാല്‍ക്കീഴിലെ&lt;/span&gt; &lt;span class="translclass"&gt;മണ്ണ്&lt;/span&gt; &lt;span class="translclass"&gt;ഒലിച്ചു&lt;/span&gt; &lt;span class="translclass"&gt;പോകുന്നതും&lt;/span&gt; &lt;span class="translclass"&gt;അവന്‍&lt;/span&gt; &lt;span class="translclass"&gt;കയത്തില്‍&lt;/span&gt; &lt;span class="translclass"&gt;മുങ്ങിതാഴുന്നതും&lt;/span&gt; &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;സ്വപ്നം&lt;/span&gt; &lt;span class="translclass"&gt;കണ്ടു&lt;/span&gt;. &lt;span class="translclass"&gt;അതോടെ&lt;/span&gt; &lt;span class="translclass"&gt;പിണങ്ങി&lt;/span&gt; &lt;span class="translclass"&gt;നിന്ന&lt;/span&gt; &lt;span class="translclass"&gt;ഓക്സിജന്‍&lt;/span&gt; &lt;span class="translclass"&gt;തരികള്‍&lt;/span&gt; &lt;span class="translclass"&gt;മുറിയിലേക്ക്&lt;/span&gt; &lt;span class="translclass"&gt;തിരിച്ചു&lt;/span&gt; &lt;span class="translclass"&gt;വന്നു&lt;/span&gt;. &lt;span class="translclass"&gt;അവളുടെ&lt;/span&gt; &lt;span class="translclass"&gt;കണ്ണുകള്‍&lt;/span&gt; &lt;span class="translclass"&gt;ശാന്തമായ്‌&lt;/span&gt;, &lt;span class="translclass"&gt;കാലുകള്‍&lt;/span&gt; &lt;span class="translclass"&gt;തളര്‍ന്നു&lt;/span&gt;. &lt;span class="translclass"&gt;സുഖകരമായ&lt;/span&gt; &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;ആലിന്കനതിലേക്കു&lt;/span&gt; ....&lt;span class="translclass"&gt;ആ&lt;/span&gt; &lt;span class="translclass"&gt;മയക്കത്തിലേക്ക്&lt;/span&gt; &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;വീണു&lt;/span&gt;. &lt;br /&gt;&lt;br /&gt;&lt;span class="translclass"&gt;മീര&lt;/span&gt; &lt;span class="translclass"&gt;ആ&lt;/span&gt; &lt;span class="translclass"&gt;ഓര്‍മ്മയില്‍&lt;/span&gt; &lt;span class="translclass"&gt;കൂടുതല്‍&lt;/span&gt; &lt;span class="translclass"&gt;തളര്‍ന്നു&lt;/span&gt;. &lt;span class="translclass"&gt;എന്നും&lt;/span&gt; &lt;span class="translclass"&gt;അങ്ങനെ&lt;/span&gt; &lt;span class="translclass"&gt;സംഭവിച്ചേക്കുമോ&lt;/span&gt;? &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;ഭയപെട്ടു&lt;/span&gt;. &lt;span class="translclass"&gt;ഇന്നലെ&lt;/span&gt; &lt;span class="translclass"&gt;തന്റെ&lt;/span&gt; &lt;span class="translclass"&gt;മുറിയില്‍&lt;/span&gt; &lt;span class="translclass"&gt;വച്ചു&lt;/span&gt; &lt;span class="translclass"&gt;ഈ&lt;/span&gt; &lt;span class="translclass"&gt;കത്ത്&lt;/span&gt; &lt;span class="translclass"&gt;ആദ്യം&lt;/span&gt; &lt;span class="translclass"&gt;വായിച്ചപ്പോള്‍&lt;/span&gt; &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;മുപ്പതു&lt;/span&gt; &lt;span class="translclass"&gt;സെക്കന്റ്‌&lt;/span&gt; &lt;span class="translclass"&gt;നേരത്തേക്ക്&lt;/span&gt; &lt;span class="translclass"&gt;അവള്ക്ക്&lt;/span&gt; &lt;span class="translclass"&gt;ശ്വാസം&lt;/span&gt; &lt;span class="translclass"&gt;മുട്ടി&lt;/span&gt;. &lt;span class="translclass"&gt;അത്തരം&lt;/span&gt; &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;സാഹചര്യം&lt;/span&gt; &lt;span class="translclass"&gt;ഒഴിവാക്കാന്‍&lt;/span&gt; &lt;span class="translclass"&gt;ആണല്ലോ&lt;/span&gt; &lt;span class="translclass"&gt;മുറി&lt;/span&gt; &lt;span class="translclass"&gt;വിട്ടു&lt;/span&gt; &lt;span class="translclass"&gt;താന്‍&lt;/span&gt; &lt;span class="translclass"&gt;പുറത്തിറങ്ങിയതെന്നു&lt;/span&gt; &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;ഓര്ത്തു&lt;/span&gt;. &lt;span class="translclass"&gt;കൂടുതല്‍&lt;/span&gt; &lt;span class="translclass"&gt;സുര്യപ്രകാശം&lt;/span&gt; &lt;span class="translclass"&gt;ഉള്ളിടത്ത്&lt;/span&gt; &lt;span class="translclass"&gt;കൂടുതല്‍&lt;/span&gt; &lt;span class="translclass"&gt;ഓക്സിജന്‍&lt;/span&gt; &lt;span class="translclass"&gt;ഉണ്ടാകും&lt;/span&gt; &lt;span class="translclass"&gt;എന്നവള്‍&lt;/span&gt; &lt;span class="translclass"&gt;പഠിച്ചിട്ടുണ്ട്&lt;/span&gt;. &lt;br /&gt;&lt;br /&gt;&lt;span class="translclass"&gt;നന്ദിതയെപ്പോലെ&lt;/span&gt; &lt;span class="translclass"&gt;താനും&lt;/span&gt; &lt;span class="translclass"&gt;തന്‍റെ&lt;/span&gt; &lt;span class="translclass"&gt;ചിന്തകളുടെ&lt;/span&gt; &lt;span class="translclass"&gt;തടവുകാരിയാനെന്നു&lt;/span&gt; &lt;span class="translclass"&gt;മീരക്ക്&lt;/span&gt; &lt;span class="translclass"&gt;പലപ്പോഴും&lt;/span&gt; &lt;span class="translclass"&gt;തോന്നിയിട്ടുണ്ട്&lt;/span&gt;. &lt;span class="translclass"&gt;അതിനാല്‍&lt;/span&gt; &lt;span class="translclass"&gt;തനിക്ക്&lt;/span&gt; &lt;span class="translclass"&gt;പരിചിതമായ&lt;/span&gt; &lt;span class="translclass"&gt;ആ&lt;/span&gt; &lt;span class="translclass"&gt;ലോകത്തേക്ക്&lt;/span&gt; &lt;span class="translclass"&gt;പ്രവേശിക്കാന്‍&lt;/span&gt; &lt;span class="translclass"&gt;മീരക്ക്&lt;/span&gt; &lt;span class="translclass"&gt;നിമിഷങ്ങള്‍&lt;/span&gt; &lt;span class="translclass"&gt;പോലും&lt;/span&gt; &lt;span class="translclass"&gt;വേണ്ട&lt;/span&gt;. &lt;span class="translclass"&gt;കത്തുകള്‍&lt;/span&gt; &lt;span class="translclass"&gt;നമുക്കെന്താണ്&lt;/span&gt; &lt;span class="translclass"&gt;തരുന്നത്&lt;/span&gt;?  &lt;span class="translclass"&gt;ആ&lt;/span&gt; &lt;span class="translclass"&gt;ചോദ്യത്തിന്&lt;/span&gt; &lt;span class="translclass"&gt;പലപ്പോഴും&lt;/span&gt; &lt;span class="translclass"&gt;യുക്തിഭദ്രമായ&lt;/span&gt; &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;ഉത്തരം&lt;/span&gt; &lt;span class="translclass"&gt;കണ്ടുപിടിക്കാന്‍&lt;/span&gt; &lt;span class="translclass"&gt;മീരക്ക്&lt;/span&gt; &lt;span class="translclass"&gt;കഴിയാറില്ല&lt;/span&gt;. &lt;br /&gt;&lt;br /&gt;&lt;span class="translclass"&gt;കരിയിലകൂട്ടതിനുള്ളില്‍&lt;/span&gt; &lt;span class="translclass"&gt;നിന്നും&lt;/span&gt; &lt;span class="translclass"&gt;തന്‍റെ&lt;/span&gt; &lt;span class="translclass"&gt;ഇരയായ&lt;/span&gt; &lt;span class="translclass"&gt;പുഴുവിനെ&lt;/span&gt; &lt;span class="translclass"&gt;വിദഗ്ധമായി&lt;/span&gt; &lt;span class="translclass"&gt;കൊത്തിയെടുക്കുന്ന&lt;/span&gt; &lt;span class="translclass"&gt;കോഴിയുടെ&lt;/span&gt; &lt;span class="translclass"&gt;വശ്യമായ&lt;/span&gt; &lt;span class="translclass"&gt;കൊക്ക്&lt;/span&gt; &lt;span class="translclass"&gt;പോലെ&lt;/span&gt; &lt;span class="translclass"&gt;ആയിരുന്നു&lt;/span&gt; &lt;span class="translclass"&gt;അവന്റെ&lt;/span&gt; &lt;span class="translclass"&gt;കത്തുകള്‍&lt;/span&gt;. &lt;span class="translclass"&gt;മറവിയില്‍&lt;/span&gt; &lt;span class="translclass"&gt;ആണ്ടതെന്നു&lt;/span&gt; &lt;span class="translclass"&gt;വിശ്വസിച്ചിരുന്ന&lt;/span&gt; &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;ഭൂതകാലം&lt;/span&gt; &lt;span class="translclass"&gt;ആ&lt;/span&gt; &lt;span class="translclass"&gt;കത്തുകള്‍&lt;/span&gt; &lt;span class="translclass"&gt;ചികഞ്ഞെടുത്തുകൊണ്ടിരുന്നു&lt;/span&gt;. &lt;span class="translclass"&gt;ചരിത്രം&lt;/span&gt; &lt;span class="translclass"&gt;ഉറങ്ങുന്ന&lt;/span&gt; &lt;span class="translclass"&gt;കോളേജ്&lt;/span&gt; &lt;span class="translclass"&gt;ഇടനാഴിയിലെ&lt;/span&gt; &lt;span class="translclass"&gt;നിഴല്‍&lt;/span&gt; &lt;span class="translclass"&gt;സ്ഥാനങ്ങളും&lt;/span&gt;, &lt;span class="translclass"&gt;കായല്ക്കരയിലെ&lt;/span&gt; &lt;span class="translclass"&gt;ഹൃദ്യമായ&lt;/span&gt; &lt;span class="translclass"&gt;കാറ്റിന്റെ&lt;/span&gt; &lt;span class="translclass"&gt;ഗന്ധവും&lt;/span&gt;, &lt;span class="translclass"&gt;വാക്കുകളെ&lt;/span&gt; &lt;span class="translclass"&gt;ഖനീഭവിപ്പിച്ചു&lt;/span&gt; &lt;span class="translclass"&gt;ചുംബനമഴ&lt;/span&gt; &lt;span class="translclass"&gt;പെയ്യിക്കുന്ന&lt;/span&gt; &lt;span class="translclass"&gt;ക്ലാസ്സ്&lt;/span&gt; &lt;span class="translclass"&gt;റൂം&lt;/span&gt; &lt;span class="translclass"&gt;ചുവരുകളും&lt;/span&gt; &lt;span class="translclass"&gt;അവളിലേക്ക്‌&lt;/span&gt; &lt;span class="translclass"&gt;മടങ്ങി&lt;/span&gt; &lt;span class="translclass"&gt;വന്നു&lt;/span&gt;. &lt;span class="translclass"&gt;കൊതി&lt;/span&gt; &lt;span class="translclass"&gt;പിടിച്ച&lt;/span&gt; &lt;span class="translclass"&gt;വിരല്‍തുമ്പുകളും&lt;/span&gt; , &lt;span class="translclass"&gt;പുകയിലമണം&lt;/span&gt; &lt;span class="translclass"&gt;ഉള്ള&lt;/span&gt; &lt;span class="translclass"&gt;ചുണ്ടുകളും&lt;/span&gt; &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;ഓര്ത്തു&lt;/span&gt;. &lt;span class="translclass"&gt;കാഫ്കയും&lt;/span&gt; &lt;span class="translclass"&gt;ബുദ്ധന്‍&lt;/span&gt; &lt;span class="translclass"&gt;ഉം&lt;/span&gt; &lt;span class="translclass"&gt;അവളിലേക്ക്‌&lt;/span&gt; &lt;span class="translclass"&gt;പരകായപ്രവേശം&lt;/span&gt; &lt;span class="translclass"&gt;നടത്തി&lt;/span&gt;. &lt;span class="translclass"&gt;പച്ചക്കിളികളുടെ&lt;/span&gt; &lt;span class="translclass"&gt;പാട്ടും&lt;/span&gt; &lt;span class="translclass"&gt;വിജനമായ&lt;/span&gt; &lt;span class="translclass"&gt;വയലുകളുടെ&lt;/span&gt; &lt;span class="translclass"&gt;ഭീതിപ്പെടുത്തുന്ന&lt;/span&gt; &lt;span class="translclass"&gt;നിശബ്ദതയും&lt;/span&gt; &lt;span class="translclass"&gt;അവളിലേക്ക്‌&lt;/span&gt; &lt;span class="translclass"&gt;തിരിച്ചെത്തി&lt;/span&gt;. &lt;span class="translclass"&gt;അവളില്‍&lt;/span&gt; &lt;span class="translclass"&gt;സഹജമായ&lt;/span&gt; &lt;span class="translclass"&gt;നിര്‍വികാരത&lt;/span&gt; &lt;span class="translclass"&gt;മായ്ച്ചുകളയാന്‍&lt;/span&gt; &lt;span class="translclass"&gt;അവക്കായി&lt;/span&gt;. &lt;br /&gt;&lt;br /&gt;&lt;span class="translclass"&gt;ആശുപത്രിയിലെ&lt;/span&gt; &lt;span class="translclass"&gt;അജ്ഞാതവാസക്കാലത്ത്&lt;/span&gt; &lt;span class="translclass"&gt;വേദനയെ&lt;/span&gt; &lt;span class="translclass"&gt;ഞെരിച്ചമര്‍ത്തി&lt;/span&gt; &lt;span class="translclass"&gt;കൊണ്ട്&lt;/span&gt;, &lt;span class="translclass"&gt;ഘടികാരത്തിന്റെ&lt;/span&gt;  &lt;span class="translclass"&gt;പാഞ്ഞുപോകുന്ന&lt;/span&gt; &lt;span class="translclass"&gt;സൂചികളെ&lt;/span&gt; &lt;span class="translclass"&gt;പിടിച്ചുനിര്തികൊണ്ട്&lt;/span&gt; &lt;span class="translclass"&gt;അവന്‍&lt;/span&gt; &lt;span class="translclass"&gt;എഴുതിയ&lt;/span&gt; &lt;span class="translclass"&gt;ഏതാനും&lt;/span&gt;   &lt;span class="translclass"&gt;കത്തുകള്‍&lt;/span&gt; &lt;span class="translclass"&gt;അവള്ക്ക്&lt;/span&gt; &lt;span class="translclass"&gt;ലഭിച്ചിരുന്നു&lt;/span&gt;. &lt;span class="translclass"&gt;എല്ലാം&lt;/span&gt; &lt;span class="translclass"&gt;ഓക്സിജന്‍&lt;/span&gt; &lt;span class="translclass"&gt;തേടുന്നവ&lt;/span&gt;. &lt;span class="translclass"&gt;ആശുപത്രിയില്‍&lt;/span&gt; &lt;span class="translclass"&gt;ഓക്സിജന്‍&lt;/span&gt; &lt;span class="translclass"&gt;കിട്ടാനില്ലേ&lt;/span&gt; &lt;span class="translclass"&gt;എന്ന്&lt;/span&gt; &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;ചിന്തിച്ചിരുന്നു&lt;/span&gt;. &lt;span class="translclass"&gt;തന്‍റേതായ&lt;/span&gt; &lt;span class="translclass"&gt;മുറിയില്‍&lt;/span&gt; &lt;span class="translclass"&gt;തന്‍റെ&lt;/span&gt; &lt;span class="translclass"&gt;പുസ്തകങ്ങള്‍ക്കും&lt;/span&gt; &lt;span class="translclass"&gt;ഭ്രാന്തുകള്‍ക്കും&lt;/span&gt; &lt;span class="translclass"&gt;ഇടയില്‍&lt;/span&gt; &lt;span class="translclass"&gt;താന്‍&lt;/span&gt; &lt;span class="translclass"&gt;അനുഭവിച്ചിരുന്ന&lt;/span&gt; &lt;span class="translclass"&gt;ദ്രവിപ്പിക്കുന്ന&lt;/span&gt; &lt;span class="translclass"&gt;ഏകാന്തതയെ&lt;/span&gt; , &lt;span class="translclass"&gt;ആശുപത്രിയിലെ&lt;/span&gt; &lt;span class="translclass"&gt;മരുന്ന്&lt;/span&gt; &lt;span class="translclass"&gt;മണക്കുന്ന&lt;/span&gt; &lt;span class="translclass"&gt;അന്തരീക്ഷവുമായി&lt;/span&gt; &lt;span class="translclass"&gt;ഭംഗിയായ്‌&lt;/span&gt; &lt;span class="translclass"&gt;ബന്ധപെടുതാന്‍&lt;/span&gt; &lt;span class="translclass"&gt;അവള്ക്ക്&lt;/span&gt; &lt;span class="translclass"&gt;കഴിഞ്ഞിരുന്നു&lt;/span&gt;. &lt;span class="translclass"&gt;എന്നിട്ടും&lt;/span&gt; &lt;span class="translclass"&gt;അവന്റെ&lt;/span&gt; &lt;span class="translclass"&gt;കത്തുകളെ&lt;/span&gt; &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;ഭയത്തോടെ&lt;/span&gt; &lt;span class="translclass"&gt;കാത്തിരുന്നു&lt;/span&gt;. &lt;br /&gt;&lt;br /&gt;&lt;span class="translclass"&gt;ഒരിക്കല്‍&lt;/span&gt; &lt;span class="translclass"&gt;അവന്‍&lt;/span&gt; &lt;span class="translclass"&gt;എഴുതി&lt;/span&gt;. &lt;span class="translclass"&gt;കണ്ടുമുട്ടിയപ്പോള്‍&lt;/span&gt; &lt;span class="translclass"&gt;പെയ്ത&lt;/span&gt; &lt;span class="translclass"&gt;മഴയെ&lt;/span&gt; &lt;span class="translclass"&gt;കുറിച്ച്&lt;/span&gt;, &lt;span class="translclass"&gt;പ്രണയമന്ത്രങ്ങള്‍&lt;/span&gt; &lt;span class="translclass"&gt;വിറച്ചു&lt;/span&gt; &lt;span class="translclass"&gt;വീണ&lt;/span&gt; &lt;span class="translclass"&gt;ദിവസത്തെ&lt;/span&gt; &lt;span class="translclass"&gt;കുറിച്ച്&lt;/span&gt;, &lt;span class="translclass"&gt;ആദ്യ&lt;/span&gt; &lt;span class="translclass"&gt;ചുംബനം&lt;/span&gt; &lt;span class="translclass"&gt;പിറന്ന&lt;/span&gt; &lt;span class="translclass"&gt;നിമിഷത്തെ&lt;/span&gt; &lt;span class="translclass"&gt;കുറിച്ച്&lt;/span&gt;, &lt;span class="translclass"&gt;എല്ലാം&lt;/span&gt;. &lt;span class="translclass"&gt;മീര&lt;/span&gt; &lt;span class="translclass"&gt;എല്ലാം&lt;/span&gt; &lt;span class="translclass"&gt;ഓര്‍ക്കുമായിരുന്നു&lt;/span&gt;. &lt;span class="translclass"&gt;അവനും&lt;/span&gt; &lt;span class="translclass"&gt;അവള്‍ക്കും&lt;/span&gt; &lt;span class="translclass"&gt;ഇടയില്‍&lt;/span&gt; &lt;span class="translclass"&gt;മഴ&lt;/span&gt; &lt;span class="translclass"&gt;ചാറിയിരുന്ന&lt;/span&gt; &lt;span class="translclass"&gt;കാലത്തു അവള്‍&lt;/span&gt; &lt;span class="translclass"&gt;ആ&lt;/span&gt; &lt;span class="translclass"&gt;ഓര്‍മയില്‍&lt;/span&gt; &lt;span class="translclass"&gt;പൂത്തുലയുമായിരുന്നു&lt;/span&gt;. &lt;span class="translclass"&gt;മഴ&lt;/span&gt; &lt;span class="translclass"&gt;പെയ്തു&lt;/span&gt; &lt;span class="translclass"&gt;ചാലുകള്‍&lt;/span&gt; &lt;span class="translclass"&gt;നിറഞ്ഞപ്പോള്‍&lt;/span&gt; , &lt;span class="translclass"&gt;പെരുമഴ&lt;/span&gt; &lt;span class="translclass"&gt;പെയ്തില്‍&lt;/span&gt; &lt;span class="translclass"&gt;ചാല്&lt;/span&gt; &lt;span class="translclass"&gt;കടലായ്‌&lt;/span&gt; &lt;span class="translclass"&gt;രൂപാന്തരപെട്ടപ്പോള്‍&lt;/span&gt; &lt;span class="translclass"&gt;ആ&lt;/span&gt; &lt;span class="translclass"&gt;ഓര്‍മയില്‍&lt;/span&gt; &lt;span class="translclass"&gt;അവള്ക്ക്&lt;/span&gt; &lt;span class="translclass"&gt;തണുത്തു&lt;/span&gt;. &lt;span class="translclass"&gt;കടലിനു&lt;/span&gt; &lt;span class="translclass"&gt;മുകളില്‍&lt;/span&gt; &lt;span class="translclass"&gt;സുര്യന്‍&lt;/span&gt; &lt;span class="translclass"&gt;മിഴി&lt;/span&gt; &lt;span class="translclass"&gt;തുറന്നപ്പോള്‍&lt;/span&gt; &lt;span class="translclass"&gt;അവള്ക്ക്&lt;/span&gt; &lt;span class="translclass"&gt;നീറി&lt;/span&gt;. &lt;span class="translclass"&gt;നീറ്റല്‍&lt;/span&gt; &lt;span class="translclass"&gt;പൊള്ളല്‍&lt;/span&gt; &lt;span class="translclass"&gt;ആയി&lt;/span&gt;. &lt;span class="translclass"&gt;പൊള്ളല്‍&lt;/span&gt; &lt;span class="translclass"&gt;ഭ്രാന്തായി&lt;/span&gt;. &lt;span class="translclass"&gt;ഭ്രാന്തു&lt;/span&gt; &lt;span class="translclass"&gt;പിന്നീട്&lt;/span&gt; &lt;span class="translclass"&gt;ഓക്സിജന്‍&lt;/span&gt; &lt;span class="translclass"&gt;പിണങ്ങുന്ന&lt;/span&gt; &lt;span class="translclass"&gt;അവസ്ഥയും&lt;/span&gt;. &lt;br /&gt;&lt;br /&gt;&lt;span class="translclass"&gt;ആദ്യകത്ത്&lt;/span&gt; &lt;span class="translclass"&gt;കിട്ടിയ&lt;/span&gt; &lt;span class="translclass"&gt;ദിവസം&lt;/span&gt; &lt;span class="translclass"&gt;മീരക്ക്&lt;/span&gt; &lt;span class="translclass"&gt;ആറാട്ടുപുഴ&lt;/span&gt; &lt;span class="translclass"&gt;ഉത്സവം&lt;/span&gt; &lt;span class="translclass"&gt;ഓര്മ്മ&lt;/span&gt; &lt;span class="translclass"&gt;വന്നു&lt;/span&gt;. &lt;span class="translclass"&gt;അന്നവള്‍&lt;/span&gt; &lt;span class="translclass"&gt;ഏറെ&lt;/span&gt; &lt;span class="translclass"&gt;സംസാരിച്ചു&lt;/span&gt;.&lt;span class="translclass"&gt;മുത്ത്‌&lt;/span&gt; &lt;span class="translclass"&gt;ചിതറുന്നത്‌&lt;/span&gt; &lt;span class="translclass"&gt;പോലെ&lt;/span&gt; &lt;span class="translclass"&gt;ചിരിച്ചു&lt;/span&gt;. &lt;span class="translclass"&gt;അച്ഛനെയും&lt;/span&gt; &lt;span class="translclass"&gt;അനിയനെയും&lt;/span&gt; &lt;span class="translclass"&gt;ചുംബിച്ചു&lt;/span&gt;. &lt;span class="translclass"&gt;അടുപ്പത്ത്&lt;/span&gt; &lt;span class="translclass"&gt;വച്ച&lt;/span&gt; &lt;span class="translclass"&gt;കലത്തില്‍&lt;/span&gt; &lt;span class="translclass"&gt;നിന്നും&lt;/span&gt; &lt;span class="translclass"&gt;തിളച്ച&lt;/span&gt; &lt;span class="translclass"&gt;ചോറ്&lt;/span&gt; &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;പിടി&lt;/span&gt; &lt;span class="translclass"&gt;വാരി&lt;/span&gt;, &lt;span class="translclass"&gt;പിന്മുട്ടത്&lt;/span&gt; &lt;span class="translclass"&gt;കാക്കകള്‍ക്കും&lt;/span&gt; &lt;span class="translclass"&gt;കോഴികള്‍ക്കും&lt;/span&gt; &lt;span class="translclass"&gt;എറിഞ്ഞു&lt;/span&gt; &lt;span class="translclass"&gt;കൊടുത്തു&lt;/span&gt;. &lt;span class="translclass"&gt;മോട്ടോര്‍&lt;/span&gt; &lt;span class="translclass"&gt;ഓണ്‍&lt;/span&gt; &lt;span class="translclass"&gt;ആക്കി&lt;/span&gt; &lt;span class="translclass"&gt;നാലു&lt;/span&gt; &lt;span class="translclass"&gt;തവണ ടാങ്ക്&lt;/span&gt; &lt;span class="translclass"&gt;നിറച്ചു&lt;/span&gt;. &lt;span class="translclass"&gt;നാലു&lt;/span&gt; &lt;span class="translclass"&gt;തവണ&lt;/span&gt; &lt;span class="translclass"&gt;കുളിച്ചു&lt;/span&gt;. &lt;span class="translclass"&gt;കൂട്ടുകാരികളോട്&lt;/span&gt; &lt;span class="translclass"&gt;ആവശ്യമില്ലാതെ&lt;/span&gt; &lt;span class="translclass"&gt;ഓരോന്ന്&lt;/span&gt; &lt;span class="translclass"&gt;സംസാരിച്ചു&lt;/span&gt;. &lt;span class="translclass"&gt;ബസില്‍&lt;/span&gt; &lt;span class="translclass"&gt;വച്ചു&lt;/span&gt; &lt;span class="translclass"&gt;ദേഹത്ത്&lt;/span&gt; &lt;span class="translclass"&gt;കൈ&lt;/span&gt; &lt;span class="translclass"&gt;വച്ച&lt;/span&gt; &lt;span class="translclass"&gt;ചെറുപ്പക്കാരനെ&lt;/span&gt; &lt;span class="translclass"&gt;ഹൃദ്യമായി&lt;/span&gt; &lt;span class="translclass"&gt;അവഗണിച്ചു&lt;/span&gt;. &lt;span class="translclass"&gt;രാത്രി&lt;/span&gt; &lt;span class="translclass"&gt;തന്‍റെ&lt;/span&gt; &lt;span class="translclass"&gt;മുറിയില്‍&lt;/span&gt; &lt;span class="translclass"&gt;കട്ടിലില്‍&lt;/span&gt; &lt;span class="translclass"&gt;കിടന്ന്&lt;/span&gt; &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;മുന്നാരിലെയും&lt;/span&gt; &lt;span class="translclass"&gt;ഊട്ടിയിലേയും&lt;/span&gt; &lt;span class="translclass"&gt;തണുപ്പിനെ&lt;/span&gt; &lt;span class="translclass"&gt;പറ്റി&lt;/span&gt; &lt;span class="translclass"&gt;ചിന്തിച്ചു&lt;/span&gt;. &lt;span class="translclass"&gt;കാഫ്കയുടെ&lt;/span&gt; &lt;span class="translclass"&gt;പ്രണയലേഖനങ്ങള്‍&lt;/span&gt; &lt;span class="translclass"&gt;കട്ടിലിനു&lt;/span&gt; &lt;span class="translclass"&gt;താഴേക്ക്‌&lt;/span&gt; &lt;span class="translclass"&gt;നീക്കിവച്ചു&lt;/span&gt;. &lt;span class="translclass"&gt;പുലര്‍ച്ചെ&lt;/span&gt; &lt;span class="translclass"&gt;ഇതളുകളില്‍&lt;/span&gt; &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;മഞ്ഞു&lt;/span&gt; &lt;span class="translclass"&gt;തുള്ളിയായ്‌&lt;/span&gt; &lt;span class="translclass"&gt;ഉണരുന്ന&lt;/span&gt; &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;ചെമ്പനീര്‍പൂവാണ്&lt;/span&gt; &lt;span class="translclass"&gt;താന്‍&lt;/span&gt; &lt;span class="translclass"&gt;എന്ന് സങ്കല്പിച്ചു&lt;/span&gt;. &lt;span class="translclass"&gt;ആ&lt;/span&gt; &lt;span class="translclass"&gt;ഭാവനയില്‍&lt;/span&gt; &lt;span class="translclass"&gt;തന്നെ&lt;/span&gt; &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;കോരിത്തരിച്ചു&lt;/span&gt;. &lt;span class="translclass"&gt;വശ്യമായ&lt;/span&gt; &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;ഡിസംബര്‍&lt;/span&gt; &lt;span class="translclass"&gt;അവള്ക്ക്&lt;/span&gt; &lt;span class="translclass"&gt;മുന്നില്‍&lt;/span&gt; &lt;span class="translclass"&gt;അനാവരണം&lt;/span&gt; &lt;span class="translclass"&gt;ചെയ്യപെട്ടു&lt;/span&gt;. &lt;span class="translclass"&gt;അടുത്ത&lt;/span&gt; &lt;span class="translclass"&gt;കത്തില്‍&lt;/span&gt; &lt;span class="translclass"&gt;എന്തായിരിക്കും&lt;/span&gt; &lt;span class="translclass"&gt;എന്ന്&lt;/span&gt; &lt;span class="translclass"&gt;ചിന്തിച്ചു&lt;/span&gt; &lt;span class="translclass"&gt;ചിന്തിച്ചു&lt;/span&gt; &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;ഉറങ്ങിപ്പോയി&lt;/span&gt;.&lt;/div&gt;&lt;div class="MsoNormal"&gt; &lt;/div&gt;&lt;div class="MsoNormal"&gt;&lt;span class="translclass"&gt;പിന്നീടും&lt;/span&gt; &lt;span class="translclass"&gt;ഏതാനും&lt;/span&gt; &lt;span class="translclass"&gt;കത്തുകള്‍&lt;/span&gt;. &lt;span class="translclass"&gt;എല്ലാം&lt;/span&gt; &lt;span class="translclass"&gt;തന്നെ&lt;/span&gt; &lt;span class="translclass"&gt;ഡിസംബറിന്റെ&lt;/span&gt; &lt;span class="translclass"&gt;നേര്ത്ത&lt;/span&gt; &lt;span class="translclass"&gt;തണുപ്പ്&lt;/span&gt; &lt;span class="translclass"&gt;നിറഞ്ഞവ&lt;/span&gt;. &lt;span class="translclass"&gt;അവനോടു&lt;/span&gt; &lt;span class="translclass"&gt;ചേരാന്‍&lt;/span&gt; &lt;span class="translclass"&gt;കൊതിപ്പിച്ചിരുന്ന&lt;/span&gt; &lt;span class="translclass"&gt;ഹൃദ്യമായ&lt;/span&gt; &lt;span class="translclass"&gt;തണുപ്പ്&lt;/span&gt; &lt;span class="translclass"&gt;നിറഞ്ഞവ&lt;/span&gt;. &lt;/div&gt;&lt;div class="MsoNormal"&gt; &lt;/div&gt;&lt;div class="MsoNormal"&gt;&lt;span class="translclass"&gt;പിന്നീടുള്ള&lt;/span&gt; &lt;span class="translclass"&gt;കത്തുകളില്‍&lt;/span&gt; &lt;span class="translclass"&gt;മഴമേഘങ്ങള്‍&lt;/span&gt; &lt;span class="translclass"&gt;ആയിരുന്നു&lt;/span&gt;. &lt;span class="translclass"&gt;തന്‍റെ&lt;/span&gt; &lt;span class="translclass"&gt;മുറിയില്‍&lt;/span&gt; &lt;span class="translclass"&gt;കാര്യമായ&lt;/span&gt; &lt;span class="translclass"&gt;മാറ്റങ്ങള്‍&lt;/span&gt;  &lt;span class="translclass"&gt;വരുന്നതായ്‌ മീര&lt;/span&gt;  &lt;span class="translclass"&gt;തിരിച്ചറിയുന്നതും&lt;/span&gt; &lt;span class="translclass"&gt;അക്കാലത്താണ്&lt;/span&gt;.  &lt;span class="translclass"&gt;കുട്ടിക്കാലം&lt;/span&gt; &lt;span class="translclass"&gt;മുതലേ&lt;/span&gt; &lt;span class="translclass"&gt;തന്നില്‍&lt;/span&gt; &lt;span class="translclass"&gt;നിറഞ്ഞു&lt;/span&gt; &lt;span class="translclass"&gt;കവിഞ്ഞു&lt;/span&gt; &lt;span class="translclass"&gt;നിന്ന&lt;/span&gt; &lt;span class="translclass"&gt;അന്തര്മുഖത്വതിന്റെയും&lt;/span&gt; &lt;span class="translclass"&gt;അപകര്‍ഷതാബോധത്തിന്റെയും&lt;/span&gt; &lt;span class="translclass"&gt;കടല്‍&lt;/span&gt; &lt;span class="translclass"&gt;ഖനീഭവിക്കുന്നതും&lt;/span&gt;, &lt;span class="translclass"&gt;തന്‍റെ&lt;/span&gt; &lt;span class="translclass"&gt;മുറിയുടെ&lt;/span&gt; &lt;span class="translclass"&gt;മേല്‍ക്കൂരയില്‍&lt;/span&gt; &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;വലിയ&lt;/span&gt; &lt;span class="translclass"&gt;കാര്‍മേഘമായി&lt;/span&gt; &lt;span class="translclass"&gt;രൂപം&lt;/span&gt; &lt;span class="translclass"&gt;കൊള്ളുന്നതും&lt;/span&gt; &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;അറിഞ്ഞു&lt;/span&gt;. &lt;span class="translclass"&gt;രാത്രിയിലെ&lt;/span&gt; &lt;span class="translclass"&gt;ഏതോ&lt;/span&gt; &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;യാമത്തില്‍&lt;/span&gt; &lt;span class="translclass"&gt;അത്&lt;/span&gt; &lt;span class="translclass"&gt;മഴയായ്‌&lt;/span&gt; &lt;span class="translclass"&gt;പെയ്തിറങ്ങുന്നതും&lt;/span&gt;, &lt;span class="translclass"&gt;പെരുമഴപെയ്തില്‍&lt;/span&gt; &lt;span class="translclass"&gt;തന്നിലെ&lt;/span&gt; &lt;span class="translclass"&gt;അനാവശ്യ&lt;/span&gt; &lt;span class="translclass"&gt;ചമയങ്ങള്‍&lt;/span&gt; &lt;span class="translclass"&gt;എല്ലാം&lt;/span&gt; &lt;span class="translclass"&gt;നനഞ്ഞു&lt;/span&gt; &lt;span class="translclass"&gt;മായുന്നതും&lt;/span&gt; &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;അറിഞ്ഞു&lt;/span&gt;.&lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;കൊച്ചു&lt;/span&gt; &lt;span class="translclass"&gt;പെണ്‍കുട്ടിയുടെ&lt;/span&gt; &lt;span class="translclass"&gt;ഉത്സാഹത്തോടെ&lt;/span&gt; &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;മഴ&lt;/span&gt; &lt;span class="translclass"&gt;നനഞ്ഞു&lt;/span&gt;. &lt;span class="translclass"&gt;മഴവെള്ളം&lt;/span&gt; &lt;span class="translclass"&gt;വീണു&lt;/span&gt; &lt;span class="translclass"&gt;നിറഞ്ഞ&lt;/span&gt; &lt;span class="translclass"&gt;തറയില്‍&lt;/span&gt; &lt;span class="translclass"&gt;വസ്ത്രങ്ങള്‍&lt;/span&gt; &lt;span class="translclass"&gt;ഊരിയെറിഞ്ഞ്&lt;/span&gt; &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;നീന്തിത്തുടിച്ചു&lt;/span&gt;. &lt;span class="translclass"&gt;തന്‍റെ&lt;/span&gt; &lt;span class="translclass"&gt;ദേഹത്തിന്റെ&lt;/span&gt; &lt;span class="translclass"&gt;ഓരോ&lt;/span&gt; &lt;span class="translclass"&gt;ഇഞ്ച്&lt;/span&gt; &lt;span class="translclass"&gt;സ്ഥാനങ്ങളിലും&lt;/span&gt; &lt;span class="translclass"&gt;മഴത്തുള്ളികള്‍&lt;/span&gt; &lt;span class="translclass"&gt;വന്നു&lt;/span&gt; &lt;span class="translclass"&gt;വീഴുന്ന&lt;/span&gt; &lt;span class="translclass"&gt;ശബ്ദം&lt;/span&gt; &lt;span class="translclass"&gt;കെട്ട്&lt;/span&gt; &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;നിഗൂഡം&lt;/span&gt; &lt;span class="translclass"&gt;ആയി&lt;/span&gt; &lt;span class="translclass"&gt;ആനന്ദിച്ചു&lt;/span&gt;. &lt;span class="translclass"&gt;സ്വന്തം&lt;/span&gt; &lt;span class="translclass"&gt;ദേഹത്തോട്&lt;/span&gt; &lt;span class="translclass"&gt;മീരക്ക്&lt;/span&gt; &lt;span class="translclass"&gt;വലിയ&lt;/span&gt; &lt;span class="translclass"&gt;മതിപ്പു&lt;/span&gt; &lt;span class="translclass"&gt;തോന്നിയിരുന്ന&lt;/span&gt; &lt;span class="translclass"&gt;കാലമായിരുന്നു&lt;/span&gt; &lt;span class="translclass"&gt;അത്&lt;/span&gt;. &lt;span class="translclass"&gt;ഏറെ&lt;/span&gt; &lt;span class="translclass"&gt;നേരം&lt;/span&gt; &lt;span class="translclass"&gt;മഴ&lt;/span&gt; &lt;span class="translclass"&gt;നനഞു&lt;/span&gt; &lt;span class="translclass"&gt;തളര്‍ന്ന&lt;/span&gt; &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;കുട്ടിയെപ്പോലെ&lt;/span&gt; &lt;span class="translclass"&gt;നഗ്നയായ്‌&lt;/span&gt; &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;തറയില്‍&lt;/span&gt; &lt;span class="translclass"&gt;ചുരുണ്ടു&lt;/span&gt; &lt;span class="translclass"&gt;കിടന്നു&lt;/span&gt; &lt;span class="translclass"&gt;മയങ്ങി&lt;/span&gt;. &lt;/div&gt;&lt;div class="MsoNormal"&gt; &lt;/div&gt;&lt;div class="MsoNormal"&gt;&lt;span class="translclass"&gt;മഴയ്ക്ക്&lt;/span&gt; &lt;span class="translclass"&gt;ശേഷം&lt;/span&gt; &lt;span class="translclass"&gt;വെയില്&lt;/span&gt; &lt;span class="translclass"&gt;വന്നു&lt;/span&gt;. &lt;span class="translclass"&gt;ആ&lt;/span&gt; &lt;span class="translclass"&gt;കത്തുകളില്‍&lt;/span&gt; &lt;span class="translclass"&gt;ചുട്ടുപൊള്ളുന്ന&lt;/span&gt; &lt;span class="translclass"&gt;കിരണങ്ങള്‍&lt;/span&gt; &lt;span class="translclass"&gt;ഉണ്ടായിരുന്നു&lt;/span&gt;. &lt;span class="translclass"&gt;കത്തുകളില്‍&lt;/span&gt; '&lt;span class="translclass"&gt;സ്വന്തം&lt;/span&gt;' &lt;span class="translclass"&gt;എണ്ണ&lt;/span&gt; &lt;span class="translclass"&gt;വാക്കു&lt;/span&gt; &lt;span class="translclass"&gt;കണ്ടു&lt;/span&gt; &lt;span class="translclass"&gt;മീര&lt;/span&gt; &lt;span class="translclass"&gt;ആദ്യം&lt;/span&gt; &lt;span class="translclass"&gt;അതിശയിച്ചു&lt;/span&gt;. &lt;span class="translclass"&gt;അതിന്റെ&lt;/span&gt; &lt;span class="translclass"&gt;അര്‍ത്ഥതലങ്ങള്‍&lt;/span&gt; &lt;span class="translclass"&gt;അറിഞ്ഞതോടെ&lt;/span&gt; &lt;span class="translclass"&gt;അവള്‍&lt;/span&gt; &lt;span class="translclass"&gt;വിയര്‍ത്തു&lt;/span&gt; &lt;span class="translclass"&gt;തുടങ്ങി&lt;/span&gt;. &lt;span class="translclass"&gt;പിന്നീടുള്ള&lt;/span&gt; &lt;span class="translclass"&gt;കത്തുകളില്‍&lt;/span&gt; &lt;span class="translclass"&gt;പുതിയ&lt;/span&gt; &lt;span class="translclass"&gt;പുതിയ&lt;/span&gt; &lt;span class="translclass"&gt;സുര്യന്മാര്‍&lt;/span&gt; &lt;span class="translclass"&gt;രംഗപ്രവേശം&lt;/span&gt; &lt;span class="translclass"&gt;ചെയ്തു&lt;/span&gt;. &lt;span class="translclass"&gt;കളങ്കമില്ലാത്ത&lt;/span&gt; &lt;span class="translclass"&gt;സ്നേഹത്തിന്റെ&lt;/span&gt; &lt;span class="translclass"&gt;ആസക്തി&lt;/span&gt; &lt;span class="translclass"&gt;അവളെ&lt;/span&gt; &lt;span class="translclass"&gt;അകാരണമായി&lt;/span&gt; &lt;span class="translclass"&gt;ചൂടു&lt;/span&gt; &lt;span class="translclass"&gt;പിടിപ്പിച്ചു&lt;/span&gt; &lt;span class="translclass"&gt;കൊണ്ടിരുന്നു&lt;/span&gt;. &lt;span class="translclass"&gt;താന്‍&lt;/span&gt; &lt;span class="translclass"&gt;ഉരുകാന്‍&lt;/span&gt; &lt;span class="translclass"&gt;തുടങ്ങുന്നു&lt;/span&gt; &lt;span class="translclass"&gt;എന്ന്&lt;/span&gt; &lt;span class="translclass"&gt;മീരക്ക്&lt;/span&gt; &lt;span class="translclass"&gt;തോന്നി&lt;/span&gt;. &lt;span class="translclass"&gt;പതിയെ&lt;/span&gt; &lt;span class="translclass"&gt;പതിയെ&lt;/span&gt; &lt;span class="translclass"&gt;അവളുടെ&lt;/span&gt; &lt;span class="translclass"&gt;മുറി&lt;/span&gt; &lt;span class="translclass"&gt;ഒരു&lt;/span&gt; &lt;span class="translclass"&gt;മരുഭൂമിയായ്‌&lt;/span&gt;. &lt;span class="translclass"&gt;അവള്ക്ക്&lt;/span&gt; &lt;span class="translclass"&gt;ചുട്ടു&lt;/span&gt; &lt;span class="translclass"&gt;പൊള്ളി&lt;/span&gt;.  സന്ദര്‍ശകരുടെ കപ്പല്ചാലുകള്‍ തന്‍റെ മുറിയെന്ന ദ്വീപില്‍ നിന്നും അകന്നു  കഴിഞ്ഞെന്നു അവള്ക്ക് ബോധ്യമായി . ആ അറിവ് മീരയെ ഭ്രാന്ത് പിടിപ്പിച്ചു.  ആസക്തി നിറഞ്ഞ കണ്ണുകളെ നിര്‍വികാരതയോടെ നേരിടണം  എന്ന് അവള്‍  തീരുമാനിച്ചു. അതിനായ്‌ കോളേജ് ലൈബ്രറി സൂക്ഷിപ്പുകാരനെ നാല് ദിവസം  രഹസ്യമായി നിരീക്ഷിച്ചു. എന്നാല്‍ കണ്ണുകളിലെ സുര്യന്‍ തന്നെ തളര്‍ത്തുന്നു   എന്ന് ബോധ്യപെട്ടപ്പോള്‍ അവളുടെ നാവിന്റെയും കൈവിരലുകളുടെയും താളം  തെറ്റി. 'പശ്ചാത്താപം' എന്ന വാക്കു മീര ആദ്യമായി ഉപയോഗിക്കുന്നതും  അക്കാലത്താണ്.  &lt;span&gt;&lt;/span&gt; &lt;/div&gt;&lt;div class="MsoNormal"&gt; &lt;/div&gt;&lt;div class="MsoNormal"&gt;നിര്‍വികാരത തന്നിലേക്ക് തിരിച്ചു  കൊണ്ടുവരാന്‍ ശ്രമിച്ച കാലത്തു  മീര രഹസ്യമായി ശ്വാസം പിടിച്ചു  നിര്‍ത്താനുള്ള പരിശീലനത്തില്‍ എര്പെട്ടിരുന്നു. ഏറെ താമസിയാതെ ഒരു മുപ്പതു  സെക്കന്റ്‌ നേരത്തേക്കെങ്കിലും ശ്വാസം പിടിച്ചുനിര്‍ത്താന്‍ അവള്‍  പഠിച്ചു. എന്നാല്‍ അവന്റെ കത്തുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ഒരു  ബൂമരാന്ഗ് പോലെ  അത് അവളിലേക്ക്‌ തിരിച്ചടിച്ചു. അങ്ങിനെയാണ് ഏതാനും  മാസങ്ങള്‍ക്ക് മുന്പ് അവള്‍ കഠിനമായ ഓക്സിജന്‍ പ്രതിസന്ധിയില്‍ അകപെട്ടത്‌. &lt;/div&gt;&lt;div class="MsoNormal"&gt; &lt;/div&gt;&lt;div class="MsoNormal"&gt;കാലിന്റെ പെരുവിരലില്‍ നിന്നും ഒരു നോവ്‌  ഉച്ചി വരെ പടര്ന്നപ്പോഴാനു മീര ചിന്തയില്‍ ഉണര്‍ന്നത്. പെരുവിരലില്‍ പുരണ്ട  ആ നോവില്‍ അവന്റെതല്ലാത്ത ഏതോ വൈദേശിക ജീനിന്റെ സാമീപ്യം അവള്‍  തിരിച്ചറിഞ്ഞു. അവള്‍ താഴേക്ക്‌ നോക്കി. ഉറുമ്പുകള്‍ തന്‍റെ കാലിനു ചുറ്റും   കൂടിയിരിക്കുന്നത് കണ്ടു അവള്ക്ക് ആകാംഷയായ്. പട്ടയെ അവിടെയെങ്ങും  കാണാനും എല്ലാ. ഫോര്‍മിക്‌ ആസിഡ് നല്കിയ ചെറിയ നോവ്‌ ഉള്ളില്‍ അഡ്രിനാലിന്‍  ഉല്‍പാദനത്തെ ഗണ്യമായി കൂട്ടുന്നുന്ടെന്നു അവള്‍ അറിഞ്ഞു. &lt;/div&gt;&lt;div class="MsoNormal"&gt; &lt;/div&gt;&lt;div class="MsoNormal"&gt;അവന്റെ കത്തിന് ജീവന്‍ ഉണ്ട്. എന്നാല്‍  അത്  ശ്വസിക്കുന്നെ ഉള്ളു. ഒരു അക്ഷരം സംസാരിക്കുന്നില്ല. ഒന്നു അനങ്ങുന്നു  പോലും ഇല്ല. ഒന്നും ചെയ്യാന്‍ ഇല്ലാത്തപ്പോള്‍ മറ്റു ജീവികള്‍  ചെയ്യുന്നത്  പോലെ കൊട്ടുവായും ഇടുന്നില്ല. കത്തിന് ജീവനുണ്ടെന്നു തനിക്കറിയാം.  മറ്റാര്‍ക്കറിയാം  അത്? കയ്യിലുള്ള കത്തും താനും തമ്മില്‍ എന്താണ്  വ്യത്യാസം  എന്ന് മീര ചിന്തിച്ചു. രൂപത്തില്‍ അമ്പരപ്പിക്കുന്ന വൈജാത്യം  ഉണ്ടെങ്കിലും ചലനങ്ങളില്‍ മീര ഒരു പാടു സാദൃശ്യം കണ്ടെത്തി.  തനിക്ക്  ജീവന്‍ ഉണ്ടെന്നു തനിക്കറിയാം. ഉറുമ്പുകള്‍ക്ക് അറിയാമോ  അത്? അവള്‍   പെട്ടെന്ന് ചാടി എഴുനേറ്റു. മരിക്കാതെ തന്നെ ഉറുമ്പുകള്‍ക്ക് ഭക്ഷണമായി  മാറിയ  ആ പാറ്റയെ  തന്നെ ചിന്തിച്ചു കൊണ്ടു അവള്‍ തണലിലേക്ക്‌ നീങ്ങി.&lt;/div&gt;&lt;div class="MsoNormal"&gt; &lt;/div&gt;&lt;div class="MsoNormal"&gt;എന്നിട്ട് വീണ്ടും ചിന്തിക്കുവാന്‍ തുടങ്ങി.&lt;/div&gt;&lt;div class="MsoNormal"&gt; &lt;/div&gt;&lt;div class="MsoNormal"&gt;ജീവനുള്ള എന്തിന്റെയും ജീവന്‍ നമുക്കു  ഇല്ലാതാക്കാം. വഴികള്‍ അനേകമാണ്. തന്‍റെ ജീവന്‍ ഇല്ലാതാവാന്‍ അവന്റെ പത്തു  കത്തുകള്‍ ഒരുമിച്ചു കിട്ടിയാല്‍ മതിയെന്ന് അവള്‍ക്കറിയാം. തന്‍റെ വിടാതെ  പിടികൂടിയിരിക്കുന്ന ഈ പ്രതിസന്ധി തരണം ചെയ്യാന്‍ കത്തുകളിലെ ജീവന്‍  എടുത്താലോ എന്നവള്‍ ഒരു പാടു വട്ടം ആലോചിച്ചതാണ്. പക്ഷെ അത്തരം  തീരുമാനങ്ങള്‍ എടുക്കാന്‍ തുടങ്ങുമ്പോഴേക്കും മീര പച്ചക്കിളികളുടെ പട്ടു  കേള്‍ക്കും. ബുദ്ധന്റെ സ്ത്രൈണത അവളെ മഴയെ വശീകരിക്കും. കാഫ്കയുടെ  കണ്ണുകള്‍ അവളെ തുറിച്ചു നോക്കും. വിരല്‍ തുമ്പുകള്‍ അവളെ തരളിതയാക്കും .  ചുണ്ടുകളിലെ വന്യതയില്‍ അവള്‍ എല്ലാം മറക്കും. എന്നാല്‍ നിമിഷങ്ങള്‍ക്കകം  എല്ലാം മാഞ്ഞ്, വെയിലില്‍ വാടിക്കരിഞ്ഞ നെല്‍ചെടികള്‍ മാത്രം നിറഞ്ഞ  വയലിന്റെ ഭീതിപ്പെടുത്തുന്ന നിശബ്ദത അവളെ കീഴ്പെടുത്തും. പിന്നീടെല്ലാം  പതിവുപോലെ. അവളുടെ ആദ്യ കാമുകന്‍ പിണങ്ങി നില്‍ക്കുകയായ്‌. ശരീരവും മനസ്സും  ഒരു പോലെ പിടയുന്ന ആ സുവര്‍ണ്ണ നിമിഷങ്ങളില്‍ താന്‍ എടുക്കുന്ന  തീരുമാനങ്ങള്‍ ദൈവീകമാണെന്ന് അവള്‍ ഉറച്ചു വിശ്വസിച്ചിരുന്നു. ആ  നിമിഷങ്ങളില്‍ അവള്‍ അവനെ വെറുക്കാന്‍ തുടങ്ങും. അതോടെ ഓക്സിജന്‍  അവളിലേക്ക്‌ തിരിച്ചെത്തും. ആസക്തി അസഹ്യമായ പ്രണയം &lt;span&gt;ചുംബിച്ചു &lt;/span&gt;ഉണര്‍ത്തിയ  പൂവുകളില്‍ സാന്ത്വനത്തിന്റെ മൃദുസ്പര്‍ശവുമായ് അവന്‍  എത്തും. ആ  ലയനത്തില്‍  തനിക്ക് ശൂന്യതയുടെ സ്വഭാവമാണെന്ന് മീരക്ക് തോന്നിയിട്ടുണ്ട്. &lt;/div&gt;&lt;div class="MsoNormal"&gt; &lt;/div&gt;&lt;div class="MsoNormal"&gt;കത്തുകളെ നമ്മള്‍ എങ്ങിനെ കൊല്ലും? അതിനും  വഴികള്‍ അനേകമാണ്. ഒരു ഈര്‍ക്കിലി എടുത്തു ദേഹം മുഴുവനും കുത്തി  മുറിവേല്പിച്ചു കൊല്ലാം. ഒരു തീപ്പെട്ടികൊള്ളിയെടുത്തു ഉറച്ചു ചുട്ടു  കൊല്ലാം. ഭീമന്‍ ജരാസന്ധനെ എന്ന വണ്ണം നെടുകെ പിളരാം. അല്ലെങ്കില്‍  കൂടുതല്‍ പ്രായോഗികവും സാധാരണവും ആയ രീതിയില്‍ കീറിപ്പറച്ചു കൊല്ലാം.  അത്  വളരെ ദയനീയമാനെന്നു മീരക്ക് തോന്നി. കൈകള്‍.......കാലുകള്‍.....തല......മീര  വേദനയോടെ കണ്ണുകള്‍ അടച്ചു. ഓക്സിജന്‍ താനിലേക്ക് എത്തുന്നില്ലെന്ന് അവള്‍  മനസ്സിലാക്കി.&lt;/div&gt;&lt;div class="MsoNormal"&gt; &lt;/div&gt;&lt;div class="MsoNormal"&gt;ഇരുകൈകളും കൊണ്ടു അവള്‍ കത്തില്‍ മുറുകെ  പിടിച്ചു. ഒരു നിമിഷാര്‍ദ്ധം. അവള്‍ കത്ത് നെടുകെ കീറി. നിശബ്ദമായ ഒരു  നിലവിളിയോടെ  അത് മരിച്ചു. മരിച്ചു പോയ കത്തിന്റെ രണ്ടു കഷണങ്ങളും അവള്‍  നിലത്തു വച്ചു. എന്നിട്ട് അതില്‍ ഒരെണ്ണം തല തിരിച്ചു വച്ചു. മുറി  കൂടരുതല്ലോ? എന്നിട്ട് ആകാശത്തിലേക്ക് കൈകള്‍ ഉയര്ത്തി ഓക്സിജന്‍ തരികളെ  ക്ഷണിച്ചു. ക്ഷണം  കേട്ട മാത്രയില്‍ അവന്‍ അവളുടെ അടുത്തെത്തി. ജനനത്തിന്റെ  ആദ്യനിമിഷം മുതല്‍ അവന് &lt;span&gt;പരിചയം &lt;/span&gt;ഉള്ള ദേഹത്തിന്റെ മുക്കിലും  മൂലയിലും പുതിയൊരു ആവേശത്തോടെ അവന്‍ അലഞ്ഞു നടന്നു. തന്‍റെ  വീര്‍പ്പുമുട്ടല്‍ ക്രമേണ ഇല്ലാതാകുന്നതായ്‌ അവള്‍ മനസ്സിലാക്കി.&lt;/div&gt;&lt;div class="MsoNormal"&gt; &lt;/div&gt;&lt;div class="MsoNormal"&gt;മീര എഴുനേറ്റു. തന്‍റെ മുറിയില്‍ ഷെല്‍ഫില്‍  ഇരിക്കുന്ന പുസ്തകങ്ങളും, അലമാരയില്‍ ഇരിക്കുന്ന വസ്ത്രങ്ങളും, പിന്നെ  തന്‍റെ ഭ്രാന്തുകളും പായ്ക്ക് ചെയ്യേണ്ടതിനെ പറ്റി ആലോചിച്ചുകൊണ്ട്‌ അവള്‍  നടന്നു. കണ്ണുകള്‍ അടച്ചു പിടിച്ചു കൊണ്ടു, ഉള്ളില്‍ ഓക്സിജന്‍  തൊട്ടുണര്‍ത്തിയ ഓര്‍മ്മകളെ, അനുഭൂതിയുടെ ബീജങ്ങളെ അവഗണിച്ച് കൊണ്ടു അവള്‍  നടന്നു. റൂമില്‍ എത്തി തനിക്കേറെ ഇഷ്ടപെട്ട വോയ്നിചിന്റെ പുസ്തകത്തില്‍  നിന്നും അവള്‍ ഒരു കടലാസ് പുറത്തെടുത്തു. അവസാനത്തേത്.  എന്ന് അയക്കണം.  അവള്‍ അതില്‍ എഴുതിയിരുന്ന അക്ഷരങ്ങള്‍ വീണ്ടു വായിച്ചു.&lt;/div&gt;&lt;div class="MsoNormal"&gt; &lt;/div&gt;&lt;div class="MsoNormal"&gt;" പ്രിയപ്പെട്ട കൂട്ടുകാരാ, ജീവിക്കാന്‍  ഓക്സിജന്‍ വേണം. എനിക്കും നിനക്കും. ആയതിനാല്‍ കത്തുകളെ കൊല്ലേണ്ടാതുണ്ട്.  നിന്റെ കത്തുകളെ ഞാനും, എന്റെ കത്തുകളെ നീയും, അല്ലെങ്കില്‍ ഒരു പക്ഷെ  നീയും നാളെ ഓക്സിജന്‍ ഇല്ലാതെ ......കൊന്നേക്ക് അവയെ...."&lt;/div&gt;&lt;div class="MsoNormal"&gt; &lt;/div&gt;............................................................ &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7791046504017472166-8072941967927455869?l=krnibu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://krnibu.blogspot.com/feeds/8072941967927455869/comments/default' title='Post Comments'/><link rel='replies' type='text/html' href='http://krnibu.blogspot.com/2011/12/blog-post_6179.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7791046504017472166/posts/default/8072941967927455869'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7791046504017472166/posts/default/8072941967927455869'/><link rel='alternate' type='text/html' href='http://krnibu.blogspot.com/2011/12/blog-post_6179.html' title='മീര......(രഹസ്യം)'/><author><name>Nibu</name><uri>http://www.blogger.com/profile/17709891886425093718</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/-jnyJZQAyzB4/TtxSUUxYPFI/AAAAAAAAAIg/ti2RaaZfpXk/s220/381423_10150311211534364_598884363_6956966_470051355_n.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7791046504017472166.post-8417740663186229085</id><published>2011-12-04T20:45:00.001-08:00</published><updated>2011-12-04T20:45:58.044-08:00</updated><title type='text'>വിരേചനം</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;അകത്തേക്കാള്‍ പുറമാണ് എപ്പോഴും അയാളെ ആകര്‍ഷിക്കാറുള്ളത്. ഇവിടെ ചില്ലിട്ട   ഒരു ജനലിലൂടെ അയാള്‍ പുറത്തെ ദയവില്ലാത്ത വേനലിലേക്ക് നോക്കി   നില്ക്കുകയാണ്‌. മീനമാസമാണ്. വെയിലിന്‍റെ തീഷ്ണത ചില്ലുജനല്‍ അതേ പടി   ആഗിരണം ചെയ്യുന്നുണ്ട്. ഈ ജനലുള്ളതു കൊണ്ടാണ് താന്‍ ഇപ്പോഴും   നിലനില്‍ക്കുന്നതെന്ന് അയാള്‍ക്ക്‌ തോന്നിയിട്ടുണ്ട്. ശാസ്ത്രീയമായ്   വ്യാഖ്യാനിക്കാന്‍ ആകുന്ന ഭീതിദയമായ ആ അവസ്ഥയുടെ അറിവില്‍ പലപ്പോഴും അയാള്‍   ഭയപ്പെട്ടിട്ടുമുണ്ട്. അസാധാരണമായ വിധത്തില്‍ മയങ്ങി നില്ക്കുന്ന   അനാകര്‍ഷകങ്ങളായ കണ്ണുകള്‍ അയാള്‍ തെരുവിലേക്ക് അലക്ഷ്യമായ് എറിഞ്ഞിട്ട്   കുറച്ചു നേരമായ്. നിമിഷം പ്രതി വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരത്തിന്‍റെ   ഒരറ്റത്താണ് ഈ തെരുവ്. അധികം സ്ഥാപനങ്ങള്‍ ഒന്നും ഇല്ലാത്ത ഒന്ന്. അതിനാല്‍   ആളുകളും വാഹനങ്ങളും ശബ്ദങ്ങളും സഹിക്കാവുന്നതെ ഉള്ളു. മുന്‍പിലെ കണ്ണാടി   ജനാലയില്‍ കൂടി ശബ്ദം കടന്നു വരികയുമില്ല. കാണുന്ന അലോസരപ്പെടുത്തുന്നതും   അല്ലാത്തതും ആയ ദൃശ്യങ്ങള്‍ക്ക് പിന്നണി കൊടുക്കുക എന്ന രസകരമായ വ്യായാമം.   നിലനില്ക്കുന്നു എന്ന തോന്നല്‍ സ്വയം ഉണ്ടാക്കണമല്ലോ?&lt;br /&gt;&lt;br /&gt;അല്‍പനേരം മുന്‍പ് ഒരു പട്ടി കുരച്ചുകൊണ്ട് മറ്റൊരു പട്ടിയെ ഓടിക്കുന്നത് ,   ജനലില്‍ കൂടി അയാള്‍ കണ്ടു. മുന്നേ ഓടുന്ന പട്ടിക്ക് അയാള്‍ പിന്നണി   കൊടുത്തത് ഇങ്ങനെയാണ്. " എന്നെ രക്ഷിക്കു, ... എന്‍റെ മാനം &amp;nbsp;രക്ഷിക്കൂ... ആ   നീചന്‍ എന്നെ ബലമായ്‌ പ്രാപിക്കാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ക്കൊന്നും   അമ്മപെങ്ങമ്മാരില്ലേ? ". തീര്‍ത്തും വൈകാരികമായ് അത്രയും പറഞ്ഞുകഴിഞ്ഞതും   അയാള്‍ ചിരിക്കുവാന്‍ തുടങ്ങി. മുറിയില്‍ ആരുമില്ലെങ്കിലും പൊടുന്നനെ   അയാള്‍ക്ക്‌ ചെറിയൊരു ലജ്ജയും തോന്നി.&lt;br /&gt;&lt;br /&gt;ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് അയാളുടെ സെല്‍ ഫോണ്‍ ശബ്ദിച്ചിരുന്നു.   അങ്ങേ തലക്കല്‍ അതേ പെണ്‍കുട്ടി. മനോഹരമായ ശബ്ദത്തില്‍ അവള്‍ പറഞ്ഞു. "   താങ്കളുടെ പ്രശ്നങ്ങളെല്ലാം അവസാനിക്കുകയാണ്. അധികം വൈകാതെ തന്നെ ഞങ്ങളുടെ   പ്രതിനിധി താങ്കളുടെ വാതില്ക്കലെത്തും. താങ്കള്‍ ദയവായ് ഫ്ലാറ്റില്‍ തന്നെ   കാത്തിരിക്കുക."&lt;br /&gt;&lt;br /&gt;ഫോണില്‍ സംസാരിക്കുമ്പോള്‍ തന്നെ അയാളുടെ മുഖം അന്യമായ ഏതൊ പ്രത്യാശയാല്‍   തിളങ്ങിയിരുന്നു. കസേരകളെല്ലാം ഒന്നുകൂടി ശരിയാക്കിയിട്ടുകൊണ്ട് അയാള്‍   അകത്തെ മുറിയില്‍ പോയി മദ്യവും ഗ്ലാസ്സുകളും സിഗറെറ്റും എല്ലാം എടുത്ത്   കൊണ്ടുവന്നു. പരമാവധി വേഗത്തില്‍ ഫാന്‍ ഓണ്‍ ചെയ്ത്, അയാള്‍ ഒന്നൊഴികെ   എല്ലാ ജനലുകളും തുറന്നിട്ടു. ജനലുകള്‍ തുറക്കുന്നത് അയാള്‍ക്ക്‌ ഇഷ്ടമുള്ള   കാര്യമല്ല. അയാള്‍ ശബ്ദങ്ങളെ വെറുത്തിരുന്നു. പക്ഷേ, വരാന്‍ പോകുന്ന   പ്രിയപ്പെട്ട ആള്‍ക്ക് അയാളുടെ മാനസികാവസ്ഥ ആവണം എന്നില്ലല്ലോ?&lt;br /&gt;&lt;br /&gt;&amp;nbsp;അയാള്‍ കുപ്പി തുറന്ന് ലേശം പകര്‍ത്തി വെള്ളമൊഴിച്ച് പതുക്കെ കഴിച്ചു. ഒരു   പുകയെടുത്തു. മേശമേല്‍ കിടന്നിരുന്ന ആഴ്ചപ്പതിപ്പ് മറിച്ചു നോക്കി.   മടുത്തപ്പോള്‍ , അക്ഷരങ്ങളുടെ പക്ഷികളെ വെടിഞ്ഞ്, കണ്ണുകളിലെ ആകാശത്തെ തേടി   ജനലരുകിലേക്ക് നീങ്ങി. തെരുവില്‍ കുറെ കൊച്ചു പെണ്‍കുട്ടികള്‍.  അടുത്തുള്ള  residents&amp;nbsp;കോളനിയിലെ പേരറിഞ്ഞുകൂടാത്ത കുട്ടികള്‍. ബസ്സ്‌  സ്റ്റോപ്പ്‌  എന്ന ബോര്‍ഡ്‌ തൂക്കിയിട്ടിരുന്ന തണല്‍മരത്തിനു ചുവട്ടില്‍  അവര്‍  ഓടിക്കളിക്കുന്നു. ഒച്ചയെടുക്കുന്നു. ആ കൊച്ചു നൈര്‍മല്യങ്ങളോട്   അയാള്‍ക്കെന്നും അങ്ങേയറ്റത്തെ കൗതുകം ആയിരുന്നു. ഏതാനും മാസങ്ങള്‍ക്ക്   മുന്‍പ്, ഒരു വൈകുനേരം, ഇതേ തെരുവില്‍, യാഥാര്‍ത്ഥ്യത്തെ   പ്രശ്നവല്‍ക്കരിച്ചു കൊണ്ട് തന്‍റെ സാന്നിധ്യത്തെ തിരിച്ചറിയാന്‍   ശ്രമിച്ചുകൊണ്ടിരുന്ന അയാളുടെ കണ്മുന്നില്‍ വച്ച്, ഇത്തരത്തില്‍ ഒരു കൊച്ചു   പെണ്‍കുട്ടിയുടെ നിര്‍മ്മലമായ പുഞ്ചിരിക്കു മുകളിലൂടെ ഒരു കാറിന്‍റെ   ചക്രങ്ങള്‍ കയറിയിറങ്ങിയിരുന്നു. ആ ദൃശ്യത്തിന് അനുയോജ്യമായ ഒരു ശബ്ദം   കൊടുക്കാനാകാതെ അയാള്‍ സ്തംഭിച്ചു നിന്നു. അശ്ലീലമാക്കപ്പെട്ട ആ പുഞ്ചിരി   അയാളെ പിന്നീട് ഏറെക്കാലം അസ്വസ്ഥനാക്കിയിരുന്നു. ആ ദൃശ്യം സ്വയം   ഓര്‍മ്മയില്‍ കടന്നു വരുമ്പോഴെല്ലാം, കാറ്റിലുലഞ്ഞു ചിതറിപ്പോയ തന്‍റെ   നെല്‍ച്ചെടിയെ ഓര്‍ത്ത് ഒരു കര്‍ഷകന്‍ വിഷാദിക്കുന്നത് പോലെ അല്പമാത്രമായ   ഒന്നേ ഇപ്പോള്‍ അയാള്‍ക്ക്‌ തോന്നാറുള്ളൂ .&lt;br /&gt;&lt;br /&gt;അന്നേരം അറിയിപ്പുമണി മുഴങ്ങി. അയാള്‍ ഓടിച്ചെന്ന് വാതില്‍ തുറന്നു. കറുത്ത   പാന്‍റ്സും ഇളം നീല ഷര്‍ട്ടും ധരിച്ച്, ടൈ അണിഞ്ഞ ഒരു ചെറുപ്പക്കാരന്‍.   കയ്യില്‍ ഏതാനും ഫയലുകള്‍. നിലത്ത് ഒരു വലിയ suitcase&amp;nbsp;.&lt;br /&gt;&lt;br /&gt;" ഗുഡ് മോര്‍ണിംഗ് &amp;nbsp;സര്‍, എന്‍റെ പേര് രഞ്ജിത്ത്. ഞാന്‍ വരുമെന്ന് താങ്കളെ അറിയിച്ചിരുന്നു. "&lt;br /&gt;&lt;br /&gt;അയാള്‍ ചിരിച്ചുകൊണ്ട് ആഗതനെ മുറിക്കുള്ളിലേക്ക് ക്ഷണിച്ചു. suitcase&amp;nbsp; താങ്ങിയെടുക്കുന്നതിനിടെ രഞ്ജിത്ത് ചോദിച്ചു.&lt;br /&gt;&lt;br /&gt;" സാര്‍ കാത്തിരുന്നു മുഷിഞ്ഞോ? "&lt;br /&gt;&lt;br /&gt;" ഇല്ല"&lt;br /&gt;&lt;br /&gt;അയാള്‍ ചിരിച്ചുകൊണ്ട് തന്നെ ഇരിക്കാന്‍ ആംഗ്യം കാട്ടി. ചുവന്ന വെല്‍വെറ്റ്   കൊണ്ട് ഭംഗി കൂട്ടിയ കുഷ്യനില്‍ ചെറുപ്പക്കാരന്‍ ഇരുന്നു. മെലിഞ്ഞു   സുമുഖനായ രഞ്ജിത്ത് അയാളെയും മുറി ഒട്ടാകെയും നോക്കി ഹൃദ്യമായ് ചിരിച്ചു. '   മദ്യം കഴിക്കൂ' എന്ന ആതിഥേയന്‍റെ ക്ഷണം നിരസിച്ചുകൊണ്ട് , രഞ്ജിത്ത്   തന്‍റെ കയ്യിലിരുന്ന ഒരു ഫയല്‍ തുറന്നു കാണിച്ചു.&lt;br /&gt;&lt;br /&gt;" താങ്കളുടെ ലാബ്‌ റിസള്‍ട്ട്‌ ആണിത്. ശ്രദ്ധിച്ചു നോക്കൂ. proceedures&amp;nbsp;   എല്ലാം തന്നെ താങ്കള്‍ വ്യക്തമായ് മനസ്സിലാക്കണം എന്ന കാര്യത്തില്‍   ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും എല്ലാം   ഉത്തരം പറയാന്‍ ഞാന്‍ ഒരുക്കവുമാണ്. "&lt;br /&gt;&lt;br /&gt;അയാള്‍ ഫയല്‍ തുറന്നു നോക്കി. ആദ്യപേജില്‍ കമ്പനിയുടെ പേര്. തനിക്കു   അപരിചിതമായ ഏതോ ഭാഷയില്‍. അലസനായ് ഇരിക്കുന്ന കഴുകനും, ആകാശത്തെ ഏതോ   ബിന്ദുവില്‍ നിന്നും ആരംഭിക്കുന്ന   പ്രകാശരേണുക്കളും&amp;nbsp;ചേര്‍ന്ന&amp;nbsp;മുദ്ര.&amp;nbsp;താഴെ&amp;nbsp;ലോകഭാഷയില്‍&amp;nbsp;കമ്പനിയുടെ   പേര്.&amp;nbsp;തുടങ്ങിയ&amp;nbsp; വര്‍ഷം. ഉപശീര്‍ഷകങ്ങള്‍ . അടുത്ത പേജില്‍ കമ്പനി CEO യുടെ   കുറിപ്പ്. ചുവന്ന മുഖം. പേരില്‍ ഒരു Balkan&amp;nbsp; ചുവ. തുടര്‍ന്ന് കമ്പനിയുടെ   ഇന്ത്യന്‍ അധികാരിയുടെ കുറിപ്പ്. അതിനടുത്ത പേജില്‍ റീത്ത ബ്രൌണ്‍ ന്‍റെ   പ്രശസ്തമായ ഒരു വാചകം , അതിനു ചേര്‍ന്ന എല്ലാവിധ ഭയഭക്തി ബഹുമാനത്തോടെയും   അച്ചടിച്ച്‌ വച്ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;" The most Important key of happiness is Bad Memory. "&lt;br /&gt;&lt;br /&gt;തുടര്‍ന്ന് തന്‍റെ വ്യക്തിഗത വിവരങ്ങള്‍. പേരും ലിംഗവും ജാതിയും മതവും   വിദ്യാഭ്യാസ യോഗ്യതകളും ജോലിപരിചയവും ഫോട്ടോയും എല്ലാം. തുടര്‍ന്ന് തന്‍റെ   രോഗത്തിന്‍റെ വിവരണം. അസാധാരണമായ ഉന്മേഷക്കുറവു, വിശപ്പില്ലായ്മ, തീവ്രമായ   ദാഹം , കാരണങ്ങളില്ലാത്ത ശരീരവേദനകള്‍, ഉറക്കമില്ലായ്മ, അപ്രതീക്ഷിതമായ്   വന്നു ഭവിക്കുന്ന സ്വഭാവ വൈചിത്ര്യങ്ങള്‍ , പുരുഷന്മാരില്‍ കാണുക വിരളമായ   ലൈംഗീക ആസക്തി കുറവ്, ഏതിനം ലഹരിയോടും അമിതമായ ആവേശം, കേള്‍വി ശക്തിക്ക്   ചെറിയ തകരാറ്.&lt;br /&gt;&lt;br /&gt;അടുത്ത പേജില്‍ രോഗിയുടെ ജീവിത സാഹചര്യങ്ങളെ പറ്റിയും സാമൂഹിക ജീവിതത്തെയും   പറ്റിയുള്ള വിവരണം. സിനിമ. സാഹിത്യം. പരാജയപ്പെട്ട എഴുത്തുകാരന്‍.  എവിടെയം  പുച്ചിക്കപ്പെടുന്ന സംഘടനാ പ്രവര്‍ത്തകന്‍. തര്‍ക്കിച്ചു  ജയിക്കാനുള്ള  പ്രാപ്തിക്കുറവ്.&amp;nbsp; യാഥാര്‍ത്ഥ്യങ്ങളെയും സ്വപ്നങ്ങളെയും   വേര്‍തിരിച്ചറിയാനുള്ള ശേഷിക്കുറവ്. സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്ന   പ്രശ്നങ്ങളില്‍ നിന്നും , 'ഞാന്‍ ഒന്നും അറിഞ്ഞില്ലേ' എന്ന മട്ടില്‍   വഴുതിപ്പോകുന്ന സ്വഭാവം. സാമൂഹികമായ യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത ജീവിതം.   നിലനില്ക്കുന്ന എല്ലാത്തിനേയും നിഷേധിക്കുന്ന പ്രകൃതം. നിരാശപ്പെടുത്തിയ   ഒന്നിനെ നന്നാക്കാന്‍ മുന്നിട്ടിരങ്ങായ്ക. ഏതോ ഒന്നിനാല്‍ ബാധിക്കപ്പെടത്   പോലെയുള്ള സ്വയം കരുതല്‍ . പൂര്‍ണ്ണമായ ഏതോ ഒന്നിന് വേണ്ടി അനന്തമായുള്ള   കാത്തിരിപ്പ്‌. എന്തോ അനിയന്ത്രിതമായ ചില ഭയങ്ങള്‍. താന്‍   നിലനില്‍ക്കുന്നുണ്ടോ എന്ന തീവ്രമായ സംശയം.&lt;br /&gt;&lt;br /&gt;ശേഷം പേജുകളില്‍ ടെസ്റ്റിന്‍റെ വിവരണങ്ങള്‍ ആയിരുന്നു. മെഡിക്കല്‍ ഭാഷയില്‍   എഴുതിയ കുറെ കാര്യങ്ങള്‍. ECG , X ray , Scanning&amp;nbsp; റിസല്‍ട്ടുകളും രക്ത -   കഫ - മല- മൂത്ര വിശകലനങ്ങളും . ഒരു പേജില്‍ നേരുകെ പിളര്‍ന്ന ഒരു   തലച്ചോറിന്‍റെ ചിത്രം. zoology&amp;nbsp; പുസ്തകത്തിലേതു പോലെ  ഭാഗങ്ങള്‍   അടയാളപ്പെടുത്തിയിരിക്കുന്നു. അടുത്ത പേജില്‍ വീണ്ടും ആ തലച്ചോര്‍ ചിത്രം.   ഇക്കുറി അതില്‍ ചില പോയിന്‍റുകള്‍ അടയാളപ്പെടുത്തിയിരിക്കുന്നു. നൂറു   കണക്കിന് വരുന്ന ചുവന്ന ബിന്ദുക്കള്‍. ഒരിടത് ടെസ്റ്റ്‌ നടത്തിയ ഡോക്ടറുടെ   കയ്യൊപ്പ് ഉണ്ട്. അടിയില്‍ ചുവന്ന മഷിയില്‍ extreme&amp;nbsp; എന്നൊരു വാക്കും.&lt;br /&gt;&lt;br /&gt;അയാള്‍ക്ക്‌ ലാബ്‌ ടെസ്റ്റ്‌ നടന്ന ദിവസം ഓര്‍മ്മ വന്നു. രാവിലെ 8 മണിയോടെ,   അതേ വശ്യമായ ശബ്ദമുള്ള പെണ്‍കുട്ടി വിളിച്ചു. നഗരത്തിന്‍റെ  ഹൃദയഭാഗത്തുള്ള  അവരുടെ അള്‍ട്രാ മോഡേണ്‍ ലാബില്‍ ഉച്ചയോടെ എത്തിച്ചേരണം  എന്നായിരുന്നു  നിര്‍ദ്ദേശം. മാന്യമായ് പെരുമാറുന്ന ആളുകള്‍ ഉണ്ടായിരുന്ന ആ  തണുപ്പ് നിറഞ്ഞ  കെട്ടിടം , നഗരത്തിന്‍റെ ഊഷരമായ അന്തരീക്ഷത്തില്‍ ഒരു  ദ്വീപു പോലെ  തോന്നിച്ചു. റിസപ്ഷനില്‍ ടെസ്റ്റിനുള്ള പണം നല്‍കിയതിനു ശേഷം  അയാള്‍  അകത്തേക്ക് കടന്നു. താന്‍ ഒരു സ്കൈനെറ്റില്‍ പ്രവേശിച്ചതു പോലെയാണ്   അയാള്‍ക്ക്‌ തോന്നിയത്. പരസ്പരം പതുക്കെ സംസാരിച്ച് ഉറക്കെ ചിരിക്കുന്ന   മനുഷ്യരും , ഒട്ടും ആയാസമില്ലാതെ , അമര്‍ഷത്തിന്‍റെ&amp;nbsp; യാതൊരു സ്വരവും   കേള്‍പ്പിക്കാതെ പണിയെടുക്കുന്ന യന്ത്രകൈകളും. അങ്ങേയറ്റത്തുള്ള മാന്യതയോടെ   അവര്‍ പെരുമാറി. തിരിച്ചു അയാളും. ഫിസിക്കല്‍ ടെസ്റ്റുകള്‍ക്ക് ശേഷം   അയാളുടെ ശരീരത്തിലെ വിവിധതരം മാലിന്യങ്ങളെയും ഒഴുകുന്ന രക്തത്തിന്‍റെ   ശുദ്ധിയും അവര്‍ പരിശോധനാ വിധേയമാക്കി. അതിനു ശേഷമാണ് അയാള്‍ക്ക്‌ ഏറ്റവും   രസകരമായ് തോന്നിയ പരിശോധന നടന്നത്. നനുത്ത ഒരു കസേരയില്‍ അയാളോട്   ഇരിക്കാന്‍ നിര്‍ദേശിച്ചു ഒരുവന്‍. അപരന്‍ ശിരസ്സില്‍ ഹെല്‍മെറ്റ്‌ പോലെ   എന്തോ ഒന്ന് ധരിപ്പിക്കുകയും ചെയ്തു. ചെന്നിയിലും ഹൃദയത്തിന്‍റെ ഭാഗത്തും   നട്ടെല്ലിന്‍റെ ഭാഗത്തും നാഡികളിലും കാല്‍മുട്ടുകളിലും എന്തോ ചില വയറുകളും   ഘടിപ്പിച്ചു. തനിക്കു ഭ്രാന്താണെന്ന് കരുതി ഇവര്‍ തന്നെ   ഷോക്കടിപ്പിക്കുവാന്‍ പോകുന്നുവോ എന്നയാള്‍ ഒരു നിമിഷം പേടിച്ചു. അത്   മനസ്സിലാക്കിയിട്ടെന്നവണ്ണം അതിനെല്ലാം നേതൃത്വം കൊടുത്ത ഡോക്ടര്‍ പറഞ്ഞു. &lt;br /&gt;&lt;br /&gt;" പേടിക്കണ്ട.. ഇതു ഞങ്ങളുടേത് മാത്രമായ നൂതനമായ ഒരു പരിശോധനാ   മാര്‍ഗ്ഗമാണ്. താങ്കളുടെ ശരീരത്തിന് ഇതു മൂലം യാതൊരു അസൌകര്യവും   ഉണ്ടാകില്ല. തീര്‍ച്ച..."&lt;br /&gt;&lt;br /&gt;" ഞാന്‍ എന്ത് ചെയ്യണം..?"&lt;br /&gt;&lt;br /&gt;" പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. ഒന്നും ചെയ്യാനില്ലാത്ത സമയം   എങ്ങനെയാണോ അതിജീവിക്കുന്നത് , അത് പോലെ പ്രവര്‍ത്തിക്കാം. ചിന്തിക്കാം,   സ്വപ്നം കാണാം , പാട്ട് പാടാം, സംസാരിക്കാം . ഉറങ്ങരുത് എന്ന് മാത്രം..."&lt;br /&gt;&lt;br /&gt;അയാള്‍ കുറച്ചു നേരം ഡോക്ടര്‍ പറഞ്ഞതിനെ പറ്റി ആലോചിച്ചു. വൈകാതെ തന്നെ ചിന്തകള്‍ അതില്‍ നിന്നും തെന്നി മാറുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ഏതാനും മണിക്കൂറുകള്‍ക്കു ശേഷമാണ് അയാള്‍ക്ക്‌ ശീതീകരണിയുടെ സുഖകരമായ   തണുപ്പ് വിട്ടു തിരിച്ചു പോരണം എന്ന് തോന്നിത്തുടങ്ങിയത്. പരിശോധനാ കസേര   വിട്ടെഴുനെല്‍ക്കുമ്പോള്‍ , തന്‍റെ പരിശോധകര്‍ എല്ലാവരും തന്നെ ഒരു   കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നോക്കി നില്‍ക്കുന്നത് കണ്ടു. അനുഭവഞ്ഞരായ   ഡോക്ടര്‍മാര്‍ കൈവിരലുകള്‍ ചുണ്ടോടു ചേര്‍ത്ത് ഗഹനമായ്‌   ചിന്തിക്കുന്നതായും. അയാളും കൌതുകതോടെ സ്ക്രീനില്‍ നോക്കി. ഒരു   തലച്ചോറിന്‍റെ ചിത്രം. അതില്‍ അവിടവിടെയായ് നൂറു കണക്കിന് ചുവന്ന   പൊട്ടുകള്‍. പുറത്തിറങ്ങാന്‍ നേരം ഡോക്ടര്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;"എല്ലാം ശരിയാകും. ഞങ്ങള്‍ അതുറപ്പു തരുന്നു. അധികം വൈകാതെ തന്നെ ഞങ്ങള്‍ താങ്കളെ തേടിയെത്തും. .."&lt;br /&gt;&lt;br /&gt;ഊഷ്മളമായ് എത്രയും പറഞ്ഞു, ഒരു സംരക്ഷകനെ പോലെ ഡോക്ടര്‍ തന്‍റെ കൈ പിടിച്ചു   കുലുക്കിയപ്പോള്‍ , അയാള്‍ക്ക്‌ എന്തെന്നില്ലാത്ത ഒരു ലഘുത്വം   അനുഭവപ്പെട്ടു.&lt;br /&gt;&lt;br /&gt;അതേ. തീര്‍ച്ചയായും താന്‍ അന്ന് കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കണ്ട ചിത്രം   തന്നെയാണിത്.&amp;nbsp; അയാള്‍ കയ്യിലിരുന്ന താളിലേക്ക് വീണ്ടും നോക്കി. ഒരു   തലച്ചോര്‍. നൂറു കണക്കിന് ചുവന്ന പൊട്ടുകള്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;ചെറുപ്പക്കാരന്‍റെ ശ്രദ്ധ അയാള്‍ വീണ്ടും മദ്യത്തിലേക്ക് ക്ഷണിച്ചു. രഞ്ജിത്ത് പറഞ്ഞു.&lt;br /&gt;&lt;br /&gt;" ഞാന്‍ കഴിക്കില്ല സര്‍, പുകവലിയും ഇല്ല. എന്നാല്‍ ഇതിനോടൊന്നും എനിക്ക്   യാതൊരു വെറുപ്പും ഇല്ല. മനുഷ്യന്റെ വേദനകളെ ശമിപ്പിക്കാന്‍ ഉതകുന്ന   എന്തിനേയും അംഗീകരിക്കാന്‍ എന്റെ ട്രെയിനിംഗ് എന്നെ പഠിപ്പിച്ചിട്ടുണ്ട്.   ഞാന്‍ ഒരുപാട് അകലം സൂക്ഷിക്കുന്നില്ല. അതിനാല്‍ താങ്കള്‍ ഓഫര്‍ ചെയ്ത   ഗ്ലാസില്‍ ഞാന്‍ അല്പം തണുത്ത&amp;nbsp; വെള്ളം കുടിക്കാന്‍ പോകുന്നു. "&lt;br /&gt;&lt;br /&gt;ഏതാനും ആഴ്ചകള്‍ക്ക് മുന്‍പുണ്ടായിരുന്ന ഒരു ചൂടുള്ള മദ്ധ്യാഹ്നം. പതിവിലും   ഏറെ വിഷാദവാനായിരുന്നു അന്ന്.4&amp;nbsp; പെഗ്ഗുകളുടെയും ഏതാനും സിഗരെട്ടുകളുടെയും   താരാട്ടില്‍ മയങ്ങാന്‍ തുടങ്ങുമ്പോഴാണ്, വര്‍ത്തമാന പത്രത്തിന്‍റെ   അവസാനപേജില്‍ ഉണ്ടായിരുന്ന ഒരു പരസ്യം ശ്രദ്ധിച്ചത്. ദുബായ് ആസ്ഥാനമാക്കി   പ്രവര്‍ത്തിക്കുന്ന ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ പേരിലുള്ള പരസ്യം.&lt;br /&gt;&lt;br /&gt;" ശല്യപ്പെടുത്തുന്ന ഓര്‍മ്മകളില്‍ നിന്നും , മുന്നോട്ടുള്ള ജീവിതത്തിനു വിലങ്ങുതടിയാകുന്ന നൈരാശ്യങ്ങളില്‍ നിന്നും മോചനം. "&lt;br /&gt;&lt;br /&gt;അല്പനേരം അയാള്‍ അതിനെ പറ്റി ആലോചിച്ചു. ശേഷം അതില്‍ പറഞ്ഞിരുന്ന നമ്പറിലേക്ക് വിളിച്ചു.&lt;br /&gt;&lt;br /&gt;മനോഹരമായ് സംസാരിക്കുന്ന ഒരു പെണ്‍കുട്ടിയായിരുന്നു ഫോണ്‍ എടുത്തത്‌.   ഇംഗ്ലീഷിലും മലയാളത്തിലും അവള്‍ അനായാസേന സംസാരിച്ചു. ശബ്ദത്തോട്‌ പ്രണയം   തോന്നിത്തുടങ്ങിയതോടെ അയാള്‍ പരസ്യത്തെ പറ്റി അന്വേഷിച്ചു. അവള്‍ പറഞ്ഞ   മറുപടി അയാളെ കീഴ്പെടുത്താന്‍ തക്ക കരുത്ത് ഉള്ളതായിരുന്നു. കമ്പനിയേയും   അതിന്‍റെ ഉല്‍പ്പന്നങ്ങളെയും പറ്റി വളരെ ലഘുവായ്‌ എന്നാല്‍ വ്യക്തമായ് ആ   പെണ്‍കുട്ടി പറഞ്ഞു തന്നു. ഒടുക്കം ഇങ്ങനെയാണ് അവള്‍ സംസാരം   അവസാനിപ്പിച്ചത്.&lt;br /&gt;&lt;br /&gt;" ഈ ലോകത്ത് എന്തിനേക്കാളും മീതെയാണ് മനുഷ്യമനസ്സിന്‍റെ &amp;nbsp;സമാധാനം എന്ന് ഞങ്ങളുടെ ട്രെയിനിംഗ് ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. "&lt;br /&gt;&lt;br /&gt;ഗ്ലാസ്‌ താഴെ വച്ചുകൊണ്ട് രഞ്ജിത്ത് ചോദിച്ചു.&lt;br /&gt;&lt;br /&gt;" സാറിന് എന്താണ് അറിയേണ്ടത്..?"&lt;br /&gt;&lt;br /&gt;ഒരു പെഗ്ഗ് കൂടി പകര്‍ത്തുന്നതിനിടയില്‍ അയാള്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;"എല്ലാം"&lt;br /&gt;&lt;br /&gt;ഏതാനും നിമിഷങ്ങളുടെ നിശബ്ധതക്കു ശേഷം രഞ്ജിത്ത് പറയാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;" ആ ഫയലില്‍ കാണുന്ന കാര്യങ്ങള്‍ തന്നെ. യൂറോപ്പിലും ഏഷ്യയിലും   അമേരിക്കകളിലും ആയ് 32&amp;nbsp; രാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്ന ഒരു കമ്പനിയുടെ   പ്രതിനിധിയാണ് ഞാന്‍. Established&amp;nbsp; in&amp;nbsp; 1942&amp;nbsp;. കാഫ്കയുടെ നാടായ പ്രാഗില്‍   ആണ് ഞങ്ങളുടെയും ജനനം. വിശപ്പടങ്ങിയ കഴുകന്‍ ആയിരുന്നു ഞങ്ങളുടെ ലോഗോ.   രണ്ടാം ലോകമഹായുദ്ധ കാലത്ത് സഖ്യസേനയിലെ പട്ടാളക്കാര്‍ക്കും മുറിവേറ്റ   സാധാരണ ജനങ്ങള്‍ക്കും ചികിത്സാസൗകര്യം ഒരുക്കിക്കൊണ്ടാണ് ഞങ്ങള്‍ ഞങ്ങളുടെ   ബാല്യം ചിലവഴിച്ചത്. യുദ്ധമെല്ലാം അവസാനിച്ച് യൂറോപ്പ് ശിഥിലമായ കാലത്ത്   ഞങ്ങള്‍ പ്രാഗില്‍ ഞങ്ങളുടെ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ചു. പലതരം   വേദനകള്‍ക്കായുള്ള മരുന്നുകള്‍ ആയിരുന്നു ഞങ്ങളുടെ ഉത്പന്നങ്ങള്‍. കടുത്ത   തലവേദനക്കും &amp;nbsp;പുറം വേദനക്കും മറ്റുമായ് ഞങ്ങള്‍ ഉണ്ടാക്കിയ മരുന്നുകള്‍   ഞങ്ങള്‍ക്ക് വടക്കന്‍ യൂറോപ്പിലും പടിഞ്ഞാറന്‍ യൂറോപ്പിലും ശാഖകള്‍   തുടങ്ങാന്‍ സഹായകമായ്. പിന്നീട് വന്ന ശീതസമരത്തിന്‍റെ നാളുകളില്‍, പ്രാഗ്   വസന്തത്തിന്റെയും operation&amp;nbsp;ഡാന്യുബിന്റെയും പുതു കോളനിവാഴ്ച്ചകളുടെയും   നാളുകളില്‍, ജൈവ-രാസായുധങ്ങളെ പറ്റി നീണ്ട ചര്‍ച്ചകള്‍ നടക്കുന്ന കാലത്ത്,   ഞങ്ങള്‍ അതുമൂലം ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളെ ചെറുക്കുന്ന   മരുന്നുകള്‍ക്കായുള്ള ഗവേഷണത്തിലേക്കും തിരിഞ്ഞു..."&lt;br /&gt;&lt;br /&gt;&lt;br /&gt;" കൊള്ളാം, സംസ്കാരങ്ങള്‍ ചീഞ്ഞു നിങ്ങള്‍ക്ക് വളമായ്. അല്ലെ? "&lt;br /&gt;&lt;br /&gt;&lt;br /&gt;" നിഷേധിക്കുന്നില്ല സര്‍, പക്ഷെ അധിനിവേശങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന ,   പരസ്പരം തമ്മിലടിക്കുന്ന ആത്മബോധം നഷ്ടപ്പെട്ട ഒരു ജനത ബാള്‍ക്കന്‍   ഉള്‍ക്കൊണ്ടിരുന്നു. എന്തിലും ഇതിലും ഒപ്പിച്ചു പോവുക എന്നതാണ് ബാള്‍ക്കന്‍   ജനതയുടെ നിയോഗം.."&lt;br /&gt;&lt;br /&gt;&lt;br /&gt;അയാള്‍ നിഷേധിച്ചില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;" 32 &amp;nbsp;ല്‍ 12&amp;nbsp;രാജ്യങ്ങളിലും ഞങ്ങളുടെ ഗവേഷണസ്ഥാപനങ്ങള്‍ എന്ന്   പ്രവര്‍ത്തിക്കുന്നു. ഇതില്‍ 8&amp;nbsp;രാജ്യങ്ങളിലായ് 13 &amp;nbsp;യുനിവേഴ്സിറ്റികളില്‍   ഞങ്ങള്‍ക്ക് ഫാക്കല്‍റ്റിയും ഉണ്ട്. പുതിയ ഇനം മരുന്നുകളുടെ ഉത്പാദനം   ഞങ്ങളെ &amp;nbsp;ലോകത്തിന്‍റെ മുന്‍നിരയിലെത്തിച്ചു. ഞങ്ങള്‍ ഏഷ്യാപസഫിക്കിലും   അമേരിക്കകളിലും പശ്ചിമേഷ്യയിലും എല്ലാം ശാഖകള്‍ തുടങ്ങി. എണ്‍പതുകളുടെ   ഒടുക്കം പ്ലാസ്റ്റിക്‌ മനുഷ്യരുടെ പാട്ടുകളില്‍ ബാള്‍ക്കന്‍ ജനത തങ്ങളുടെ   സ്വത്വം തിരിച്ചറിഞ്ഞ കാലത്ത്, വംശീയ കലാപങ്ങള്‍ മൂര്‍ധന്ന്യത്തിലെത്തിയ   കാലത്ത്, കിഴക്കന്‍ യൂറോപ്പിനെ പിടിച്ചു കുലുക്കിയ രാക്ഷ്ട്ര- സംസ്കാര-   മാനവികതാ ശിതിലീകരണത്തിന്റെ നാളുകളില്‍ , ഞങ്ങള്‍ ഞങ്ങളുടെ ആഗോള ആസ്ഥാനം   ദുബായ് ലേക്ക് മാറ്റി. അക്കാലത്ത് തന്നെയാണ് പെഴ്സണല്‍ കംപ്യുട്ടറുകളുടെ   ആവിര്‍ഭാവവും. മാറി വരുന്ന ലോക സാഹചര്യവും മനുഷ്യനിര്‍മ്മിത ബുദ്ധിയുടെ   അനന്തസാധ്യതകളും കണക്കിലെടുത്ത് ഞങ്ങള്‍ കുറെ പണം കമ്പ്യൂട്ടര്‍   ഗവേഷണങ്ങള്‍ക്കായ് ചിലവഴിച്ചു. അങ്ങനെ തീര്‍ത്തും ആധുനികമായ തെറ്റുപറ്റാത്ത   മെഡിക്കല്‍ ഉപകരണങ്ങള്‍ ഞങ്ങള്‍ കണ്ടെത്തി. ലോകമെമ്പാടും എന്ന് ഞങ്ങളുടെ   ഉത്പന്നങ്ങള്‍ അടിയന്തിരശസ്ത്രക്രിയാമുറികളെ &amp;nbsp;അലങ്കരിക്കുന്നു. ഏറെക്കുറെ   എല്ലാവിധ രോഗങ്ങള്‍ക്കും ഞങ്ങള്‍ ഇന്നു മരുന്നുകള്‍ ഉണ്ടാക്കുന്നു. ഏതു   രോഗവും കണ്ടുപിടിക്കാന്‍ ഉതകുന്ന നൂതന സാമഗ്രികള്‍ ഉണ്ടാക്കുന്നു. അള്‍ട്രാ   scientific&amp;nbsp; എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ശസ്ത്രക്രിയാമുറകള്‍ കണ്ടു   പിടിക്കുന്നു. "&lt;br /&gt;&lt;br /&gt;&lt;br /&gt;അയാള്‍ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. ഒന്ന് നിര്‍ത്തിയ ശേഷം രഞ്ജിത്ത് തുടര്‍ന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;" പക്ഷേ , ചിലപ്പോഴെല്ലാം അതിദയനീയമായ് ഞങ്ങളുടെ മരുന്നുകള്‍   പരാജയപ്പെട്ടു. റഷ്യയില്‍ ... ചൈനയില്‍...പ്രാഗില്‍.... അപ്രതീക്ഷിതമായ്   പലയിടങ്ങളിലും ഞങ്ങള്‍ പരാജയപ്പെട്ടു. &amp;nbsp;"&lt;br /&gt;&lt;br /&gt;&lt;br /&gt;അയാള്‍ ആകാഷയോടെ കണ്ണുകള്‍ ഉയര്‍ത്തുമ്പോള്‍ ചെറുപ്പക്കാരന്‍ വീണ്ടും ഗ്ലാസ്സിലേക്കു വെള്ളം പകര്‍ത്തുകയായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;" ശരീരത്തിന്‍റെ വേദനകളെ നശിപ്പിക്കാന്‍ ആയിരുന്നു ഞങ്ങളുടെ മരുന്നുകള്‍.   വേദനകള്‍ എല്ലാം തന്നെ ശരീരികമാണെന്ന് ഞങ്ങള്‍ കരുതി. മാനസികം എന്നു   പറയുന്ന എല്ലാ തരം വേദനകളും ദുര്‍ബലമായ ശരീരത്തോടുള്ള പുച്ഛം കൊണ്ടാണ്   ഉണ്ടാകുന്നതെന്ന് ഞങ്ങള്‍ കരുതി. അത് തെറ്റാണെന്ന് ബോധ്യപ്പെടാന്‍ 90&amp;nbsp;കള്‍   തുടങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. റഷ്യയിലെ സെന്‍റ്   പീറ്റേഴ്സ്ബര്‍ഗില്‍ ജീവിച്ചിരുന്ന ഒരു ഇറച്ചിവില്പനക്കാരനില്‍ കൂടിയാണ്   അത് വെളിവായത്. &amp;nbsp;അയാള്‍ക്ക്‌ അസഹനീയമായ തലവേദനയും , അസാധാരണമായ   ഉന്മേഷക്കുറവും മറ്റു ചെറിയ ചെറിയ അസ്വസ്ഥതകളും. ദുര്‍ബലനായ ആ മനുഷ്യന്   മുന്നില്‍ ഞങ്ങളുടെ മരുന്നുകളെല്ലാം അമ്പേ പരാജയപ്പെട്ടു. എണ്‍പതുകളില്‍   തന്നെ ഞങ്ങള്‍ പുറത്തിറക്കിയിരുന്ന , മയക്കുമരുന്നിന്‍റെ അംശം ഉണ്ടെന്നുള്ള   കാരണത്താല്‍ പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ടിരുന്ന ,  വിഷാദരോഗത്തിനുള്ള  മരുന്നുകള്‍ക്ക് വരെ അയാളില്‍ യാതൊരു മാറ്റവും  സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.  മരുന്ന് ഉപയോഗിച്ചാല്‍ ഏതാനും മണിക്കൂറുകള്‍  ഉറക്കം. ഉറക്കം കഴിഞ്ഞാല്‍  വീണ്ടും പഴയത് പോലെ തന്നെ. ഞങ്ങളുടെ  ഗവേഷകര്‍ക്ക്‌ ഊണും ഉറക്കവും  നഷ്ടപ്പെട്ടു. ലാബുകളില്‍ രാവുകളും പകലുകളും  തമ്മില്‍ വിവേചിച്ചറിയുക  ദുഷ്ക്കരമായ്. പതിയെ പതിയെ ഞങ്ങളുടെ ഗവേഷകരിലും  അതെ ഉത്സാഹക്കുറവു  കാണുന്നതായ് ഞങ്ങള്‍ മനസ്സിലാക്കി. തോല്‍വി  സമ്മതിക്കാന്‍ തുടങ്ങുമ്പോഴാണ്  ബെയ്ജിംഗ് ലെ ഞങ്ങളുടെ ഓഫീസില്‍ നിന്ന്  ഇത്തരത്തില്‍ അസുഖം ബാധിച്ച ഒരാളെ  പറ്റിയുള്ള റിപ്പോര്‍ട്ട്‌ കിട്ടുന്നത്.  രോഗിയുടെ സ്വഭാവവും രോഗലക്ഷണങ്ങളും  എല്ലാം നൂറു ശതമാനം ശരി. അധികം  വൈകിയില്ല, പ്രാഗിലെ ഞങ്ങളുടെ പഴയ കേന്ദ്ര  ഓഫീസില്‍ ഏതാനും ആഴ്ചകള്‍ക്കകം  ഇത്തരത്തില്‍ നൂറു കണക്കിന്  റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഹങ്കറിയിലും  സെര്‍ബിയിലും റൊമാനിയയിലും  ജോര്‍ജിയയിലും റഷ്യയിലും ചൈനയിലും  വിയറ്റ്നാമിലും അമേരിക്കയിലും ചിലിയിലും  ഒക്കെയായ് ലക്ഷക്കണക്കിന്‌  ആളുകള്‍ക്ക് ഈ രോഗലക്ഷണങ്ങള്‍ ഉണ്ടെന്നു  മനസിലാക്കിയതോടെ , ഞങ്ങള്‍  അങ്ങേയറ്റം നിരാശാഭരിതരായ്. ഞങ്ങള്‍ക്ക്  ഞങ്ങളോട് താനേ പുച്ഛം  തോന്നിത്തുടങ്ങിയ അക്കാലത്ത്, ഞങ്ങളുടെ കമ്പനിയുടെ  ബുക്കരെസ്റ്റ്  ശാഖയില്‍, മരുന്ന് നിര്‍മ്മാണത്തിന് മേല്‍നോട്ടം  വഹിക്കാനുള്ള ജോലിക്ക്  ഒരു ജിപ്സിപ്പയ്യനെത്തി. റൊമാനികള്‍ക്കായുള്ള  സംവരണത്തിന്‍റെ &amp;nbsp;ചിറകിലേറി  ഞങ്ങളോട് ചേര്‍ന്ന , എല്ലായ്പ്പോഴും  സന്തുഷ്ടനായ്‌ കാണപ്പെട്ട, നന്നായി  ഫിഡില്‍ വായിക്കുമായിരുന്ന , ആ ചുവന്നു  മെലിഞ്ഞ യുവാവ് റിപ്പോര്‍ട്ടുകള്‍  എല്ലാം തന്നെ വിശദമായ്&amp;nbsp; പഠിച്ചു.  രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ  എല്ലാവര്‍ക്കും തന്നെ സംഭവബഹുലമായ ഒരു  സാമൂഹികജീവിതം  ഉണ്ടായിരുന്നുവെന്നും, രക്ഷ്ട്രീയപരമായ അതിവൈകാരികത  ഉള്‍ക്കൊള്ളുന്നവര്‍  ആണെന്നും, നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടെ  ജീര്‍ണതയിലേക്കുള്ള പോക്കില്‍  അങ്ങേയറ്റം നിരാശാഭരിതര്‍ ആണെന്നും അദ്ദേഹം  കണ്ടെത്തി. അതൊരു  തിരിച്ചറിവായിരുന്നു. നടുക്കുന്ന ഒരു റെവലേഷന്‍. ഗ്ലോബല്‍   സംസ്കാരത്തിന്‍റെ ഭാഗമായ് മതങ്ങളുടെയും ദൈവങ്ങളുടെയും പിന്തുണ   ഉപേക്ഷിച്ചിരുന്ന ഞങ്ങള്‍ വീണ്ടും അവരുമായ് കൈ കോര്‍ത്തു. രോഗികളുടെ എണ്ണം   കൂടുതല്‍ ഉണ്ടായിരുന്നിടത്തെല്ലാം ഞങ്ങള്‍ മതസംഘടനകളുടെ സഹായത്തോടെ   ആശുപത്രികള്‍ സ്ഥാപിച്ചു. മുരുന്നുകള്‍ക്ക് പുറമെ, രോഗികള്‍ക്ക് ഞങ്ങളുടെ   സേവകര്‍ പാട്ടുപാടിക്കൊടുത്തു. പ്രാര്‍ത്ഥന ചൊല്ലിക്കൊടുത്തു. ജപമാലകള്‍   കൊടുത്തു. ഹിന്ദു യോഗാത്മകതയും സെന്‍ ബുദ്ധിസവുമെല്ലാം ഞങ്ങള്‍ രോഗികളുടെ   സാന്ത്വനത്തിനായ് ചിലവഴിച്ചു. അവിശ്വസനീയമായിരുന്നു ഫലം. വേദനകളുടെ   അവസാനത്തെ അണുവും അലിയിച്ചു കളയുന്ന നിര്‍മ്മലമായ സ്നേഹത്തെപ്പറ്റി   അറിഞ്ഞപ്പോള്‍, വേദനിക്കുന്നത് താന്‍ മാത്രമല്ല , തനിക്കു ചുറ്റുമുള്ള   കോടിക്കണക്കിനു മനുഷ്യര്‍ കൂടിയാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ , അവരില്‍   പലര്‍ക്കും വിമുക്തി കണ്ടു തുടങ്ങി. ഞങ്ങളുടെ കമ്പനി വളര്‍ന്നു.   വിശപ്പടങ്ങിയ കഴുകനോപ്പം അദൃശ്യമായ സ്നേഹവും ഞങ്ങള്‍ കമ്പനി മുദ്രയില്‍   അടയാളപ്പെടുത്തി. എന്നാല്‍... ഞങ്ങളില്‍ പലരും, അക്കാദമിക്കായി ഉയര്‍ന്ന   നിലവാരം പുലര്‍ത്തിയിരുന്ന പലരും ദൈവങ്ങള്‍ക്ക് എതിരായിരുന്നു. രഹസ്യമായ്   ഞങ്ങള്‍ ഞങ്ങളുടെ ഗവേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. വിഷാദം എന്ന രോഗം   ഓര്‍മ്മകളില്‍ നിന്നോ ജീനുകളില്‍ നിന്നോ ഉണ്ടാകുന്നതാണ് എന്ന് അപ്പോഴേക്കും   ലോകം മനസ്സിലാക്കിയിരുന്നു. വിഷാദം ജനിപ്പിക്കുന്ന ഓര്‍മ്മകളെ   ഇല്ലാതാക്കാനുള്ള ഒരു മരുന്ന്...അതിനായ് ഞങ്ങള്‍ രണ്ടു   വ്യാഴവട്ടക്കാലത്തോളം ഉറക്കമൊഴിച്ചു. ഒടുക്കം... ഒടുക്കം ഞങ്ങളത് നേടി...."&lt;br /&gt;&lt;br /&gt;&lt;br /&gt;രഞ്ജിത്ത് അഭിമാനം കൊണ്ട് തിളങ്ങി. അവന്‍ കണ്ണുകള്‍ മുകളിലേക്കുയര്‍ത്തി   നിശബ്ദമായ് ആരോടോ നന്ദി പറയുന്നത് പോലെ തോന്നി. രഞ്ജിത്ത് ന്‍റെ   സംസാരത്തിലും അവന്റെ കമ്പനി ചരിത്രത്തിലും അപ്പോഴേക്കും അയാള്‍   അതീവതല്പരനായ് കഴിഞ്ഞിരുന്നു. ചരിത്രത്തെ സ്നേഹിച്ചിരുന്ന അയാള്‍ക്ക്‌ ,   മെഡിറ്ററേനിയന്‍ തീരങ്ങളും നാടോടി ഗോത്രങ്ങളും എല്ലാം ഇഷ്ടവിഷയങ്ങള്‍   ആയിരുന്നു. കമ്പനിയെ ഒരു പുതിയ തിരിച്ചറിവിലേക്ക് നയിച്ച ആ ജിപ്സി പയ്യന്‍   തന്നെയാണ് ഫയലില്‍ കാണുന്ന CEO&amp;nbsp; എന്നയാള്‍ ഊഹിച്ചു. എന്തോ, പേരറിയാത്ത ഒരു   സന്തോഷം അയാള്‍ക്ക്‌ അനുഭവപ്പെട്ടു. അയാള്‍ ഒരു സിഗരറ്റ് കൂടി കത്തിച്ചു   പുകയെടുത്തു.&lt;br /&gt;&lt;br /&gt;&lt;br /&gt;&amp;nbsp;" തീവ്രമായ വിഷാദം. ലോകത്തെമ്പാടുമായ് ലക്ഷക്കണക്കിനാളുകള്‍ ഈ രോഗത്തിന്   ഇരകളാണ്. ഇതില്‍ 99&amp;nbsp; ശതമാനം പേരുടെയും രോഗകാരണം തങ്ങളുടെ ഭൂതകാലവുമാണ്.   കേവലം 1&lt;span&gt;&amp;nbsp; ശതമാനം മാത്രം വരുന്ന അസാമാന്യ പ്രതിഭാശാലികളെ ഞങ്ങള്‍   നിര്‍ദ്ദയം ഉപേക്ഷിക്കുന്നു. രോഗവിമുക്തിക്കു ഞങ്ങള്‍ മരുന്നുകള്‍ക്ക്   പുറമെ, ആത്മീയതയുടെയും സംഗീതത്തി ന്‍റെയും വ്യയാമങ്ങളുടെയും പിന്തുണ തേടി.   ഞങ്ങള്‍ ആശിച്ച പോലെ തന്നെ ഭൂരിഭാഗം പേരും ആ അവസ്ഥയില്‍ നിന്നും കര കയറി.   വളരെ ചെറിയൊരു ശതമാനം മാത്രം ഇന്ന് ഓര്‍മ്മകളില്‍ ജീവിക്കുന്നു. എങ്കിലും   ഞങ്ങള്‍ തൃപ്തരായിരുന്നില്ല. ഓര്‍മ്മകളെ മുഴുവന്‍ ഇല്ലാതാക്കുന്ന,   അല്ലെങ്കില്‍ ഓര്‍മ്മകളെ മറവിയില്‍ തളച്ചിടുന്ന ഒരു പുതിയ മരുന്നായിരുന്നു   ഞങ്ങളുടെ ലക്‌ഷ്യം. അങ്ങനെ...."&lt;/span&gt;&lt;br /&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span&gt;" പക്ഷേ രഞ്ജിത്ത്..."&lt;/span&gt;&lt;br /&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span&gt;അയാള്‍ ഇടക്ക് കയറി പറഞ്ഞു.&lt;/span&gt;&lt;br /&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span&gt;" ഞാന്‍ രാഷ്ട്രീയപരമായ അതിവൈകാരികത ഇല്ലാത്ത ആളാണ്‌. എന്‍റെ   പ്രശ്നങ്ങള്‍ തികച്ചും വ്യക്തിപരവുമാണ്. ആ എന്നെ നിങ്ങള്‍ക്കെങ്ങിനെ ....."&lt;/span&gt;&lt;br /&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span&gt;" &amp;nbsp;ഞാന്‍ മുഴുവനും പറഞ്ഞില്ല സര്‍, .."&lt;/span&gt;&lt;br /&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;രഞ്ജിത്ത് തുടര്‍ന്നു.&lt;br /&gt;&lt;br /&gt;" നമ്മള്‍ ഏതെങ്കിലും ഒന്നില്‍ ആകൃഷ്ടരാകുന്നു. വേദനകളും കുറവുകളും   അശാന്തിയും അനുഭവിക്കുന്ന നമ്മള്‍ അതിനെ പതിയെ, അല്പം ഭയത്തോടെ, ചെറിയൊരു   മോഹത്തോടെ സമീപിക്കുന്നു. പൂര്‍ണ്ണമായ എന്തോ ഒന്നായി അതിനെ കണക്കാക്കുന്നു.   നമ്മുടെ വളര്‍ച്ചക്ക്, അകന്നു നില്‍ക്കുന്ന ആ സത്ത അനിവാര്യമാണെന്ന്   വിശ്വസിക്കുന്നു. ചിലപ്പോള്‍ അത് നമ്മളെ തീവ്രമായ് നിഷേധിക്കുന്നു.   ചിലപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നു. അല്പം കൂടി അടുത്തേക്ക് നീങ്ങാന്‍   പ്രേരിപ്പിക്കുന്നു. പ്രചോദിപ്പിക്കുന്നു. നമ്മള്‍ കൂടുതല്‍   പ്രതീക്ഷിക്കാന്‍ തുടങ്ങുന്നു. നമ്മള്‍ മനുഷ്യരില്‍ പ്രതീക്ഷകള്‍ക്കും   സ്വപ്നങ്ങള്‍ക്കും ഇടയില്‍ ലോലമായ അതിര്‍വരമ്പേ ഉള്ളു. ഫലത്തില്‍ നമ്മള്‍   കൂടുതല്‍ സ്വപനം കാണുന്നു. യാഥാര്‍ത്യത്തിനും &amp;nbsp;ഉപരി കാല്പനികതയുടെ ഒരു   പുറംതോട് ആ സത്തയെ നമ്മള്‍ അണിയിക്കുന്നു. കുറേക്കാലം അത് ഒരു പുഴ പോലെ   ഒഴുകുന്നു. എന്നാല്‍ എപ്പോഴോ, നമ്മളെ ആകെ തകിടം മറിച്ചുകൊണ്ട് , നമ്മളെ   പൂര്‍ണ്ണമായും നിരാശപ്പെടുത്തിക്കൊണ്ട്‌ , സങ്കല്‍പ്പങ്ങളുടെ   ത്രിശങ്കുസ്വര്‍ഗ്ഗത്തില്‍ നമ്മളെ അകപ്പെടുത്തി അതിന്‍റെ വളര്‍ച്ച   നില്‍ക്കുന്നു. പതിയെ പതിയെ ആ സാമീപ്യം അപ്രത്യക്ഷമാകുന്നു. എന്നാല്‍ ഹൃദയം   കൊണ്ടറിഞ്ഞ ആ ഉജ്ജ്വല സത്യം എപ്പോഴും നമ്മുടെ കൂടെയുണ്ടെന്ന് നമുക്ക്   തോന്നുന്നു. &amp;nbsp;ഒരു നിഴലിനെപ്പോലെ തനിക്കു ചുറ്റും യാതൊരു ചലനവും   സൃഷ്ട്ടിക്കാത്ത ഒന്ന് തന്‍റെ കൂടെയുണ്ടെന്നുള്ള തോന്നലില്‍ നമ്മള്‍ നട്ടം   തിരിയുന്നു. നമ്മള്‍ കൂടി ഉള്‍പ്പെടുന്ന യാഥാര്‍ത്യത്തെ കുറിച്ച്   നമ്മള്‍ക്ക് മതിഭ്രമം ഉണ്ടാകുന്നു. മനുഷ്യന്‍ കണ്ടുപിടിക്കുന്ന പ്രതിവിധി   ഇത്ര മാത്രമാണ്. നിഷേധിക്കുക. അവന്‍ ആരംഭിച്ചതും അവിടെ   നിന്ന്.&amp;nbsp;രൂപമില്ലാത്ത ഒന്നിനെ നിഷേധിക്കുക എളുപ്പമാല്ലാതതിനാല്‍ , ആ സത്ത   ഉള്‍ക്കൊള്ളുന്ന നമ്മളെ തന്നെ നമ്മള്‍ നിഷേധിക്കാന്‍ തുടങ്ങുന്നു. തന്‍റെ   വര്‍ത്തമാനകാല യാഥാര്‍ത്യത്തെ &amp;nbsp;ഭൂതകാലത്തെയെന്ന വണ്ണം നമ്മള്‍ അകറ്റി   നിര്‍ത്തുന്നു. ആ സത്തയെ നിഷ്ക്രിയമാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍   സംഭവിക്കുന്നതോ? നമ്മള്‍ നിഷ്ക്രിയരാകുന്നു. ഉദാസീനരാകുന്നു. വിഷാദം പിടി   മുറുക്കുന്നു. ഒന്നും സൃഷ്ടിക്കാന്‍ കൊതിക്കാത്ത വെറും ശരീരങ്ങള്‍ ആകുന്നു.   തന്‍റെ തന്നെ യാഥാര്‍ത്യത്തില്‍ &amp;nbsp; താനൊരു അധികപ്പറ്റാകുന്നു. ' താന്‍   നില്നില്ക്കുന്നുണ്ടോ? ' എന്ന സംശയം ശക്തമാകുന്നു. ആ ഒരു സത്ത എന്തുമാകാം.   ഒരു തത്വദര്‍ശനമാകാം . ഒരു വിശ്വാസ സംഹിതയാകാം. ഒരു വിമോചന ശാസ്ത്രമാകാം.   ഒരു ചരിത്രവസ്തുതയാകാം. എന്തിനു.... ഒരിക്കല്‍ മാത്രം സ്വപ്നങ്ങളില്‍   പെയ്തിറങ്ങിയ ഒരു മഴ പോലുമാകാം. ... ആ ഓര്‍മ്മകളെ ഇല്ലാതാക്കുകയാണ് ഞങ്ങള്‍   ചെയ്യുന്നത്. "&lt;br /&gt;&lt;br /&gt;&lt;br /&gt;നിശബ്ദതയില്‍ നിന്ന് തിരിച്ചു വരാന്‍ അയാള്‍ കുറച്ചു നേരമെടുത്തു.&lt;br /&gt;&lt;br /&gt;" എങ്ങിനെ? "&lt;br /&gt;&lt;br /&gt;" എണ്‍പതുകളില്‍ കമ്പ്യൂട്ടര്‍ വന്ന കാലത്ത് തന്നെ അതിന്‍റെ   അനന്തസാധ്യതകള്‍ ഞങ്ങള്‍ ഊഹിച്ചിരുന്നു. അതിനാല്‍ തന്നെ ആ വഴിക്കുള്ള   ഗവേഷണങ്ങള്‍ക്കായി കോടിക്കണക്കിനു ഡോളറുകള്‍ ചിലവിടുകയും ചെയ്തു. ഒടുക്കം   ഞങ്ങള്‍ അത് കണ്ടെത്തി. ഒരു മരുന്ന് തേടിയുള്ള യാത്ര ചെന്നെത്തിയത്   മരുന്നിനേക്കാള്‍ ഫലപ്രദമായ ഒരു ഉപകരണത്തില്‍..."&lt;br /&gt;&lt;br /&gt;ചെറുപ്പക്കാരന്‍ സ്യുട്കേസില്‍ നിന്ന് ഒരു ഫയലെടുത്തു തുറന്നു കാണിച്ചു.   അയാള്‍ കൌതുകത്തോടെ നോക്കി. ഒരു ചെറിയ പിയാനോ പോലെയുള്ള ഉപകരണം. ഹെഡ് ഫോണ്‍   എന്തോ ഒന്ന്. കുറെ ഡിട്ടക്ടരുകളും. അയാള്‍ക്ക്‌ പെട്ടെന്ന് ലാബ്‌   ടെസ്റ്റ്‌ ഓര്‍മ്മ വന്നു.&lt;br /&gt;&lt;br /&gt;" &amp;nbsp;ഇതാണ് memory&amp;nbsp; killer&lt;span&gt;&amp;nbsp;. ഈ യന്ത്രത്തെ ഇങ്ങനെ വിളിക്കാനാണ്   ഞങ്ങള്‍ക്ക് ഇഷ്ടം. പ്രവര്‍ത്തനം&amp;nbsp;പേര് സൂചിപ്പിക്കും പോലെ തന്നെ ലളിതവും   രസകരവുമാണ്‌. ഈ ഉപകരണങ്ങള്‍ കാണുമ്പോള്‍ താങ്കള്‍ അന്ന് ലാബില്‍ കണ്ട   ഒന്നിനോട് സാദൃശ്യം തോന്നുക സ്വാഭാവികമാണ്&amp;nbsp;. എന്നാല്‍ പ്രവൃത്തിയില്‍   രണ്ടും രണ്ടാണ്. നമ്മുടെ തലച്ചോറില്‍ കോടിക്കണക്കിനു കോശങ്ങളിലായ് നമ്മള്‍   അറിഞ്ഞതും അനുഭവിച്ചതും ചിന്തിച്ചതും സ്വപ്നം കണ്ടതും എല്ലാം ശേഖരിച്ചു   വക്കപ്പെട്ടിരിക്കുന്നു. എന്ത്, എവിടെയാണ് സംരക്ഷിക്കപ്പെട്ടിട്ടുള്ളത്   എന്ന് കണ്ടെത്തുക എളുപ്പമല്ല. ആ ആവശ്യത്തിനായ് ഞങ്ങള്‍ ഡെവലപ്പ്   ചെയ്തെടുത്ത ' detective&lt;span&gt;&amp;nbsp;' എന്ന് പേരുള്ള ഉപകരണമാണ് താങ്കള്‍ അന്ന്   ലാബില്‍ കണ്ടത്. ഹെല്‍മെറ്റ്‌ മാതൃകയിലുള്ള കാപ് താങ്കള്‍ ശിരസ്സില്‍   അണിഞ്ഞു. അതോടെ താങ്കളുടെ തലച്ചോറില്‍ ഉണ്ടാകുന്ന ചെറിയ ചെറിയ കമ്പനങ്ങള്‍   പോലും തിരിച്ചറിയാന്‍ ഞങ്ങള്‍ക്ക് കഴിയുന്ന. ദേഹത്തു ബന്ധിപ്പിച്ചിട്ടുള്ള   പലതരം ഡിട്ടക്ട്ടറുകള്‍ ആകട്ടെ , താങ്കളുടെ ശരീര ഊഷ്മാവിലും ബ്ലഡ്‌   സര്‍ക്കുലഷനിലും വരുന്ന ചെറിയ ചെറിയ മാറ്റങ്ങള്‍ വരെ രേഖപ്പെടുത്തുന്നു.   ചില കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍ രക്തയോട്ടത്തി ന്‍റെ &amp;nbsp;തോത് കൂടുകയും   ശരീര ഊഷ്മാവ് വര്‍ദ്ധിക്കുകയും ചെയ്യുന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്.   &amp;nbsp;സ്വാഭാവികമായും അതിനൊരു മറുവശവും ഉണ്ട്. ചില കാര്യങ്ങള്‍ ആകട്ടെ ,   രക്തപ്രവാഹത്തി ന്‍റെ തോത് ക്രമാതീതമായ് കുറക്കുകയും ചെയ്യുന്നു. അത്തരം   ചിന്തകളാണ് ഞങ്ങള്‍ കണ്ടെത്തുന്നത്. ഏതൊക്കെ കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍   ആണ് താങ്കള്‍ inert&amp;nbsp; ആവുക എന്ന് ഞങ്ങള്‍ക്ക് ബോധ്യമാകുന്നു. .."&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;" പ്രശ്നങ്ങള്‍ മനസ്സിലാക്കിയാല്‍ പിന്നെ   പരിശോധിക്കുന്നത്&amp;nbsp;തലച്ചോറില്‍ എവിടെയാണ് ആ വസ്തുതകള്‍   ശേഖരിച്ചുവക്കപ്പെട്ടിരിക്കുന്നത് എന്നാണ്. അതിനു തല വെട്ടി പൊളിക്കണം   എന്നൊന്നും ഇല്ല. ശരീരത്തിന് ഹാനികരമല്ലാത്ത ചെറിയ തീവ്രതയിലുള്ള   ശബ്ദതരംഗങ്ങള്‍ ഞങ്ങള്‍ താങ്കളുടെ ചെന്നിയിലൂടെ കടത്തിവിടുന്നു. പ്രതിധ്വനി   ആവൃത്തിയില്‍ വരുന്ന മാറ്റങ്ങള്‍ അനുസരിച്ച് ഞങ്ങള്‍ ആ സ്പോട്ടുകള്‍   കണ്ടെത്തുന്നു. ശല്യപ്പെടുത്തുന്ന ഓര്‍മ്മകളുടെ പ്രഭവകേന്ദ്രങ്ങള്‍.   പിന്നെയുള്ള കാര്യങ്ങള്‍ നിസ്സാരമാണ്. memory&amp;nbsp;killer&amp;nbsp;പ്രവര്‍ത്തിക്കുന്നത്   ഇനിയാണ്. ഉയര്‍ന്ന തീവ്രതയില്‍ ഇല്ല പ്രകാശരശ്മികള്‍ ആ ബിന്ദുക്കളെ   തേടിയെത്തും. നിമിഷങ്ങള്‍ക്കകം ഒന്നിനും കൊള്ളാത്ത ഒന്നായ് അവ മാറും. ഒരു   ഓര്‍മ്മയും പുറപ്പെടുവിക്കാത്ത, ഒരു ചിന്തയും കിളിര്‍ക്കാത്ത തരിശു ഭൂമി.   കസേരയില്‍ നിന്നും എഴുനേല്‍ക്കുമ്പോഴേക്കും താങ്കളുടെ വിഷാദം പമ്പ   കടന്നിരിക്കും. താങ്കള്‍ക്കു നഷ്ടപ്പെടുന്നതാകട്ടെ കേവലം ഏതാനും കോശങ്ങള്‍.   നേടുന്നതാകട്ടെ ശല്യപ്പെടുത്തുന്ന ഓര്‍മ്മകളില്‍ നിന്നും മോചനം..."&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;ചെറുപ്പക്കാരന്‍ പഴയ ഫയല്‍ വീണ്ടും തുറന്നു.&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;" ലോകത്തെമ്പാടുമായ് ആയിരക്കണക്കിന് ആളുകള്‍ ഈ   ചികിത്സാരീതിക്ക് വിധേയരായ്ക്കഴിഞ്ഞു. വിജയശതമാനം നൂറ്. ഞങ്ങള്‍ അതില്‍   അഹങ്കരിക്കുന്നു. ഈ കൊച്ചു മലയാളത്തില്‍, ഞങ്ങളുടെ ഈ നൂതന ചികിത്സാരീതി   ആഗ്രഹിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. അതിശക്തമായ ഒരു റാഡിക്കല്‍ ശൂന്യത   അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ അധികം വൈകാതെ തന്നെ ഇത്തരത്തില്‍   തീവ്രമായ വിഷാദത്തിന് അടിപ്പെടും എന്ന് ഞങ്ങള്‍ കരുതുന്നു. ഒന്ന് രണ്ടു   എലക്ഷനുകള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് ഇവിടെയും വേര് പിടിക്കാന്‍ കഴിയും എന്ന്   ഞങ്ങള്‍ ഉറപ്പിക്കുന്നു. ലാബില്‍ നിന്ന് അതീവ ശ്രദ്ധയോടെയാണ് താങ്കളുടെ   ഫയല്‍ ഞങ്ങളുടെ ഓഫീസില്‍ എത്തിയത്. അത് എന്തുകൊണ്ടാണെന്ന് അറിയാമോ? "&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;അയാള്‍ അറിയില്ലെന്ന് തലയാട്ടി. &amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;രഞ്ജിത്ത് അയാളുടെ കയ്യില്‍ നിന്നും ഫയല്‍ വാങ്ങി, ആ തലച്ചോര്‍ ചിത്രം   തുറന്നു കാണിച്ചു. ചുവന്ന പൊട്ടുകള്‍ ചൂണ്ടിക്കാട്ടി രഞ്ജിത്ത് പറഞ്ഞു.&lt;br /&gt;&lt;br /&gt;" ഇതാ, ഇതു കൊണ്ട്. താങ്കളെ ശല്യപ്പെടുത്തുന്ന ഓര്‍മ്മകള്‍ കേവലം ഒന്നോ   രണ്ടോ ബിന്ദുക്കളില്‍ നിന്നല്ല ജനിക്കുന്നത് എന്നതുകൊണ്ട്‌. ഇക്കാണുന്ന 127&lt;span&gt;&amp;nbsp;   ചുവന്ന പൊട്ടുകള്‍ എല്ലാം തന്നെ , താങ്കളുടെ വര്‍ത്തമാന കാല ജീവിതത്തെ   തകര്‍ക്കുന്ന ഓര്‍മ്മകളുടെ പ്രഭവ കേന്ദ്രങ്ങള്‍ ആണ്. അതുകൊണ്ട് തന്നെ   സാധാരണ രീതിയിലുള്ള treatment&lt;span&gt;&amp;nbsp; താങ്കളുടെ കാര്യത്തില്‍ എളുപ്പമല്ല.   ചിലവും സമയവും റിസ്കും കൂടുതലാണ്. സംഭവബഹുലമായ ഒരു സാമൂഹികജീവിതം ഇല്ലാത്ത   ഒരാളില്‍ ഇത്തരത്തില്‍ ഒരു അവസ്ഥ കണ്ടെത്തുന്നത് വളരെ വിരളമായിട്ടാണ്‌.   അതിനാല്‍ തന്നെ ബാള്‍ക്കന്‍ നാടുകളിലും മുന്‍ കമ്മ്യൂണിസ്റ്റ്‌ അധിവേശ   പ്രദേശങ്ങളിലും എല്ലാം അനവധി ആളുകളില്‍ അനുവര്‍ത്തിച്ച ഒരു രീതി താങ്കളിലും   പ്രയോഗിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. memory&amp;nbsp; killing&amp;nbsp;നു   മുന്‍പ് ഒരു complete&lt;span&gt;&amp;nbsp;&lt;/span&gt; defragmentation&lt;span&gt;&amp;nbsp;....."&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;&lt;span&gt;അയാള്‍ അല്പം ഭയന്നുപോയിരുന്നു. ധൃതിയില്‍ അല്പം കൂടി മദ്യം പകര്‍ത്തി വെള്ളം ചേര്‍ക്കാതെ കഴിച്ചു.&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;&lt;span&gt;" അങ്ങനെ പറഞ്ഞാല്‍....? "&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;.&lt;br /&gt;&lt;span&gt;&lt;span&gt;&lt;span&gt;" &amp;nbsp;വ്യക്തമായ് പറയാം സര്‍, താങ്കളുടെ പ്രശ്നങ്ങള്‍ ഒരു   പെണ്‍കുട്ടിയാണ്. സന്ധ്യാ ദീപത്തിന്‍റെ പ്രഭയില്‍ നൈര്‍മ്മല്ല്യം പരത്തുന്ന   തുളസി ചെടി പോലെ ഒരു പെണ്‍കുട്ടി..."&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;ചെറുപ്പക്കാരന്‍ ഒന്ന് നിര്‍ത്തി , അയാളെ നോക്കി തുടര്‍ന്നു.&lt;br /&gt;&lt;br /&gt;" ആര്‍ദ്രമായ ഒരു ഡിസംബര്‍ 16&lt;span&gt;&amp;nbsp;&lt;/span&gt; തന്ന പാരിതോഷികം....."&lt;br /&gt;&lt;br /&gt;അയാള്‍ അപ്പോഴേക്കും എവിടെയോ നഷ്ടപ്പെട്ടിരുന്നു. മഴയും മഞ്ഞും വെയിലും ഇണങ്ങി നിന്ന ഒരു ഡിസംബര്‍ 16&lt;span&gt;&amp;nbsp;ന്‍റെ   ആര്‍ദ്രമായ ഓര്‍മ്മയിലേക്ക്. മഴയേറ്റു കുനിഞ്ഞു നിന്ന നെല്‍ച്ചെടികളുടെ   അരികു പറ്റി നിവര്‍ന്നു കിടന്നിരുന്ന ഒരു ഗ്രാമത്തിന്‍റെ നടവരമ്പിലേക്ക്.   ചരിത്രമുറങ്ങുന്ന മണ്ണില്‍ കാല്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ഒഴുകിവന്ന   ഒരു പെണ്‍കുട്ടിയുടെ കണ്ണുകളാല്‍ ഉള്ള കീഴ്പ്പെടുത്തുന്ന   പുഞ്ചിരിയിലേക്ക്. തന്നെ മൂടിനില്‍ക്കുന്ന, അപകര്‍ഷബോധവും അന്തര്‍മുഖത്വവും   &amp;nbsp;വന്യതയും ഇഴ പാകിയ ഇരുളാര്‍ന്ന നനഞ്ഞ കരിമ്പടം തനിക്കു വകഞ്ഞു മാറ്റാന്‍   കഴിയും എന്ന് ആദ്യമായ് തോന്നിയ നിമിഷങ്ങളിലേക്ക്....&lt;/span&gt;&lt;br /&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span&gt;എവിടെയോ തനിച്ചലയാന്‍ തുടങ്ങിയിരുന്ന അയാളെ ശല്യപ്പെടുത്താന്‍ രഞ്ജിത്ത്&amp;nbsp;&lt;/span&gt;&amp;nbsp;തയ്യാറായില്ല. തന്‍റെ സെല്‍ഫോണും ആയി ചെറുപ്പക്കാരന്‍ തുറന്നു കിടന്നിരുന്ന ഒരു ജനലരുകിലേക്ക് നീങ്ങി.&lt;br /&gt;&lt;br /&gt;'താന്‍ അവളെ സ്നേഹിച്ചിരുന്നോ ?' 'ഉണ്ട് ' എന്നാണ് ഉത്തരമെങ്കില്‍ അതില്‍   അല്പമെങ്കിലും അഹന്ത കലര്‍ന്നിട്ടുണ്ടാകും എന്ന് തീര്‍ച്ച. 'താന്‍   നിലനില്‍ക്കുന്നു ' എന്ന കാര്യത്തില്‍ ഉറപ്പില്ലാത്തിടത്തോളം കാലം   ഒരാള്‍ക്കെങ്ങിനെ ആത്മബോധം പ്രവൃത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും   കലര്‍ത്താനാകും? എങ്കിലും അവളെ ആഗ്രഹിച്ചിരുന്നു എന്നത് നേര്. ഒരു തണല്‍   മരത്തെ അവളില്‍ കണ്ടെത്താന്‍ എളുപ്പമായിരുന്നു. ഒറ്റപ്പെടലിന്‍റെ   വിഭ്രമങ്ങള്‍ തറക്കല്ലിട്ട തന്‍റേതായ ലോകത്ത് അവളായിരുന്നു ഊര്‍ജ്ജം. അവളെ   ആദ്യമായ് കണ്ട നിമിഷം ആയിരുന്നു തന്‍റെ ജനനം എന്ന് വിശ്വസിച്ചു. അങ്ങനെ   ആദ്യ ദര്‍ശനത്തില്‍ തന്നെ അവള്‍ അമ്മയായ്. കൂടെ വളരാന്‍ കൊതിച്ചിരുന്നു.   പക്ഷേ, തന്‍റെ യാഥാര്‍ത്യത്തിനു അടരുകള്‍ ഏറെയായിരുന്നു.&lt;br /&gt;&lt;br /&gt;കേവല സന്തോഷത്തിലേക്കുള്ള വഴി അവളിലൂടെയായിരുന്നു. അവളില്‍ എല്ലാ   പൂര്‍ണതകളേയും ആരോപിച്ചു. അല്ലെങ്കില്‍ എല്ലാ പൂര്‍ണതകളിന്മേലും അവളെ   അവരോധിച്ചു. എല്ലായ്പ്പോഴും ആ സാമീപ്യം കൂടെയുണ്ടെന്ന് വിശ്വസിച്ചു. തന്നെ   താന്‍ കാണുന്നതല്ല , അവള്‍ കാണുന്നതാണ് , തന്‍റെ സത്ത എന്ന്  കരുതിയിരുന്നു.  അവളിലെക്കെത്താന്‍ ശ്രമിച്ചു. ഉച്ചരിക്കാത്ത  വാക്കുകള്‍ക്കാണ്‌ മധുരം  എന്ന് തെറ്റിദ്ധരിച്ച് അക്കാലങ്ങളില്‍  മദ്യപിക്കുന്ന, സിഗരറ്റ് വലിക്കുന്ന  ഒരു പോസ്റ്റ്‌ മോഡേണ്‍ ബുദ്ധനു  മുന്നില്‍ ശിഷ്യത്വപ്പെട്ടു. യൂറോപ്പ്യന്‍  സാഹിത്യത്തിലെ അഗാധ മൌനങ്ങളില്‍  കാല്‍ തെറ്റി വീഴാന്‍ കൊതിച്ചു നടന്നിരുന്ന  താന്‍, മക്കൊണ്ടോയുടെ കഥകള്‍  പറയുന്ന മലവെള്ളപ്പാച്ചിലില്‍ ഒളിച്ചു  പോകാന്‍ ആഗ്രഹിച്ചു. അവള്‍  ഇഷ്ടപ്പെട്ടതിനെയെല്ലാം താനും ആവോളം  ഇഷ്ടപ്പെട്ടു. &amp;nbsp;ആള്‍ക്കൂട്ടത്തില്‍  നിശബ്ധനായ് ഇരിക്കാന്‍ ശീലിച്ചു.  മിക്കപ്പോഴും അത് വിജയിച്ചില്ല. ഇടക്ക്  നഗരത്തില്‍ പോയി വയലിന്‍ പഠിക്കാനും  തുടങ്ങി. എഴുതിയതെല്ലാം അവള്‍ക്കു  മാത്രം വായിക്കാന്‍ ഉള്ളതായിരുന്നു.  അങ്ങനെ ലോകര്‍ക്ക് മുന്നില്‍ താന്‍  പരാജയപ്പെട്ട എഴുതുകാരനായ്.  പെണ്‍കുട്ടികള്‍ എല്ലായ്പ്പോഴും  ഉണ്ടായിരുന്നു. എന്നാല്‍  സങ്കല്‍പ്പങ്ങളില്‍ മാറ്റം വന്നിരുന്നു.  കണ്ടുമുട്ടുന്ന ഓരോ  പെണ്‍കുട്ടികളിലും അവളെ തിരഞ്ഞു. അഴകുള്ള മുടി,  ഇരുപ്പിലും നടപ്പിലും  പ്രവര്‍ത്തിയിലും കാല്പനികതയുടെ ആഴം, തരളമായ  മിഴികള്‍, മെലിഞ്ഞ ശരീരം,  ചെറിയ മാറിടം.. അവളുമായ് സാമ്യമുണ്ടെന്ന്  തോന്നിയവരെ മാത്രം പ്രണയിച്ചു.  ചിന്തകളില്‍ ജാതിയോ മതമോ ഇല്ലാതിരുന്ന  തന്‍റെ കാമുകിമാരില്‍ എറിയവരും  സവര്‍ണ്ണനാമധാരികള്‍... ഇലചീന്തിലെ  ചന്ദനം.... മുടിയിലെ  തുളസിക്കതിര്‍...ജലം പോലെ തൊട്ട സ്നേഹങ്ങള്‍....&lt;br /&gt;&lt;br /&gt;താന്‍ പതിയെ അവളിലേക്ക്‌ അടുത്തുകൊണ്ടിരുന്നു. എല്ലാത്തിനേയും വൈകാരികമായി   സമീപിച്ചിരുന്ന തന്നില്‍ ചെറുതെങ്കിലും യുക്തിസഹമായ അപഗ്രഥനശേഷി  കൈവരുവാനും  അധിക കാലം എടുത്തില്ല. നിലനില്ക്കുന്ന വ്യവസ്ഥിതിയുടെ എല്ലാവിധ   ജീര്‍ണ്ണതകളേയും ഉള്‍ക്കൊള്ളാന്‍ തുടങ്ങിയതോടെ ചെറിയ ചെറിയ പരിഹാര   മാര്‍ഗ്ഗങ്ങളും നാവില്‍ തെളിഞ്ഞു. തന്നില്‍ ഒരു അപരസ്ത്രൈണസത്തയുടെ   വേരോട്ടം. &amp;nbsp; കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികളുടെ കൊച്ചു കൊച്ചു വേദനകള്‍   വരെ ഉള്‍ക്കൊള്ളാന്‍ ആയി. അവര്‍ സ്നേഹത്തെക്കാള്‍ ഉപരി ബഹുമാനിക്കാന്‍   തുടങ്ങി. തനിക്കു സ്ത്രീ ശരീരങ്ങളോടുള്ള ആസക്തി ഇല്ലാതാവാനും തുടങ്ങി.   അവരെല്ലാം തന്നെ തന്നെ വിട്ടുപോയിട്ടും, അവരുടെ അസാന്നിധ്യം   വേദനിപ്പിച്ചിരുന്നുവെങ്കിലും, സ്വത്വബോധത്തെ നിഷേധിക്കാന്‍ തുടങ്ങിയില്ല.   താന്‍ ഇല്ലാതായെന്നും തന്നില്‍ എപ്പോള്‍ മറ്റാരോ ആണെന്നും , തനിക്കു  മുന്നേ  മറ്റുള്ളവര്‍ തിരിച്ചറിഞ്ഞു. ആണുങ്ങള്‍ക്കിടയില്‍ താന്‍ ഒരു   അധികപ്പറ്റാകുന്നു എന്ന് ബോധ്യപ്പെടുന്നതും അക്കാലത്താണ്. കണ്ടും   സങ്കല്‍പ്പിച്ചും അറിഞ്ഞ സ്നേഹങ്ങളെയെല്ലാം ഒരമ്മയില്‍ കുടിയിരുത്തി താന്‍   എഴുതിത്തുടങ്ങിയ 'പ്രിയംവദ' എന്ന കഥ പൂര്‍ത്തിയായപ്പോള്‍ അതില്‍ തെളിഞ്ഞ   അവളെ കണ്ട് താന്‍ അമ്പരന്നു. അദ്ഭുതകരമായ ആ രൂപാന്തരണത്തില്‍ താന്‍   കാഫ്കയുടെ പാറ്റയെപ്പോലെ വിറച്ചു. സ്വത്വം ചിതറിയോ എന്ന് സംശയിക്കാന്‍   തുടങ്ങി. ഏറെക്കാലം കാത്തിരുന്ന് കിടക്കയൊരുക്കിയ കാമുകി, കത്തുന്ന   &amp;nbsp;ചുംബനമായ് മാറവേ, ഉണരാത്ത അരക്കെട്ടില്‍ നോക്കി നിരാശാഭരിതയായപ്പോള്‍,   തന്‍റെ ജന്മവാസനകള്‍ ഇതൊന്നുമല്ലല്ലോ എന്ന് ഒരു ഞെട്ടലോടെ താന്‍   തിരിച്ചറിഞ്ഞു. നിലനില്‍ക്കുന്നത് താന്‍ ആണോ അതോ തന്‍റെ രൂപത്തില്‍   മറ്റാരെങ്കിലും ആണോ? താന്‍ തീര്‍ത്തും ഒറ്റപ്പെടാന്‍ തുടങ്ങി. അഭായങ്ങള്‍   ഓരോന്നായ് നഷ്ടപ്പെട്ടതോടെ താന്‍ ഒളിയിടങ്ങള്‍ കണ്ടെത്താന്‍ തുടങ്ങി.   അങ്ങനെ ഏകനായ് ഈ ഫ്ലാറ്റിലെത്തി.&lt;br /&gt;&lt;br /&gt;ഓര്‍മ്മകളിലൂടെ പുറകോട്ടു സഞ്ചരിച്ചു തന്‍റെ തന്നെ സത്തയെ   വീണ്ടെടുക്കാനുള്ള വിഫലശ്രമങ്ങള്‍ ആരംഭിച്ചു. ഓര്‍മ്മകളെല്ലാം ആ ഡിസംബര്‍   16 ലേ , ഏകാന്തമായ, നിശബ്ധമായ എന്നാല്‍ വിശുദ്ധി നിറഞ്ഞ ആ നിമിഷത്തില്‍   ചെന്ന് അവസാനിച്ചു. അതിനും അപ്പുറത്തേക്ക് അവ്യക്തമായ ചില മുഖങ്ങളും,   നിരുത്സാഹപ്പെടുത്തുന്ന ചില പ്രസ്താവനകളും മാത്രം. യഥാര്‍ത്തത്തില്‍ താന്‍   എന്ത്? ആ നിമിഷത്തിന് മുന്‍പുണ്ടായിരുന്നതോ അതോ അതിനു &amp;nbsp;ശേഷം ഉള്ളതോ? പഴയ   താന്‍ മാത്രം ഉണ്ടായിരുന്നതോ അതോ അവള്‍ കൂടി ചേര്‍ന്നതോ? ഇനി അവള്‍   മാത്രമോ?&lt;br /&gt;&lt;br /&gt;"സര്‍..." &amp;nbsp;രഞ്ജിത്ത്&lt;br /&gt;&lt;br /&gt;" സമയം കടന്നുപോകുന്നു. കൃത്യനിഷ്ഠക്ക് ഏറെ പ്രാധാന്യമുള്ള കമ്പനിയാണ് ഞങ്ങളുടേത്....."&lt;br /&gt;&lt;br /&gt;"ക്ഷമിക്കണം... ഞാന്‍ എവിടെയോ ലോസ്റ്റ്‌ ആയിപ്പോയി... പറയൂ ... എന്താണ് defragmentation&lt;span&gt;&amp;nbsp;.."&lt;/span&gt;&lt;br /&gt;&lt;br /&gt;" താങ്കളുടെ തലച്ചോറില്‍ ആ പെണ്‍കുട്ടി നിറഞ്ഞു കിടക്കുന്നു. ഓരോ പ്രഭവകേന്ദ്രങ്ങളും പ്രത്യേകം വാനിഷ് ചെയ്യുന്ന traditional&lt;span&gt;&amp;nbsp;   രീതി സമയം ഏറിയതാണ്. അതുമല്ല സാഹസികവും. ഉദാഹരണത്തിന്, താങ്കള്‍  ഡ്രൈവിംഗ്  പഠിക്കുമ്പോള്‍, അവള്‍ക്കു വേണ്ടിയാണ് അത് ചെയ്യുന്നതെന്ന്  താങ്കള്‍  വിശ്വസിച്ചിരുന്നു. അവളെ കൂടെയിരുത്തി യാത്ര ചെയ്യുന്നതും അവളെ  ഡ്രൈവിംഗ്  പഠിപ്പിക്കുന്നതും താങ്കള്‍ സങ്കല്‍പ്പിച്ചിരുന്നു. തലച്ചോറില്‍  നിന്ന് ആ  ഓര്‍മ്മയെ നാട് കടത്തുമ്പോള്‍ , ഒരു പക്ഷേ , ഡ്രൈവിംഗ് എന്ന  കലയും താങ്കളെ  വിട്ടു പോയേക്കാം. അതുപോലെ തന്നെയാണ് താങ്കളുടെ രചനാ  ജീവിതവും. താങ്കളില്‍  ഞങ്ങള്‍ ഒട്ടേറെ സവിശേഷതകള്‍ കണ്ടെത്തുന്നു.  അതിനാല്‍ തന്നെ, താങ്കളുടെ  പില്‍ക്കാല ജീവിതത്തില്‍ ഈ ചികിത്സ കൊണ്ട്  യാതൊരു താളം തെറ്റലും  ഉണ്ടാകരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞാന്‍  proceedures&lt;span&gt;&amp;nbsp;&lt;/span&gt; വ്യക്തമാക്കാം.....&lt;/span&gt;&amp;nbsp; "&lt;br /&gt;&lt;br /&gt;ഇടക്ക് ഓടക്കുഴല്‍ നാദം പൊഴിച്ച മൊബൈലിലേക്ക് ചെറുപ്പക്കാരന്റെ &amp;nbsp;ശ്രദ്ധ   തിരിഞ്ഞു. അയാള്‍ എഴുനേറ്റ്, ഒരു പുകയെടുത്തുകൊണ്ട് തന്‍റെ ജനലരുകിലേക്ക്   നീങ്ങി. തെരുവില്‍ തിരക്കുകള്‍ ഒന്നും തന്നെയില്ല. മധ്യാഹ്നമാണ്.   ശബ്ദങ്ങള്‍ കുറഞ്ഞിരിക്കുന്നു. തണല്‍ മരത്തിനു കീഴില്‍ ബസ്സ് കാത്തു   നില്‍ക്കുന്ന ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും അല്ലാതെ ആരുമില്ല. വില   കുറഞ്ഞ ജീന്‍സും മുഷിഞ്ഞ ഫുള്‍ക്കൈ ഷര്‍ട്ടും ധരിച്ച , ചിതറിക്കിടക്കുന്ന   മുടിയും കുറ്റിതാടിയുമായ് ആണ്‍കുട്ടി. ലളിതമെങ്കിലും കുലീനത്വം തുളുമ്പുന്ന   വേഷ വിതാനങ്ങളോടെ പെണ്‍കുട്ടി. അവന്‍ എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്.   അവള്‍ ഗാഡമായ ഏതോ ചിന്തയിലും.&lt;br /&gt;&lt;br /&gt;അയാള്‍ക്ക് പിന്നില്‍ ചെറുപ്പക്കാരന്‍ ശബ്ദിച്ചു.&lt;br /&gt;&lt;br /&gt;" Defragmentation&lt;span&gt;&amp;nbsp;.... കമ്പ്യൂട്ടര്‍ ഗവേഷണങ്ങളിലൂടെ ഞങ്ങള്‍   കൈവരിച്ച നൂതനമായ ഒരു ചികിത്സാരീതി . &amp;nbsp;ലളിതമായ് പറയാം സര്‍. ഒരു   കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്കില്‍ എങ്ങനെയാണ് data&amp;nbsp; സ്റ്റോര്‍   ചെയ്യപ്പെടുക എന്ന് താങ്കള്‍ക്കു അറിയാമായിരിക്കും. ഒരു പ്രത്യേക data&lt;span&gt;&amp;nbsp;,   ഒരു പാട്ടോ ചിത്രമോ സേവ് ചെയ്യുമ്പോള്‍ fragmented&amp;nbsp; ആയ രീതിയില്‍   ആയിരിക്കും സ്റ്റോര്‍ ചെയ്യപ്പെടുക. data&amp;nbsp;യെ പല ഭാഗങ്ങള്‍ ആയി മുറിച്ച്,   ദിസ്ക്കിന്റെ പല ഭാഗങ്ങളില്‍ ആയ് സേവ് ചെയ്യുന്നു. ഇതു മൂലം ഓരോ തവണയും   നമ്മള്‍ ആ ഫയല്‍ പുറത്തെടുക്കുമ്പോള്‍ , ഡിസ്ക്ക് ആവശ്യത്തില്‍ കൂടുതല്‍   കറങ്ങേണ്ടി വരുന്നു. ഫലത്തില്‍ കമ്പ്യൂട്ടര്‍ &amp;nbsp;ന്‍റെ &amp;nbsp;വേഗതയും   കാര്യക്ഷമതയും കുറയുന്നു. ഈ അവസ്ഥ പരിഹരിക്കാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ OS   ല്‍ തന്നെയുണ്ട്‌. Drefragmentation&lt;span&gt;&amp;nbsp; എന്ന ഏര്‍പ്പാട്. ആ പ്രവൃത്തി   ചെയ്യാനായ് നമ്മള്‍ നിര്‍ദ്ദേശം കൊടുക്കുമ്പോള്‍, കമ്പ്യൂട്ടര്‍ സ്വയം   തന്നെ data&amp;nbsp;കളെ ടെഫ്രാഗ്മെന്റ്റ് ചെയ്യുന്നു. അതായത് എല്ലാ ഭാഗങ്ങളെയും   ഒരുമിച്ചു ചേര്‍ത്ത് ഒരിടത് സേവ് ചെയ്യുന്നു. കമ്പ്യൂട്ടര്‍ efficeincy&amp;nbsp;യും   വേഗതയും വര്‍ധിക്കുന്നു. ഇത്തരത്തില്‍ ആണ് ഞങ്ങളുടെ ചികിത്സാരീതിയും.   ശക്തമായ മാനസിക നിയന്ത്രണമുള്ള ഏതൊരാള്‍ക്കും ഇതു സ്വയമേ തന്നെ   ചെയ്യാവുന്നതാണ്. അല്ലാത്തവരില്‍, താങ്കളെ പോലുള്ളവരില്‍, ഏതാനും   കൌണ്സിലിംഗ് കളും മാനസിക വ്യായാമങ്ങളും ആവശ്യമുണ്ട്. ആത്മീയ ഗുരുക്കന്മാര്‍   വരെ താങ്കളുടെ സഹായതിനായ് ഞങ്ങളുടെ കൂടെയുണ്ട്."&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;അയാള്‍, എവിടെ നിന്ന് വന്നു, എന്നറിയാത്ത , ആ കുട്ടികളെ തന്നെ   നോക്കി നില്‍ക്കുകയായിരുന്നു. ആണ്‍കുട്ടിയുടെ വാക്കുകള്‍ പലതും അവള്‍   പിന്തുടരുന്നില്ല എന്ന് തോന്നി. പോകാനുള്ള തിടുക്കത്തില്‍ എഴുനേറ്റുകൊണ്ട്   രഞ്ജിത്ത് പറഞ്ഞു.&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;" താങ്കളുടെ ഓര്‍മ്മകളുടെ പ്രഭവ കേന്ദ്രങ്ങള്‍ എല്ലാം ഞങ്ങള്‍ ഒരിടത്ത് കേന്ദ്രീകരിക്കുന്നു. ശേഷം ആദ്യമേ പറഞ്ഞ memory&lt;span&gt;&amp;nbsp;&lt;/span&gt; killing&lt;span&gt;&amp;nbsp;...."&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;ശബ്ദം കടന്നുവരാത്ത ജനലിലൂടെ , ആണ്‍കുട്ടി ഏതോ ഒരു പുസ്തകം   പെണ്‍കുട്ടിക്ക് കൊടുക്കുന്നത് അയാള്‍ കണ്ടു. നിറഞ്ഞ സ്നേഹത്തോടെ അവള്‍ അത്   ഏറ്റു വാങ്ങുന്നതും. മെറൂണ്‍ നിറത്തിലുള്ള സാധാരണ ചുരിദാര്‍ ആയിരുന്നു   പെണ്‍കുട്ടി ധരിച്ചിരുന്നത്. നിറഞ്ഞ അഴകുള്ള മുടി. മുടിയില്‍   തുളസിക്കതിര്‍. കരുണ നിറഞ്ഞ മുഖം. കണ്ണടക്കുള്ളില്‍ ആര്‍ദ്രങ്ങളായ ആഴമേറിയ   കണ്ണുകള്‍. നെറ്റിയില്‍ ഉണങ്ങിയ ചന്ദനം. മെലിഞ്ഞ ശരീരം. ചെറിയ മുലകള്‍...   തല അല്പം ചരിച്ച് അവനെ കൌതുകത്തോടെ നോക്കി അവള്‍ സംസാരിക്കുന്നു.   ആണ്‍കുട്ടിയുടെ ശിരസ്സ്‌ ഇടക്കിടെ താഴുന്നു.&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;&amp;nbsp;" ചികിത്സാരീതിയെ പറ്റി താങ്കള്‍ക്കു ഇപ്പോള്‍ ഏതാണ്ടൊരു   outline&amp;nbsp; കിട്ടിക്കഴിഞ്ഞുവെന്നു കരുതുന്നു. ഇനി വേണ്ടത് നിങ്ങളുടെ   സമ്മതപത്രം മാത്രമാണ്. ഈ മേശമേല്‍ ഇരിക്കുന്ന ഫയല്‍ താങ്കള്‍ വായിച്ചു   നോക്കണം. അന്ഗീകരിക്കാന്‍ ആവുന്നതാണെങ്കില്‍ അതിലൊരു ഒപ്പിടുക. എന്നിട്ട്   നഗരത്തിലെ ഞങ്ങളുടെ ഓഫീസില്‍ എത്തിക്കുക. രണ്ടു കൂട്ടര്‍ക്കും ഉചിതമായ ഒരു   ദിവസം തന്നെ നമുക്ക് കൌണ്സിലിംഗ് ആരംഭിക്കാം.... എന്താ...."&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;അയാള്‍ തല കുലുക്കി.&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;" താങ്കള്‍ ഞങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ട ഒരു client&amp;nbsp;ആണെന്ന്   നേരത്തെ പറഞ്ഞല്ലോ? രോഗിയും രോഗലക്ഷണങ്ങളും എല്ലാം പരിഗണിച്ച്,   താങ്കള്‍ക്കു ചില ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഞങ്ങളുടെ കമ്പനി ഒരുക്കമാണ്. ഈ   ചികിത്സക്ക് താങ്കള്‍ ഇനി പണം മുടക്കേണ്ടതില്ല എന്നതാണ് അതില്‍ പ്രധാനം.   ഇനിയുള്ള ജീവിതകാലം മുഴുവനും, ഞങ്ങളുടെ കമ്പനിയുടെ ഏത് ഉല്പന്നത്തിന്‍   മേലും താങ്കള്‍ക്കു 30&lt;span&gt;&amp;nbsp; ശതമാനം discount&amp;nbsp;ഉം നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. "&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;&lt;span&gt;അയാള്‍ കയ്പോടെ ചിരിച്ചു. രഞ്ജിത്ത് പോകുവാനായ് എഴുനേറ്റു പെട്ടിയും ഫയലുകളും എടുത്തു. വാതില്‍ക്കലോളം എത്തിയ ശേഷം പറഞ്ഞു.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;&lt;span&gt;" കാലത്തിലൂടെ ഒരു തിരിച്ചു പോക്ക്. മലിനപ്പെടാത്ത സത്ത   regain&amp;nbsp; ചെയ്യാനുള്ള യാത്ര. ഏവരും ആഗ്രഹിക്കുന്ന ഒന്ന്. ഒരു പെണ്‍കുട്ടിയെ   ഉപേക്ഷിക്കുക. കാര്യമായൊന്നും നേടിയിട്ടില്ലാത്ത ജീവിതത്തെയും   ഉപേക്ഷിക്കുക. നേടുന്നത് ഒരു പുതിയ ജന്മം..... വീണ്ടും കാണാം സര്‍... സ്വയം   സംരക്ഷിക്കുക ..."&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;വാതില്‍ തുറന്നടഞ്ഞു. എന്താണ് രഞ്ജിത്ത് പറഞ്ഞതിന് അര്‍ത്ഥം?   തന്‍റെ സത്ത മലിനപ്പെട്ടു എന്നല്ലേ? അവളുടെ സാന്നിധ്യം തന്നെ   മലിനപ്പെടുത്തി എന്നല്ലേ? അത്തരത്തില്‍ മലിനമാണോ ആ സത്ത? അവളെ മാച്ചു   കളഞ്ഞാല്‍ പിന്നെ താന്‍ സുരക്ഷിതനാണോ? പിന്നെ എന്താണ് തന്നില്‍   &amp;nbsp;അവശേഷിക്കുക? അവിടെ താന്‍ ഉണ്ടോ? അവളില്ലെങ്കില്‍ തന്‍റെ സത്തയില്‍ ബാക്കി   എന്തുണ്ട്? അയാള്‍ക്ക്‌ എന്തെന്നില്ലാത്ത ഭയം തോന്നി.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;&amp;nbsp;അയാള്‍ കുപ്പിയില്‍ അവശേഷിച്ച മദ്യം ഗ്ലാസില്‍ പകര്‍ത്തി. ഒരു   സിഗരറ്റ് കത്തിച്ചുകൊണ്ട് തിടുക്കത്തില്‍ ജനലരുകിലേക്ക് നീങ്ങി.  തെരുവില്‍  തണല്‍മരത്തിനു കീഴില്‍ ആ പെണ്‍കുട്ടിയെ കണ്ടില്ല. അയാള്‍  വേവലാതിയോടെ  ചുറ്റും നോക്കി. ഇല്ല..... പെണ്‍കുട്ടിയില്ല... താന്‍ ഉടഞ്ഞു  നുറുങ്ങി  വീഴുന്നത് പോലെ അയാള്‍ക്ക്‌ തോന്നി. ഇതു വരെ അനുഭവിക്കാത്ത ഒരു   ഭാരമില്ലായ്മ. അയാളുടെ കണ്ണുകള്‍ നിറഞ്ഞു. ദേഹം വിറക്കാന്‍ തുടങ്ങി.   അനിയന്ത്രിതമായ ഒരു മനംപിരട്ടല്‍ അന്നേരം അയാളില്‍ ആവേശിച്ചു. ഗ്ലാസും   സിഗറെറ്റും വലിച്ചെറിഞ്ഞ അയാള്‍ ആ ജനലരുകില്‍ തന്നെ മുട്ടുകുത്തിയിരുന്ന്   ചര്‍ദ്‌ദിക്കുവാന്‍ തുടങ്ങി...&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span&gt;&lt;span&gt;.............................................................................................................................................&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7791046504017472166-8417740663186229085?l=krnibu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://krnibu.blogspot.com/feeds/8417740663186229085/comments/default' title='Post Comments'/><link rel='replies' type='text/html' href='http://krnibu.blogspot.com/2011/12/blog-post_04.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7791046504017472166/posts/default/8417740663186229085'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7791046504017472166/posts/default/8417740663186229085'/><link rel='alternate' type='text/html' href='http://krnibu.blogspot.com/2011/12/blog-post_04.html' title='വിരേചനം'/><author><name>Nibu</name><uri>http://www.blogger.com/profile/17709891886425093718</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/-jnyJZQAyzB4/TtxSUUxYPFI/AAAAAAAAAIg/ti2RaaZfpXk/s220/381423_10150311211534364_598884363_6956966_470051355_n.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7791046504017472166.post-759048812360011802</id><published>2011-12-04T20:41:00.000-08:00</published><updated>2011-12-04T20:41:26.289-08:00</updated><title type='text'>കുമിള</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div style="text-align: left;"&gt; &lt;div style="text-align: left;"&gt;നിസ്സാരമായ  എന്തെങ്കിലും  ആശയക്കുഴപ്പത്തില്‍ അകപ്പെട്ടാല്‍ മതി , സുനന്ദയുടെ തല  വല്ലാതെ വേദനിക്കും  . കണ്ണുകള്‍ പെട്ടെന്ന് തന്നെ നിറയുകയും ചെയ്യും.  വിക്കലും വിതുമ്പലും  പ്രദര്‍ശിപ്പിക്കുന്നത് കടുത്ത പരിഹാസങ്ങള്‍ക്കു വഴി  തെളിക്കും  എന്നറിയാവുന്നതിനാല്‍ അവള്‍ ഉടന്‍ തന്നെ, ചുറ്റുപാടുകളില്‍  നിന്ന് വഴുതി  മാറാന്‍ ശ്രമിക്കും. സുനന്ദ കണ്ണുകള്‍ തീവ്രമായ വേദനയോടെ  ഇറുക്കിയടച്ചു.  വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ തന്‍ ആദ്യമായ് ആ സ്വപ്നം  കണ്ടത്. നിറയെ  പൂക്കളുള്ള ഒരു പൂന്തോട്ടം. നടുരാവ്. ഇരുട്ടിനെ   കീറിമുറിച്ചുകൊണ്ട്ചിരിക്കുന്ന പൂക്കള്‍. പൂന്തോട്ടത്തില്‍ spacesuit&amp;nbsp;   പോലുള്ള എന്തോ അണിഞ്ഞുകൊണ്ട് ഉലാത്തുന്ന ഒരാള്‍. പെട്ടെന്ന് എവിടെ നിന്നൊ   ഒരു പക്ഷിയുടെ കരച്ചില്‍. ഒരു കൊടുങ്കാറ്റിന്റെ ഹുങ്കാരം. ഇടിമിന്നലുകള്‍ .   നാലുപാടു നിന്നും പൂന്തോട്ടത്തിന്റെ കഴുത്തിറുക്കി കൊണ്ട് അയാളിലേക്ക്   പാഞ്ഞു കയറുന്ന കടല്‍. നിസ്സഹായനായ് ഒരൊറ്റ നക്ഷത്രം മാത്രമുണ്ടായിരുന്ന   ആകാശത്തിലേക്ക് കൈകള്‍ ഉയര്‍ത്തുന്ന അയാള്‍. സ്വപ്നം കണ്ടയുടനെ തന്‍ ഞെട്ടി   ഉണര്‍ന്നിരുന്നു. അന്ന് തന്‍ ഡിഗ്രിക്ക് പഠിക്കുന്നു. കുറെ തരത്തില്‍ ആ   സ്വപ്നത്തെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിരുന്നു. മറന്നുവെന്നു   കരുതിയപ്പോഴെല്ലാം തന്‍ ആ സ്വപ്നം വീണ്ടും വീണ്ടും കണ്ടു. എല്ലാക്കാലത്തും   തന്റെ യാഥാര്‍ത്ഥ്യങ്ങളെ ആ സ്വപ്നത്തിന്റെ അവശിഷ്ടങ്ങള്‍ അസ്വസ്ഥപെടുത്തി.   ഇന്നിപ്പോള്‍ ജാഗ്രതാവസ്ഥയില്‍ ആ സ്വപ്നം കണ്മുന്നില്‍.&amp;nbsp;&lt;/div&gt;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;അര്‍ദ്ധവൃത്ത ആകൃതിയിലുള്ള  സ്റ്റേജില്‍  നിറയെ പൂക്കള്‍. സ്റ്റേജില്‍ മങ്ങിയ വെളിച്ചമേ ഉള്ളു. റേഡിയോ  ആക്റ്റീവ്  വികിരണങ്ങളെ ചെറുക്കുന്ന, തവിട്ടു നിറത്തിലുള്ള suit&amp;nbsp;  അണിഞ്ഞുകൊണ്ട് ആരോ  ഒരാള്‍ പ്ലാസ്റ്റിക്‌ പൂക്കളോട് കിന്നാരം പറയുന്നു.  സ്ടഗിനു പശ്ചാതലമായ്‌,  നെടു നീളന്‍ കാന്‍വാസില്‍ ഹിരോഷിമയില്‍ വിരിഞ്ഞ  ചുവന്ന പൂവിന്റെ ചിത്രം.  സ്പീക്കറില്‍ നിന്ന് ഒരു പക്ഷി കരഞ്ഞു. കാറ്റ്  വീശുന്നു. മുകളിലെ സ്പോട്ട്  ലൈറ്റ് മിന്നിത്തെളിയുന്നു. സുനന്ദ രണ്ടു  കൈകള്‍ കൊണ്ട് തല ചാരിയിരുന്നു.  'ആകെ വയ്യ'. അവള്‍ സ്വയം പറഞ്ഞു.  തലക്കകത്ത് സുപ്രണ്ടിന്റെ വാക്കുകളാണ്.  പിന്നെ ആ എമണ്ടന്‍ യന്ത്രത്തിന്റെ  ഭാഗങ്ങളും ചില പത്രവാര്‍ത്തകളും ചിതറിയ  കുറെ ചിന്തകളും.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;" സുനന്ദ ഒരു കാര്യം മനസ്സിലാക്കണം. ഇതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമല്ല."&lt;/div&gt;&lt;div style="text-align: left;"&gt;"പക്ഷെ...സര്‍..."&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;സുനന്ദ ഒരു തെങ്ങലോളം  എത്തിയിരുന്നു.  കണ്ണുകള്‍ നിറയാന്‍ തുടങ്ങിയിരുന്നു. ചുണ്ടുകള്‍  വിതുമ്പാനും. ചില്ലിട്ട  മേശക്കപ്പുരം കസേരയില്‍ ഇരുന്ന മേലുദ്യോഗസ്ഥന്‍  അവളെ തന്നെ നോക്കി അല്പം  പരുഷമായ് തുടര്‍ന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;"ലുക്ക്‌ ... സുനന്ദ. വസ്തുതകള്‍  ഇത്ര  മാത്രമാണ്. വ്യവസായ വകുപ്പിന്റെ പൂര്‍ണമായ അന്ഗീകരത്തോട്‌ കൂടി,  കേന്ദ്ര  സര്‍ക്കാരിന്റെ സബ്സിഡിയോട് കൂടി, കോര്പരറേന്റെ അധീനതയില്‍ വരുന്ന  ഒരു  തരിശു പ്രദേശത്ത്, ഒരു വ്യവസായി കൂടിയായ രാക്ഷ്ട്രീയപ്രമുഖന്‍  തുടങ്ങാന്‍  ഉദ്ദേശിക്കുന്ന ഫാക്ടറി. പാലങ്ങളും മറ്റു വമ്പന്‍  കണ്‍സ്ട്രക്ഷന്‍ ഉകളും  ആവശ്യപെടുന്ന വിധത്തില്‍ സ്റ്റീല്‍ കട്ട്‌ ചെയ്തു  modifie&amp;nbsp; ചെതുകൊടുക്കുക  എന്നുള്ളതാണ് കമ്പനിയുടെ ഉത്തരവാദിത്തം.  ബില്‍ഡിംഗ്‌ പണി പൂര്‍ത്തിയായ്.  തൊഴിലാളികള്‍ക്കായുള്ള recruitment&amp;nbsp;  ആരംഭിച്ചും കഴിഞ്ഞു. അതില്‍ തന്നെ  മുപ്പതു ശതമാനം ലോക്കല്‍ quota .  ജനങ്ങള്‍ പൂര്‍ണമായും  സന്തുഷ്ടരല്ലെങ്കിലും നിരാശരല്ല. എതിര്‍പ്പിന്റെ  സ്വരം അവരില്‍ നിന്നില്ല.  ഫാക്ടറിക്ക് ആവശ്യമായ ഉപകരണങ്ങള്‍ എല്ലാം തന്നെ  അവര്‍ വരുത്തിച്ചു  കഴിഞ്ഞു. കൂടുതല്‍ സങ്കീര്‍ണ്ണമായ തെറ്റ് പറ്റാന്‍  പാടില്ലാത്ത  ഉപകരണങ്ങള്‍ പുറത്തു നിന്ന്. അത് എവിടെ നിന്നെങ്കിലും  ആയിക്കോട്ടെ.  ഫാക്ടറി സ്ഥിതി ചെയ്യുന്ന പരിസ്ഥിതിക്കും അവിടെ വസിക്കുന്ന  ജനങ്ങള്‍ക്കും  ഫാക്ടറി മൂലം എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടാകുമോ എന്ന്  പഠിക്കുകയും  റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്യുക എന്നുള്ളത്  മാത്രമാണ്  സുനന്ദയുടെ ജോലി. അത് അന്ഗീകരിക്കുകയും വകുപ്പ്  കേന്ദ്രത്തിലേക്ക് കയറ്റി  അയക്കുകയും ചെയ്യുക എന്നുള്ളത് എന്റേതും.  ഫാക്ടറിയില്‍ നിന്നുമുള്ള  മാലിന്യങ്ങള്‍ അന്തരീക്ഷത്തെ മലിനമാക്കുമോ,  അവിടുത്തെ ജൈവ സമ്പത്തിന്റെ  നിലനില്പിന് ഭീഷണി ഉയര്‍ത്തുമോ, എന്നുള്ളതാണ്  നമുക്ക് മുന്നിലുള്ള പ്രധാന  ചോദ്യം. മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ ആകട്ടെ,  ഏറ്റവും ഫലപ്രദമായ രീതികള്‍  തന്നെ അവര്‍ അവലംബിക്കുന്നു. അതില്‍ സുനന്ദ  satisfied&amp;nbsp; ആണ്. ഞാനും.  കമ്പനിക്കടുത്തുള്ള ജനവാസ പ്രദേശം 3 കിലോമീറ്റര്‍  എങ്കിലും അകലെയും ആണ്.  സ്വതവേ എളുപ്പത്തില്‍ തീരുന്ന ജോലി. തീര്‍ക്കേണ്ട  ജോലി. താന്‍  റിപ്പോര്‍ട്ട്‌ ഉടന്‍ സമര്‍പ്പിക്കുക. താന്‍ പറയുന്ന  കാര്യങ്ങള്‍  അംഗീകരിക്കാന്‍ എന്റെ പരിചയ സമ്പത്ത് എന്നെ അനുവദിക്കുന്നില്ല.  സുനന്ദ  പൊക്കോളൂ ...." .&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;ധൃതിയില്‍ ഇത്രയും പറഞ്ഞു, ചെറുതായ്   മുരടനക്കികൊണ്ട് സുപ്രണ്ട് മേശമേലിരുന്ന ഫയലിലേക്ക് കണ്ണുകള്‍ പൂഴ്ത്തി.   സുനന്ദ ഇപ്പോള്‍ വീഴും എന്നാ മട്ടില്‍ ആടിയുലഞ്ഞു. പരിസ്ഥിതി വകുപ്പിന്റെ   കീഴിലുള്ള ഒരു ചെറിയ ഓഫീസാണ് ഇതു. നാലു ക്ലാര്‍ക്കുമാരും രണ്ടു   എന്ജിനീയര്മാരും രണ്ടു പ്യുനും രണ്ടു ഡ്രൈവര്‍മാരും ഒരു സുപ്രണ്ടും ഒരു   വാച്ച്മാനും അടങ്ങുന്ന ഓഫീസ്. കാര്യമായ് തിരക്ക് പിടിക്കേണ്ട ജോലികള്‍   ആര്‍ക്കുമില്ല. സുപ്രണ്ട് കനിശക്കാരനാനെങ്കിലും ക്ഷിപ്രകോപിയോ ഒരു   സാഡിസ്റ്റ് ഓ അല്ലാത്തതിനാല്‍ തീവ്രമായ വീര്‍പ്പുമുട്ടലുകളും ഇല്ല.   ദൈന്യതയോടെ അവള്‍ കാബിനു പുറത്തേക്കു കടന്നു. നിശബ്ധയായ് തന്റെ സീറ്റില്‍   ചെന്നിരുന്നു. ഒളിഞ്ഞും തെളിഞ്ഞും എല്ലാ കണ്ണുകളും തന്റെ മേല്‍. വല്ലാത്ത   ഒരു അപഹാസ്യതയോടെ അവള്‍ കണ്ണുകള്‍ അടച്ചു. ഒരിറ്റു കണ്ണുനീര്‍ കുതറി   പുറത്തു ചാടുകയും ചെയ്തു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;" എന്താ സുനു .... ഇതിത്ര വലിയ പ്രശ്നമാണോ? "&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;അശോകേട്ടന്റെ ശബ്ദം. കുതിര്‍ന്ന കൃഷ്ണമണികളോടെ അവള്‍.&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;" താന്‍ ആകെ frustrated ആയല്ലോ.  സാരമില്ല,  ദാ കാപ്പി കഴിക്കു. എന്നിട്ടൊന്ന് relaxed&amp;nbsp; ആവു. കൂട്ടുകാരിയുടെ  കളരി വരെ  ഒന്ന് പോ. സുപ്രണ്ടിനോടെ ഞാന്‍ സംസാരിക്കാം..."&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;പ്യുന്‍ മാധവേട്ടന്റെ കയ്യില്‍  നിന്ന്  കാപ്പിക്കപ്പ് വാങ്ങി അവള്‍ക്കു നല്‍കിയതിനു ശേഷം ആ മുതിര്‍ന്ന   എഞ്ചിനീയര്‍ സുപ്രണ്ടിന്റെ കാബിനിലേക്ക്‌ നീങ്ങി. ആരെയും ശ്രദ്ധിക്കാതെ   അവള്‍ കാപ്പി കഴിച്ചു. ആരെയും നോക്കാതെ ബാഗുമായ് പുറത്തേക്കു നടന്നു.   വാച്ച്മാന്‍ ദാസേട്ടന് പതിവായ്‌ കൊടുക്കാറുള്ള സല്യുട്ടും കൊടുത്തില്ല.   നാലു കിലോമീറ്ററുകള്‍ അകലെ, സഹകരണ ബാങ്കിന്റെ പുറകുവശത്തുള്ള നരേന്ദ്രന്‍   മാസ്റ്ററുടെ നാടക കളരിയില്‍ നടന്നു എത്തുന്നത്‌ വരെ വഴിയില്‍ കണ്ട   യാതൊന്നും അവളെ സ്പര്‍ശിച്ചില്ല. ഒരു ശബ്ദവും അവള്‍ കേട്ടില്ല.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;"ഉം ... എന്ത് പറ്റി? "&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ശില്പ&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;"ഏയ് .... ഒന്നുമില്ല... ചെറിയൊരു തലവേദന..." സുനന്ദ ചെറുതായ് ചിരിക്കാന്‍ ശ്രമിച്ചു.&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;അകലെ സ്റ്റേജില്‍ മഞ്ജുഷയുടെ കരുണ  നിറഞ്ഞ  മുഖത്ത് ചോദ്യങ്ങള്‍. ഒന്നുമില്ലെന്ന് തലയാട്ടിക്കൊണ്ട് അവള്‍  മറുപടി  കൊടുത്തു. മഞ്ജുഷ കയ്യിലിരുന്ന ഏതാനും കടലാസുകളുമായ്. അരങ്ങിന്റെ  ഒരു  വശത്ത് നിന്നിരുന്ന യുവാക്കളുടെ നേര്‍ക്ക്‌ നീങ്ങുകയും എന്തോ പറഞ്ഞു   കലഹിക്കുന്നതും അവള്‍ കണ്ടു. അവള്‍ ചുറ്റുപാടും നോക്കി. അഭിനേതാക്കള്‍ ആയ്   പത്തുപന്ത്രണ്ടു പേര്‍. നിഴലും വെളിച്ചവും ഇടകലര്‍ന്ന നാടകമായതിനാല്‍&amp;nbsp;   അവര്‍ സ്റ്റേജ്ന്റെ പല ഭാഗങ്ങളില്‍ ആയ് ഏകാഗ്രതയോടെ നില്‍ക്കുന്നു.   സ്റ്റേജ്നു മുന്നില്‍ തന്നെ പഴയൊരു ഇരുമ്പ് കസേരയില്‍ നിന്ന് പുക   പൊങ്ങുന്നത് കണ്ടു. നരേന്ദ്രന്‍ മാസ്റര്‍. rehersal&amp;nbsp; കാണാനും ആളുകള്‍   കുറവാണു. രാധാകൃഷ്ണന്‍ സാറും ഉണ്ണി മാഷും ബാങ്കിലെ കൈമളും കവി അലക്സും   പിന്നെ പേരറിയാത്ത ഏതാനും പേരും ഒരിടത്തിരുന്ന് ശബ്ദം കുറച്ചു എന്തോ പറഞ്ഞു   ചിരിക്കുന്നുണ്ട്. university കോളേജില്‍ നിന്നുള്ള ഒരു പിടി ഡ്രാമ   പിള്ളേരും. ഒരു മൂലയില്‍ പേരെന്താണെന്നോ , എവിടെ നിന്ന് വരുന്നുവെന്നോ   ആര്‍ക്കും അറിയില്ലാത്ത ആ പ്രണയമിഥുനങ്ങള്‍ ഇരുന്നു കൊക്കുരുമ്മുന്നു.   സ്റ്റേജ് നു ഒരു വശം, കൂട്ടിയിട്ടിരുന്ന ഏതാനും പെയിന്റിങ്ങുകള്‍ക്കിടയില്‍   , സംവിധായകന്റെ കസേരയില്‍ ക്യാമ്പിനടുത്ത വീട്ടിലുള്ള ആ ചിത്രശലഭം  ഇരുന്നു  പുഞ്ചിരി തൂകുന്നുണ്ട്. മഞ്ജുഷയാകട്ടെ ചടുലമായ, എന്നാല്‍  സ്ത്രൈണത&amp;nbsp; നിറഞ്ഞ  ചലനങ്ങളാല്‍ അങ്ങോട്ടുമിങ്ങോടും ഓടി നടക്കുന്നു.&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;"എങ്ങനുണ്ട് rehersal ?"&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;സുനന്ദ ചോദിച്ചു.&lt;/div&gt;&lt;div style="text-align: left;"&gt;" കൊള്ളാം... കഴിഞ്ഞ നാടകം പോലെയല്ല. അത്യാവശ്യം അഭിനയിച്ചു പരിചയമുള്ളവരാണ് ഇക്കുറി. "&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;ശില്പ പറഞ്ഞു.&lt;/div&gt;&lt;div style="text-align: left;"&gt;"  തന്റെ ആ സ്വപനം. അത് വല്ലാത്ത ഒരു  സ്പാര്‍ക്ക് ആയിരുന്നു. നാളെയൊരു  കാലത്ത്, റേഡിയോ ആക്റ്റീവ് emisssion  ചെറുക്കുന്ന suit&amp;nbsp; അണിഞ്ഞേ  പുറത്തിറങ്ങാന്‍ ആകു എന്ന് ചിന്തിക്കുമ്പോള്‍  തന്നെ ഒരു നടുക്കം. ത്രെഡ്  കേട്ടപ്പോള്‍ തന്നെ ആശാന്റെ മൂക്കില്‍ നിന്ന്  ബീഡി വലിക്കാതെ തന്നെ പുക  വന്നു. പ്ലാന്നിങ്ങും സ്ക്രിപ്ടിങ്ങും എല്ലാം  പെട്ടെന്ന് കഴിഞ്ഞു. ഇതു  മഞ്ജു കലക്കും. അവളുടെ സ്ക്രിപ്റ്റില്‍  വാക്കുകളേക്കാള്‍ ചിത്രങ്ങളാണ്. "&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;ശില്പ പ്രതീക്ഷകളില്‍ ചുവന്നത് പോലെ തോന്നി.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;സ്റ്റേജില്‍  rehersal  പുനരാരംഭിച്ചിരുന്നു. പൂക്കളെ തലോടിക്കൊണ്ട് അയാള്‍ നടക്കുന്നു.   സ്റ്റേജ്നു പുറത്തു, ഒരു വശത്തേക്ക് മാറി നിന്ന്, കടലാസ് കെട്ട് നെഞ്ചോടു   ചേര്‍ത്ത് , പേന കടിച്ചു പിടിച്ചു, പ്രാര്‍ത്ഥന നിറഞ്ഞ കണ്ണുകളോടെ   നില്‍ക്കുന്ന മഞ്ജുഷയെ അവള്‍ കുറച്ചു നേരം നോക്കിയിരുന്നു. പിന്നെ വീണ്ടും   കണ്ണുകളടച്ചു മയങ്ങാന്‍ തുടങ്ങി.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;rehersal&amp;nbsp; കഴിഞ്ഞതോടെ ഉയര്‍ന്ന ചെറിയ   കയ്യടിയാണ് അവളെ ഉണര്‍ത്തിയത്. നരേന്ദ്രന്‍ മാഷുമായ് എന്തോ സംസാരിച്ചതിന്   ശേഷം മഞ്ജുഷ അവളിലെക്കോടിയെത്തി.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;" എന്തേ നിനക്ക്.. , ആ സ്ഥിരം തലവേദന ആണോ? "&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;അവള്‍ അലിവോടെ തന്റെ കൈത്തലം സുനന്ദയുടെ നെറ്റിയില്‍ ചേര്‍ത്തു. സുനന്ദ മൃദുവായ് പുഞ്ചിരിച്ചു.&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;"കുഴപ്പമില്ല... ഇപ്പോള്‍ കുറഞ്ഞു..."&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;" എന്തു പറ്റി? ഒരു തേങ്ങയുടെ മൂട് ഫീല്‍ ചെയ്യുന്നു..."&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;" നിന്റെ തിരക്ക് കഴിഞ്ഞോ? "&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;" ഉം.. ഇന്നത്തെ തീര്‍ന്നു. ഇനി നാളെ..."&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;" tired&amp;nbsp; ആണോ? ഒന്നു നടന്നാലോ ?"&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;"ഇല്ല... നടക്കാം.. എന്താ പരിപാടി? "&lt;/div&gt;&lt;div style="text-align: left;"&gt;" എനിക്ക് ക്രൂശിതനെ കാണണം..." സുനന്ദ അകലെ ആ പ്രണയമിഥുനങ്ങളെ നോക്കി പറഞ്ഞു.&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;തിങ്ങിപ്പായുന്ന വാഹനങ്ങളും   അവയുണ്ടാക്കുന്ന അസുഖകരമായ കോലാഹലവും നിറഞ്ഞ രോടിനോരം ചേര്‍ന്ന് അവര്‍   നടന്നു.&amp;nbsp; കണ്ടു മുട്ടുന്ന സ്ഥിരം മുഖങ്ങളില്‍ അതെ സ്ഥിരം നോട്ടം. അതേ   ഇരുത്തിമൂളലുകള്‍. അനാവശ്യമായ ഹോണ്‍മുഴക്കങ്ങള്‍. സൈക്കിള്‍ ബെല്ലുകള്‍.   അശരീരികള്‍. നഗരത്തിന്റെ തിരക്ക് അവര്‍ക്ക് പതിവായ്‌ സമ്മാനിക്കുന്നത്   ഇതൊക്കെയായിരുന്നു.&amp;nbsp;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;" എന്തായി റിപ്പോര്‍ട്ട്‌? " മഞ്ജുഷ ആകാംഷയോടെ ചോദിച്ചു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;" സുപ്രണ്ടിന്റെ മുഖം മാറി. ഞാന്‍   പറഞ്ഞതെല്ലാം അദ്ദേഹം കേട്ടു. അംഗീകരിക്കാനാവില്ല എന്ന് പറഞ്ഞു പുചിച്ചു.   മുകളില്‍ നിന്ന് നല്ല പ്രഷര്‍ ഉണ്ടെന്നു തോന്നുന്നു. 'പോരാട്ടം' എന്തോ   സംഘടിപ്പിക്കാന്‍ പോകുന്നു എന്നൊരു ന്യൂസ്‌ കേട്ടു. ഒരാഴ്ചക്കുള്ളില്‍   വകുപ്പിന്റെ അംഗീകാരം കിട്ടണം എന്ന് പറഞ്ഞു. എനിക്കാകെ വയ്യ മഞ്ജു.   അവര്‍ക്ക് അനുകൂലമായ ഒരു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചാല്‍ നാളെയൊരു കാലത്ത്   വരും തലമുറ എന്നെ കുട്ടപ്പെടുതുമോ എന്നൊരു ഭയം. കഷ്ടപ്പെട്ട് പഠിച്ചു   നേടിയ ജോലിയാണ്. സര്‍വീസില്‍&amp;nbsp; ഒരു ബ്ലാക്ക്‌ മാര്‍ക്ക്‌ വീണാലുള്ള കാര്യവും   ആലോചിക്കാന്‍ വയ്യ. ...."&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;മഞ്ജുഷ മറുപടിയൊന്നും പറഞ്ഞില്ല.   പൈതൃകത്തില്‍ ഊന്നിയ വിവിധ തരം ഡിസൈന്‍ നുകളില്‍ സ്വര്‍ണം വില്‍ക്കുന്ന   ജ്വല്ലറിക്കു സമീപം റോഡിനോരം ചേര്‍ന്ന് ഒരു സമ്മേളനം   നടക്കുന്നുണ്ടായിരുന്നു. അവിടെ അവര്‍ കാത്തിരിക്കേണ്ടതുണ്ട്. പാറശാല മുതല്‍   കണ്ണൂര്‍ വരെ നീളുന്ന, തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ   ആഗോളവല്‍ക്കരണവിരുദ്ധ റാലിക്ക് നല്‍കുന്ന സ്വീകരണം. അണികള്‍ ഒരുപാട്   പേരുണ്ട്. അതില്‍ കൂടുതല്‍ കൊടികളും. നഗരം ചുവന്നിരിക്കുന്നു. ഹൈവയിലേക്ക്   തള്ളി നില്‍ക്കുന്ന സ്റ്റേജ് ഇല്‍ ഒരു യുവാവ് ആവേശോജ്വലനായ്   പ്രസംഗിക്കുന്നുണ്ട്. ഓരോ വാചകത്തിനും ചെറിയ ചെറിയ കയ്യടികളുടെ അകമ്പടി.   വാഹനങ്ങള്‍ ഹോണടിക്കാതെ തൊട്ടുരുമ്മി നീങ്ങുന്നു. വൈകുനേരമാണ്.   മനുഷ്യര്‍ക്ക്‌ ധൃതി&amp;nbsp; കൂടുന്ന സമയമാണ്. പക്ഷെ, ഇവിടെ ക്ഷമിച്ചേ പറ്റൂ. ഇസം   മനസ്സിലാക്കാന്‍ തന്നെ പ്രയാസമാണ്. പ്രായോഗിക ഇസം അസാധ്യവും. അവര്‍ ആ   വാഹനച്ചങ്ങലയിലൂടെ കണ്ണുകള്‍ പായിച്ചു. ഏറെ പിന്നിലായ് വിതുമ്പുന്ന ഒരു   ആംബുലന്‍സ് കണ്ടു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;" ഒരു ജനകീയ വിപ്ലവത്തിന് സമയമാകുന്നു....."&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;മഞ്ജുഷ ആരോടെന്നില്ലാതെ പറഞ്ഞു.   ചിത്രകാരിയാണ് മഞ്ജുഷ. നാലു ജില്ലകള്‍ക്ക്‌ അപ്പുറം ആധിത്യമര്യാദക്ക് പേര്   കേട്ട ഒരു നാട്ടില്‍ ജനനം. ചിത്രകല പഠിക്കാന്‍ ഈ നഗരത്തിലെത്തി. അന്ന്   താന്‍ ഇവിടെ തന്നെയുള്ള ഒരു കോളേജില്‍ കെമിസ്ട്രി പഠിക്കുന്നു. അവളുടെ   കോളേജില്‍ സംഘടിപ്പിക്കപെട്ട ഒരു ചിത്രകല- കവിതാ ക്യാമ്പില്‍ വച്ച്   ആദ്യമായ് പരിചയപെട്ടു.&amp;nbsp; വര്‍ഷം എട്ടാകുന്നു ഇപ്പോള്‍. താന്‍ പിജിയും   കഴിഞ്ഞു അധികം വൈകാതെ സര്‍ക്കാര്‍ സര്‍വീസില്‍ കയറി. ഒന്നു രണ്ടു വര്‍ഷം   പലയിടങ്ങളിലായ് ജോലി ചെയ്തു നാട്ടില്‍ തിരിച്ചെത്തി. മഞ്ജുഷയാകട്ടെ ,   പഠനകാലത്ത് തന്നെ ഉണ്ടായിരുന്ന, തലയ്ക്കു ഒരു നേരത്തും വെളിവില്ലാതിരുന്ന   കുറച്ചു സുഹൃത്തുക്കളോടൊപ്പം നരേന്ദ്രന്‍ മാസ്റ്ററുടെ നാടക കളരിയുമായ്   സഹകരിച്ചു. ആദ്യകാലത്ത് സ്റ്റേജ് ഇന്റെ പശ്ചാത്തലം ഡിസൈന്‍   ചെയ്യുകയായിരുന്നു പണിയെങ്കിലും പിന്നീട് സ്ക്രിപ്ടിങ്ങിലേക്കും കടന്നു.   വര്‍ഷങ്ങള്‍ ആയുള്ള അനിയന്ത്രിതമായ പുകവലിയും മദ്യപാനവും മാസ്റ്ററുടെ ജീവനെ   തുണ്ട് തുണ്ടായ് സ്വതന്ത്രമാക്കാന്‍ തുടങ്ങിയതോടെ , തന്റെ അനന്തര   അവകാശിയായ് മഞ്ജുഷയെ മാസ്റ്റര്‍ അവരോധിച്ചു. നഗരത്തിലെ ചില പരസ്യ   സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും അവള്‍ ജോലി ചെയ്യുന്നുണ്ട്. എന്തിനും ഏതിനും   തന്റെതായി ഒരു അഭിപ്രായം സൂക്ഷിക്കുന്നത് കൊണ്ട്, തല്ലുകൊള്ളി എന്നൊരു   പേരും ഉണ്ട്. 'ഡാ ചെറുക്കാ' എന്നെ മാസ്റ്റര്‍ അവളെ വിളിക്ക്. സമ്മേളനം   അവള്‍ക്കു രസിച്ചിട്ടില്ല എന്ന് മനസ്സിലായ്.&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;പള്ളിയിലേക്കുള്ള ചെറിയ ഇടവഴിയിലേക്ക് കയറാന്‍ നേരം മഞ്ജുഷ പറഞ്ഞു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;" ഇതങ്ങു അവോഇദ് ചെയ്യണം എന്നാണ്  എന്റെ  അഭിപ്രായം. നിനക്ക് റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ പറ്റില്ല എന്ന്   പറഞ്ഞാല്‍, സൂപ്രണ്ട് ആ പണി അശോകേട്ടനെ ഏല്പിക്കും. അത് നിനക്കൊരു മോശം   impressiom ഉണ്ടാക്കുകയും ചെയ്യും. നിങ്ങളുടെ സൂപ്രണ്ട് അത്ര   കുഴപ്പക്കാരന്‍ അല്ലല്ലോ? നീ എങ്ങനെ ടെന്‍ഷന്‍ അടിക്കേണ്ട കാര്യമില്ല...."&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;സുനന്ദ മറുപടിയൊന്നും പറഞ്ഞില്ല.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;പള്ളിയില്‍ പറയത്തക്ക തിരക്കൊന്നും   ഉണ്ടായിരുന്നില്ല. മാസ്റ്റര്‍ ഒരിക്കല്‍ വാക്കുകള്‍ കൊണ്ട് പരിചയപെടുത്തി   തന്ന നഗരത്തിലെ പാപിനിയായ സ്ത്രീ ബഞ്ചുകളില്‍ ഒന്നില്‍ ഏകയായ് ഇരിക്കുന്നു.   അശാന്തരായ, അശരണരായ ഒരു കൂട്ടം വാര്‍ധക്യങ്ങള്‍ നിലത്തിരുന്നു   പ്രാര്‍ത്ഥിക്കുന്നു. അല്‍ത്താരക്ക് ഇടതു വശത്തായി, അടുത്തുള്ള മഠത്തിലെ   ഏതാനും അന്തേവാസിനികള്‍ നിശബ്ധരായ് ബൈബിള്‍ വചനങ്ങളില്‍. അള്‍ത്താര   ശുശ്രൂഷകരില്‍ പെടുന്നയാളെന്നു തോന്നുന്ന ഒരു ബാലന്‍ ക്രിസ്തുവിന്റെ കാലിനു   സമീപം എന്തോ വൃത്തിയാക്കി കൊണ്ട് നില്‍ക്കുന്നു. മങ്ങിയും തെളിഞ്ഞും   കത്തുന്ന മെഴുകുതിരികള്‍ . മുകളില്‍ വശങ്ങളിലുള്ള വലിയ ഗോതിക് ജനാലകളില്‍   കൂടി പോക്കുവെയില്‍ അല്‍ത്താരയിലേക്ക് ഊര്‍ന്നു വീഴുന്നു. സുനന്ദ   കണ്ണിമക്കാതെ , കൈകള്‍ നെഞ്ചോട്‌ ചേര്‍ത്ത് ക്രൂഷിതനെ തന്നെ   നോക്കിയിരുന്നു. മഞ്ജുഷ കൈകള്‍ കൂപ്പാതെ തന്നെ അല്‍പനേരം കണ്ണടച്ചിരുന്നു.   നിമിഷങ്ങള്‍ കഴിഞ്ഞതോടെ സുനന്ദയുടെ കണ്ണുകള്‍ നിറഞ്ഞു. അല്‍ത്താരക്ക്  സമീപം  ഒരു കന്യാസ്ത്രീയുടെ ചുണ്ടുകള്‍ അന്നേരം മെല്ലെ വിര കൊണ്ടു.&lt;br /&gt;&lt;br /&gt;" എന്റെ വഴികളൊക്കെയും നിനക്ക് മനസ്സിലായിരിക്കുന്നു. നീ മുഴുവനും അറിയാതെ ഒര്വാക്ക് പോലും എന്റെ നാവിന്മേല്‍ ഇല്ല. "&lt;br /&gt;&lt;br /&gt;മഞ്ജുഷ കരുതലോടെ സുനന്ദയുടെ കരം ഗ്രഹിച്ചു. സുനന്ദ പറയുവാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;&lt;div style="text-align: left;"&gt;" ആ മീറ്റിങ്ങില്‍ അയാള്‍ ഉണ്ടായിരുന്നു.   ഫാക്ടറിയുടെ ഉടമ. യുവാവിന്റെ പ്രസംഗത്തില്‍ സ്റ്റേജില്‍ ഇരുന്ന അയാള്‍   ചിന്താകുലനായ് കാണപ്പെട്ടു. ഓര്‍ക്കുന്നുണ്ടോ നീ. ഏതാനും മാസങ്ങള്‍ക്ക്   മുന്‍പ് ടൌണ്‍ ഹാളില്‍ നടന്നിരുന്ന 'നാം , നമുക്ക് ചുറ്റും ' എന്ന പ്രഭാഷണ   പരമ്പര? ആ ദിവസങ്ങളില്‍ ഒന്നില്‍ ഇയാളും പ്രസംഗിച്ചിരുന്നു. അന്നയാള്‍   പറഞ്ഞതൊക്കെയും ഏതൊക്കെ തന്നെ ആയിരുന്നു. ആഗോളവത്കരണത്തിന്റെ കരാള   ഹസ്തങ്ങളെ പറ്റി. അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഈ ഭൂമുഖത്ത് നടത്തുന്ന   തേര്‍വാഴ്ചകളെ പറ്റി. പ്രാദേശിക കമ്പോളങ്ങള്‍ പിടിച്ചടക്കാന്‍   ഉത്പന്നങ്ങള്‍ വില കുറച്ചു വില്‍ക്കുന്ന പുതിയ മുതലാളിത്ത മാര്‍ക്കറ്റിംഗ്   തന്ത്രങ്ങളെ പറ്റി. IMF&amp;nbsp; ന്റെയും ലോക ബാങ്കിന്റെയും വേള്‍ഡ് ട്രേഡ്   organization&amp;nbsp;ന്റെയും താല്പര്യത്തിനു അനുസരിച്ച്, ഗോവെര്‍ന്മേന്റുകള്‍   നടപ്പില്‍ വരുത്തുന്ന ഉദാരവല്‍ക്കരണം എന്നാ കെണിയെ പറ്റി. ഗാന്ധിജിയുടെ   നിസ്സഹകരണ പ്രസ്ഥാനത്തെ അയാള്‍ quote&amp;nbsp; ചെയ്യുകയും ചെയ്തു. ആഗോളവത്കരണത്തെ   ചെറുത്‌ തോല്‍പ്പിക്കാന്‍ അയാള്‍ ആഹ്വാനം ചെയ്തപ്പോള്‍ ഞാനും അറിയാതെ   കൈകള്‍ ഉയര്‍ത്തി....."&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;സുനന്ദയുടെ പൊള്ളുന്ന നെറ്റിയില്‍ കൈ ചേര്‍ത്ത് കൊണ്ട് മഞ്ജുഷ പറഞ്ഞു.&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;"പൊളിട്രിക്സ് "&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;" വലിയ സ്റ്റീല്‍ structures&amp;nbsp;   ഉണ്ടാക്കുന്ന കമ്പനി ആണ്. അത്യാധുനികമായ ഉപകരണങ്ങള്‍ ആവശ്യമായ production&amp;nbsp;.   അവര്‍ ഉപകരണങ്ങള്‍ വരുത്തിയിരിക്കുന്നത് അമേരിക്കയില്‍ നിന്ന്. ആയുധ   നിര്‍മ്മാണത്തിന് പേര് കേട്ട കമ്പനി. എവിടെയും യുദ്ധം ഉണ്ടാക്കാന്‍   ശേഷിയുള്ള കമ്പനി. സാന്‍ഫ്രാന്‍സിസ്കോ ഉള്‍ക്കടലിനോട് ചേര്‍ന്ന്,   പസഫിക്കിലെ ഏകാന്തമായ ഒരു ദ്വീപിലാണ് മുഖ്യ production&amp;nbsp; unit&amp;nbsp;. ആര്‍ക്കും   എളുപ്പത്തില്‍ കൈവശം ആക്കാവുന്ന , 20&amp;nbsp;മീറ്റര്‍ ഷൂട്ടിംഗ് റൈന്‍ജുള്ള ചെറിയ   പിസ്റ്റളുകള്‍ ആണ് ഏറ്റവും വില കുറഞ്ഞ ഉല്പന്നം. atlantic&amp;nbsp;ഇലും   adriatic&amp;nbsp;ഇലും meditteranian&amp;nbsp;ഇലും പേര്‍ഷ്യന്‍ ഗള്‍ഫിലും . ഏതെങ്കിലും ഒരു   വാതില്‍ തുറക്കുന്നതും നോക്കി ശ്രദ്ധയോടെ ഓടുന്ന ആണവ യുദ്ധക്കപ്പലുകളും   കമ്പനി നിര്‍മ്മിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ കമ്പനി   ബാല്ക്കനിലും ഏഷ്യന്‍ പസഫിക്കിലും ആണവ reacters&amp;nbsp;സ്ഥാപിക്കുവാനും തുടങ്ങി.   ലോകത്തെമ്പാടും അവര്‍ എന്ന് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നു. ചൈന   ആയിരുന്നു വ്യാവസായിക ഉല്പന്നങ്ങളുടെ ഇറക്കുമതിയില്‍ വമ്പര്‍. എന്നാല്‍   ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് , ചൈനീസ് പരിസ്ഥിതി മന്ത്രാലയം കമ്പനിയുടെ   ഉത്പന്നങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. കമ്പനിയും ട്രേഡ്   organization&amp;nbsp;നും യൂറോപ്പ്യന്‍ union&amp;nbsp;ഉം എല്ലാം , ചൈന യുടെ സഹജമായ   മുതല്ലളിത വിരുദ്ധ മനോഭാവമാണ് കാരണം എന്ന് പറഞ്ഞു അപലപിച്ചു. എന്നാല്‍   ഉപരോധത്തിന് കാരണമായി ചൈനീസ് പ്രതിരോധ മന്ത്രാലയം WHO&amp;nbsp;ക്ക് മുന്നില്‍   സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌, പ്രബുദ്ധ രാക്ഷ്ട്രങ്ങളില്‍ സമൂലമായ   വിചിന്തനങ്ങള്‍ക്കു പ്രേരിപ്പിക്കുന്നതായിരുന്നു. "&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;മഞ്ജുഷ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;" കപ്പലുകളുടെ ഡക്ക്  നിര്‍മ്മിക്കുന്ന ഒരു  ചൈനീസ് കമ്പനി ഇവരുടെ ഒരു പടുകൂറ്റന്‍ യന്ത്രം  ഇറക്കുമതി ചെയ്യുന്നു.  യന്ത്രത്തിന് പ്രത്യേകതകള്‍ ഏറെ ആയിരുന്നു.   oriental&amp;nbsp;made&amp;nbsp;യന്ത്രങ്ങളെക്കാള്‍ ഉയര്‍ന്ന കാര്യക്ഷമത. ഇന്ധന ചിലവും   കുറവ്. എല്ലാവരും തൃപ്തരായിരുന്നു. യന്ത്രം പ്രവര്‍ത്തിപ്പിച്ചിരുന്ന   ജോലിക്കാര്‍ക്ക് ചില ശാരീരിക അസ്വസ്ഥതകള്‍ കണ്ടു തുടങ്ങുന്നത് വരെ. അവരുടെ   തൊലിയുടെ നിറം മാറുന്നു. കാഴ്ച മങ്ങുന്നു. തലമുടി ഉണങ്ങി കൊഴിയുന്നു.   ശ്വസനത്തിനു വരെ തടസ്സങ്ങള്‍ ഉണ്ടായി. സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു.   അന്വേഷണം ചെന്നെത്തിയത് ഈ യന്ത്രത്തിലും. ആ ഉപകരണം പ്രവര്‍ത്തിക്കുമ്പോള്‍   ഉണ്ടാകുന്ന മാലിന്യങ്ങളില്‍ വളരെ ചെറിയ തോതില്‍ ആണവ വികിരണങ്ങളും   ഉണ്ടാകുന്നുണ്ട് എന്നായിരുന്നു മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. അധികം   വൈകിയില്ല. ചരിത്രത്തിന്റെ ഏതു കാലത്തും വ്യത്യസ്തത &amp;nbsp;പുലര്‍ത്തിയിരുന്ന   ജര്‍മ്മനി അത് ശരി വക്കുകയും ചെയ്തു. വ്യാവസായിക croatia&amp;nbsp; ആയിരുന്നു   പിന്നീട്. വിദേശ മൂലധനത്തിന് വേണ്ടി എല്ലാം മറന്ന റഷ്യയും ,ചെക്കും ,   ഗ്രീസും ,തുര്‍ക്കിയും, തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളും, കൊറിയകളും .   ഫിലിപ്പീന്‍സും , scandinavia&amp;nbsp;യും എല്ലാം ഈ വഴി പിന്‍ തുടരാന്‍ അധിക കാലം   എടുത്തില്ല.&amp;nbsp;&amp;nbsp; ഉത്പന്നങ്ങള്‍ എല്ലാം അമേരിക്കയില്‍ തന്നെ സൂക്ഷിക്കെണ്ടതായ്   വന്നു. കമ്പനിക്ക്‌ പുതിയ മേച്ചില്‍ പുറങ്ങള്‍ തെടെണ്ടിയും . ...."&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;സുനന്ദ ശിരസ്സുയര്‍ത്തി ക്രൂഷിതനെ നോക്കി. പോക്കുവെയില്‍ നിര്‍മ്മലമായ എ മുഖത്ത് പരക്കുന്നു.&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;" പിന്നെ നിനക്ക് ഊഹിക്കാവുന്നത്‌  പോലെ  തന്നെ. അമേരിക്കയെ സ്വപ്നം കണ്ടു തുടങ്ങുന്ന രാജ്യങ്ങളിലെ  goverments&amp;nbsp;,  ഉദാര സമീപനങ്ങള്‍ സ്വീകരിക്കാന്‍. ഇവിടെയും കാര്യങ്ങള്‍  എളുപ്പമായിരുന്നു.  വ്യവസായ വകുപ്പിന്റെ അംഗീകാരം എളുപ്പത്തില്‍ കിട്ടി.  ആര്‍ക്കും വേണ്ടാതെ  കിടന്നിരുന്ന ഒരു തരിശു പ്രദേശം ഉപകാരപ്പെടുന്നതില്‍  കോര്‍പ്പറേഷന് എന്ത്  പരാതി. കുറച്ചു പേര്‍ക്ക് ജോലി കിട്ടും  എന്നുള്ളതിനാല്‍ ജനങ്ങള്‍ക്കും  പ്രശ്നമില്ല. മഞ്ജു, ഞാന്‍ ആ യന്ത്രം  പരിശോധിച്ചു. അതിന്റെ details&amp;nbsp;  എല്ലാം തന്നെ. പ്രവര്തിപ്പിച്ചും നോക്കി.  ഇന്ധന ചെലവ് കുറവ്.  പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടുന്ന തൊഴിലാളികളുടെ എണ്ണം  കുറവ്. കാര്യക്ഷമത  കൂടുതല്‍. ശബ്ദം കുറവ്. കണ്ണു കൊണ്ട് കാണാന്‍ പറ്റുന്ന  മാലിന്യങ്ങള്‍  ഉണ്ടാക്കുന്ന കാര്യത്തില്‍ ആരെക്കാളും പിന്നില്‍. ഞാനും  തൃപ്തയായിരുന്നു.  യന്ത്രത്തിന്റെ വില്‍പ്പന കരാര്‍ അറിയാതെ  നോക്കിപ്പോകുന്നത് വരെ.  പറഞ്ഞാല്‍ നീ വിശ്വസിക്കുമോ? ഉപകരണത്തിന്റെ  അടിസ്ഥാന വിലയില്‍  50&amp;nbsp;ശതമാനത്തിന്റെ discount&amp;nbsp;. ഞാന്‍ ഞെട്ടിപ്പോയി...  അവിടുത്തെ എഞ്ചിനീയര്‍  ആകട്ടെ , വികസ്വര രാഷ്ട്രങ്ങളിലെ  വാണിജ്യവല്‍ക്കരണത്തിന് ഒന്നാം ചേരി  രാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്ന ഉദാര  സമീപനത്തില്‍ വാചാലനായ്. എനിക്ക്...  എനിക്ക് പെട്ടെന്ന് എന്റെ ആ സ്വപനം  ഓര്‍മ്മ വന്നു. അമേരിക്ക നമ്മുടെ  നാടിനെ ഒരു പരീക്ഷണ ശാല ആക്കുകയാണ്  എന്നെനിക്കു തോന്നി.... എനിക്ക്...."&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;സുനന്ദ വിക്കാന്‍ തുടങ്ങി. മഞ്ജുഷ അലിവോടെ ആ നെറ്റിയില്‍ തന്റെ ചുണ്ടുകള്‍ &amp;nbsp; അമര്‍ത്തി. കണ്ണു തുടച്ച ശേഷം സുനന്ദ പറഞ്ഞു.&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;" ഇറക്കുമതി ചെയ്യപ്പെട്ട ഈ മഷീനില്‍  ആണവ  മാലിന്യങ്ങള്‍ ഒളിഞ്ഞിരുപ്പുണ്ട് എന്നെനിക്കു ഒരു ശതമാനം പോലും   വിശ്വാസമില്ല. പക്ഷെ.... ഉണ്ടെങ്കിലോ? അത് പ്രവര്‍ത്തിപ്പിക്കുന്ന   തൊഴിലാളികളുടെ കാഴ്ച നശിച്ചാലോ? അവരുടെ തൊലിയില്‍ നിന്ന് മെലാനിന്‍   നഷ്ടപെട്ടാലോ? മുടിയെല്ലാം കൊഴിഞ്ഞു അവര്‍ അകാലത്തില്‍ തന്നെ വൃദ്ധരായാലോ?   ഒരിക്കല്‍ നമ്മള്‍ എവിടെ നിന്നും ആട്ടിയോടിച്ച ആ പഴയ ശ്വാസകോശ രോഗങ്ങള്‍   തിരിച്ചു വന്നാലോ? അവരില്‍ നിന്നും അവരുടെ കുഞ്ഞുങ്ങളിലേക്ക്‌ അത്   പടര്‍ന്നാലോ? വിയറ്റ്നാമിലും കൊളംബിയയിലും എല്ലാം അമേരിക്ക സൃക്ഷ്ടിച്ച   തലച്ചോര്‍ മരവിച്ച ഒരു ജനത ഇവിടെയും ഉണ്ടാകുമോ? എനിക്കറിയില്ല മഞ്ജു....   പക്ഷെ...റിപ്പോര്‍ട്ട്‌ എഴുതാനായി പേന കയ്യില്‍ എടുക്കുമ്പോള്‍ എല്ലാം, ആ   യന്ത്രത്തെ ഓര്‍ക്കുമ്പോള്‍ എല്ലാം, &amp;nbsp;ചിന്താശേഷിയില്ലാത്ത , ഒരു   വൈരുധ്യങ്ങളെയും തിരിച്ചറിയാന്‍ ആവാത്ത , ആരോഗ്യമുള്ള കുഞ്ഞുങ്ങളെ   സൃഷ്ടിക്കാന്‍ ആകാത്ത , ശൂന്യമായ കണ്ണുകള്‍ ഉള്ള ഒരു കൂട്ടം മനുഷ്യര്‍   എന്നെ തന്നെ നോക്കി നില്‍ക്കുന്നതായ് എനിക്ക് തോന്നുന്നു. എനിക്ക്....   എനിക്ക് പേടിയാകുന്നു..."&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;കടുത്ത അപകര്‍ഷബോധത്തോടെ കൈകളില്‍  മുഖം  താങ്ങി തല കുനിച്ചിരുന്ന് വിക്കുന്ന സുനന്ദയുടെ ശിരസ്സില്‍ മഞ്ജുഷ   ചുണ്ടുകള്‍ അമര്‍ത്തി കൊണ്ടേയിരുന്നു. ..&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt; &lt;div style="text-align: left;"&gt;സുനന്ദ  വിക്കില്‍ നിന്നും കണ്ണുനീരില്‍  നിന്നും കുതറി മാറാന്‍ കുറച്ചു  നേരമെടുത്തു. തന്റെ kerchief കൊണ്ട്  സുനന്ദയുടെ കണ്ണ് തുടച്ച് അവളുടെ ബാഗ്‌  കയ്യില്‍ എടുത്തുകൊണ്ടു മഞ്ജുഷ  പറഞ്ഞു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;"നമുക്ക് പതുക്കെ ഇറങ്ങാം. ക്രിസ്തുവിന്റെ ആ മണവാട്ടിമാര്‍ കുറച്ചു നേരമായ് നമ്മളെ നോക്കി കുരിശു വരയ്ക്കുന്നു."&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;പള്ളിയില്‍ നിന്ന് പുറത്തിറങ്ങാന്‍  നേരം,  ഒരു വശത്ത് ഏകയായ് ക്രൂശിതരൂപത്തെ നോക്കിയിരിക്കുന്ന പാപിനിയെ കണ്ണ്   കൊണ്ട് ചൂണ്ടിക്കാട്ടി മഞ്ജുഷ പറഞ്ഞു.&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;" ഒരു പ്രണയം ഫീല്‍ ചെയ്യുന്നു..."&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;സുനന്ദ ഈറനോടെ&amp;nbsp; ആ സ്ത്രീയെ നോക്കി. അവര്‍ തിരിച്ചും.&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;പള്ളിക്ക് വലതു വശത്തായ്  നഗരത്തിലേക്ക്  തിരിയുന്ന പോക്കറ്റ്‌ റോഡിലൂടെ കൈ കോര്‍ത്ത്‌ പിടിച്ചു അവര്‍  നടന്നു.  എല്ലാം പറഞ്ഞു കഴിഞ്ഞതോടെ , സുനന്ദയുടെ തളര്‍ച്ച അല്പം കുറഞ്ഞതായ്  മഞ്ജുഷ  ക്ക് തോന്നി. സന്ധ്യ പരക്കാന്‍ തുടങ്ങിയിരുന്നു. ഇരുട്ടു മൂടാന്‍   തുടങ്ങിയതോടെ കൈകളിലെ ബന്ധം ശക്തമായ്. അന്ധവിദ്യാലയത്തിനു സമീപം   വഴിവിളക്കുകള്‍ ഇല്ല. അവിടമെത്തിയപ്പോള്‍ ഇരുവരും ഒരേ സമയം നിശ്ചലരായ്.   മഞ്ജുഷ ബലമായ്‌ സുനന്ദയെ ചുംബിച്ചു. സുനന്ദ തടഞ്ഞില്ല.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;നഗരത്തില്‍ തെളിഞ്ഞ മഞ്ഞ  വഴിവിളക്കുകള്‍  ശബ്ദങ്ങള്‍ ഉമായി കലഹിക്കുന്നത് കണ്ടു കൊണ്ട് അവര്‍ കോഫി  ഷോപ്പിലിരുന്നു.  ചുമര്‍ ഗ്ലാസ്സിനപ്പുറം ഒരു നിശബ്ദ സിനിമ പോലെ തോന്നിച്ച ,   നഗരക്കാഴ്ച്ചകളില്‍ ഊന്നിക്കൊണ്ട് മഞ്ജുഷ പറഞ്ഞു.&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;" Renato&amp;nbsp; Rugguire&amp;nbsp;എന്നൊരാളെ പറ്റി കേട്ടിട്ടുണ്ടോ നീ? WTO&amp;nbsp;യുടെ പഴയ ഒരു ഡയറക്ടര്‍ &amp;nbsp;ആയിരുന്നു. ഇറ്റലിക്കാരന്‍ ...."&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;'ഇല്ല' എന്ന് സുനന്ദ തലയാട്ടി.&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;വീണ്ടും ഒരു കാപ്പിക്ക് ഓര്‍ഡര്‍ കൊടുത്തുകൊണ്ട് മഞ്ജുഷ പറഞ്ഞു.&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;"അങ്ങേരു പണ്ട് പറഞ്ഞ ഒരു  കാര്യമുണ്ട്.  സ്വതന്ത്ര കമ്പോള വ്യവസ്ഥ നിലവില്‍ വരുത്തുന്നതിന് ആവശ്യമായ  നിയമ  സംവിധാനങ്ങള്‍ ഉണ്ടാക്കിയതിനെ പറ്റിയായിരുന്നു ആ സംസാരം.   simplifie&amp;nbsp;ചെയ്‌താല്‍ ഇങ്ങനെ. ' വിവിധ ദേശീയ സമ്പത്ത് ഘടനകള്‍   കൂട്ടിയിനക്കുകയല്ല ഞങ്ങള്‍ ചെയ്യുന്നത്. മറിച്ച് ഒരു ലോക &amp;nbsp;സമ്പത്ത്   ക്രമത്തിന്റെ ഘടന ഉണ്ടാക്കുകയാണ്. ഇതില്‍ രാജ്യങ്ങളോ ദേശീയതകളോ ജനതയോ   ഒന്നും പരാമര്‍ശിക്കപ്പെടുന്നില്ല. കമ്പോളങ്ങള്‍ക്കും ബഹു രാഷ്ട്ര   &amp;nbsp;കുത്തകകള്‍ക്കും മാത്രമാണ് ഇതില്‍ സ്ഥാനം. '"&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;സുനന്ദയുടെ കണ്ണുകളെ അവഗണിക്കാതെ മഞ്ഞ്സുഹ തുടര്‍ന്നു.&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;" ഇക്കാലത്ത്, ആഗോളവത്കരനതിന്റെയും  പുതു  കോളനി വാഴ്ച്ചകളുടെയും എല്ലാം ഇക്കാലത്ത്, സത്യത്തില്‍   രാജ്യങ്ങളോ&amp;nbsp;ദേശീയതകളോ&amp;nbsp;ഒന്നും തന്നെ നിലനില്‍ക്കുന്നില്ല. നിലനില്‍ക്കുന്നത്   ചില സമ്പത്തിക realities&lt;span&gt;&amp;nbsp;മാത്രം. എത്രത്തോളം ലാഭം മറ്റുള്ളവയില്‍   നിന്നും ഊറ്റിയെടുക്കാനാകും അല്ലെങ്കില്‍ മറ്റുള്ളവര്‍ മൂലമുള്ള നഷ്ടം   എത്രത്തോളം ഒഴിവാക്കാന്‍ ആകും എന്ന് മാത്രം കരുതുന്ന ചില സാമ്പത്തിക   യാഥാര്‍ത്യങ്ങള്‍. ലാഭവും നഷ്ടവും മാത്രം ചിന്തിക്കുന്നവ. പഴയ ചേരികള്‍   എല്ലാം അപ്രത്യക്ഷമായ് കഴിഞ്ഞു. പഴയ കരുത്തര്‍ പലരും വീണു കഴിഞ്ഞു.   ഭൂമുഖത്തുള്ള ഒട്ടു മിക്ക രാജ്യങ്ങളും തന്നെ തീവ്രമായ സാമ്പത്തിക   തകര്‍ച്ചയുടെ വക്കിലാണ്. ഒരു 100&amp;nbsp; കൊല്ലം കൂടി ഇങ്ങനെ തന്നെ നില നില്‍ക്കും   എന്ന് ഉറപ്പു പറയാവുന്ന ഒരു രാജ്യവും ഇന്നില്ല. ജനതയുടെ സ്വത്വത്തിനു   പ്രാമുഖ്യം കൊടുക്കുന്ന ഒരു രാക്ഷ്ട്രീയ പ്രസ്ഥാനങ്ങളും ഇന്നില്ല. ശക്തി   തേടുന്നവരും അത് തേടാന്‍ കരുതില്ലാവരും മാത്രമായ് ലോകം ചുരുങ്ങി.   വ്യവസ്ഥിതികളെ ജനത സൃഷ്ടിച്ചിരുന്ന കാലമെല്ലാം പോയിക്കഴിഞ്ഞു.   പ്രതിഷേധങ്ങള്‍ എല്ലായിടത്തും ഉണ്ട്. ഇല്ല രാജ്യങ്ങളിലും ജനകീയ   പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്നുണ്ട്. എന്തെങ്കിലും ഫലം ഉണ്ടാകുന്നുണ്ടോ?   ഇല്ല... ഇനി ഉണ്ടാവില്ല. പിന്നെയാണോ നിന്നെ പോലെ മര്യാദക്ക് സംസാരിക്കാന്‍   പോലും പറ്റാതെ ഒരാളുടെ പ്രതിഷേധം. ഒരു കുമിളയുടെ ആയുസ്സേ ഉണ്ടാകു. ഒന്നേ   ചെയ്യാനുള്ളൂ..... എങ്ങനെയെങ്കിലും നില നില്‍ക്കുക. ഒഴുക്കില്‍ നീഗുക. ഒരു   അനാഥ ശവം പോലെ. ഇടിമുഴക്കങ്ങളെ വേണമെങ്കില്‍ സ്വപ്നം കാണാം. ഒരു മിശിഹയെയോ   ഒരു പുതിയ മാര്‍ക്സിനെയോ കാത്തിരിക്കാം... അത്ര തന്നെ...."&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;കോഫി ഷോപ്പില്‍ നിന്നും   പുറത്തിറങ്ങിയപ്പോഴേക്കും നേരം നന്നായി ഇരുട്ടിയിരുന്നു. വാച്ച് നോക്കി   സ്വതവേ ഉള്ള നിസ്സരബോധതോടെ മഞ്ജുഷ പറഞ്ഞു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;" ആ മേട്രന്‍ അമ്മച്ചീടെ കയ്യില്‍ നിന്നും എന്ന് ഞാന്‍ മേടിക്കും..." സുനന്ദ ചിരിച്ചു.&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;പരിചയമുള്ള ഒരു റിക്ഷ അവരെ  കണ്ടപ്പോള്‍  നിര്‍ത്തി. ഹോസ്റ്റലിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ,  തന്റെ  വിരലുകളെ ഞെരിച്ചു ഉടക്കുന്ന വിരലുകളെ നോക്കി മഞ്ജുഷ പറഞ്ഞു.&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;" ഞാന്‍ പലപ്പോഴും  ചിന്തിച്ചിട്ടുണ്ട്.  ലോകത്തുള്ള എല്ലാവരും കൂടപ്പിറപ്പുകളെ പോലെ കഴിയുന്ന  കാലം. ചിന്ത ഇപ്പോഴും  ചെന്ന് എത്താറുള്ളത് ഒരു തീന്മേശയിലെക്കാന്. ഇല്ല  രാജ്യങ്ങളും തന്നെ  ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന കൊച്ചു കുട്ടികള്‍.  കുറുമ്പ് കാട്ടുന്ന  കുട്ടികള്‍. ചിലര്‍ക്ക് വിശപ്പ്‌ വളരെ കുറവാണ്. അവര്‍  തനിക്കു വിളമ്പി  വച്ചതില്‍ നിന്ന് കുറച്ചു കഴിക്കുന്നു. ബാക്കി  സുഹൃത്തുക്കള്‍ക്ക് ദാനം  ചെയ്യുന്നു. ശേഷം നിശബ്ധരാകുന്നു. ചിലര്‍ക്ക്  വിശപ്പ്‌ കൂടുതല്‍.  സ്വാഭാവികമായും ആരോഗ്യവും. അവര്‍ തന്റേതു പെട്ടെന്ന്  കഴിക്കുന്നു.  എന്നിട്ട് അന്ന്യന്റെ പാത്രത്തില്‍ കയ്യിടുന്നു.  ആരോഗ്യമില്ലാത്ത ,  വിശപ്പുള്ള കുട്ടികളാണ് ഇരകള്‍. അവന്‍ ഒരു കൈ കൊണ്ട്  ബലവാനെ  പ്രതിരോധിക്കുന്നു. മറ്റേ കൈ കൊണ്ട് കഴിക്കാന്‍ ശ്രമിക്കുന്നു.  ആക്രമണം  ശക്തമാകുമ്പോള്‍ ഭക്ഷണം വേണ്ട എന്ന് വച്ച് തല്ലു കൂടുന്നു.  ചുരുക്കം  ചിലര്‍, തനിക്കു വിളമ്പി വച്ചത് മാത്രം കഴിച്ചു ഒരു പ്രശ്നവും  ഉണ്ടാക്കാതെ  എഴുനേറ്റു പോകുന്നു. ആകെ ബഹള മയം.... ചില  പൊട്ടിച്ചിരികള്‍...ചില  പോട്ടിക്കരച്ചിലുകള്‍.... ചില ബുദ്ധ  സ്മിതങ്ങള്‍...പക്ഷെ, &amp;nbsp;ആകെ  പറയുമ്പോള്‍ ..Its&amp;nbsp; നാച്ചുറല്‍ , അല്ലെ ? "&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;ഹോസ്റ്റലിനു മുന്നിലുള്ള ആ വഴിവിളക്ക് എത്തുന്നതിനു മുന്‍പേ അവര്‍ അകന്ന് ഇരുന്നു.&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;....................................................................................................................................................&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7791046504017472166-759048812360011802?l=krnibu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://krnibu.blogspot.com/feeds/759048812360011802/comments/default' title='Post Comments'/><link rel='replies' type='text/html' href='http://krnibu.blogspot.com/2011/12/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7791046504017472166/posts/default/759048812360011802'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7791046504017472166/posts/default/759048812360011802'/><link rel='alternate' type='text/html' href='http://krnibu.blogspot.com/2011/12/blog-post.html' title='കുമിള'/><author><name>Nibu</name><uri>http://www.blogger.com/profile/17709891886425093718</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/-jnyJZQAyzB4/TtxSUUxYPFI/AAAAAAAAAIg/ti2RaaZfpXk/s220/381423_10150311211534364_598884363_6956966_470051355_n.jpg'/></author><thr:total>0</thr:total></entry></feed>
